Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജനത്തെ ഇനിയും വെറുപ്പിക്കരുത്
Saturday, November 27, 2021 1:52 AM IST
ഭരണഘടന, ജനാധിപത്യം, മതേതരത്വം, നീതി, സമത്വം, അവകാശം, മൂല്യബോധം, ധാർമികത തുടങ്ങിയവയെക്കുറിച്ചു വാചാലരാകാത്തവർ വിരളം. എല്ലാ തലങ്ങളിലും പലപ്പോഴായി നാം കേൾക്കുന്നവയാണിത്. എന്നാൽ, പറയുന്നതൊന്നും പ്രവൃത്തിയിൽ കാണാറില്ലെന്നതാണു വസ്തുത. ഉപ്പിന്റെ ഉറ കെട്ടതുപോലെയാണ് അവസ്ഥ.
വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കൂടുന്നതാണ് ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജനങ്ങളെ ഏറ്റവുമധികം വിഡ്ഢികളാക്കുന്നതു മതവും രാഷ്ട്രീയവും ആണെന്നു പറയുന്നവരുണ്ട്. ഒരുപക്ഷേ ഏറ്റവും നന്നായി വിഭാവനം ചെയ്തതും നന്മകൾ പഠിപ്പിക്കുന്നതും മതങ്ങളും രാഷ്ട്രീയവുമാകും. എങ്കിലും മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും പലരും പറയും.
തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും ഭരണ-പ്രതിപക്ഷങ്ങളുടെ ജനാധിപത്യ പ്രഹസനങ്ങൾക്കാകും രാജ്യം സാക്ഷ്യംവഹിക്കുക. ഭരണഘടനാ മൂല്യങ്ങളിൽ ഉറച്ചുനിന്നുള്ള ജനാധിപത്യപരമായ നടപടികളിലേക്കു ജനപ്രതിനിധി സഭകൾ തിരിച്ചുപോകുന്നില്ലെങ്കിൽ ജനം രാഷ്ട്രീയക്കാരെ കൂടുതൽ വെറുക്കും.
മതംകൊണ്ടു മുതലെടുക്കരുത്
മതം രാഷ്ട്രീയത്തിൽ കൈകടത്തിയാലും രാഷ്ട്രീയം മതത്തിൽ ഇടപെട്ടാലും തെറ്റാകും. രണ്ടിനും വ്യത്യസ്തങ്ങളായ പങ്കാണു പൊതുജീവിതത്തിൽ വഹിക്കാനുള്ളത്. മതവും രാഷ്ട്രീയവും വഷളായാൽ പിന്നെ അപായം തീർച്ച. അപ്പോൾ പിന്നെ മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചു വഷളാക്കിയാൽ അത്യാപത്ത് ഉറപ്പാണ്. ജാതി, വർഗ, ലിംഗ, ഭാഷാ ഭിന്നതകളും പ്രാദേശികതയുമെല്ലാംകൂടി ദുരുപയോഗപ്പെടുത്തിയാൽ അണുബോംബിനെക്കാൾ അപകടകാരിയാകും. രാജ്യത്തു കാണുന്ന സ്ഥിതിവിശേഷം ഒരു പരിധിവരെ ഇതെല്ലാം ചേർന്ന മാരകമായ നിലയിലാണ്.
ജാതിയും മതവും പ്രാദേശികതയുമെല്ലാം തരംപോലെ ദുരുപയോഗിച്ചു മുതലെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ മടിക്കുന്നില്ല. മതതീവ്രവാദവും ഭീകരതയും നേരിടുന്നതിനുള്ള പ്രധാന തടസവും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രീണനങ്ങളാണ്. രാജ്യപുരോഗതിക്കും സാന്പത്തിക വളർച്ചയ്ക്കും സമാധാനത്തിനും എല്ലാം വിലങ്ങാകുന്നതും വർഗീയതയുടെ വിഷവേരുകൾതന്നെ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും രാഷ്ട്രീയക്കാരുടെ വർഗീയതയാണ്.
ചെകുത്താൻ വേദം ഓതും എന്ന പഴഞ്ചൊല്ലു പോലെയാണു രാഷ്ട്രീയനേതാക്കളുടെ പ്രതികരണങ്ങൾ. തീവ്രവാദം വളരുന്നതിന്റെ മുഖ്യകാരണവും മറ്റൊന്നല്ല. ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിലൂടെ ബിജെപി കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഭരണത്തിലെത്തി.
കോണ്‍ഗ്രസും ഇതര പാർട്ടികളും തങ്ങളാൽ കഴിയുന്ന തലത്തിൽ വർഗീയതയെ ഏറെക്കാലം താലോലിച്ചു. ചിലപ്പോൾ തെളിഞ്ഞും മറ്റു ചിലപ്പോൾ ഒളിഞ്ഞും.
അകലെയല്ലാത്ത അർബുദബാധ
ഭരണഘടനാ ദിനാചരണം പോലും രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിനാണ് ഉപയോഗിച്ചതെന്നതാണു ദുഃഖകരം. 1950 ജനുവരി 26ന് നിലവിൽവന്ന ഇന്ത്യൻ ഭരണഘടന 1949 നവംബർ 26ന് അംഗീകരിച്ച ദിവസത്തിന്റെ വാർഷികമായിരുന്നു ഇന്നലെ. ലോകത്തിലെ മികച്ച ഭരണഘടനയുള്ള രാജ്യമാണിന്ന് ഇന്ത്യ. ബി.ആർ. അംബേദ്കർ, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സി. രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്, അബ്ദുൾ കലാം ആസാദ് തുടങ്ങിയവർ മുതൽ ആദ്യ റെയിൽവേ മന്ത്രിയായിരുന്ന മലയാളി ജോണ്‍ മത്തായി വരെയുള്ളവരോടു നാം കടപ്പെട്ടിരിക്കുന്നു.
പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്നലെ നടന്ന ഭരണഘടനാ ദിനാഘോഷം രാഷ്ട്രീയ ചേരിതിരിവുകൾക്കു കാരണമായെന്നതു ഭരണഘടനയെ ബാധിക്കുന്ന അർബുദത്തിന്റെ സൂചനയാണ്. പ്രതിപക്ഷം പരിപാടി പാടെ ബഹിഷ്കരിച്ചു. ഭരണഘടനാ തലവനായ രാഷ്ട്രപതി ഉണ്ടായിരുന്നെങ്കിലും ഭരണത്തലവനായ മോദിയായിരുന്നു താരം. ഭരണഘടനയെ ഓരോരുത്തരും തരംപോലെ നിർവചിക്കാനും ദുരുപയോഗിക്കാനും വളഞ്ഞ വഴികൾ തേടുന്നു. ഭരണഘടനാ മൂല്യങ്ങൾ പോലും ആപേക്ഷികമായി.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങൾ രാഷ്ട്രീയ മുനകളോടെയുള്ളതായി. കുടുംബാധിപത്യമാണു രാജ്യം നേരിടുന്ന വലിയ ആപത്തെന്നാണു മോദി പറഞ്ഞുവച്ചത്. ഇരുവരും പറഞ്ഞതിനേക്കാളേറെ പറയാതെ മൂടിവച്ച കാര്യങ്ങളാകും ചർച്ച ചെയ്യപ്പെടേണ്ടത്.
ഉത്തരമില്ലാതെ വനിതാ പ്രാതിനിധ്യം
""നമ്മുടെ രാജ്യത്തു തുടക്കം മുതൽ സ്ത്രീകൾക്കു വോട്ടവകാശം നൽകിയെന്നു മാത്രമല്ല, ഭരണഘടനാ അസംബ്ലിയിൽ നിരവധി സ്ത്രീകൾ അംഗങ്ങളുമായിരുന്നു. ഭരണഘടനാ നിർമാണത്തിലും അവർ വിലപ്പെട്ട സംഭാവനകൾ നൽകി,'' രാഷ്ട്രപതി കോവിന്ദ് പറഞ്ഞു. എന്നാൽ, 75 വർഷമായിട്ടും ഇന്ത്യയിൽ സ്ത്രീകൾക്കെതിരേയുള്ള പീഡനങ്ങളും അക്രമങ്ങളും തുടർക്കഥയാകുന്നതിനെക്കുറിച്ചും നിയമനിർമാണ സഭകളിൽ മതിയായ സ്ത്രീപ്രാതിനിധ്യം ഇല്ലാത്തതിനെക്കുറിച്ചും അദ്ദേഹം മിണ്ടിയില്ല.
സ്ത്രീകൾക്കു തുല്യനീതി ഇനിയുമില്ല. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്കു 33 ശതമാനം സീറ്റുകൾ ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിനു മോദി സർക്കാരിന്റെ ഏഴാം വർഷത്തിലും ശാപമോക്ഷമില്ലെന്നതു രാഷ്ട്രപതിക്ക് അറിയാത്തതല്ല. സ്ത്രീയെ അമ്മയായും ദേവിയായും ആരാധിക്കുന്ന ഭാരതീയ സംസ്കാരത്തിൽ വീന്പുപറയുന്ന രാജ്യത്ത്, സ്വാതന്ത്ര്യം നേടിയിട്ട് ഏഴര പതിറ്റാണ്ടാകുന്പോഴും പെണ്‍കുട്ടികൾക്കു സുരക്ഷ പോലുമില്ല.
സ്ത്രീകൾക്കു മാത്രമല്ല ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ, കർഷകർ തുടങ്ങി സാധാരണക്കാർക്കും ദരിദ്രർക്കും ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയും സമത്വവും ഇന്നും കിട്ടാക്കനിയാണ്. ഒരു ശതമാനം വരുന്ന അതിസന്പന്നരുടെയും മറ്റു ചൂഷകരുടെയും ദയാദാക്ഷിണ്യത്തിലാണു രാജ്യത്തെ മഹാഭൂരിപക്ഷം ജനതയും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയും തുല്യാവകാശങ്ങളും അധഃസ്ഥിതർക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള പ്രത്യേകാവകാശങ്ങളുമെല്ലാം പ്രബല വിഭാഗങ്ങൾ കവരുന്നതാണു നാം കാണുന്നത്.
കുത്തകയാക്കുന്ന ആധിപത്യങ്ങൾ
""കുടുംബത്തിനുവേണ്ടി കുടുംബം നടത്തുന്ന പാർട്ടി. കൂടുതൽ പറയേണ്ടതുണ്ടോ? നിരവധി തലമുറകളായി ഒരു കുടുംബം ഒരു പാർട്ടി നടത്തുകയാണെങ്കിൽ അത് ആരോഗ്യകരമായ ജനാധിപത്യത്തിനു നല്ലതല്ല'' പ്രധാനമന്ത്രി പറഞ്ഞതിൽ തെറ്റില്ല. ആളുകളെ ധ്രുവീകരിക്കാൻ മതം ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2018ൽ പറഞ്ഞതും മറക്കരുത്. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടിയുള്ള വിലാപങ്ങളുടെ കപടതകളാകും ജനം കൂടുതൽ ശ്രദ്ധിക്കുക.
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ മോദി കുടുംബാധിപത്യമുള്ള മറ്റു രാഷ്ട്രീയപാർട്ടികളെ വിസ്മരിച്ചതു വെറുതെയാകില്ല. ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന പ്രാദേശിക പാർട്ടികളിലും കുടുംബാധിപത്യം പ്രകടമാണ്. കുടുംബാധിപത്യം, വ്യക്തിയാധിപത്യം, മതാധിപത്യം, പണാധിപത്യം എന്നിങ്ങനെ പലതും ജനാധിപത്യത്തിന് ഒരുപോലെ അപകടകരമാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ പാർട്ടികളും ഇവയിലേതെങ്കിലും ഒന്നിന്റെയോ ഇവയുടെ മിശ്രിതങ്ങളുടെയോ ആധിപത്യത്തിന്റെ പിടിയിലാണ്. അല്ലാത്തവ ശുഷ്കിക്കുകയും ചെയ്യുന്നു. ശരിയായ ജനാധിപത്യം ഏതെങ്കിലും പാർട്ടിയിലുണ്ടെന്നു പറയാനാകില്ല. ജനാധിപത്യത്തിന്റെ ചില അംശങ്ങൾ എല്ലാ പാർട്ടികളിലും കാണാനാകുമെന്നു മാത്രം.
കോണ്‍ഗ്രസിൽ കുടുംബാധിപത്യം മുഖ്യ ഘടകമാണെങ്കിൽ ബിജെപിയിൽ മതാധിപത്യവും മോദിയുടെ വ്യക്തി ആധിപത്യവുമാണ് പ്രധാന ഘടകങ്ങൾ. തൃണമൂൽ, എസ്പി, ബിഎസ്പി, എൻസിപി, ശിവസേന, ആർജെഡി, അകാലിദൾ, ബിജെഡി, തെലുങ്കുദേശം, വൈഎസ്ആർ കോണ്‍ഗ്രസ്, ടിആർഎസ്, എഎപി, ഡിഎംകെ, അണ്ണാ ഡിഎംകെ, നാഷണൽ കോണ്‍ഫറൻസ്, പിഡിപി, എൽജെപി, ജെഎംഎം തുടങ്ങി കേരളത്തിലെ പാർട്ടികൾ വരെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളിലും കുടുംബം, വ്യക്തി, മതം, ജാതി, വർഗം, പ്രാദേശികത തുടങ്ങി പലതിനുമാണ് അമിത സ്വാധീനം.
ഭരണഘടനയാണു വിശുദ്ധ ഗ്രന്ഥം
ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യം തിരികെ കൊണ്ടുവരാനായില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം മരിക്കും. മിക്ക രാഷ്ട്രീയ പാർട്ടികളുടെയും ശൈലി ജനാധിപത്യത്തിനു ദോഷകരമാണ്. ഏതാനും ചിലരുടെ മുതലെടുപ്പിനുള്ള വേദികളാണിന്നു രാഷ്ട്രീയം. അധികാരവും പണവും കുന്നുകൂട്ടി സ്തുതിപാഠകവൃന്ദത്തെ രൂപപ്പെടുത്തി മികച്ച രാഷ്ട്രീയ, ജാതി, മത ധ്രുവീകരണങ്ങളിലൂടെയും മികച്ച മാർക്കറ്റിംഗിലൂടെയും അധികാരം കൈയാളുന്ന മത്സരമായി രാഷ്ട്രീയം തരംതാണു കഴിഞ്ഞു. ജനസേവകരാകേണ്ടവർ ആധുനികകാല രാജാക്കന്മാരാകുന്നു. കുടുംബ, വ്യക്തി, മത ആധിപത്യങ്ങൾ ഒരുപോലെ തെറ്റാണ്.
വർഗീയതയാകും ഏറ്റവും അപകടകരം. കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്തുപരിപാലിക്കണം. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ജനാധിപത്യവും നേരിടുന്ന ഭീഷണികളെ മറികടക്കാൻ നേതാക്കളും ജനതയും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കപട മതേതരത്വം, വർഗീയത, കുടുംബാധിപത്യം, വ്യക്തി മേധാവിത്വം എന്നിങ്ങനെ പലതും അവസരംപോലെ പ്രയോഗിച്ചു മുതലെടുപ്പു രാഷ്ട്രീയം തുടരും.
""ഏതു ഭരണഘടനയും എത്ര മനോഹരവും സുസംഘടിതവും ശക്തവുമായി ഉണ്ടാക്കിയാലും അതു രാജ്യത്തിന്റെ യഥാർഥ, നിർഭയ, നിസ്വാർഥ സേവകരാൽ നയിക്കപ്പെടുന്നില്ലെങ്കിൽ ഭരണഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല'' എന്ന് പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് നൽകിയ മുന്നറിയിപ്പ് പ്രധാനമാണ്. ഭരണഘടന യാകണം രാഷ്ട്രത്തിന്റെ വിശുദ്ധ ഗ്രന്ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
Latest News
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top