Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മലയാളഭാഷാപ്രേമം: ചില കാലികക്കാഴ്ചകൾ
Wednesday, December 1, 2021 11:53 PM IST
ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് മലയാളഭാഷയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചുകൊണ്ട് പാഠപുസ്തകങ്ങള്‍ രചിക്കാനാരംഭിച്ചത്. തലശേരിയിൽനിന്ന് 1845ല്‍ പ്രസിദ്ധീകരിച്ച ‘പാഠാരംഭം’ ആയിരിക്കണം അദ്ദേഹത്തിന്റെ ആദ്യത്തെ പാഠപുസ്തകം. അക്ഷരമാലയില്‍ തുടങ്ങി മഹാഭാരതം കിളിപ്പാട്ടോളമെത്തുന്നതാണത്. മലയാളിയുടെ മനസ് കൂടുതൽ ഗ്രഹിച്ചുകൊണ്ട് ആ ക്രൈസ്തവ മിഷനറി തന്റെ ആദ്യഗ്രന്ഥത്തിന്റെ പരിമിതികൾ പരിഹരിച്ച് 1857-ൽ ‘വലിയ പാഠാരംഭം’ പ്രകാശനംചെയ്തു. മലയാളഭാഷാബോധനത്തിനായി ഒരു സ്കീം ആദ്യമായി പുറത്തുവരുന്നത് ഈ ഗ്രന്ഥത്തിലൂടെയാണ്.
മലയാളലിപിപഠനത്തിന് സ്വകീയമായ ഒരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്ത ഹെർമൻ ഗുണ്ടർട്ട് തന്റെ ഗ്രന്ഥമായ വലിയ പാഠാരംഭത്തിന്റെ ആമുഖത്തിൽത്തന്നെ ഇങ്ങനെ എഴുതി: ‘ഒരു മാസംകൊണ്ട് സകല എഴുത്തുകളും രണ്ടാം മാസത്തിൽ സ്വരയുക്തവർഗങ്ങളും മൂന്നാമത്തേതിൽ കൂട്ടുവായനയോളവും നാല്, അഞ്ച്, ആറ് മാസങ്ങളിൽ കൂട്ടുവായനയും പ്രയാസംകൂടാതെ ഏതു കുട്ടിക്കും പഠിക്കേണ്ടതിന് ഗുരുക്കന്മാർ ഉത്സാഹിക്കണം’. ഗുണ്ടർട്ടിനുശേഷം അക്ഷരമാലകേന്ദ്രീകൃതമായ ഭാഷാപാഠ്യപദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് തിരുവിതാംകൂർ ഭരിച്ചിരുന്ന (1860-1880) ആയില്യം തിരുനാൾ ബാലരാമവർമ മഹാരാജാവ് ആയിരുന്നു.
അദ്ദേഹമാണ് കേരളത്തിൽ ആദ്യമായി ഒരു പാഠപുസ്തക സമിതിക്ക് രൂപംനല്കിയത്. കേരളവർമ വലിയകോയിത്തമ്പുരാൻ, കേരളപാണിനി എ.ആർ. രാജരാജവർമ, എം. രാജരാജവർമ, ചിദംബര വാധ്യാർ തുടങ്ങിയ പ്രമുഖരായിരുന്നു സമിതിയംഗങ്ങൾ. ഗുണ്ടർട്ടും ആയില്യം തിരുനാളും മറ്റു ഗുരുജനങ്ങളും അനുവർത്തിച്ചുപോന്ന ഈ ശൈലിയിലേക്കു തിരികെനടക്കാൻ ഒടുവിൽ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തിരിക്കുകയാണ്. അക്ഷരവിരോധികളായ ‘ഭാഷാവിദഗ്ധ’രുടെ ‘വിദഗ്ധാഭിപ്രായ’മനുസരിച്ച് 2009ൽ തയാറാക്കപ്പെട്ട മലയാളപാഠാവലിയിൽനിന്ന് പുറത്താക്കപ്പെട്ട അക്ഷരമാല വീണ്ടും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി ശിവൻകുട്ടി നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി ) ബിൽ അവതരിപ്പിക്കവെ പ്രഖ്യാപിച്ചു.
മൂന്നാഴ്ചയ്ക്കകം അക്കാര്യത്തിൽ വിദ്യാഭ്യാസവകുപ്പ് ആത്മാർഥത കാണിക്കുകയും ചെയ്തു. ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയാറാക്കാൻ വിദ്യാഭ്യാസപരിശീലന ഗവേഷണസമിതിയെ (എസ്സിഇആർടി) വിദ്യാഭ്യാസ വകുപ്പ് ചുമതലയേല്പിച്ചിരിക്കുകയാണ്.
സംഭവിച്ചതെന്ത്?
എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് അക്ഷരമാല നഷ്ടമായത് എന്ന ചോദ്യം ഇത്തരുണത്തിൽ പ്രധാനപ്പെട്ടതാണ്. ഇത്തരം ദുരന്തങ്ങൾക്കു കാരണം ദുരുദ്ദേശ്യമോ ഗൂഢാലോചനയോ അഴിമതിയോ ആണെന്ന വാദങ്ങൾ നിലവിലുണ്ട്.
ചോംസ്കിയുടെയും പിയാഷെയുടെയും വിഗോത്സ്കിയുടെയും പേരുപറഞ്ഞ് ‘ഭാഷാസമഗ്രതാസമീപനം’ എന്ന കാഴ്ചപ്രധാനമായ രീതി ഡിപിഇപി വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ ഏകപക്ഷീയമായി കേരളത്തിൽ ചില ‘വിദ്യാഭ്യാസ പണ്ഡിതരും ശാസ്ത്ര-സാഹിത്യ’കുത്തകകളും ചേർന്ന് നടപ്പിലാക്കിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ലോകബാങ്കാണെന്ന് രാജൻ ചെറുക്കാട് 2015-ൽ രചിച്ച ‘സാമ്രാജ്യത്വം ഇന്ത്യൻ വിദ്യാഭ്യാസത്തിൽ: ഡിപിഇപി മുതൽ റൂസ വരെ’ എന്ന ബൃഹത്ഗ്രന്ഥത്തിൽ കുറിച്ചിരുന്നത് ഓർക്കുന്നു.
എന്റെ അഭിപ്രായത്തിൽ, കാലികമായും അന്തർദേശീയമായും പ്രബലപ്പെടുന്ന ചില തിയറികളെ കേരളത്തിലെ പരിഷ്കർത്താക്കൾ മനനം കൂടാതെ വിഴുങ്ങുമ്പോളുണ്ടാകുന്ന അജീർണപ്രശ്നങ്ങളാണ് അക്ഷരമാലാഗ്രഹണം പോലുള്ള ദുരന്തങ്ങൾക്ക് നമ്മുടെ മക്കളുടെ പാഠപുസ്തകങ്ങൾ ഇരകളാകാൻ ഇടയാക്കുന്നത്. നാടൻഭാഷയിൽ പറഞ്ഞാൽ, ‘മുറിവൈദ്യൻ ആളെ കൊല്ലും!’
മാറുന്ന സിദ്ധാന്തങ്ങൾ
ഭാഷാപഠനം മനുഷ്യന്റെ നൈസർഗികമായ ജൈവചോദനയുടെ ഭാഗമാണെന്ന ആശയം 1955ൽ പുറത്തിറക്കിയ Logical Stucture of Linguistic Theory എന്ന ഗ്രന്ഥത്തിലൂടെയാണ് നോം ചോംസ്കി മുന്നോട്ടുവച്ചത്.
ഈ സിദ്ധാന്തത്തിൽ അധിഷ്ഠിതമായാണ് കെന്നത്ത് ഗുഡ്മാൻ സൂക്ഷ്മാംശങ്ങളിൽനിന്നു സ്ഥൂലാംശങ്ങളിലേക്കു നീങ്ങുന്ന പരമ്പരാഗതമായ പഠനസമ്പ്രദായത്തെ പൂർണമായും ഒഴിവാക്കി സ്ഥൂലാംശങ്ങളുടെ പഠനത്തിൽനിന്ന് വിദ്യാർഥികൾ സൂക്ഷ്മാംശങ്ങളിലേക്ക് സ്വാഭാവികമായി എത്തിക്കൊള്ളും എന്ന ആശയം മുന്നോട്ടുവച്ചത്. ഇതാണ് 2005ൽ പുറത്തിറക്കിയ നാഷണൽ കരിക്കുലം ഫ്രെയിംവർക്കിന്റെയും 2007ൽ പുറത്തിറക്കിയ കേരള കരിക്കുലം ഫ്രെയിംവർക്കിന്റെയും അടിത്തറ.
സ്റ്റാനിസ്ലാസ് ദെഹെയ്ൻ എന്ന ഫ്രഞ്ച് കൊഗ്നീറ്റിവ് ശാസ്ത്രജ്ഞനും കൂട്ടരും 2000ൽ ‘ബ്രെയിൻ’ എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, വായനയ്ക്കായി പ്രവർത്തനക്ഷമമാകുന്ന തലച്ചോറിന്റെ ഇടതുഭാഗത്തെ പ്രവർത്തനരീതികളെ വിശദീകരിക്കുന്നുണ്ട്. ചോംസ്കിയുടെയും ഗുഡ്മാന്റെയും കണ്ടെത്തലുകൾക്ക് വിരുദ്ധമാണ് വിഷ്വൽ വേർഡ് ഫോം ഏരിയയുടെ (VWFA) പ്രവർത്തനം എന്നാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്.
2009ൽ ദെഹെയ്ൻ പ്രസിദ്ധീകരിച്ച Reading in the Brain എന്ന ഗ്രന്ഥത്തിലൂടെ ഇത് പൂർണമായും സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഡിപിഇപിയുടെ സൈദ്ധാന്തിക അടിത്തറ പൊളിഞ്ഞുവീഴുന്ന ദയനീയമായ കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ദാരുണം ഈ വിദ്യാലയക്കാഴ്ചകൾ
എഴുത്തും വായനയും നൈസർഗികമായ ജൈവചോദനയുടെ ഭാഗമാണെന്ന കാഴ്ചപ്പാട് അബദ്ധമാണെന്നു തിരിച്ചറിയാൻ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ മതിയാകും. ഡിഗ്രി പഠനം നടത്തുന്ന വിദ്യാർഥികൾക്കു പോലും അക്ഷരം ഉറച്ചിട്ടില്ലാത്ത അവസ്ഥയാണ്! 2014ൽ കാസർഗോഡ് ജില്ലയിൽ മാത്രം മൂന്നു മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കായി നടത്തിയ ഭാഷാപരിശോധനയിൽ 85,332 വിദ്യാർഥികളിൽ 15,000 പേർക്കും അക്ഷരജ്ഞാനം ഇല്ലെന്നു ബോധ്യപ്പെട്ടു. ഇതു പരിഹരിക്കാനായി ‘സാക്ഷരം 2014’ എന്ന പദ്ധതി കാസർഗോഡ് ജില്ലയിൽ മാത്രമായി നടപ്പിലാക്കേണ്ടി വന്നു.
അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ 1500 വിദ്യാർഥികൾക്കായി പുല്ലുവഴി സ്കൂളിൽ മോളി ഏബ്രഹാം എന്ന അധ്യാപിക നടത്തിയ അക്ഷരമാല പരീക്ഷയിൽ വെറും എൺപതു പേർക്കാണ് മലയാളം അക്ഷരമാല കൃത്യമായി എഴുതാൻ കഴിഞ്ഞത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ 2014 സെപ്റ്റംബർ 30ന് കേരളത്തിലെ എല്ലാ സർക്കാർ പ്രൈമറി സ്കൂളുകളിലെയും പ്രധാനാധ്യാപകർക്കായി എഴുതിയ കത്ത് മുഖ്യധാരാമാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്തിരുന്നു. ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളിൽനിന്നു പ്രതീക്ഷിക്കപ്പെടുന്ന എഴുത്തിനും വായനയ്ക്കുമുള്ള ത്രാണി അവർ നേടിയെന്ന് നവംബർ ഒന്നിനകം ഉറപ്പു വരുത്തിയിരിക്കണം എന്ന നിർദേശമായിരുന്നു അതിലുണ്ടായിരുന്നത്.
അംഗീകാരമർഹിക്കുന്നവര്
ഈ പശ്ചാത്തലത്തിൽ, മലയാള പാഠാവലിയിലേക്ക് അക്ഷരമാലയെ കൈപിടിച്ചു കയറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചവരെ അനുസ്മരിക്കാതെ വയ്യ. ഭാഷാപണ്ഡിതനും ആത്മാർഥതയുള്ള സാംസ്കാരികനായകനുമായ പ്രഫ. എം.എൻ. കാരശേരി വിദ്യാഭ്യാസമന്ത്രിക്ക് എഴുതിയ തുറന്ന കത്താണ് മന്ത്രിയുടെ പ്രതികരണത്തിന് ഇടയാക്കിയത്. നിയമസഭയിലെ പ്രഖ്യാപനത്തിനുശേഷം മന്ത്രി അക്കാര്യം കാരശേരി മാഷിനെ വിളിച്ച് അറിയിക്കുകയും ചെയ്തു.
കാരശേരിയുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിച്ചതും അത്തരമൊരു കത്തെഴുതാൻ പ്രേരണ നല്കിയതും ഗുണ്ടർട്ട്, അർണോസ് പാതിരി, റവ.ജോർജ് മാത്തൻ, ഫാ. ജരാർദ് കണ്ണമ്പള്ളി സിഎംഐ എന്നിവരുടെ പിൻതലമുറക്കാരൻ എന്നു വിശേഷിപ്പിക്കാവുന്ന, പാലാ രൂപതയിൽപ്പെട്ട റവ. ഡോ. തോമസ് മൂലയിലാണ്. ‘അച്ചന്റെ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ഭാവിതലമുറ വലിയ കെടുതിയിൽനിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്’ എന്നായിരുന്നു കാരശേരിയിടെ പ്രതികരണം.
മലയാളഭാഷയുടെ ശോചനീയാവസ്ഥ പരിഹരിക്കാനായി വർഷങ്ങളായി അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരിക്കുന്ന റവ. ഡോ. തോമസ് മൂലയിലിന്റെ മലയാളപ്രേമത്തിന്റെ തെളിഞ്ഞ ഉദാഹരണമാണ് അദ്ദേഹം 2018ൽ തുടങ്ങിവച്ച മാതൃഭാഷാ പോഷക സന്നദ്ധസമിതി. അക്ഷരമാല പഠിപ്പിക്കാത്ത വിദ്യാഭ്യാസ സംവിധാനത്തിന്റെ പോരായ്മയെക്കുറിച്ച് ‘അമ്മമലയാളം അത്യാസന്ന നിലയിൽ’ എന്ന ഒരു ആക്ഷേപഹാസ്യം ദീപികയിൽ എഴുതിയാണ് തോമസച്ചൻ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരാനുള്ള തന്റെ തപസ് ആരംഭിച്ചത്. പിന്നീട് അദ്ദേഹം നേരിട്ടും മറ്റുള്ളവരെക്കൊണ്ടും നിരവധി ലേഖനങ്ങൾ എഴുതിച്ചു.
ഫാ. ജോഷി മയ്യാറ്റിൽ
‘ദൈവികമായ’ ഇടപെടലുകൾ
വിദ്യാഭ്യാസ വകുപ്പ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, എസ്സിഇആർടി എന്നിവയുടെ കാര്യാലയങ്ങളിലേക്ക് തോമസ് മൂലയിൽ അച്ചൻ അനേകം കത്തുകളും നിവേദനങ്ങളും അയച്ചു; സ്ഥലം എംഎൽഎവഴി വിദ്യാഭ്യാസവകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കുകയും ചെയ്തു. നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പു സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട് എന്ന കുറിപ്പു ലഭിച്ചതല്ലാതെ പ്രായോഗികനടപടികളൊന്നും ഉണ്ടായില്ല.
പുതിയ മന്ത്രിസഭ വന്നപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻവഴി പുതിയ വിദ്യാഭ്യാസമന്ത്രിക്ക് വീണ്ടും നിവേദനം നല്കി. പാഠപുസ്തകപരിഷ്കരണം നടക്കാൻ പോവുകയാണ് എന്ന മറുപടിയാണ് എസ്സിഇആർടി കാര്യാലയത്തിൽനിന്ന് ലഭിച്ചത്. 2021 ഒക്ടോബർ 28ന് എസ്സിഇആർടി ഡയറക്ടറെ നേരിട്ടു ഫോൺവിളിച്ച് ഒന്നാം പാഠപുസ്തകത്തിന്റെ അവസാനമെങ്കിലും അക്ഷരമാല ചേർക്കുമോ എന്നു ചോദിച്ച തോമസ് അച്ചന് കിട്ടിയ മറുപടി തികച്ചും നിഷേധാത്മകമായിരുന്നു.
‘ഞാൻ അക്ഷരമാലയ്ക്കുവേണ്ടി ഏറെ പ്രാർഥിച്ചു; പ്രത്യേകിച്ച്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും മാധ്യസ്ഥ്യം തേടി’. മൂലയിലച്ചന്റെ കണ്ഠമിടറിക്കൊണ്ടുള്ള സാക്ഷ്യമാണിത്. വൈദികനാകാൻ ദൈവവിളി ലഭിച്ച തോമസച്ചന് പിന്നീടു ലഭിച്ച വലിയൊരു ഉൾവിളിയായിരുന്നു അക്ഷരമാലയുടെ പുനഃപ്രതിഷ്ഠയ്ക്കും മലയാളഭാഷയുടെ അഭ്യുന്നതിക്കുമായി സ്വയം ഉഴിഞ്ഞുവയ്ക്കുക എന്നത്. ഈ ഉൾവിളിക്കു കാരണം വൈദികജീവിതത്തിൽ വിദ്യാർഥികളുമായുള്ള അദ്ദേഹത്തിന്റെ ഇടപഴകലായിരുന്നു.
പത്തു വർഷം കെസിഎസ്എൽ-കെസിവൈഎം സംഘടനകളുടെ രൂപതാ ഡയറക്ടറായും എട്ടുവർഷം മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് കൗമാരപ്രായക്കാരുടെയും യുവതീയുവാക്കളുടെയും ഭാഷാബന്ധം മനസിലാക്കാൻ ഏറെ അവസരങ്ങൾ ലഭിച്ചു. വിവിധ സ്കൂളുകളിൽ പഠിക്കുന്ന അഞ്ഞൂറോളം കുട്ടികളുടെ മലയാള ഭാഷാപരിജ്ഞാനം നേരിട്ടു പരിശോധിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. യുവജന -വിദ്യാഭ്യാസസംബന്ധിയാണ് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം സമർപ്പിച്ച ഡോക്ടറൽ തിസീസ്.
മലയാള അക്ഷരമാലയ്ക്ക് പാഠപുസ്തകങ്ങളിലേക്ക് പുനഃപ്രവേശം സിദ്ധിക്കുമ്പോൾ അതിനു നിമിത്തമാകുന്നത് ഒരു ക്രൈസ്തവ പുരോഹിതനാണ് എന്നത് സന്തോഷകരമാണ്. ബെഞ്ചമിൻ ബെയ്ലിയുടെയും ഹെർമൻ ഗുണ്ടർട്ടിന്റെയും അർണോസ് പാതിരിയുടെയും കാലം അവസാനിച്ചിട്ടില്ല എന്ന ആശ്വാസകരമായ തിരിച്ചറിവാണ് അതു നല്‍കുന്നത്. 164 വർഷങ്ങൾക്കിപ്പുറവും ഫാ. തോമസ് മൂലയിൽ എന്ന ഒരു അഭിനവ ഗുണ്ടർട്ടിന്റെ ഭാഷാശുശ്രൂഷ കൈരളിക്കു ലഭിക്കുന്നു എന്നത് ചാരിതാർഥ്യജനകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാനരഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
Latest News
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാനരഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top