Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തല ഉയർത്തിയും താഴ്ത്തിയും
Friday, December 31, 2021 2:30 AM IST
കോവിഡ് മഹാമാരിയുടെ നീരാളിപ്പിടിത്തത്തിലായിരുന്നു കേരളം 2021ൽ. പുതുവർഷത്തിലേക്കു കടക്കുമ്പോൾ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയായും ആശങ്കയായും കേരളത്തിനു മുന്നിലുണ്ട്.
കോവിഡ് മഹാമാരി വിതച്ച ദുരിതങ്ങൾക്കിടയിലും 2021 ൽ സംസ്ഥാന രാഷ്ട്രീയം ചരിത്രസംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ പിണറായി വിജയൻ ചരിത്രത്തിലിടം നേടി. രണ്ടാം പിണറായി സർക്കാർ പാതിവർഷം പിന്നിടുമ്പോൾ വിവാദങ്ങൾക്കു കുറവില്ല. 2021 പിന്നിടുമ്പോൾ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ ഭരണപക്ഷം ഒരു വശത്തും പ്രതിപക്ഷത്തുള്ളവർ മറുവശത്തുമായി പോർമുഖം തുറന്നിരിക്കുകയാണ്.
ചരിത്രം കുറിച്ച നിയമസഭാ തെരഞ്ഞെടുപ്പ്
വിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി രാഷ്ട്രീയ കക്ഷികൾ നിയമസഭാ തെരഞ്ഞെടുപ്പിനെ ഉത്സവമാക്കി മാറ്റി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 2016 ലേതിനെക്കാൾ കൂടുതൽ സീറ്റുകളുമായി ഭരണം നിലനിർത്തി. നാലു പതിറ്റാണ്ടിനുശേഷം ആദ്യമായി ഒരു മുന്നണിയും മുഖ്യമന്ത്രിയും ഭരണത്തുടർച്ച നേടി.
തുടർച്ചയായി രണ്ടു തവണ എംഎൽഎമാരായവരെ ഒന്നടങ്കം മാറ്റിനിർത്തിക്കൊണ്ടായിരുന്നു സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2016 ൽ 92 സീറ്റിൽ വിജയിച്ച ഇടതുമുന്നണി 2021 ൽ 99 സീറ്റോടെ ഉജ്വല വിജയം നേടി. കേരള കോണ്‍ഗ്രസ്-എം എൽഡിഎഫിലേക്കു വന്നതാണ് 2016ൽനിന്നുള്ള പ്രധാന മാറ്റം. പുതുമുഖങ്ങളെ മന്ത്രിമാരാക്കി മന്ത്രിസഭയിലും പുതുമ പരീക്ഷിച്ചു പിണറായി വിജയൻ. നിപ്പ, കോവിഡ് പ്രതിരോധത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെവരെ മാറ്റി നിർത്താനുള്ള ധൈര്യം പിണറായി വിജയൻ പ്രകടിപ്പിച്ചു. അഥവാ പിണറായിയുടെ തീരുമാനങ്ങൾ ഇന്നു പാർട്ടിയിലും സർക്കാരിലും ചോദ്യം ചെയ്യപ്പെടാത്തതാണ്.
സ്വർണക്കടത്തു കേസും കേന്ദ്ര ഏജൻസികളുടെ അന്വേഷണ കോലാഹലങ്ങളും തെരഞ്ഞെടുപ്പു കാലത്ത് ഭരണപക്ഷത്തെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടയിലും കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷനുകളും വോട്ടാക്കി മാറ്റുന്നതിൽ അവർ വിജയിച്ചു. തങ്ങൾക്കൊപ്പമല്ലാതിരുന്ന ചെറിയ സമുദായ വിഭാഗങ്ങളെയും മറ്റും ഒപ്പം നിർത്തുന്നതിലും പിണറായി വിജയനും ഇടതുപക്ഷവും മിടുക്കു കാട്ടി. മഹാമാരിക്കാലത്തും എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സംഘടനാ സംവിധാനം കൂടിയായപ്പോൾ ഇടതുപക്ഷത്തെ മറികടക്കാനുള്ള ശേഷി യുഡിഎഫിന് ഇല്ലാതായി.
അടിമുടി അഴിച്ചു പണിതു കോണ്‍ഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ കോണ്‍ഗ്രസും യുഡിഎഫും ഞെട്ടിത്തരിച്ചു. അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമായിരുന്നു അത്. തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പകരം കണ്ണൂരിലെ തീപ്പൊരി നേതാവായ കെ. സുധാകരനെ അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടു വന്നു. പ്രതിപക്ഷ നേതൃസ്ഥാനം വി.ഡി. സതീശനെ ഏൽപ്പിച്ചു. സംസ്ഥാന കോണ്‍ഗ്രസിൽ ഉമ്മൻ ചാണ്ടി - രമേശ് ചെന്നിത്തല യുഗത്തിന് അന്ത്യമാകുന്നതിന്റെ സൂചനകളാണു കാണുന്നത്.
പിന്നാക്കം പോയ ബിജെപി
രാജ്യമെങ്ങും ബിജെപി തേരോട്ടം നടത്തുമ്പോൾ കേരളത്തിലും മുന്നേറ്റം നടത്തുമെന്നു പ്രതീക്ഷിച്ചവർ ഏറെ ഉണ്ടായിരുന്നു. ആളും അർഥവും വേണ്ടത്ര ഉണ്ടായിട്ടും തെരഞ്ഞെടുപ്പിൽ അവർക്ക് ആകെയുണ്ടായിരുന്ന സീറ്റ് കൂടി നഷ്ടമായി. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചും ഭരണത്തിലെത്തുമെന്നുവരെയുള്ള വാചകക്കസർത്തുകൾ നടത്തിയും തെരഞ്ഞെടുപ്പു രംഗത്ത് അവർ നിറഞ്ഞുനിന്നെങ്കിലും കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്ന അനുഭവമാണ് അവർക്കുണ്ടായത്. തെരഞ്ഞെടുപ്പിനു ശേഷം കുഴൽപ്പണ കേസും കോഴ ആരോപണങ്ങളും കൂടി ഉയർന്നു വന്നതോടെ വേറിട്ട പാർട്ടി എന്ന അവകാശവാദവും പൊളിഞ്ഞു വീണു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് സ്ഥാനം നിലനിർത്താനായി എന്നതു മാത്രം മിച്ചം.
തല ഉയർത്തി, താഴ്ത്തി
ദേശീയ തലത്തിൽ പുറത്തു വന്ന ഭരണമികവു സംബന്ധിച്ച റിപ്പോർട്ടുകളിലെല്ലാം കേരളം തല ഉയർത്തി നിന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തായാലും ദാരിദ്ര്യ ലഘൂകരണത്തിലായാലും കേരളം ഇന്ത്യയിൽ ഒന്നാമതാണ്.
നീതി ആയോഗിന്റെ 2019-20 ലെ ആരോഗ്യസൂചികയിൽ കേരളം ഒന്നാമതെത്തി. നീതി ആയോഗ് തന്നെ തയാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക റിപ്പോർട്ടിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിനായിരുന്നു. ഈയടുത്ത ദിവസം പുറത്തു വന്ന സദ്ഭരണ സൂചികയിൽ കേരളം ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ്. ദക്ഷിണേന്ത്യയിൽ ഒന്നാമതും.
ഇങ്ങനെ ശിരസുയർത്തി നിൽക്കുമ്പോഴും അപമാനകരമായ സംഭവങ്ങളും കേരളത്തിൽ അരങ്ങേറി. കൊല്ലത്ത് വിസ്മയ എന്ന ആയുർവേദ വിദ്യാർഥിനിയും ആലുവയിൽ മോഫിയ എന്ന നിയമവിദ്യാർഥിനിയും ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ പീഡനം മൂലമാണ്. അപമാനഭാരത്താൽ കേരളം തലകുമ്പിടേണ്ടി വന്ന സന്ദർഭങ്ങളായിരുന്നു ഇതൊക്കെ. കോതമംഗലത്ത് ഡെന്റൽ വിദ്യാർഥി പി.വി. മാനസയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയതും പാലായിൽ നിഥിനമോള്‍ എന്ന വിദ്യാര്‍ഥിനിയെ സഹപാഠി കുത്തിക്കൊന്നതും കോഴിക്കോട് കൃഷ്ണപ്രിയ എന്ന യുവതിയെ സുഹൃത്ത് തീകൊളുത്തി കൊന്നതുമൊക്കെ ആശങ്കപ്പെടുത്തുന്ന സംഭവങ്ങളായി നിൽക്കുകയാണ്.
തിരുവനന്തപുരത്ത് അനുപമ എന്ന യുവതിക്ക് സ്വന്തം കുട്ടിയെ സ്വന്തമാക്കാൻ സമരത്തിനിറങ്ങേണ്ടി വന്നു. ആറ്റിങ്ങലിൽ പെണ്‍കുട്ടിയെ അപമാനിച്ച പിങ്ക് പോലീസിനെ സഹായിക്കുന്ന നിലപാടിലായിരുന്നു ഭരണനേതൃത്വം. പെണ്‍കുട്ടിക്കു നീതി കിട്ടാൻ ഹൈക്കോടതിയുടെ ഇടപെടൽ വേണ്ടി വന്നു.
രാഷ്ട്രീയ കൊലപാതകങ്ങൾ പെരുകിവരുന്നതും കേരളത്തിന് അപമാനം വരുത്തിവയ്ക്കുന്നു. ഈയടുത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ നടുക്കുന്നതായി.
കോവിഡ് പ്രതിരോധത്തിൽ തളർന്ന്
കോവിഡ് പ്രതിരോധത്തിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന് പിന്നീട് എവിടെയോ താളം തെറ്റി. ഭരണ തലപ്പത്തുള്ളവർ വലിയ അവകാശവാദങ്ങൾ ഉയർത്തുമ്പോഴും രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലും കോവിഡ് മരണത്തിലും കേരളം രണ്ടാമതാണെന്ന യാഥാർഥ്യം നിലനിൽക്കുന്നു. കോവിഡ് മരണം അരലക്ഷത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.
ഒഴിയാതെ വിവാദങ്ങൾ
രണ്ടാം പിണറായി സർക്കാർ തുടക്കത്തിലേ വിവാദങ്ങളിൽ മുങ്ങി. മരംമുറി വിവാദത്തിനു പിന്നാലെ മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി നൽകിയ വിഷയത്തിലും യുക്തിഭദ്രമായ വിശദീകരണം നൽകാൻ സർക്കാരിനു സാധിച്ചില്ല. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പോലീസ് കാഴ്ചക്കാരുടെ റോളിലാണ്.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യനാളുകളിൽ പുറത്തുവന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിസ്ഥാനത്ത് സിപിഎമ്മുകാരും അനുഭാവികളുമാണ്. നിക്ഷേപകരുടെ പണം തിരികെ ലഭിക്കുമെന്ന് ഇനിയും ഉറപ്പു പറയാറായിട്ടില്ല. സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ അതിനു ന്യായീകരണമാകുന്ന തരത്തിലുള്ള തട്ടിപ്പുകളാണു പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന്റെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരേ രംഗത്തുവന്നതു സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. സർവകലാശാല ചാൻസലർ പദവി ഉപേക്ഷിക്കുന്നു എന്നു പ്രഖ്യാപിച്ച ഗവർണറെ എങ്ങനെ മെരുക്കും എന്നതു സർക്കാരിനു തലവേദനയാണ്. ഇനിയും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കുള്ള സൂചനയൊന്നും നൽകിയിട്ടില്ല.
സിൽവർ ലൈൻ വിവാദം
സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. എന്നാൽ ഇതിനെ നഖശിഖാന്തം എതിർക്കുമെന്നു യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചുകഴിഞ്ഞു. സിൽവർ ലൈനിനായി സ്ഥലം അളന്നു തിട്ടപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾതന്നെ ജനകീയ പ്രതിഷേധവും ആരംഭിച്ചു. സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധങ്ങളെ വികസന വിരോധികളുടെ എതിർപ്പ് എന്ന നിലയിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമായി ജനാഭിപ്രായം സ്വരൂപിക്കാൻ വിപുലമായ പ്രചാരണ പരിപാടികൾക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രൂപം നൽകിക്കഴിഞ്ഞു.
ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയ മാതൃകയാണ് സർക്കാരിനു മുന്നിലുള്ളത്. വർഗീയ, തീവ്രവാദി സംഘടനകളാണിതിനു പിന്നിൽ എന്ന പ്രചാരണവും സർക്കാർ അഴിച്ചുവിട്ടിട്ടുണ്ട്. എന്നാൽ പ്രധാന പ്രതിപക്ഷ കക്ഷികൾ പദ്ധതിക്കെതിരേ നിലപാടെടുത്ത പശ്ചാത്തലത്തിൽ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുക സർക്കാരിന് എളുപ്പമായിരിക്കില്ല.
സിൽവർ ലൈൻ പദ്ധതിക്ക് ആവശ്യമായ അനുമതികളൊന്നും ഇനിയും ലഭിച്ചിട്ടില്ല. എന്നാൽ പദ്ധതിക്കു തുടക്കമിടുന്നു എന്ന മട്ടിലാണ് സർക്കാരിന്റെ നീക്കങ്ങൾ. 2022 ൽ സിൽവർ ലൈൻ പദ്ധതി കേരള രാഷ്ട്രീയത്തിലെ പൊള്ളുന്ന വിഷയമായി നിലനിൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കേരള രാഷ്ട്രീയത്തിലെ വടവൃക്ഷങ്ങളായിരുന്ന കെ.ആർ. ഗൗരിയമ്മയുടെയും
ആർ. ബാലകൃഷ്ണപിള്ളയുടെയും വിയോഗവും 2021ൽ ആയിരുന്നു. വർഷാവസാനം കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് വിടപറഞ്ഞതോടെ അടുത്ത വർഷം ഒരു രാഷ്ട്രീയ അങ്കത്തിനുള്ള സാഹചര്യം കൂടിയാണു തെളിഞ്ഞിരിക്കുന്നത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അതീവനിർണായകമായ ഒരു പോരാട്ടമായിരിക്കും തൃക്കാക്കരയിൽ അരങ്ങേറുക.
കാലവർഷം കണ്ണീരാകുമ്പോൾ
തുടർച്ചയായ വർഷങ്ങളിൽ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും കേരളത്തിനു ഭീഷണിയാകുകയാണ്. ഈ വർഷം കാലം തെറ്റി റിക്കാർഡ് മഴ പെയ്തിറങ്ങിയപ്പോൾ 2018 ലെ മഹാപ്രളയത്തിൽപ്പോലും വെള്ളം കയറാത്ത പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടലിൽ 24 ജീവനുകളാണു നഷ്ടപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ പടിവാതിൽക്കലെത്തി എന്നതിന്റെ കൃത്യമായ സൂചനകളാണ് ഏതാനും വർഷങ്ങളായി കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൃഷി ലാഭകരമല്ലാതായതിനു പിന്നാലെ വന്യമൃഗശല്യവും കേരളത്തിന്റെ മലയോര മേഖലയെ ആശങ്കയിലാഴ്ത്തുകയാണ്. ഇതിനു കൃത്യമായ പരിഹാരം കാണാനോ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനോ സർക്കാരുകൾക്കു കഴിയുന്നുമില്ല.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top