Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തല്ലു മേടിക്കുന്ന പണി ചെയ്യരുത്!
Sunday, May 1, 2022 2:05 AM IST
ദ്വിജൻ
സിൽവർലൈൻ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവരെ കൈകാര്യം ചെയ്യാൻ കണ്ണൂരിൽ പോലിസിനൊപ്പം സഖാക്കളും എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന പ്രതികരണത്തിന്റെ ഭാഗമാണിത്. തല്ലു മേടിക്കുന്ന പണി ചെയ്യരുതെന്ന്. ഇത്തരം ഒരു ഉപദേശം മറ്റാരെങ്കിലുമാണ് നല്കുന്നതെങ്കിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് പോലീസ് കേസെടുക്കില്ലേ? നാടു ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം ഒരു പ്രതികരണം നടത്തുന്പോൾ ഈ സമരത്തിന് ഉണ്ടാകാനിരിക്കുന്ന രൂപാന്തരത്തിന്റെ കൃത്യമായ സൂചനയല്ലേ ഇത്.
1957 ലെ കമ്യുണിസ്റ്റ് സർക്കാരിന്റെ കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.1958 ഓഗസ്റ്റ് 26 ന് തലസ്ഥാനത്ത് ലക്ഷം പേർ പങ്കെടുത്ത പ്രതിഷേധ റാലി നടത്തി. റാലിക്കെത്തിയ സമരക്കാരെ ജില്ലയിൽ പലയിടത്തുംവച്ച് സഖാക്കൾ ആക്രമിച്ചു. സമാപനസമ്മേളനം കഴിഞ്ഞു മടങ്ങിയ സമരസമിതി നേതാവ് ബി. വെല്ലിംഗ്ടനെ സഖാക്കൾ നഗരമധ്യത്തിലിട്ട് ആക്രമിച്ചു. പോലീസ് നോക്കിനിന്നു രസിച്ചു. 1987ലെ നായനാർ സർക്കാരിന്റെ കാലത്ത് മെഡിക്കൽ വിദ്യാർഥികൾ നടത്തിയ സമരത്തെയും സഖാക്കൾ അടിച്ചൊതുക്കാൻ നോക്കിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആർഎസ്എസ് സംഘർഷത്തെക്കുറിച്ച് പറഞ്ഞപ്പോൾ പാടത്തെ പണിക്കു വരന്പത്ത് കൂലി കൊടുക്കാൻ സഖാക്കളെ ഉപദേശിച്ച നേതാവാണല്ലോ കോടിയേരി. അന്നും അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നു. അതുകൊണ്ട് തല്ലുകൊള്ളുന്ന പണി ചെയ്യരുത് എന്ന് അദ്ദേഹം പറഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നു കരുതാനാണ് ന്യായം കൂടുതൽ.
സിൽവർലൈൻ വിരുദ്ധ സമരം അണയുന്നില്ല എന്നു വരുന്നതോടെ സഖാക്കളെയും രംഗത്തിറക്കുവാൻ പാർട്ടി തീരുമാനിച്ചു കഴിഞ്ഞു. ആദ്യം പദ്ധതിക്കായി സ്ഥലം നഷ്ടപ്പെടുന്നവരെ ഉപദേശിച്ചു നോക്കും. ഫലം ഉണ്ടായില്ലെങ്കിൽ, മഞ്ഞക്കുറ്റികൾ പറിക്കാനാണ് പരിപാടിയെങ്കിൽ സഖാക്കൾ തടയാൻ വന്നേക്കാം എന്നാണു കരുതേണ്ടത്.
കോണ്ഗ്രസുകാർ അടി പേടിച്ച് ഓടിയാലും വീടും കൂടും നഷ്ടപ്പെടുന്ന സ്ഥലം ഉടമകളും ബിജെപി, ലീഗ് പ്രവർത്തകരും ഓടാൻ സാധ്യത ഇല്ല എന്ന് ഓർക്കുന്നതു നല്ലത്. ഇനി തല്ലു മേടിക്കുന്ന പണി ആരാണു ചെയ്യുന്നത് എന്ന ചോദ്യവും ഉണ്ട്. പതിനായിരങ്ങളെ കുടിയിറക്കി സിൽവർലൈൻ വേണമെന്നു പറയുന്നവരോ ഞങ്ങൾ കുടിയിറങ്ങില്ല എന്നു പറയുന്നവരോ?
കാനവും കോടിയേരിയുടെ വഴിയേ
സിൽവർലൈൻ വിരുദ്ധ സമരത്തെ ശരിക്കും കൈകാര്യം ചെയ്യണം എന്ന പക്ഷക്കാരനായിട്ടുണ്ട് കാനവും. വേണ്ടത്ര പഠനങ്ങൾ നടത്താതെയാണ് കെ-റെയിൽ നടപ്പാക്കുന്നതെന്ന് സിപിഐയുടെ സംസ്ഥാന കൗണ്സിലിൽ അംഗങ്ങൾ വിമർശിച്ചതായി വാർത്ത പുറത്തുവന്നിരുന്നു.
കെ-റെയിൽ സംബന്ധിച്ച് പാർട്ടിയോഗത്തിൽ നടന്ന ചർച്ചകളെക്കുറിച്ച് ചോർന്നുവന്ന വിവരങ്ങൾ എന്തെല്ലാം ആയാലും ഞങ്ങൾ കെ-റെയിലിനു വേണ്ടിയാണ് എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. കെ-റെയിലിനെതിരേ ജനങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാ സഖാക്കളും പാർട്ടിക്കു പുറത്താകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്കി. അതിനു കാനം പറഞ്ഞ ന്യായം സിപിഎമ്മും സിപിഐയും ആലോചിച്ചാണ് എല്ലാം ചെയ്യുന്നതെന്നാണ്. കെ-റെയിൽ വകയിൽ കിട്ടുന്ന കമ്മീഷന്റെ ഒരു പങ്ക് കൊടുക്കാമെന്ന് സിപിഎം പറഞ്ഞിട്ടുണ്ടാവും എന്നാണ് ഇതിൽനിന്ന് എതിരാളികൾ വായിച്ചെടുക്കുന്നത്.
പാവം കക്ഷികൾ
ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും ആലോചിച്ചാണ് എല്ലാം തീരുമാനിക്കുന്നതെന്ന് കാനം പറയുന്പോൾ മറ്റു ഘടകകക്ഷികൾ ഇത്തരം ആലോചനകളിൽ ഒഴിവാക്കപ്പെടുന്നു എന്നല്ലേ മനസിലാക്കേണ്ടത്? സിപിഎം നല്കിയ മഹാദാനമായി തങ്ങളുടെ മന്ത്രിസ്ഥാനത്തെ കരുതുന്നവർക്ക് എന്ത് അവകാശവാദങ്ങൾ. കേരളത്തിലെ ജനങ്ങൾ വല്ലാതെ പോരാടുന്ന സിൽവർലൈൻ പദ്ധതിയിൽ ചെറിയ കക്ഷികൾ എന്തേ വല്ലാത്ത മൗനം പാലിക്കുന്നു.
ചെറിയ കക്ഷികൾക്കു കൊടുത്ത എല്ലാ വകുപ്പിലും സമരമാണ്. കൃഷ്ണൻകുട്ടിക്കു കിട്ടിയ വൈദ്യുതിയിലും ആന്റണി രാജുവിനു കിട്ടിയ കെഎസ്ആർടിസിയിലും റോഷി അഗസ്റ്റിനു കിട്ടിയ വാട്ടർ അഥോറിറ്റിയിലും എന്തിന് ശശീന്ദ്രന്റെ വനത്തിൽവരെ സമരമാണ്. എല്ലായിടത്തും സമരത്തിനു നേതൃത്വം കൊടുക്കുന്നത് സിഐടിയുക്കാരും. ഈ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കു വകുപ്പു മന്ത്രിയെക്കാൾ പേടി മുഖ്യമന്ത്രിയെ ആണ്. അവരുടെ കൂറും അങ്ങനെതന്നെ. മുമ്പ് മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം വെട്ടാൻ കൊടുത്ത അനുവാദക്കാര്യം ഓർമയില്ലേ. ജലസേചന മന്ത്രിയും വനം മന്ത്രിയും അറിയാതെ തീരുമാനം എടുത്തു. അതാണു സ്ഥിതി. വൈദ്യുതി ബോർഡിലെ അശോകും കെഎസ്ആർടിസിയിലെ ബിജു പ്രഭാകറുമൊക്കെ ഇത്ര ധൈര്യത്തോടെ മുന്നോട്ടുപോകുന്നതു മുഖ്യമന്ത്രിയുടെ ബലത്തിലാണ് എന്നാണു വിശ്വസിക്കപ്പെടുന്നത്.
പോലീസ് ശശിയായി
സ്ത്രീ പീഡനക്കേസിൽവരെ പ്രതിയാക്കപ്പെട്ട് അപമാനിതനായ പി. ശശി വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി. അതിധീരമായ നടപടി. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പോലീസ് ഭരണം നടത്തിയ വലിയ അനുഭവസന്പത്തോടെയാണ് ശശിയുടെ പുനഃപ്രവേശനം. തസ്തികയിൽ ഇരിപ്പുറപ്പിക്കുന്നതിനു മുന്പുതന്നെ അദ്ദേഹം നീക്കങ്ങൾ ആരംഭിച്ചു.
പിണറായി പക്ഷേ ആരെയും തന്നെക്കാൾ ഉയരാൻ അനുവദിക്കില്ല എന്നതുകൊണ്ട് ശശിയുടെ പദവി വളരെ ഭദ്രമാണ് എന്നു കരുതാൻ വയ്യ. ഏതായാലും ശശി പണി തുടങ്ങി. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു അഴിച്ചുപണിയായിരുന്നു ആദ്യത്തെ സംഭവം. ആ മാറ്റത്തിലുടെ ക്രൈംബ്രാഞ്ച് മേധാവിയും പിണറായിയുടെ സ്വന്തം എന്ന് അവകാശപ്പെട്ടിരുന്ന ഉദ്യോസ്ഥനുമായ എഡിജിപി ശ്രീജിത്ത്വരെ സ്ഥലംമാറ്റപ്പെട്ടപ്പോൾ പലരും നെറ്റിചുളിച്ചു.
കുപ്രസിദ്ധമായ ഒരു സ്ത്രീപീഡനക്കേസിന്റെ തുടരന്വേഷണം നടക്കുന്ന വേളയിലാണു ശ്രീജിത്തിനെ മാറ്റിയത്. കേസന്വേഷണം അട്ടിമറിക്കാനാണ് ഈ മാറ്റം നടത്തിയത് എന്നാണു പൊതുവായി ഉയർന്ന സംശയം. സാക്ഷികളെ കൂറുമാറ്റിയതിന് ഇടപെട്ട അഭിഭാഷകരുടെ ഓഫീസുകൾ പരിശോധിക്കുവാൻ ഇരുന്നപ്പോഴാണ് സ്ഥലംമാറ്റം. പ്രസിദ്ധ അഭിഭാഷകനായ രാമൻ പിള്ളയോട് സിപിഎമ്മിനുള്ള കൂറിന്റെ തെളിവാണ് ഈ മാറ്റം എന്ന് കെ.കെ. രമ പറയുന്നത് യുക്തി ഭദ്രമായാണ്. ടി.പി. വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നുവത്രെ രാമൻ പിള്ള. ആ കേസിൽ 51 സാക്ഷികളാണു കൂറുമാറിയത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഓഫീസോ സംവിധാനങ്ങളോ പരിശോധിക്കപ്പെട്ടു കൂടാ എന്നു പാർട്ടി തീരുമാനിച്ചു. ശശി ശ്രീജിത്തിനെ മാറ്റി.
ജനം ആഗ്രഹിക്കുന്ന തീരുമാനങ്ങൾ
സർക്കാർ ജീവനക്കാരെ സംബന്ധിച്ച് പിണറായി സർക്കാർ അടുത്തകാലത്തു കൈക്കൊണ്ട പല തീരുമാനങ്ങളും ജനം ആഗ്രഹിക്കുന്നവയാണ്. ജീവനക്കാരുടെ ഓഫീസിലെ സാന്നിധ്യവും പ്രവർത്തനവും കർശനമാക്കുന്നു. ദിവസം ഏഴു മണിക്കൂറാണ് ജീവനക്കാർ ഓഫീസിലുണ്ടാവേണ്ടത്. അതിനായി ഹാജർ രേഖപ്പെടുത്തുന്നതിന് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. ഇതിനെ ശന്പള വിതരണ സംവിധാനമായ സ്പാർക്കുമായി ബന്ധിപ്പിക്കും. ഇനി ഓഫീസിലെത്തിയ ശേഷം മുങ്ങുന്നവരെ കൃത്യമായി കണ്ടുപിടിക്കും. ഇടതു സംഘടനകൾ എതിർത്ത പരിഷ്കാരമാണിത്. അതുകൊണ്ടുതന്നെ ഇടതു സർക്കാരിനു മാത്രമേ നടപ്പാക്കാനുമാകൂ.
ഗുജറാത്തിൽനിന്നു നന്മയോ?
ഗുജറാത്തിൽനിന്നു നന്മയോ എന്നു ചോദിച്ചിരുന്ന കേരളത്തിലെ ഇടതുപക്ഷ സഖാക്കൾ അവിടുത്തെ ഭരണപരിഷ്കാരത്തെക്കുറിച്ച് പഠിക്കുവാൻ കേരളത്തിലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു പഠന സംഘത്തെ ഗുജറാത്തിലേക്ക് അയച്ചത് അവർക്കുണ്ടാകുന്ന മാനസാന്തരത്തിന്റെ നല്ല അടയാളമാണ്. പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രി ഇത്തരം ഒരു പഠനത്തിന് സംഘത്തെ അയച്ചത്. മോദിയും പിണറായിയും തമ്മിലുള്ള ബന്ധത്തിൽ എന്തോ മാനസാന്തരം ഉണ്ടായതിന്റെ അടയാളമായി ഈ തീരുമാനത്തെ ചിത്രീകരിച്ചാൽ തെറ്റാവുമോ? ഭരണം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞകാല തെറ്റുകൾ ഉപേക്ഷിക്കുവാൻ പിണറായി സർക്കാർ കാണിക്കുന്ന തുറവി പ്രശംസിക്കപ്പെടേണ്ടതാണ്. മോദിയുടെ മുന്പിൽ നല്ലവനായി കെ-റെയിലിന് അനുവാദം നേടാനല്ലേ ഈ പഠനം എന്നു സംശയിക്കുന്നവരും ഉണ്ട്.
വീര്യം കുറഞ്ഞ മദ്യം
വീര്യം കുറഞ്ഞ മദ്യം കുടിൽവ്യവസായംപോലെ വളർത്തിയെടുക്കാനുള്ള നിബന്ധനകൾ സർക്കാർ പുറപ്പെടുവിച്ചു. മരച്ചീനിയിൽനിന്നും പഴങ്ങളിൽനിന്നും എല്ലാം മദ്യം ഉണ്ടാക്കുവാനാണു പരിപാടി. അബ്കാരി, നാർക്കോട്ടിക് കേസുകളിൽ പ്രതികളല്ലാത്ത ആർക്കും ലൈസൻസിന് അപേക്ഷിക്കാം. ഉടനെതന്നെ അപേക്ഷകൾ സ്വീകരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി, മദ്യ ഉത്പാദനം കൂട്ടുവാനുള്ള എല്ലാ നീക്കവും സർക്കാർ ആരംഭിച്ചുകഴിഞ്ഞു. സമൂഹത്തിൽ ഉയരുന്ന എതിർപ്പുകൾ സർക്കാർ നോക്കുന്നതേ ഇല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
Latest News
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top