Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എണ്ണവില വർധന: കാണാപ്പുറങ്ങൾ
Wednesday, May 4, 2022 2:05 AM IST
പ്രശസ്ത സാന്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടണ്‍ ഫ്രീഡ്മാൻ വിലക്കയറ്റത്തെക്കുറിച്ച് അഥവാ നാണ്യപ്പെരുപ്പത്തെക്കുറിച്ചു പറഞ്ഞത് ‘നിയമനിർമാണം നടത്താതെയുള്ള നികുതിചുമത്തല്‍' എന്നാണ്. വർധിക്കുന്ന വിലയ്ക്കനുസരിച്ചു നികുതിയേർപ്പെടുത്തുന്ന രീതിയാണ് ഇന്ന് പല ഗവണ്മെന്റുകളും സ്വീകരിച്ചിട്ടുള്ളത്. സർക്കാർ നയങ്ങളും സമീപനങ്ങളും നികുതിഘടനയും വലിയതോതിൽ നാണ്യപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകാറുണ്ട്. ആധുനിക സന്പദ്വ്യവസ്ഥകളുടെ വളർച്ചയുടെയും പുരോഗതിയുടെയും അളവുകോൽ ഊർജത്തിന്റെ ലഭ്യതയും പ്രതിശീർഷ ഊർജ ഉപയോഗവുമാണെന്നു പറയുന്ന ധനശാസ്ത്രജ്ഞരുമുണ്ട്. ഊർജവിലയിൽ ഉണ്ടാകുന്ന ചെറിയൊരു മാറ്റം പോലും സാന്പത്തിക പ്രവൃത്തികളെ അടിമുടി ബാധിക്കാറുണ്ട്.
ഓയിൽ ഷോക്ക്
1970കളിൽ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കോണ്‍ഫെഡറേഷനായ ‘ഒപെക്’ ഒറ്റയടിക്ക് അസംസ്കൃത എണ്ണയുടെ വില പലമടങ്ങ് വർധിപ്പിച്ചത് ‘ഓയിൽ ഷോക്ക് 70’ എന്നാണ് അറിയപ്പെടുന്നത്. ഇത് മൂന്നാം ലോകരാജ്യങ്ങളിലെ സാന്പത്തിക ക്രമങ്ങളുടെ താളംതെറ്റിക്കുകയും അവരെ ലോകബാങ്ക് അന്തർദേശീയ നാണ്യനിധി എന്നിവയുടെ കൃപാകടാക്ഷത്തിനുവേണ്ടി കാത്തുനിൽക്കേണ്ട ഗതികേടിലേക്കു കൊണ്ടെത്തിക്കുകയും ചെയ്തു. ഓയിൽ ഷോക്കിന് ശേഷവും, കൂടിയും കുറഞ്ഞുമുള്ള തോതില്‍ എണ്ണ ഉത്പാദകരാജ്യങ്ങൾ ലോകസന്പദ്വ്യവസ്ഥകളെ സ്വാധീനിക്കാൻ ശ്രമിച്ചുവരുന്നുണ്ട്. അന്തർദേശീയ തലത്തിലുള്ള പല തർക്കങ്ങൾക്കും യുദ്ധങ്ങൾക്കും വരെ അടിയാധാരമായി പ്രവർത്തിക്കുന്നത് എണ്ണയും എണ്ണയുടെ വിലനിർണയവുമാണ്.
അസംസ്കൃത-പ്രകൃതിവാതക എണ്ണ ഇറക്കുമതിയിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര എണ്ണ ഉപയോഗത്തിൽ 80 ശതമാനവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്. ദേശീയ വിഷയങ്ങളും അന്തർദേശീയ പ്രശ്നങ്ങളും രൂപയുടെ വിനിമയനിരക്കും നമ്മുടെ രാജ്യവുമായി നേരിട്ടു ബന്ധമില്ലാത്ത രാജ്യങ്ങളുട എണ്ണ ഉത്പാദനമോ ഉപഭോഗമോവരെ നമ്മുടെ ഇന്ധനവിലയെ സ്വാധീനിക്കാറുണ്ട്.
ഉത്പാദനച്ചെലവും ലാഭവും ചേർത്ത് വില്പനവില കണക്കാക്കുന്ന രീതിയിലല്ല ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. 2002ൽ വിലനിർണയത്തിനുള്ള ഓയിൽപൂൾ അക്കൗണ്ടിംഗ് സംവിധാനം എടുത്തുകളഞ്ഞശേഷം, തുടക്കത്തിൽ പ്രതിമാസവിലയും പിന്നീട് പ്രതിദിന വിലയുമൊക്കെ അടിസ്ഥാനപ്പെടുത്തി എണ്ണവില കണക്കാക്കുന്നു എന്നാണു പറയാറുള്ളത്. അത് പൂർണമായും ശരിയാണെന്നു പറയാനാവില്ല. എണ്ണവില നിർണയം ലളിതവുമല്ല.
വിലനിർണയ രീതി
പെട്രോളിനും ഡീസലിനും ഭരണകൂടം വിലനിർണയിക്കുന്ന സംവിധാനം ഒഴിവാക്കിയത് 2014ലാണ്. ‘ട്രേഡ് പാരിറ്റി പ്രൈസ്’ എന്ന പേരിലും, ഗ്യാസിനും മണ്ണെണ്ണയ്ക്കും ‘അണ്ടർ റിക്കവറി’ എന്ന പേരിലുമാണ് ഇവിടെ വില കണക്കാക്കുന്നത്. നമ്മുടെ ആഭ്യന്തര ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നുവെന്നും 20 ശതമാനം കയറ്റുമതി ചെയ്യുന്നുവെന്നുമുള്ള അനുമാനത്തിലാണ് ട്രേഡ് പാരിറ്റി വില നടപ്പാക്കിയത്. അന്താരാഷ്ട്ര വിപണിയിൽനിന്നു ബ്രെന്റ് ഓയിൽ ഇറക്കുമതി ചെയ്യാൻ വേണ്ടിവരുന്ന തുകയാണിത്. വില നിർണയത്തിലെ അസ്വാഭാവികത ഇവിടെ തുടങ്ങുന്നു. ബ്രെന്റ് ഓയിലല്ല മറിച്ച് അസംസ്കൃത എണ്ണയാണ് നമ്മൾ ഇറക്കുമതി ചെയ്യുന്നത്. ഇവ രണ്ടും തമ്മിൽ വിലയിൽ വലിയ അന്തരമുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച എണ്ണശുദ്ധീകരണ-സംഭരണശാലകൾ ഇന്ത്യയ്ക്കുണ്ട്. അതിനാൽ കുറഞ്ഞ വിലയ്ക്ക് എണ്ണ ശുദ്ധീകരിക്കാനും സംഭരിച്ചുവയ്ക്കാനും നമുക്കു കഴിയും. ഇന്ത്യയിൽ ഖനനം ചെയ്തു ശുദ്ധീകരിച്ചെടുക്കുന്ന എണ്ണയ്ക്കും ഈ അന്താരാഷ്ട്രവില ലഭിക്കും. ഇന്ത്യയുടെ ഓഹരി മൊത്തം എണ്ണവിപണിയുടെ 10 ശതമാനത്തിൽ താഴെ മാത്രമേ ഉള്ളുവെങ്കിലും റിലയൻസിനും റെയോണ്‍ ഇന്ത്യക്കും നയാരാ ഇന്ത്യയുടെ എസ്.ആർ. ഓയിലിനും അതിന്റെ ഗുണം കിട്ടുമെന്നു സാരം.
ഇതിലും വിചിത്രമാണ് അണ്ടർ റിക്കവറീസ് എന്ന സാങ്കല്പിക നഷ്ടം. ഇന്ത്യയിൽ ഘനനം ചെയ്തെടുക്കുന്ന പെട്രോളിന്റെ ലാഭമുൾപ്പെടെയുള്ള വില്പന വില 80 രൂപയും അന്താരാഷ്ട്ര വിപണിയിലെ പെട്രോൾ വില 100 രൂപയുമെന്നു കരുതുക. അണ്ടർ റിക്കവറീസ് സംവിധാനം അനുസരിച്ച് നഷ്ടം 20 രൂപയാണ്. ഈ രൂപ സർക്കാർ കന്പനികൾക്ക് നഷ്ടം നികത്താനെന്ന പേരിൽ നൽകുകയും ചെയ്യുന്നു. 2006 മുതൽ 2010 വരെ പെട്രോളിനും 2014 വരെ ഡീസലിനും ഈ രീതിയിലായിരുന്നു വില നിർണയം. ഈ നിരക്കിനൊപ്പം എക്സൈസ് നികുതി, മൂല്യവർധന നികുതി- അത് ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത നിരക്കിലാണ്, വില്പനക്കാർക്കുള്ള കമ്മീഷൻ എന്നിവ ഉൾപ്പെടെയുള്ളവയുടെ ആകെ തുകയാണ് പെട്രോൾ ഉത്പന്നങ്ങളുടെ വില.
ചോദനനിയമം ബാധകമല്ല
പെട്രോളിയം ഉത്പന്നങ്ങളുടെ വില ആനുപാതികമല്ലാതെ നമ്മുടെ രാജ്യത്ത് വർധിക്കുന്നതിനു കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉയർന്ന നികുതിനിരക്കാണ്. തുറന്ന വിപണിയിൽ ഡിമാൻഡിന്റെയും സപ്ലൈയുടെയും അടിസ്ഥാനത്തിലാണ് ഒരു ഉത്പന്നത്തിന്റെ വില നിർണയിക്കപ്പെടുന്നത്. വില കൂടുന്പോൾ ഡിമാൻഡ് കുറയുകയും കുറഞ്ഞു കഴിയുന്പോൾ ഡിമാൻഡ് കൂടുകയും ചെയ്യും.
ഒരു ഉത്പന്നത്തിന്റെ വില കൂടിയാൽ ഉപയോക്താക്കൾ ആനുപാതികമായി വാങ്ങുന്നതിന്റെ അളവ് കുറക്കാറുണ്ട്. ഇത്തരം പ്രവണതകളെ ധനശാസ്ത്രത്തിൽ ഇലാസ്തികത എന്നാണ് അറിയപ്പെടുന്നത്. പെട്രോളിയം ഉത്പന്നങ്ങൾക്ക് കാര്യമായ ബദൽ ഇല്ലാത്തതുകൊണ്ട് പെട്രോളിയം അനുബന്ധ ഉത്പന്നങ്ങൾക്ക് ഇലാസ്തികത വളരെ കുറവാണ്. എത്ര വില വർധിപ്പിച്ചാലും ഡിമാൻഡിൽ വർധനയല്ലാതെ കുറവുണ്ടാകാറില്ല. അതുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ഉത്പന്നങ്ങളുടെ വിലയും നികുതിയും വർധിപ്പിച്ച് ഖജനാവിലേക്കു കൂടുതൽ വരുമാനം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്.
എണ്ണവിലയുടെ 60 ശതമാനത്തോളം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതിമൂലമാണ്. വിലയിലുണ്ടാകുന്ന വർധനയ്ക്ക് ആനുപാതികമായി ഡിമാൻഡിൽ കാര്യമായ മാറ്റം ഉണ്ടാകാത്ത, ഇലാസ്തികത വളരെക്കുറഞ്ഞ ഉത്പന്നങ്ങളിൽപ്പെട്ട മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ നികുതി വർധിപ്പിക്കുന്നതിന്റെ പ്രധാന ഘടകം ഇതാണ്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചാൽ അതിന്റെ അനുരണനങ്ങൾ സന്പദ്വ്യവസ്ഥയുടെ സമസ്ത മേഖലകളിലും പണപ്പെരുപ്പമായും വിലക്കയറ്റമായും പ്രതിഫലിക്കും. ഇന്ധനവില വർധനയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങൾ നേരിട്ട് ഉപയോഗിക്കാൻ ക്രയശക്തിയില്ലാത്ത, സന്പദ്വ്യവസ്ഥയുടെ പിന്നാന്പുറങ്ങളിൽ കഴിയുന്ന ജനവിഭാഗങ്ങളാണ്. എണ്ണവില ലിറ്ററിന് 100 രൂപയിൽ അധികമായെങ്കിലും എണ്ണ ഇറക്കുമതിയിലോ വാഹനവിപണിയിലോ കാര്യമായൊരു പ്രത്യാഘാതവും ഉണ്ടായിട്ടില്ല. എണ്ണ ഇറക്കുമതിയും വാഹനവില്പനയും അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. 1980ൽ കേവലം രണ്ടു ലക്ഷം വാഹനങ്ങൾ ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ അവയുടെ എണ്ണം 1.48 കോടി കഴിഞ്ഞിരിക്കുന്നു. എണ്ണവില കുറച്ചാലുള്ള പൂരം പിന്നെ പറയേണ്ടതില്ലല്ലോ.
കഴിഞ്ഞ നവംബറിൽ പെട്രോളിനും ഡീസലിനും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം അഞ്ചും പത്തും രൂപ വീതം കേന്ദ്രസർക്കാർ കുറച്ചിരുന്നു. കേന്ദ്രമാതൃകയിൽ ജനക്ഷേമം മുൻനിറുത്തി സംസ്ഥാന സർക്കാരുകളും നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നിർദേശിക്കുകയും ചെയ്തു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമാണ് നികുതി കുറയ്ക്കാൻ തയാറായത്. രാജ്യ താത്പര്യം മാനിച്ച് നികുതി കുറയ്ക്കാൻ മറ്റു സംസ്ഥാനങ്ങളും തയാറാകണമെന്നും കോവിഡ് അവലോകനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി ഏപ്രിൽ 27ന് നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചത് സമ്മിശ്രപ്രതികരണമാണ് ഉളവാക്കിയിട്ടുള്ളത്. കേരളം നികുതി കുറയ്ക്കാൻ സാധിക്കുന്ന സാഹചര്യത്തിലല്ലെന്നും കേന്ദ്രം പിരിക്കുന്ന നികുതി സംസ്ഥാനവുമായി പങ്കുവയ്ക്കണമെന്നുമാണ് കേരള ധനമന്ത്രി ആവശ്യപ്പെട്ടത്.
എണ്ണനികുതി മുഖ്യ വരുമാനമാർഗം
എണ്ണയുടെമേൽ ചുമത്തിയിരിക്കുന്ന നികുതി ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുഖ്യ വരുമാനമാർഗമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും എക്സൈസ്- വാറ്റ് നികുതികൾ ക്രമമായി കൂട്ടിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടാകുന്നതിന്റെ ഏറ്റക്കുറച്ചിൽ നമ്മുടെ രാജ്യത്തെ ഉപയോക്താക്കൾക്ക് കിട്ടാതിരിക്കാനുള്ള മുഖ്യകാരണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വർധിച്ചു വരുന്ന പൊതുചെലവുകൾക്ക് അനുസൃതമായി വരുമാനം വർധിക്കാത്ത സാഹചര്യമാണ് പൊതുവിൽ നമ്മുടെ രാജ്യത്തുള്ളത്. ചരക്ക് - സേവന നികുതി ചുമത്തുന്ന ഉത്പന്നപ്പട്ടികയിൽനിന്ന് എണ്ണയെ ഒഴിവാക്കിയത് പ്രധാനമായും സംസ്ഥാന സർക്കാരുകളുടെ സമ്മർദം മൂലമാണ്. ജിഎസ്ടി പ്രകാരം ഏറ്റവും കൂടിയ നികുതി നിരക്ക് 28 ശതമാനമാണ്. പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്രവും സംസ്ഥാനങ്ങളുംകൂടി സെസ് ഉൾപ്പെടെ ഇപ്പോൾ 60 ശതമാനത്തോളം നികുതി ചുമത്തുന്നുണ്ട്.
വിലക്കയറ്റവും നാണ്യപെരുപ്പവും നിയന്ത്രണവിധേയമാക്കേണ്ടത് ഒരു സന്പദ്വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും മുന്നോട്ടുള്ള പ്രയാണത്തിനും അനിവാര്യമാണ്. എണ്ണവിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ ആഭ്യന്തര സന്പദ്വ്യവസ്ഥയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ജനക്ഷേമ സർക്കാരിന്റെ കടമയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്ന ഏറ്റക്കുറച്ചിലുകളിലെ ഏകോപനമില്ലായ്മ അവസാനിപ്പിക്കുവാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.
എണ്ണവിലയുടെ ഭാവി
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതും താഴുന്നതും പ്രവചിക്കുക എളുപ്പമല്ല. എണ്ണ ഉത്പാദക രാജ്യങ്ങൾ (ഒപെക്) എണ്ണ ഉത്പാദനം വർധിപ്പിച്ചാൽ വില കുറയും. അമേരിക്കയുടെ സമ്മർദത്തിനു വഴങ്ങി ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ഒഴിവാക്കിയിരുന്നെങ്കിൽ എണ്ണവില ഇതിലും വർധിക്കുമായിരുന്നു.
രാജ്യങ്ങൾ തമ്മിൽ പ്രത്യേകിച്ചും, അമേരിക്കയും ചൈനയും ലോകവ്യാപാര രംഗത്ത് മേൽക്കൈ നേടുന്നതിനും നിലനിർത്തുന്നതിനു വേണ്ടി നടത്തുന്ന വ്യാപാരയുദ്ധത്തിന്റെ അലയൊലികൾ ലോക സന്പദ്വ്യവസ്ഥയിൽ പ്രതിഫലിക്കുന്നുണ്ട്. എണ്ണവില നിർണയത്തിൽ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്കിന് വലിയ പ്രാധാന്യമുണ്ട്. നിലവിൽ രൂപയുടെ വിനിമയനിരക്ക് 75-76 രൂപയ്ക്കിടയിലാണ്. ഡോളറിന്റെ വില കൂടുന്ന ഓരോ രൂപയ്ക്കും ബാരലിന് ഓരോ രൂപവച്ച് വർധിക്കുന്പോൾ 900 കോടി രൂപയുടെ ബാധ്യതയാണ് ഇന്ത്യക്ക് ഉണ്ടാകുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടു നടത്തുന്ന ചില സൂത്രപ്പണികൾ ഒഴിച്ചുനിർത്തിയാൽ ആഭ്യന്തരവിപണിയിൽ ഇനിയും ഇന്ധനവില ഉയരാനാണ് സാധ്യത.
സാന്പത്തികവളർച്ചാ നിരക്ക് വർധിക്കുന്പോൾ ആനുപാതികമായി സാധനങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ ആവശ്യവും തന്മൂലം വിലയും വർധിക്കുന്നത് സ്വാഭാവികമാണ്.
ജനസംഖ്യയോടൊപ്പം വരുമാനമാർഗങ്ങളും ഉയരുന്നതിനാൽ സ്വകാര്യ ഉപയോഗത്തിനുള്ള ഇന്ധനവില കുറയാനുള്ള സാധ്യത പരിമിതമാണ്.
ഡോ. ജോസ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
Latest News
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു
ബംഗളൂരു പ്ലേ ഓഫിൽ; ചെന്നൈ പുറത്ത്
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top