Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമവിരുദ്ധമാകരുത് റീസർവേ നിയമം
Monday, May 9, 2022 1:16 AM IST
റീസർവേയിൽ അധികമായി കാണുന്ന ഭൂമി കൈവശക്കാരനു ക്രമപ്പെടുത്തി നൽകാനുള്ള നിയമത്തിനു വെല്ലുവിളികൾ നിരവധിയാണ്. ഈ നിയമം അതീവ ശ്രദ്ധയോടെ നടപ്പാക്കിയില്ലെങ്കിൽ ഏറെ സങ്കീർണതകൾ സൃഷ്ടിക്കാൻ ഇടയാക്കും.
കേരളത്തിൽ 1966 സെപ്റ്റംബറോടെയാണ് റീസർവേയുടെ തുടക്കം. ഒറിജിനൽ സർവേയ്ക്കും സെറ്റിൽമെന്റിനും ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞതിനാൽ സർവേ രേഖകളും സെറ്റിൽമെന്റ് രജിസ്റ്ററും മറ്റും കാലാനുസൃതമല്ലാതായി. തിരുവിതാംകൂറിൽ പ്രത്യേകിച്ചും. ലാൻഡ് റിക്കാർഡ്സ് മെയിന്റനൻസ് (എൽആർഎം) ഫലപ്രദമാകാഞ്ഞതാണ് അതിനു കാരണമായത്. ഈ പോരായ്മ പരിഹരിച്ച് ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിനാണ് റീസർവേ ആരംഭിച്ചത്.
കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് 1961-ാം അതിന്റെ നിയമങ്ങൾ ആസ്പദമാക്കിയുള്ള റീസർവേ നിയമാവലിയുമാണ് റീസർവേയുടെ സർക്കാർ നിശ്ചയിച്ച അടിസ്ഥാനപ്രമാണം. ഒപ്പംതന്നെ റവന്യൂ ഭരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ ഭൂനിയമങ്ങളും റീസർവേയ്ക്കു വഴികാട്ടിയായി.
ഭൂമിയുടെ വിസ്തീർണമെന്നുള്ളത് അതിന്റെ അതിർത്തിക്കുള്ളിലെ വ്യാപ്തമാണ്. ഓരോ വസ്തുവിന്റെയും വിവരണവും വിസ്തീർണവും അതിന്റെ ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അതിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ വിവരിക്കുന്ന എലുകയ്ക്കുള്ളിലാണ്. വസ്തുവിന്റെ കൈവശാതിർത്തിക്കു പുറത്തുള്ള അയൽവസ്തുക്കളുടെ പേരാണ്, അല്ലെങ്കിൽ ഇന്നയാളുടെ വസ്തു എലുകയായി ചേർക്കുക. ഈ എലുകയ്ക്കുള്ളിലെ ഭൂമിക്ക് റീസർവേയിൽ വിസ്തീർണം കൂടിയാലും കുറഞ്ഞാലും അത് ആ വസ്തുഉടമയ്ക്കു മാത്രമാണ് അനുഭവം. അയൽവസ്തു ഉടമകൾക്കോ സർക്കാരിനോ അതിനുള്ളിലേക്ക് കടക്കാൻ നിയമേന അവകാശമില്ല.
വിസ്തീർണത്തിലെ മാറ്റം
സർവേ ആൻഡ് ബൗണ്ടറീസ് ആക്ടനുസരിച്ച് അന്തിമമെന്നു പ്രഖ്യാപിച്ചിട്ടുള്ള അതിർത്തിക്കുള്ളിലെ ഭൂമിയുടെ വിസ്തീർണം, നിലവിലുള്ള റവന്യു കണക്കുമായോ പ്രമാണവുമായോ യോജിക്കാതിരിക്കാൻ പല കാരണങ്ങളുമുണ്ട്.
1. തിരുവിതാംകൂറിൽ നൂറ്റാണ്ടുകൾക്കു മുന്പ് നടന്ന ഒറിജിനൽ സെറ്റിൽമെന്റ് സമയത്ത് ഭൂമിയിൽ സർവേയിൽ ഉൾപ്പെടാത്തതായി കണ്ട കൈവശഭൂമികൾ സർവേ കൂടാതെ എ, ബി, സി എന്നിങ്ങനെ തിരിച്ച് സ്ഥാനം രേഖപ്പെടുത്തി ഡിവൈഡ് സ്കെച്ച് തയാറാക്കി ഉടമ നൽകിയ വിസ്തീർണം സെറ്റിൽമെന്റ് രജിസ്റ്ററിൽ ചേർത്തിട്ടുണ്ട്. അതുപോലെതന്നെ ചേരിക്കൽ ഭൂമികൾക്ക് ചേരിക്കൽ ഡിവൈഡ് സ്കെച്ചനുസരിച്ചായിരുന്നു വിസ്തീർണം സ്വീകരിച്ചത്. ഇതു ചിലയിടങ്ങളിൽ പ്രാചീനമായ കന്പളവ് (കോലളവ്) രീതിയിലും നിശ്ചയിച്ചിരുന്നു. ഈ രണ്ടുതരം ഡിവൈഡ് സ്കെച്ചുകളിലും സബ്ഡിവിഷനുകളുടെ വിസ്തീർണം ഭൂമിയിലെ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുകാണാറില്ല. ഇത്തരം പ്രദേശങ്ങളിലെ റീസർവേയിലും ആകയാൽ കൈവശ വിസ്തീർണം പ്രമാണവുമായോ റവന്യു കണക്കുമായോ യോജിക്കുകയുമില്ല.
2. ദശാബ്ദങ്ങൾക്കു മുന്പ് പുരാതനമായ കുടുംബസ്വത്തുക്കൾ ഭാഗം നടത്തിയപ്പോൾ പലേടത്തും ഭൂമിയളവ് കന്പളവിലായിരുന്നു. അങ്ങനെയുണ്ടായ വിസ്തീർണത്തിന്റെ കണക്ക് റീസർവേയിലെ വിസ്തീർണത്തോടു യോജിക്കാറില്ല.
3. ഇക്കാലത്തും ഭൂമി അളന്നുവാങ്ങുന്നതും വിൽക്കുന്നതും പ്രൈവറ്റായി സർവേ നടത്തിയാണ്. ഇതിനു സർക്കാർ സംവിധാനമില്ല. അതിനാൽ ഈ സർവേയിലെ വിസ്തീർണക്കൂടുതലും കുറവും റീസർവേയിലും ഉണ്ടാകും. അതു വിലയാധാരവുമായി ഒത്തുപോകണമെന്നില്ല.
4. റീസർവേയിൽ നാളിതുവഴിയായി സർവേ നടത്തിയിട്ടുള്ളവയെല്ലാംതന്നെ ഏതെങ്കിലും പട്ടയഭൂമിയുടെ ഭാഗമായിരിക്കും. ആകയാൽ വഴിക്കു നഷ്ടമായ ഭൂമിയുടെ വിസ്തീർണം പട്ടയഭൂമിയിൽനിന്നു കുറഞ്ഞുപോയിരിക്കും.
5. പൂർവരേഖയിൽ പണ്ടാരപട്ടയമായ ഒരു വസ്തുവിൽ വിസ്തീർണക്കൂടുതൽ കാണുന്നതിനെ വിരിവ് (അളവുവാശി) എന്ന പേരിൽ പ്രമാണങ്ങളിൽ ചേർത്തുകാണാറുണ്ട്. അളന്നു ഭൂമി വാങ്ങുന്പോൾ ഈ വിരിവിനും വില നൽകുന്നു. വിസ്തീർണം കുറവാണെങ്കിൽ കുറഞ്ഞുപോയതിനു വില കുറയുകയും ചെയ്യുന്നതു പതിവാണ്. ഇതിന്റെ പ്രതിഫലനം റീസർവേയിലും കാണുന്നു. ഇത്തരം വിരിവ് വിസ്തീർണത്തിനു പരിധി നിശ്ചയിക്കുന്നതും അത് പതിച്ചു വാങ്ങണമെന്നു നിർദേശിക്കുന്നതും അനീതിയാണ്.
6. സിവിൽ നടപടിക്രമങ്ങളിൽ അഡ്വേർസ് പൊസഷന് തീർപ്പവകാശം ഉള്ളതാണ്. പട്ടയഭൂമിക്ക് 12 വർഷവും പുറന്പോക്കിന് 60 വർഷവും കൈവശാവകാശം ഉണ്ടെങ്കിൽ ഉടമാവകാശവും ലഭിക്കുന്നു. അതിനു കാലഹരണ നിയമവും പ്രസക്തം. അത്തരം സ്ഥലങ്ങളിൽ വിസ്തീർണ വ്യത്യാസം സ്വാഭാവികമാകുന്നു.
7. ഭൂമിപതിവ് നിയമപ്രകാരം തരിശും പുതുവലും പുറന്പോക്കും മറ്റും കൈവശക്കാരന് പതിച്ചുകൊടുത്തിട്ടുള്ളത് അതിന്റെ സ്കെച്ച് മഹസറിലെ വിസ്തീർണം സ്വീകരിച്ചാണ്. ഇത് സർവേയ്ക്കു വിധേയമായിരിക്കുമെന്ന് നിയമത്തിലും പട്ടയത്തിലും വ്യവസ്ഥയുണ്ട്. അതിനുശേഷം പലേടത്തും റീസർവേ മാത്രമേ നടന്നിട്ടുള്ളൂ. കൈവശത്തിന്റെ യഥാർഥ വിസ്തീർണം അതിലൂടെ ലഭിക്കുന്നു. എന്നാലിത് പലപ്പോഴും റവന്യുകണക്കുമായി യോജിക്കണമെന്നില്ല. റവന്യുകണക്കും തിരുത്തണമെന്നാണ് പതിവു നിയമത്തിലുള്ളത്. പട്ടയക്കാരന്റെ ഈ മൗലികാവകാശം ഹനിക്കപ്പെടരുത്.
വെല്ലുവിളികൾ
ഇപ്പോൾ ഉയർന്നുകേൾക്കുന്ന നിർദിഷ്ട റീസർവേ അധിക വിസ്തീർണ നിയമനിർമാണം മേൽവിവരിച്ച യാഥാർഥ്യങ്ങളെ പരിഗണിക്കാതെയാകരുത്. ഭൂനിയമങ്ങളുടെ ആണിക്കല്ലായ സർവേ ആൻഡ് ബൗണ്ടറീസ് ആക്ടിനെ അത് നിർവീര്യമാക്കാനുംപാടില്ല. നിലവിലുള്ള അവകാശരേഖ നിയമത്തെയും ഭൂമി പതിവ് ചട്ടങ്ങളെയും പാടേ വിസ്മരിക്കുകയുമരുത്.
നിരന്തരം കൈവശഭൂമിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഭജനങ്ങളും വ്യതിയാനങ്ങളും അധികമായി കാണുന്ന വിസ്തീർണത്തെ ശിഥിലമാക്കി അവ്യക്തമാക്കുന്നുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിർദിഷ്ട നിയമം പ്രായോഗികവുമല്ല. അവനവന്റെ അനിഷേധ്യമായ അതിർത്തിക്കുള്ളിലെ വായുവിനും വെള്ളത്തിനും കാറ്റിനും അവകാശമുള്ളതുപോലെതന്നെയാണു ഭൂമിക്കും. അതിന്റെ ഉടമസ്ഥാവകാശം അയൽക്കാരന്റെ സമ്മതപ്രകാരം ആർജിക്കേണ്ടതാണെന്നു നിശ്ചയിക്കുന്ന നിയമനിർമാണം നിലവിലുള്ള വ്യവസ്ഥിതിയെ ആകമാനം താറുമാറാക്കുന്നതാണ്. ഇതൊരു ആദായമാർഗമായി സർക്കാർ കരുതുന്നത് അനുചിതവും.
സർവേ പരിമിതികൾ അപ്പോഴപ്പോൾ പരിഹരിക്കാനാകാതെ അപേക്ഷകൾ പലേടത്തും കുമിഞ്ഞുകൂടിയതിനു കാരണം ഒരു നിയമനിർമാണത്തിന്റെ അഭാവമല്ല. ആവശ്യമായ ജീവനക്കാരോ സജ്ജീകരണങ്ങളോ ബജറ്റ് വിഹിതമോ ഇല്ലാതായ സാഹചര്യമാണ് അതിനു കാരണമായത്. സർവേ, റവന്യു വകുപ്പുകൾ തമ്മിലുള്ള മൂപ്പിളമതർക്കവും ഇതിനു വളമായിട്ടുണ്ട്.
അരനൂറ്റാണ്ടു മുന്പേ റീസർവേ പൂർത്തിയാക്കുകയും അതുപയോഗിച്ചു ദശാബ്ദങ്ങളായി റവന്യുഭരണം സുഗമമായി നടക്കുകയും ചെയ്യുന്ന താലൂക്കുകളും കേരളത്തിലുണ്ട്. ആ താലൂക്കുകളിൽ പോലും നിർദിഷ്ട നിയമം വിവാദങ്ങൾ സൃഷ്ടിക്കുമെന്നുള്ളത് വസ്തുഉടമകളെ ആശങ്കാകുലരാക്കുന്നു. പൂർവികമായ ഉടമാവകാശങ്ങളെ ഉടച്ചുവാർക്കുന്ന ഈ നിയമം, അനാവശ്യമായ വ്യവഹാരങ്ങളിലേക്കും ഓഫീസ് വരാന്തകളിലേക്കും അഴിമതിയുടെ കൂത്തരങ്ങിലേക്കും തങ്ങളെ വലിച്ചിഴയ്ക്കുമെന്ന് അവർ ഭയപ്പെടുന്നു.
ഏതാനും വർഷങ്ങൾക്കുമുന്പ് ഇതേപോലെ രൂപംകൊണ്ട പരിഷ്കാരമായിരുന്നു പട്ടയം പാസ്ബുക്കും റവന്യൂകാർഡും. പ്രായോഗികമല്ലാത്തതിനാൽ ഈ രണ്ടു പദ്ധതികളും പൊടുന്നനെ പൊലിഞ്ഞുപോയതും ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്. അന്നത്തെപ്പോലെ റവന്യു ഓഫീസുകളിലെ അന്തരീക്ഷം കലുഷമാക്കാനേ അറിഞ്ഞിടത്തോളം നിർദിഷ്ട നിയമത്തിനും കഴിയൂ.
ഈ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് റീസർവേ വിസ്തീർണത്തിന്റെ ഉടമാവകാശം പുനർനിർണയിക്കുന്നതിനു പകരം അത് കൈവശക്കാരനിൽ നിരാക്ഷേപമായും നിക്ഷിപ്തമാണെന്നു നിലവിലുള്ള ഭൂനിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിഷ്ഠമായിട്ടുള്ളത്. അതാകുന്നു നിർദോഷമായതും.
പി.സി. എറികാട്
(സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് റിട്ട. ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top