Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വർക്കിച്ചാ, കല്യാണസദ്യ സൂപ്പർ!
Wednesday, September 21, 2022 10:07 PM IST
കെ.ആർ. പ്രമോദ്
സ്ഥലത്തെ പ്രധാന ദിവ്യനായ വർക്കിച്ചന്റെ മകളുടെ കല്യാണത്തിന്റെ ക്ഷണക്കത്തു കിട്ടിയവർ ഒന്നു ഞെട്ടി. സുഗന്ധം പരത്തുന്ന ഒരു സുവർണ കാർഡ്! കാർഡിനൊപ്പം വധൂവരന്മാരുടെ പേരുകളെഴുതിയ ചെറിയ പേനയും സമ്മാനം! ആയിരം കാർഡാണ് വർക്കിച്ചൻ അച്ചടിപ്പിച്ചത്. കാർഡിനും പേനയ്ക്കും നല്ലൊരു തുക ചെലവായി.
വിവാഹ ക്ഷണപത്രികയും പേനയും കിട്ടിയ ഭാഗ്യവാന്മാരിലൊരാൾ വർക്കിച്ചന്റെ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഗോപാൽജിയായിരുന്നു.വർക്കിച്ചന്റെ കാർ ഷെഡിന്റെ കോണിലുള്ള മുറിയിൽ കുടുംബസമേതം കഞ്ഞി വച്ചു കഴിഞ്ഞുകൂടുകയായിരുന്ന നേപ്പാളുകാരനായ ഗോപാൽജിക്കും കുട്ടികൾക്കും നല്ലൊരു സദ്യയുണ്ണാനുള്ള അവസരമാണ് ഒത്തുവന്നത്.
കല്യാണദിവസം ഗോപാൽജിയും രണ്ടു മക്കളും വൃത്തിയായി വേഷം ധരിച്ചു റെഡിയായി. “അവിടെച്ചെല്ലുമ്പോൾ വാരിവലിച്ചു കഴിക്കരുത്. ഒന്നും വെറുതെ കളയരുത്. ആവശ്യമുള്ളതു മാത്രം എടുക്കണം” - കുട്ടികളോടും ഗോപാൽജിയോടുമായി ഭാര്യ ഉപദേശിച്ചു. ഉച്ചയ്ക്കായിരുന്നു സദ്യ. മുൻകരുതലെന്ന നിലയിൽ കുട്ടികളും ഗോപാൽജിയും രാവിലത്തെ ഭക്ഷണം ഉപേക്ഷിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ പന്ത്രണ്ടു മണിയായപ്പോഴേക്കും അവർ കല്യാണം നടക്കുന്ന പഞ്ചനക്ഷത്ര ഹാളിലേയ്ക്ക് യാത്ര തിരിച്ചു.
ഇടുക്കിയിലെ വൈദ്യുതി ഫ്രീയാണോ?
സ്വപ്നങ്ങൾ അലങ്കരിക്കുന്ന വിവാഹവേദിയും പരിസരവും കണ്ടാൽ സ്വർഗം നാണിച്ചു പോകുമായിരുന്നു. ഹാളിനു ചുറ്റും പുൽമേടുകൾ. മേടുകളിൽ താമര വിരിയുന്ന പൊയ്കകളും പൂമരങ്ങളും നിറഞ്ഞ ഉദ്യാനം. നാനാവർണങ്ങളിലുള്ള തോരണങ്ങളും പൂമാലകളും ചാർത്തിയ സ്വീകരണപ്പന്തലിൽ പ്രഭ പരത്തുന്ന വൈദ്യുതദീപങ്ങൾ. വഴിയോരങ്ങളിൽ മുത്തുക്കുടകൾ. സ്വർണവർണ കമാനങ്ങൾ, മൂവി കാമറകൾ, ശൃംഗാരസുന്ദരികൾ, ശിങ്കാരി മേളങ്ങൾ, കമ്പിത്തിരി, പൂത്തിരി, ലാത്തിരി, മത്താപ്പുകൾ...
ഉദ്യാനവൃക്ഷങ്ങളുടെ തണലുകളിലേക്ക് വലിയ കാറുകൾ വന്നണഞ്ഞുകൊണ്ടിരുന്നു. മരച്ചില്ലകൾക്കിടയിലൂടെ മിന്നിമറയുന്ന വിളക്കുകളുടെ വെളിച്ചം വാഹനങ്ങളുടെമേൽ പതിക്കുന്നതു കണ്ടപ്പോൾ ഗോപാൽജിക്കു നേരിയ പേടി തോന്നി. ദാരിദ്ര്യരേഖയ്ക്കു താഴെ വസിക്കുന്ന തന്നെയും പിള്ളേരെയും ഹാളിനകത്തേക്ക് കയറ്റുമോയെന്നായി വിചാരം.
കുട്ടികൾ ഉദ്യാനത്തിലെ ആനന്ദക്കാഴ്ചകൾ വിസ്മയത്തോടെ നോക്കിക്കാണുകയായിരുന്നു. പൂച്ചെടികളും ജലധാരകളും ചേർന്നൊരുക്കിയ മായാലോകത്തെത്തിയപ്പോൾ അവരുടെ വിശപ്പും ദാഹവും പമ്പകടന്നു.
ഹാളിനു ചുറ്റും ഇത്രമാത്രം വിളക്കുകൾ നട്ടുച്ചയ്ക്ക് തെളിച്ചുവച്ചിരിക്കുന്നത് എന്തിനാണെന്ന് ഗോപാൽജി അദ്ഭുതപ്പെട്ടു. ഈ വൈദ്യുതിയെന്നത് ഇടുക്കി അണക്കെട്ടിൽനിന്നു വെറുതെ കിട്ടുന്ന സാധനമാണോ? തന്റെ നാട്ടിലെ ചെറ്റപ്പുരയിൽ ഒന്നോ രണ്ടോ മണ്ണെണ്ണവിളക്കു മാത്രമാണുള്ളത്. അതിനു മണ്ണെണ്ണ വാങ്ങാൻ ആഴ്ചയിലൊരിക്കൽ മലകൾ കയറിയിറങ്ങിപ്പോകണം. നല്ല വിലകൊടുത്താലും ചിലപ്പോൾ കിട്ടുകയുമില്ല- നേപ്പാളിലെ മലമടക്കുകളിലൊന്നിലുള്ള കുടിലിൽ കഴിയുന്ന തന്റെ അമ്മയെ ഗോപാൽജി ഒരു നിമിഷം ഓർത്തുപോയി.
പണത്തിന്റെ പനിനീർമഴ!
ഉദ്യാനകവാടത്തിൽ കോട്ടും ഷർട്ടും ടൈയും കെട്ടി സെക്യൂരിറ്റിക്കാർ പട്ടാളച്ചിട്ടയിൽ നിലയുറപ്പിച്ചിരുന്നു. അവരുടെ സമീപം തിളങ്ങുന്ന പട്ടുസാരി ധരിച്ചു വിളങ്ങിയ മൂന്നു സുന്ദരിമാർ അതിഥികളെ പനിനീരു തളിച്ചു സ്വീകരിക്കുന്നു. ഒരു പുരുഷാരംതന്നെ വന്നുചേർന്നിട്ടുണ്ട്. മൂക്കുത്തിയും കാതോലയും കമ്മലും ലോക്കറ്റും താമരപ്പൊൻമാലകളും വർണവസ്ത്രങ്ങൾ ചാർത്തിയ സ്ത്രീരത്നങ്ങളും പവൻമാലയും വജ്രമോതിരങ്ങളും വെള്ളവസ്ത്രം ധരിച്ച പുരുഷകേസരികളും കണ്ണിന് ഇമ്പം പകരുന്ന പൂരക്കാഴ്ചയായി. ഇക്കൂട്ടർക്കിടയിലൂടെ ഗോപാൽജിയും കുട്ടികളും പനിനീർമഴയിൽ നനഞ്ഞ് ധൈര്യം സംഭരിച്ച് മുമ്പോട്ടു നീങ്ങി.
സ്റ്റാർട്ടാകാൻ വെൽക്കം ഡ്രിങ്ക്!
ഹാളിനോടു ചേർന്ന് മറ്റൊരു പൂപ്പന്തലിലായിരുന്നു സ്റ്റാർട്ടേഴ്സ് കൗണ്ടറും ഹെർബൽ ടീ കൗണ്ടറും. കിന്നരി തലപ്പാവു വച്ച വിളമ്പുകാർ ഈ സ്ഥലങ്ങളിൽ യുദ്ധത്തിനു റെഡിയായി നിലയുറപ്പിച്ചിരിക്കുന്നു. വെൽക്കം ഡ്രിങ്ക് എന്ന പേരിൽ പൈനാപ്പിൾ, കാരറ്റ്, ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി എന്നിവയുടെ ജ്യൂസുകൾ മൂന്നാലു മേശകളിലേക്ക് ഒരുപറ്റം നളന്മാർ നിർമിച്ചു നൽകുന്നുമുണ്ടായിരുന്നു. നാരങ്ങയുടെ നനാതരം പാനീയങ്ങളും പേരയ്ക്കയുടെ പലതരം ചാറുകളും വേറെ! ഒരു മനുഷ്യന് ഒരേസമയം എന്തൊക്കെ പാനം ചെയ്യാമെന്നോർത്ത് ഗോപാൽജി അദ്ഭുതം കൂറി. നാരങ്ങാവെള്ളം മാത്രം കുടിച്ച ശേഷം അയാളും കുട്ടികളും പ്രധാന ഹാളിലേക്കു നടന്നു.
സംഗീതം പൊഴിക്കുന്ന ഊട്ടുപുരയിലെ അലങ്കരിച്ച മേശകളിൽ പലതരം വിഭവങ്ങളുടെ അഴിഞ്ഞാട്ടമായിരുന്നു. ആദ്യത്തെ ടേബിളിൽ വൈൻ നിറച്ച ഗ്ലാസുകൾ. അതു കൂടാതെ ചോക്ലേറ്റ് കാൻഡി, പോപ്പ്കോൺ, ഫിഷ് ഫിംഗർ, ഉഴുന്നു വട, പരിപ്പുവട എന്നിവയും!
പൊരിഞ്ഞ ആടും കരിഞ്ഞ മുയലും
ഹാളിന്റെ നടുവിൽ, നടുവിലാലിനു കീഴിൽ സ്വർണനിറമാർന്ന വലിയ ഉരുളിയിൽ ഒരു ആടിനെ വരട്ടിയെടുത്ത് അതേപടി നിർത്തിയിരിക്കുന്നു. മുന്തിരിങ്ങ ഫിറ്റു ചെയ്താണ് കണ്ണുകൾ സൃഷ്ടിച്ചിരിക്കുന്നത്. മറ്റൊരു സ്ഥലത്ത് ഒരു മുയലിനെ അതേരൂപത്തിൽ തൊലി കളഞ്ഞ് മസാല പൊതിഞ്ഞു വറ്റിച്ചു വച്ചിരുന്നു. നിർത്തിപ്പൊരിച്ച പൂവൻകോഴിയായിരുന്നു മറ്റൊരു കാഴ്ച. ഒരു വെള്ളിത്തളികയിൽ പൊള്ളി വീർത്ത ഒരു കരിമീൻ നിർവികാരതയോടെ വാ പിളർന്നു ശയിച്ചു.
ഗോപാൽജിയുടെ കുട്ടികൾ ആടിനെയും മുയലിനെയും കൗതുകത്തോടെ നോക്കി നിന്നെങ്കിലും അവയ്ക്കു ജീവനില്ലെന്നറിഞ്ഞപ്പോൾ അവർ ഭയന്നു പിന്നോട്ടു മാറി. കരിഞ്ഞു വീർത്ത ആടിന്റെ മുന്തിരിക്കണ്ണുകളിലേക്കു നോക്കാൻ ഗോപാൽജിക്കും മടി തോന്നി. ജന്മനാട്ടിൽ അയാളുടെ സഹോദരിമാർ ആട്ടിൻപാൽ വിറ്റാണ് കഴിഞ്ഞുകൂടുന്നത്. അയാൾക്ക് ചെറുപ്പത്തിൽ ഒരു ആട്ടിൻകുട്ടി സ്വന്തമായുണ്ടായിരുന്നു.
മന്തിയുടെ ലഗ് പീസും ചട്നിയും
ഹാളിന്റെ മറ്റൊരു ഭാഗത്ത് ഭേൽ പൂരി, സമൂസ, മസാല പൂരി, ലമൺ റൈസ്, ബട്ടർ ചിക്കൻ എന്നിവയും റെഡിയായിരുന്നു. ചിക്കൻ ദോശ, ബീഫ് ദോശ, ഓംലറ്റ് എന്നിവ കൂടാതെ മന്തിയുടെ ലഗ്പീസും ചട്നിയും പ്ലേറ്റുകളിൽ ചിരി പൊഴിച്ചു. സ്പാനിഷ് സൂപ്പ്, തന്തൂരി റൊട്ടി, ചിക്കൻ സൂപ്പ്, ബീഫ് കട്ലറ്റ്, പാലപ്പം, മട്ടൺ സ്റ്റൂ, ഫിഷ് മോളി എന്നിവയ്ക്കൊപ്പം കിഴിബിരിയാണിയായിരുന്നു മറ്റൊരു ഹൈലൈറ്റ് ഡിഷ്.
കുത്തരിച്ചോറ്, നെയ്മീൻ പൊരിച്ചത്, ഇളം മഞ്ഞ അവിയൽ, പൊള്ളിവീർത്ത പപ്പടം, മെഴുക്കുപുരട്ടി, പ്രോൺസ് ഫ്രൈ, താറാവുകറി, കാട ഫ്രൈഡ് റൈസ്, ഹൈദ്രബാദ് ചില്ലി ചിക്കൻ, ചിക്കൻ കൊണ്ടാട്ടം, ജിഞ്ചർ ചിക്കൻ, ഗാർലിക്ക് ചിക്കൻ, മസാല ബീഫ് ഫ്രൈ തുടങ്ങിയ സാധനങ്ങളും ഒരേ വയറ്റിലേക്ക് പോകാൻ റെഡിയായി പാത്രങ്ങളിൽ നിരന്നു.
അവസാന മേശയിൽ മധുരത്തിന്റെ മാമാങ്കമായിരുന്നു. പഴം വരട്ടിയത്, കരിക്കിന്റെ ഐസ് ക്രീം, ചോക്ലേറ്റ്, കാഡ്ബറി, കരിക്ക് പുഡ്ഡിംഗ്! എല്ലാം മധുരം! അധരം മധുരം! വദനം മധുരം! നയനം മധുരം! ഹസിതം മധുരം! അഖിലം മധുരം!
കഥ ഇതു വരെ
ഗോപാൽജിയും കുട്ടികളും നാനാതരം വിഭവങ്ങൾ കഴിച്ച് ആനന്ദത്തോടെ മടങ്ങി എന്നു പറഞ്ഞാൽ കഥ തീർന്നു. എന്നാൽ, നേപ്പാളിൽ ജനിച്ചുവളർന്ന അവറ്റകൾ നിർഭാഗ്യവശാൽ സസ്യഭോജികളായിരുന്നു എന്നതായിരുന്നു സത്യം! ബീഫും പോർക്കും ചിക്കനുമൊന്നും അവരുടെ നാവിനു വഴങ്ങിയില്ല. പല മാംസവിഭവങ്ങളും കഴിച്ചു നോക്കിയെങ്കിലും അതൊക്കെ റബർക്കഷണങ്ങൾ പോലെ കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങി. അവർ അവിടെയുമിവിടെയും നടന്ന് എന്തൊക്കെയോ വായിലേക്കു തള്ളി.
ഒടുവിൽ, പഴം വരട്ടിയതു കഴിച്ച്, കുപ്പി വെള്ളവും കുടിച്ച് പുറത്തുകടന്നു. അകത്ത് ആരവങ്ങളുയർന്നു.വധൂവരന്മാർ കമനീയ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് സ്റ്റേജിലേക്കു പ്രവേശിച്ചു. പടക്കങ്ങൾ പൊട്ടിയമർന്നു.ലേസർ ദീപങ്ങൾ മാനത്ത് പൂക്കളമെഴുതി.
കലത്തിൽ കഞ്ഞിയുണ്ട്!
ഗോപാൽജിയും കുട്ടികളും റോഡിലിറങ്ങി വീട്ടിലേക്കു മെല്ലെ നടന്നു. പാവം കുട്ടികൾ! അവരുടെ വിശപ്പു മാറ്റാൻ എന്താണു മാർഗം? -അയാൾ സ്വയം ചോദിച്ചു.
ഒരു വിധം താമസസ്ഥലത്തെത്തിയ ഗോപാൽജിയെയും കുട്ടികളയും കണ്ടപ്പോൾ അയാളുടെ ഭാര്യ ചിരിച്ചു കൊണ്ടു പറഞ്ഞു: “പേടിക്കേണ്ട! കലത്തിൽ കഞ്ഞി തിളയ്ക്കുന്നുണ്ട്!”
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര് മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Latest News
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര് മോഷണം; പ്രതികൾ പിടിയിൽ
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top