Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചെറുപൂരത്തിന്റെ തുടക്കം
Monday, October 3, 2022 2:26 AM IST
കോൺഗ്രസ് പരിവാർ രാജവംശമായി കണക്കാക്കുന്ന നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരു അധ്യക്ഷനെ 22 വർഷത്തിനുശേഷം ഈ മാസം 18-19 തീയതികളിലായി തെരഞ്ഞെടുക്കുകയാണ്. രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്ന മല്ലികാർജുൻ ഖാർഗെയും ലോക്സഭാംഗവും അറിയപ്പെടുന്ന എഴുത്തുകാരനുമായ ശശി തരൂരുമാണ് മത്സരരംഗത്ത്. രണ്ടു നേതാക്കൾക്കും ഹൈക്കമാൻഡിന്റെ ആശീർവാദമുണ്ട്. എന്നാൽ എൺപതുകാരനായ ഖാർഗെയ്ക്ക് നെഹ്റു കുടുംബത്തിന്റെ അനുഗ്രഹമുള്ളതിനാൽ ഔദ്യോഗിക സ്ഥാനാർഥിയെന്ന മുദ്ര ഇതിനകം പതിഞ്ഞിട്ടുണ്ട്. നെഹ്റു കുടുംബത്തോടുള്ള വിശ്വസ്തതയുമായി ബന്ധപ്പെട്ട ചെറിയ അഭിപ്രായവ്യത്യാസങ്ങളോടെ, ഉൾപ്പാർട്ടി ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാനപോരാട്ടത്തിലാണ് രണ്ടുപേരും.
മല്ലികാർജുൻ ഖാർഗെ
ഭൂരിപക്ഷസമുദായത്തിലെ ദുർബലവിഭാഗത്തിൽപ്പെട്ടയാളായിരുന്ന ഖാർഗെ ബുദ്ധമതം പിന്തുടരുന്നയാളാണ്. 50 വർഷത്തെ രാഷ്ട്രീയപാരന്പര്യമുള്ള, കർണാടകയിലും ന്യൂഡൽഹിയിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഖാർഗെയെ എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളുമായി ആലോച്ചാണ് സോണിയ തെരഞ്ഞെടുത്തത്. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടിരുന്ന വിവാദ ജി-23 യുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. പ്രായം ഹൈക്കമാൻഡ് നിശ്ചയിച്ച മാനദണ്ഡത്തിനുള്ളിലല്ലെങ്കിലും പരിചയസമ്പന്നതയും പാർട്ടിയോടുള്ള കൂറും നെഹ്റു കുടുംബത്തോടുള്ള വിശ്വസ്തതയും ഈ പോരാട്ടത്തിൽ ഖാർഗെയ്ക്കു മുൻതൂക്കം നല്കുന്നുണ്ട്. ഭാരതീയ ജനതാ പാർട്ടി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ രാഷ്ട്രീയമായും അനുകൂലനിലയിലാണ് അദ്ദേഹം.
പക്ഷെ, രാജ്യമാസകലം യാത്ര ചെയ്ത് പാർട്ടി സംഘടനാ വ്യവസ്ഥ പുനർനിർമിക്കാനും വിവിധ സംസ്ഥാനങ്ങളിൽ സമ്മേളനങ്ങൾ നടത്തി പാർട്ടി നിലപാടുകൾ പൊതുജനങ്ങളിലെത്തിക്കാനും പറ്റുന്ന അവസ്ഥയിലല്ല അദ്ദേഹം. അദ്ദേഹത്തിന്റെ രാഷ്ട്രീയനില ഇപ്പോഴത്തെ പോലെ തന്നെയാവുമെങ്കിലും ബിജെപിയുടെ നയങ്ങളും പ്രത്യയശാസ്ത്രവും ഉയർത്തുന്ന വെല്ലുവിളികളോട് പ്രതികരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് രാജ്യത്തെ ഏറ്റവും പ്രായംചെന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സഹായകമാവുകയേ ഉള്ളു.
ശശി തരൂർ
അറുപത്തിയാറുകാരനായ ശശി തരൂർ ജി-23 യിലെ അംഗമായിരുന്നു. സമീപവർഷങ്ങളിൽ പാർട്ടി ഇലക്ഷൻ ആവശ്യപ്പെട്ടിരുന്നു അവരിപ്പോൾ നെഹ്റുകുടുംബത്തോടടുപ്പമുള്ള മുതിർന്നവർക്കൊപ്പമാണ്. പാർട്ടി നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെടുന്നവരുടെ പ്രതിനിധിയായ തരൂർ യുവാക്കളും സാധാരണക്കാരുമായ അംഗങ്ങൾക്കിടയിലും വായനാശീലമുള്ള കോൺഗ്രസ് അംഗങ്ങൾക്കിടയിലും പ്രശസ്തനാണ്. രാജ്യമെങ്ങും അറിയപ്പെടുന്ന ആളാണ്. ഇംഗ്ളീഷിലെ അധികമറിയപ്പെടാത്ത, അപൂർവപദങ്ങളിൽ അദ്ദേഹത്തിനുള്ള ഭ്രമവും എല്ലാവർക്കുമറിയാം. എഴുത്തും രാഷ്ട്രീയത്തിൽ വരുന്നതിനു മുന്പുള്ള ഐക്യരാഷ്ട്രസഭയിലെ ജോലിയും അദ്ദേഹത്തെ രാജ്യത്തിനു പുറത്തും പ്രശസ്തനാക്കി.
നിലപാടുകളിലുള്ള വ്യക്തതയും ഇംഗ്ളീഷിലുള്ള പ്രാഗത്ഭ്യവും സജീവ പാർലമെന്റേറിയനുമാക്കി. വ്യത്യസ്ത വിഷയങ്ങളിലുള്ള നിലപാടുകൾ ഇടതും വലതുമായി മാറിമറിയുന്നതിനാൽ അദ്ദേഹത്തിന്റെ പക്ഷം കൃത്യമായി നിർണിയിക്കാനായെന്നു വരില്ല. മധ്യപക്ഷമായി വ്യാഖ്യാനിക്കാനുമാവില്ല. അദ്ദേഹം നയിക്കുകയാണെങ്കിൽ പാർട്ടിക്ക് തീർത്തും വ്യത്യസ്തമായ പ്രതിഛായ ലഭിക്കും. പ്രസംഗത്തിലും ശാന്തമായ ഭാഷയിൽ ആശയങ്ങൾ അവതരിപ്പിക്കുന്നതിലും അഭിപ്രായവ്യത്യാസങ്ങൾ നയചാതുര്യത്തോടെ വ്യക്തമാക്കുന്നതിലും പേരുകേട്ട, പരക്കെ അറിയപ്പെടുന്നവരും അറിവുള്ളവരുമായ പഴയകാല നേതാക്കളുടെ നിരയിലേക്കാവും അദ്ദേഹമെത്തുക.
തരൂരിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായതും മറ്റു വിഷയങ്ങളിലുമുള്ള നിലപാടുകളോടു വിയോജിപ്പുള്ളവർ പോലും, ജി-23 യിലെ മുതിർന്ന നേതാക്കൾ കളം മാറിയതും എതിരാളി കരുത്തനാണെന്നതും കണക്കിലെടുക്കുന്പോൾ, അദ്ദേഹത്തിന്റെ മത്സരിക്കാനുള്ള തീരുമാനത്തേയും അതുവഴി ഒരു തെരഞ്ഞെടുപ്പ് സാധ്യമാക്കിയതിനേയും അഭിനന്ദിക്കുന്നുണ്ട്. അദ്ദേഹത്തിനു ലഭിക്കുന്ന വോട്ടുകൾ കോൺഗ്രസ് അംഗങ്ങളുടെ താത്പര്യം വെളിപ്പെടുത്തുന്നതാവുമെന്നതിൽ തർക്കമില്ല. കാരണം അദ്ദേഹത്തിന്റെ നിലപാട് വളരെക്കാലമായി കോൺഗ്രസ് പിന്തുടരുന്ന പ്രബലമായ നിലപാടിനെതിരാണ് എന്നതുതന്നെ. രാജ്യം മുഴുവൻ സഞ്ചരിച്ച് ബിജെപിയുടെ ന്യൂനതകളോട് പ്രതികരിക്കാനും അദ്ദേഹത്തിനാവും. പാർട്ടിയെ കൂടുതൽ ജനകീയവും പാവപ്പെട്ടവർക്കൊപ്പം നില്ക്കുന്നതുമാക്കാൻ നയങ്ങളിൽ പൊളിച്ചുപണിക്കും അദ്ദേഹത്തിനായേക്കും.
കോൺഗ്രസിന്റെ നില ഭദ്രമല്ല
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അവസ്ഥ അത്ര സുഖപ്രദമൊന്നുമല്ല. നിരവധി മുതിർന്ന നേതാക്കൾ പാർട്ടി വിടുകയും അവരിൽ പലരും നൂറ്റാണ്ടിലേറെയായുള്ള പ്രത്യയശാസ്ത്രവിരോധം മറന്ന് ബിജെപിയിലേക്കു പോകുകയും ചെയ്തു. ദശകങ്ങളായി ഭരണകൂടങ്ങളിൽ ഉയർന്ന സ്ഥാനത്തിരിക്കുകയും എംഎൽഎമാരും എംപിമാരുമായി ഇരിക്കുകയും ചെയ്തിരുന്നവർ കുറച്ചുകാലം സ്ഥാനമാനങ്ങൾ ഇല്ലാതായതോടെ കുറേക്കാലമായി സ്തുതി പാടിക്കൊണ്ടിരുന്ന നേതൃത്വത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. പാർട്ടിയിലും സർക്കാരിലും ഉയർന്ന സ്ഥാനങ്ങൾ വഹിച്ചവർ നെഹ്റു കുടുംബത്തെ വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെ പാർട്ടി നിയമസഭകളിലും പാർലമെന്റിലും ദുർബലമായി.
രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് അധികാരത്തിലുള്ളത്. തെരഞ്ഞെടുപ്പുകമ്മീഷന്റെ മാർഗനിർദേശങ്ങൾ മാത്രം അനുസരിച്ച്, ഇപ്പോഴത്തെ നിശ്ചലാവസ്ഥയിൽ തുടരണമെന്നല്ല അതിനർഥം. ഉള്ളതുപോലെ പറഞ്ഞാൽ നെഹ്റു കുടുംബത്തിന്റെ നേതൃത്വമാണ് പാർട്ടിയെ തകർച്ചയിലെത്തിച്ചത്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ മുതിർന്ന നേതാക്കൾ കോൺഗ്രസ് മുക്ത ഭാരതമെന്ന പ്രതീക്ഷയ്ക്കു വിഘാതമാവുന്ന കോൺഗ്രസ് രാജവാഴ്ചയ്ക്കെതിരേ നിരന്തരം വിമർശനങ്ങളുയർത്തുന്നത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നതാരായാലും സ്വന്തം നയപരിപാടികളുമായി നീങ്ങുന്നതിനു മുന്പ് ഇക്കാര്യം ഓർക്കേണ്ടതുണ്ട്.
അവസാന നോട്ടത്തിൽ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പിന്തുണയും മാർഗദർശനവും കോൺഗ്രസിനു ശക്തിയാണ്. ഇടയ്ക്കിടെ ചുവടുമാറി പാർട്ടി അംഗങ്ങളെ നാണം കെടുത്തുന്നുണ്ടെങ്കിലും രാജ്യത്ത് കറ പുരളാത്ത അപൂർവം നേതാക്കളിലൊരാളാണ് രാഹുൽ ഗാന്ധി. അതുപോലെതന്നെയാണ് സോണിയയും പ്രിയങ്കയും. ചില ആരോപണങ്ങൾ അവർക്കെതിരേയുണ്ടെങ്കിലും അതൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മുഖ്യപങ്കു വഹിച്ച മഹത്തായ പാർട്ടിയെ നയിക്കാൻ തെരഞ്ഞെടുക്കപ്പെടുന്നത് ഖാർഗെയായാലും തരൂരായാലും ഇക്കാര്യങ്ങളെല്ലാം മനസിൽ വയ്ക്കേണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥ ഒരു ചെറുപൂരത്തിന്റെ തുടക്കമാണ്. “കോൺഗ്രസ് പാർട്ടിയിൽ സംഭവിക്കുന്നതെല്ലാം ചെറുപൂരത്തിനു സമാനമാണ്. പ്രധാനപൂരം ഭാരത് ജോഡോ യാത്രയാണ്. അത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറ്റമാണ്. കോൺഗ്രസിന്റെ മാറ്റമാണ്.’’- കഴിഞ്ഞ വെള്ളിയാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമപ്രവർത്തകരോടു പറഞ്ഞതാണിത്. സന്ദേശം വ്യക്തമാണ്: പാർട്ടിക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ നെഹ്റു-ഗാന്ധി കുടുംബവും പാർട്ടി കെട്ടിപ്പടുത്ത മുതിർന്ന നേതാക്കളും വേണം. പാർട്ടി ശിഥിലമായതിനാൽ പുനരുജ്ജീവിപ്പിക്കാൻ ഒരുപാട് അധ്വാനം ആവശ്യമാണ്. ഈ തെരഞ്ഞെടുപ്പ് ചെറിയ കെട്ടുകാഴ്ചയുടെ തുടക്കമാണ്. പഴയ പ്രതാപത്തിലേക്കു പാർട്ടിയെ തിരിച്ചെത്തിക്കാൻ ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
Latest News
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top