Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബഹ്റിനിൽ മുഴങ്ങിയ പ്രവാചകശബ്ദം
Wednesday, November 9, 2022 12:08 AM IST
ജെറി ജോർജ്, ബോൺ
കഴിഞ്ഞയാഴ്ച ഫ്രാൻസിസ് മാർപാപ്പ ബഹ്റിനിലേക്കു നടത്തിയ അപ്പസ്തോലിക സന്ദർശനം പല കാരണങ്ങളാൽ അവിസ്മരണീയവും ചരിത്രപ്രാധാന്യമുള്ളതുമാണ്. ബഹ്റിനിലേക്കുള്ള ഒരു മാർപാപ്പയുടെ ആദ്യസന്ദർശനമായിരുന്നു അത്; ഗൾഫ് രാജ്യങ്ങളിലേക്കുള്ള രണ്ടാമത്തേതും. ബഹ്റിന്റെ ജനസംഖ്യ 15 ലക്ഷമാണ്. അതിൽ 70 ശതമാനവും മുസ്ലിംകളാണ്. വത്തിക്കാന്റെ സ്ഥിതിവിവരക്കണക്കനുസരിച്ച് (2020) കത്തോലിക്കരുടെ സംഖ്യ 1,61,000 ആണ്. അവരിൽ സിംഹഭാഗവും വിദേശരാജ്യങ്ങളിൽനിന്നു തൊഴിലാളികളായി എത്തിയിട്ടുള്ളവരാണ്. ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയം പണിയുന്നത് ബഹ്റിനിലാണ്, 1939ൽ. തലസ്ഥാനമായ മനാമയിൽ ബഹ്റിൻ അമീർ ഷെയ്ക്ക് ഹമദ് ബിൻ ഇസാ അൽ ഖലിഫ സംഭാവന ചെയ്ത സ്ഥലത്താണ് അതു നിർമിച്ചിരിക്കുന്നത്.
വന്നത് സമാധാനദൂതുമായി
ബഹ്റിനിലെ ചെറിയ കത്തോലിക്കാ സമൂഹത്തെ കാണുക മാത്രമായിരുന്നില്ല മാർപാപ്പയുടെ സന്ദർശനോദ്ദേശ്യം. സമാധാനദൂതുമായിട്ടാണു താൻ വരുന്നതെന്നു മാർപാപ്പ ബഹ്റിനിലെ തന്റെ ആദ്യത്തെ പ്രസംഗത്തിൽത്തന്നെ വ്യക്തമാക്കി. സാഹോദര്യവും സഹവർത്തിത്വവും കൂടാതെ മനുഷ്യരാശിക്കു മുന്നോട്ടു പോകാൻ സാധിക്കുകയില്ലെന്നു മാർപാപ്പ ലോകത്തോടു വിളിച്ചുപറയാൻ ആഗ്രഹിച്ചു. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായി ബൈബിൾ വിശേഷിപ്പിക്കുന്ന പ്രവാചകനെപ്പോലെ, സമാധാനം പുലരേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹത്തിന്റെ പ്രസംഗവിഷയം. മതങ്ങളും രാജ്യങ്ങളും ജനവിഭാഗങ്ങളും വ്യക്തികളും തമ്മിൽ നിലനിൽക്കുന്ന അസ്വസ്ഥതകളും പടലപിണക്കങ്ങളും മത്സരങ്ങളും വിദ്വേഷങ്ങളുമൊക്കെ ലോകസമാധാനത്തിനു വിഘാതമാണ്. ഭീകരവാദങ്ങളും പ്രാദേശിക യുദ്ധങ്ങളും അരങ്ങുതകർക്കുന്പോൾ അരുതേ യുദ്ധം, ‘അരുതേ ഭ്രാതൃഹത്യ’ എന്നു വിളിച്ചുപറയുകയാണ് മാർപാപ്പ.
ബഹ്റിനിൽ നടന്ന സംവാദസമിതിയുടെ, കിഴക്കും പടിഞ്ഞാറും സഹവർത്തിത്വത്തിന് എന്ന പേരിൽ നടത്തിയ സമ്മേളനത്തിന്റെ സമാപനത്തിൽ സന്ദേശം നൽകുകയായിരുന്നു പാപ്പായുടെ സന്ദർശനത്തിന്റെ മുഖ്യോദ്ദേശ്യം. ഇത്തരം സന്ദർശനങ്ങളിലെ നയതന്ത്ര മര്യാദകൾ പ്രകാരം മാർപാപ്പ രാജ്യത്തെയും രാജാവിനെയും പ്രശംസിക്കുകയും വെള്ളപൂശുകയുമാവും ചെയ്യുക എന്ന് യൂറോപ്യൻ മാധ്യമങ്ങൾ മുൻകൂട്ടി എഴുതിയതിൽ അതിശയമില്ല. എന്നാൽ, വാർധക്യസഹജമായ അവശതകൾ അലട്ടുന്ന 85കാരനായ പാപ്പാ, ചക്രക്കസേരയിൽ സഞ്ചരിക്കേണ്ട വേദനകൾ ഉണ്ടായിട്ടും ബുദ്ധിമുട്ടേറിയ ഈ യാത്ര ഏറ്റെടുത്തത് പ്രവാചകതുല്യമായ ധീരതയും നീതിബോധവും ആർജവവും ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിച്ചു. മതനേതാക്കൾ മനുഷ്യരാശിയെ സേവിക്കേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. സഹോദരസ്നേഹത്തിന്റെ പുതിയൊരു സംസ്കാരം കെട്ടിപ്പടുത്തുകൊണ്ട് ലോകസമാധാനം സാധ്യമാക്കാമെന്ന ശുഭപ്രതീക്ഷ മുറ്റുന്ന വാക്കുകളാണ് പാപ്പായിൽനിന്നു ലോകം കേട്ടത്.
മതസ്വാതന്ത്ര്യം മഹത്വത്തിന്റെ ഭാഗം
മതസ്വാതന്ത്ര്യം അടിസ്ഥാനപരമായി മനുഷ്യവ്യക്തിയുടെ മഹത്വത്തിന്റെ ഭാഗമാണെന്നാണ് ഫ്രാൻസിസ് പാപ്പാ കരുതുന്നത്. അടിച്ചേൽപ്പിക്കപ്പെടുന്ന മതവിശ്വാസം ദൈവവുമായി അർഥപൂർണമായ ബന്ധത്തിൽ ഏർപ്പെടാൻ മനുഷ്യനെ സഹായിക്കുകയില്ല. നിർബന്ധിത മതപരിവർത്തനം ദൈവത്തിനുതന്നെയും അസ്വീകാര്യമാണ്. അവിടത്തെ മഹത്വത്തിനു നിരക്കുന്നതുമല്ല. കാരണം, മനുഷ്യസ്വാതന്ത്ര്യത്തെ വിലമതിക്കുന്നവനാണു ദൈവം. മനുഷ്യനെ അടിമകളായല്ല ദൈവം സൃഷ്ടിച്ചിരിക്കുന്നത്, സ്വതന്ത്രരായാണ്. മതത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ മാർപാപ്പ നിശിതമായി വിമർശിച്ചു. “ഒരു മതം സമാധാനത്തിന്റേതാണെന്നു പറഞ്ഞാൽ പോരാ, മതത്തെ ദുരുപയോഗിക്കുന്നവരെ അപലപിക്കുകയും ഒറ്റപ്പെടുത്തുകയും വേണം. അസഹിഷ്ണുതയിൽനിന്നും തീവ്രവാദത്തിൽനിന്നും അകന്നുനിന്നാൽ പോരാ, അവയെ നേരിടുകതന്നെ വേണം’’ -പാപ്പാ പറഞ്ഞു. മതവിശ്വാസികൾ സമാധാനത്തിന്റെ ആളുകളായിരിക്കണമെന്ന് അദ്ദേഹം വിശദമാക്കി.
മുസ്ലിം മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും മാർപാപ്പ ഇക്കാര്യങ്ങൾ അടിവരയിട്ടു പറഞ്ഞു. “സമാധാനത്തിന്റെ ദൈവം ഒരിക്കലും വെറുപ്പു പരത്തുകയോ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. സമാധാനം സ്ഥാപിക്കാനുള്ള ഉപാധികളായ കൂടിവരവുകളും ക്ഷമാപൂർവകമായ ഇടപെടലുകളും സംവാദങ്ങളും വഴി സമാധാനം വളർത്താനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. സംവാദമാണ് സമൂഹജീവിതത്തിന്റെ പ്രാണവായു’’- ഇസ്ലാമുമായുള്ള ചർച്ച ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക താത്പര്യമാണ്. വിശ്വസാഹോദര്യ-സഹവർത്തിത്വത്തെപ്പറ്റി പറയുക മാർപാപ്പയുടെ യാത്രോദ്ദേശ്യങ്ങളിൽ ഒന്നായിരുന്നു.
മാർപാപ്പയുടെ ബഹ്റിൻ യാത്രയെ ചില മനുഷ്യാവകാശ സംഘടനകൾ മുൻകൂട്ടി വിമർശിച്ചിരുന്നു. ഭരണകൂടത്തിനു ക്ലീൻ ചിറ്റ് കൊടുക്കുമോ എന്നതായിരുന്നു അവരുടെ ഭയം. എന്നാൽ, രാജാവ് ഹമദ് ബിൻ ഇസാ അൽ ഖാലിഫായുടെ സാന്നിധ്യത്തിൽത്തന്നെ മതസ്വാതന്ത്ര്യത്തെപ്പറ്റി പാപ്പാ സംസാരിച്ചു. ബഹ്റിൻ ജനതയിൽ ബഹുഭൂരിപക്ഷവും ഷിയാക്കളാണെങ്കിലും രാജ്യ നേതൃത്വത്തിൽ സുന്നികളാണുള്ളത്. ഷിയാക്കളെ അടിച്ചമർത്തുന്നു എന്ന ആരോപണം ശക്തമാണ്; ചില നേതാക്കൾ തടവറയിലാണുതാനും. മതാടിസ്ഥാനത്തിലുള്ള വിവേചനം രാജ്യത്തിന്റെ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു പാപ്പാ രാജാവിനെ ഓർമിപ്പിച്ചു. “ഓരോ വ്യക്തിക്കും ഓരോ സമൂഹത്തിനും ഒരേ മഹത്വവും ഒരേ അവസരവും ലഭിക്കണം. ഓരോ മനുഷ്യവ്യക്തിയും അംഗീകരിക്കപ്പെടണം. എങ്കിലേ വിവേചനം അവസാനിക്കുകയും മനുഷ്യന്റെ മൗലികാവകാശങ്ങൾ മാനിക്കപ്പെടുകയും ചെയ്യൂ’’- അർഥശങ്കയ്ക്കിടയില്ലാതെ പാപ്പാ പ്രഖ്യാപിച്ചു.
ബഹ്റിനിൽ ഇപ്പോഴും നിലവിലുള്ള വധശിക്ഷയെയും ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു. തൊഴിലിടങ്ങളിലെ അനീതിപരമായ സംവിധാനങ്ങളും തിരുത്തപ്പെടേണ്ടതാണ്. പാപ്പാ പറഞ്ഞു: “തൊഴിൽ ധനസന്പാദനത്തിനു മാത്രമുള്ള ഉപാധിയായി ഇന്നു ചുരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് നിയതവും മനുഷ്യമഹത്വത്തിന് അനുഗുണവുമായ തൊഴിൽ വ്യവസ്ഥകൾ എല്ലായിടത്തും ഉണ്ടായേ തീരൂ.’’
കേരളീയ ക്രൈസ്തവർ
മടക്കയാത്രയിൽ വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിലും ഫ്രാൻസിസ് മാർപാപ്പ തന്റെ ബഹ്റിൻ പ്രസംഗങ്ങളുടെ തുടർച്ചയെന്ന നിലയിലാണു സംസാരിച്ചത്. അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമുമായും ഇസ്താംബൂളിലെ പാത്രിയർക്കീസ് ബർത്തലോമോചയുമായും നടത്തിയ ഇസ്ലാം, എക്യുമെനിക്കൽ സമ്മേളനങ്ങൾ അദ്ദേഹം അനുസ്മരിച്ചു. സാഹോദര്യവും സഹവർത്തിത്വവും സാധ്യമാണ് എന്നു കാണിച്ചുതരുന്ന കൂട്ടായ്മകളും സംവാദങ്ങളുമായിരുന്നു അവ. ബഹ്റിനിലെ ക്രൈസ്തവരെക്കുറിച്ചു പറഞ്ഞപ്പോൾ കേരളത്തിൽനിന്നുള്ള ഇന്ത്യക്കാർ എന്നു പറഞ്ഞതു ശ്രദ്ധേയമായി. ഇസ്ലാമുമായുള്ള അദ്ദേഹത്തിന്റെ സംവാദത്തിന് അബുദാബിയിലും ബാഗ്ദാദിലും കസാക്കിസ്ഥാനിലും നടത്തിയ സന്ദർശനങ്ങൾ ഉതകിയിട്ടുണ്ട്.
ഇറാനിലെ സ്ത്രീകളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി അദ്ദേഹം, സ്ത്രീ-പുരുഷ സമത്വം ദൈവനിശ്ചിതമാണെന്നു ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും സ്ത്രീകൾക്കുള്ള സ്വതസിദ്ധമായ കഴിവിനെപ്പറ്റി മാർപാപ്പ വാചാലനായി. സ്ത്രീ, സ്ത്രീയായിത്തന്നെ ജീവിക്കണം. അവൾ പുരുഷനെപ്പോലെ ആകേണ്ടതില്ല.
ലോകയുദ്ധങ്ങളിൽ വേദനയോടെ
ഒരേ നൂറ്റാണ്ടിൽത്തന്നെ മൂന്നു ലോകയുദ്ധങ്ങളിൽ ഏർപ്പെടുന്ന ലോകരാജ്യങ്ങളെപ്പറ്റി മാർപാപ്പ ഉത്കണ്ഠാകുലനാണ്. ലെബനൻ തന്നെ വേദനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ എംബസിയിൽ പോയ കാര്യം അദ്ദേഹം ഓർമിച്ചു. യെമനിലും മ്യാൻമറിലും സിറിയയിലും നടക്കുന്ന വിനാശകരമായ സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ട സമയമായി. ആയുധനിർമാണവും വ്യവസായവും ലോകം നേരിടുന്ന വലിയ ഭീഷണിയാണ്. ആയുധവ്യാപാരത്തിനു പകരം അഗതികൾക്ക് അന്നംനൽകാനാണു നാം ശ്രമിക്കേണ്ടത്.
ഇറ്റലിയിൽ അധികാരത്തിലെത്തിയ വലതുപക്ഷ സർക്കാരിനെക്കുറിച്ചു പറയവേ, യൂറോപ്പ് നേരിടുന്ന അഭയാർഥിപ്രശ്നവും പരാമർശിക്കപ്പെട്ടു. അഭയാർഥിപ്രശ്നം അതതു രാജ്യത്തുതന്നെയാണു പരിഹരിക്കേണ്ടത്, യൂറോപ്പിലല്ല. നീതിപൂർവകമായ വികസനവും സമാധാനവും ആ ദേശങ്ങളിൽ സംജാതമാകണം. ജർമനിയെക്കുറിച്ചുള്ള വിശകലനത്തിൽ അദ്ദേഹം പറഞ്ഞു: “അവിടെ മഹത്തരവും സുന്ദരവുമായ ഒരു പ്രൊട്ടസ്റ്റന്റ് സഭയുണ്ട്, മറ്റൊരു പ്രൊട്ടസ്റ്റന്റ് സഭയുടെ ആവശ്യമില്ല. ഒരു കത്തോലിക്കാ സഭയാണ് അവിടെ ആവശ്യമായിട്ടുള്ളത്.’’
സമകാലിക ലോകത്തെ സൂഷ്മമായി നിരീക്ഷിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ സമാധാനദൂത് വിദ്വേഷത്തിലും മത്സരത്തിലും രക്തച്ചൊരിച്ചിലിലും ഉത്തരം തെരയുന്ന ലോകജനതയ്ക്ക് എന്നുമൊരു ഉണർത്തുപാട്ടാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
Latest News
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top