Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാന്ദ്യഭീതി വേണ്ട, മുരടിപ്പ് മാറ്റണം
Thursday, November 24, 2022 9:53 PM IST
ആദ്യം നല്ല വാർത്ത. ഇന്ത്യ സാമ്പത്തികമാന്ദ്യത്തിലേക്കു വീഴുന്നില്ല. ലോകവും മാന്ദ്യത്തിൽ വീഴാതെ രക്ഷപ്പെടാം. ഇനി അത്ര നല്ലതല്ലാത്ത വാർത്ത. ഇന്ത്യയുടെ വളർച്ചത്തോത് കുറയും. രാജ്യത്തു തൊഴിൽവർധന കുറയും. മറ്റു രാജ്യങ്ങളിലും വളർച്ച കുറയും. കയറ്റുമതി കുറയും. പ്രവാചകർക്കു തെറ്റു പറ്റുന്നതാണു സാമ്പത്തികമേഖലയിലെ പതിവ്. പാശ്ചാത്യ രാജ്യങ്ങൾ മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്നാണു പൊതുധാരണ. അതേ ഗതി ഇവിടെയും വരുന്നു എന്നു വിദഗ്ധർ കരുതി. പക്ഷേ അങ്ങനെ സംഭവിക്കാനിടയില്ലെന്ന് ഇപ്പോൾ പറയാം.
വളർച്ച തുടരുന്നു
പാശ്ചാത്യലോകം മാന്ദ്യത്തിലേക്ക് എന്ന നിഗമനം ശരിയായില്ല. അമേരിക്ക ഇതുവരെയും മാന്ദ്യത്തിലല്ല. ജനുവരി-മാർച്ചിൽ 1.6-ഉം ഏപ്രിൽ-ജൂണിൽ 0.6-ഉം ശതമാനം കുറവ് അവിടത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പന്നം) യിൽ ഉണ്ടായി. പക്ഷേ ജൂലൈ-സെപ്റ്റംബറിൽ 2.6 ശതമാനം വളർന്നതോടെ ആശങ്ക തത്കാലം മാറി.
യൂറോപ്പും വളർച്ച തുടരുന്നു. ഒന്നാം പാദത്തിൽ 5.6 ശതമാനം വളർന്നു. രണ്ടാം പാദത്തിൽ 0.7 ശതമാനം മാത്രം. മൂന്നാം പാദ വളർച്ച 2.4 ശതമാനം എന്നാണു വിലയിരുത്തൽ. ഇന്ത്യയും മോശമല്ലാത്ത വളർച്ചയിലാണ്. ജനുവരി-മാർച്ചിൽ 4.1 ശതമാനവും അടുത്ത പാദത്തിൽ 13.5 ശതമാനവും വളർന്നു. ജൂലൈ-സെപ്റ്റംബറിൽ 6.2നും 7.2നുമിടയ്ക്കുള്ള വളർച്ചയാണു നിരീക്ഷകർ കാണുന്നത്. ഇന്ത്യയുടെ ഇക്കൊല്ലത്തെ ജിഡിപി വളർച്ച 6.8 ശതമാനം വരുമെന്ന് ഐഎംഎഫും (അന്താരാഷ്ട്ര നാണ്യനിധി) 6.6 ശതമാനമെന്ന് ഒഇസിഡിയും (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്) പറയുന്നു. ജിഡിപി ചുരുങ്ങുന്ന മാന്ദ്യത്തെ ഉടനെ പ്രതീക്ഷിക്കുന്നില്ല.
കഥയിലെ ‘പുലി’യല്ല
മാന്ദ്യം വരുന്നു എന്നു പറഞ്ഞത് ഈസോപ്പു കഥയിലെ ‘പുലി വരുന്നേ’പോലെ ആയിരുന്നോ? അല്ല. ആശങ്ക ന്യായമായിരുന്നു. അതിനൊരു പശ്ചാത്തലമുണ്ട്. കോവിഡിനെത്തുടർന്നു സാമ്പത്തിക തകർച്ച മറികടക്കാൻ ലോകരാജ്യങ്ങളും കേന്ദ്ര ബാങ്കുകളും വലിയ ഉത്തേജന പരിപാടികൾ നടപ്പാക്കി. പല രീതികളിൽ പണം വിപണിയിൽ ഒഴുക്കി. പലിശനിരക്ക് താഴ്ത്തി. അമേരിക്കയിൽ പൂജ്യത്തിനടുത്തും യൂറോപ്പിൽ പൂജ്യത്തിനു താഴെയുമായി പലിശ.
തീരെക്കുറഞ്ഞ പലിശയും ഉദാരമായ പണലഭ്യതയും ചേർന്നപ്പോൾ പണപ്പെരുപ്പത്തിനുള്ള ചേരുവയായി. അസാധാരണമായ വിലക്കയറ്റത്തിനുള്ള കുറിപ്പടി. ഈ വർഷമാദ്യം യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ഇന്ധനങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ലഭ്യത കുറഞ്ഞു. വിലക്കയറ്റം പിടികിട്ടാത്ത നിലയിലായി. ഇതോടെ കേന്ദ്രബാങ്കുകൾ പരിഹാരനടപടി തുടങ്ങി. പലിശനിരക്ക് തുടർച്ചയായി വർധിപ്പിച്ചു. അമേരിക്കയും യൂറോപ്പും ബ്രിട്ടനും ജപ്പാനും ഇന്ത്യയും ഒക്കെ നിരക്ക് കൂട്ടി.
ചെലവ് കുറയ്ക്കും, വരവ് കുറയും
പലിശനിരക്കു കൂടുമ്പാേൾ ജനങ്ങൾ വായ്പയെടുക്കലും ഉത്പന്നങ്ങൾ വാങ്ങുന്നതും കുറയ്ക്കും. ഉത്പന്നങ്ങളുടെ വിൽപ്പന കുറയും. കമ്പനികളുടെ വളർച്ച കുറയും. ലാഭം കുറയും. കമ്പനികൾ മൂലധന നിക്ഷേപം കുറയ്ക്കും. സാമ്പത്തിക വളർച്ച കുറയും. തൊഴിലില്ലായ്മ കൂടും. അങ്ങനെ മാന്ദ്യമാകും. മാന്ദ്യ ചർച്ചകൾ തുടങ്ങിയത് അങ്ങനെയാണ്.
വികസിത രാജ്യങ്ങളിൽ മാന്ദ്യം വന്നാൽ ഇവിടെയും വരുമെന്നാണ് പലരും കരുതുന്നത്. പക്ഷേ, അങ്ങനെ സംഭവിക്കണം എന്നില്ല. കഴിഞ്ഞ കാലങ്ങളിലെ ചിത്രം അതാണ്. 1990-91ൽ യുഎസ് മാന്ദ്യത്തിലായിരുന്നു. ജിഡിപി 1.4 ശതമാനം ചുരുങ്ങി. ആ വർഷം ഇന്ത്യ 5.53 ശതമാനം വളർന്നു. 2008ൽ യുഎസ് ജിഡിപി വളർച്ച 0.12 ശതമാനമായപ്പോൾ ഇന്ത്യ 7.66 ശതമാനം കുതിച്ചു. പിറ്റേ വർഷം യുഎസ് ജിഡിപി 2.6 ശതമാനം ചുരുങ്ങിയപ്പോൾ ഇന്ത്യയുടേത് 3.09 ശതമാനം വളർന്നു. 2020ൽ മാത്രമാണു രണ്ടു രാജ്യങ്ങളും ഒരേസമയം മാന്ദ്യത്തിലായത്. കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ക്ഡൗണുകളുടെ ഫലമായിരുന്നത്. യുഎസ് ജിഡിപി 3.4 ശതമാനം ചുരുങ്ങിയപ്പാേൾ ഇന്ത്യയുടേത് 6.6 ശതമാനം ചുരുങ്ങി.
31 വർഷത്തിനിടെ യുഎസ് ജിഡിപി നാലു തവണ ചുരുങ്ങി. ഇന്ത്യയുടേത് ഒരു തവണ മാത്രം. അതും ലോക്ക്ഡൗൺ നടപ്പാക്കിയപ്പോൾ. യൂറോപ്യൻ യൂണിയന്റെ വളർച്ചയുമായി താരതമ്യപ്പെടുത്തിയാലും ഇതുതന്നെ നില. 1990നു ശേഷം യൂറോപ്യൻ യൂണിയൻ ജിഡിപി അഞ്ചു വർഷങ്ങളിൽ ചുരുങ്ങി. 1993, 2009, 2012, 2013, 2020 വർഷങ്ങളിൽ. കോവിഡ് വർഷമായ 2020ൽ മാത്രമേ ഇന്ത്യൻ ജിഡിപി ചുരുങ്ങിയുള്ളൂ.
വെവ്വേറെ നുകങ്ങൾ
ഇന്ത്യയെയും പാശ്ചാത്യ ശക്തികളെയും ഒരേ നുകത്തിലല്ല കെട്ടിയിരിക്കുന്നത്. എന്തുകൊണ്ട്? ഒരേ നിലവാരത്തിലല്ലാത്തതുകൊണ്ട് എന്നാണ് ഉത്തരം. വികസിത രാജ്യങ്ങളും വികസ്വര രാജ്യമായ ഇന്ത്യയും തമ്മിൽ ആളോഹരി വരുമാനത്തിൽ വലിയ അന്തരമുണ്ട്. വികസിത രാജ്യമായി കണക്കാക്കണമെങ്കിൽ ആളോഹരി വരുമാനം 12,000 ഡോളർ എങ്കിലും വേണം. ചിലർ 15,000 ഡോളർ എന്ന പരിധിയാണു സ്വീകരിക്കുന്നത്. 2400 ഡോളറിൽ താഴെയാണ് ഇന്ത്യയുടെ ആളോഹരി വരുമാനം. വികസിത പദവിയുടെ താഴേത്തട്ടിൽ എത്തണമെങ്കിൽ പോലും അത് അഞ്ചിരട്ടി വർധിക്കണം.
വർധിച്ചാൽ എന്തു സംഭവിക്കും? നിലവാരം മാറും. അപ്പോൾ ജീവിതത്തിലെ ചെലവിനങ്ങൾ മാറും. ഇന്ത്യയിൽ ശരാശരി കുടുംബത്തിന്റെ ജീവിതത്തിലെ ചെലവിനങ്ങളിൽ മുന്തിയത് ഭക്ഷണമാണ്. നമ്മുടെ ചില്ലറ വിലസൂചികയിൽ ഭക്ഷ്യവസ്തുക്കളുടെ പങ്ക് 50 ശതമാനത്തിനടുത്താണ്. അമരിക്കയിൽ അതു 13.6 ശതമാനം. പാർപ്പിടം, വസ്ത്രം, ഉല്ലാസം, ഗതാഗതം, ആരോഗ്യപാലനം തുടങ്ങിയവയ്ക്ക് വളരെ കൂടുതൽ ചെലവ് ചെയ്യുന്നു.
ഏതു ചെലവ് കുറയ്ക്കും?
മാന്ദ്യം പോലുള്ള സാഹചര്യങ്ങളിൽ വികസിത രാജ്യങ്ങളിലുള്ളവർ ഒട്ടേറെ ചെലവുകൾ ചുരുക്കും. അതു മൊത്തം ചെലവിന്റെ ഗണ്യമായ ഭാഗം വരും. അതേ സമയം വികസ്വര രാജ്യങ്ങളിലുള്ളവർക്കു ചുരുക്കാൻ തക്ക ഇനങ്ങൾ കുറവാണ്. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യപാലനം, വിദ്യാഭ്യാസം തുടങ്ങിയവയിൽ കുറവു വരുത്താൻ അധികം പഴുതില്ല. കുറയ്ക്കാനാവുന്ന മറ്റിനങ്ങൾ മൊത്തം ചെലവിന്റെ ചെറിയ ഭാഗം മാത്രമേ വരൂ. സംഘടിത വ്യവസായ മേഖലയിൽ വികസിത രാജ്യങ്ങളിലേതുപോലെ പിരിച്ചുവിടീലും മറ്റും എളുപ്പമല്ല. അവയുടെ തുടർഫലങ്ങളും ഒഴിവാകും.
വികസിത സമൂഹങ്ങളിൽ വ്യക്തികളും കമ്പനികളും ചെലവു ചുരുക്കുമ്പോൾ രാജ്യത്തെ മൊത്തം ചെലവിൽ ഗണ്യമായ കുറവു വരും. അതായത് രാജ്യത്തെ മൊത്തം വിൽപ്പനയിൽ കാര്യമായ കുറവ് വരും. അതേസമയം ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളിൽ അധികം ചെലവുചുരുക്കൽ നടക്കുന്നില്ല. അതിന്റെ പേരിൽ ബിസിനസ് ഇടിയുന്നുമില്ല. ജിഡിപിയുടെ വളർച്ചനിരക്കു കുറയുന്നതു മാത്രമേ ഉള്ളൂ. ജിഡിപി കുറയുന്നില്ല. അതുകൊണ്ടാണ് ആഗോള തളർച്ചകളിൽ പെടാതെ കഴിയാൻ ഇന്ത്യക്കു കഴിയുന്നത്.
അമേരിക്കയിലും മറ്റും ഡോട്ട് കോം തകർച്ച (2000) യും ബാങ്കിംഗ് തകർച്ച (2008) യും ജിഡിപിയെ പിന്നോട്ടു പായിച്ചപ്പോൾ ഇന്ത്യയിൽ ആ അവസ്ഥ വരാത്തതിന്റെ കാരണം അതാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ട കോവിഡ് കാലത്ത് വികസിത രാജ്യങ്ങളേക്കാൾ കൂടുതൽ ക്ഷീണിക്കേണ്ടിവന്നതും അതുകൊണ്ടുതന്നെ. എല്ലാം മുടങ്ങിക്കിടന്നപ്പോൾ ഉത്പാദനമേഖല നിശ്ചലമായി. അതിന്റെ ഫലമായിരുന്നു തകർച്ച.
തൊഴിൽ എവിടെ?
മാന്ദ്യത്തിൽ വീഴുമെന്ന് ഇപ്പോൾ ഇന്ത്യക്കു പേടിക്കാനില്ല. പക്ഷേ വളർച്ച മുരടിക്കുന്നതിനെ ഭയപ്പെടണം. വളർച്ച കുറയുമ്പോൾ എന്താണു സംഭവിക്കുക? ആവശ്യത്തിനു തൊഴിൽ ഉണ്ടാകില്ല. തൊഴിൽ തേടുന്ന അഭ്യസ്തവിദ്യരെയും അവിദഗ്ധ പണിക്കാരെയും ഉൾക്കൊള്ളാൻ തക്കവിധം തൊഴിലുകൾ വർധിക്കില്ല. പാശ്ചാത്യ തകർച്ചയുടെ ഭാഗമായി ഇവിടെ നഷ്ടപ്പെടുന്ന തൊഴിലുകൾ ഇതിനു പുറമെയാണ്. ഐടി കമ്പനികളിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കുള്ള ഓർഡറുകൾ 40 ശതമാനം കുറഞ്ഞു. ഒക്ടോബറിൽ കയറ്റുമതി 17 ശതമാനം കുറഞ്ഞതോടെ ആഭരണങ്ങൾ മുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വരെ നിർമിക്കുന്നവർക്കു പണി കുറഞ്ഞു.
വിലകൾ ഉയർന്നുയർന്നു പോകുകയും പുതിയ തൊഴിലുകൾ കുറഞ്ഞു കുറഞ്ഞു വരികയും ചെയ്യുമ്പോൾ സമൂഹത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റും. എട്ടും ഒൻപതും ശതമാനം വീതം വാർഷിക വളർച്ച ഉണ്ടായാൽ മാത്രം തൊഴിൽ ദാരിദ്ര്യം തീരുന്ന രാജ്യത്തു വളർച്ച ആറും ആറരയും ശതമാനമായി കുറയുമ്പോൾ തൊഴിലില്ലായ്മ തേർവാഴ്ച നടത്തും. അതാണു പേടിക്കേണ്ടത്.
വിദഗ്ധ നിഗമനങ്ങൾ
അടുത്ത വർഷം മാന്ദ്യം എന്നു പലരും ഉച്ചത്തിൽ പറയുന്നുണ്ട്. പക്ഷേ ഐഎംഎഫും ഒഇസിഡിയും അങ്ങനെ കരുതുന്നില്ല. ആധികാരിക വിവരങ്ങൾ ഉപയോഗിച്ചു നിഗമനങ്ങളിലെത്തുന്നവയാണ് ഈ സ്ഥാപനങ്ങൾ. ഒഇസിഡി നവംബർ മധ്യത്തിലും ഐഎംഎഫ് ഒക്ടോബറിലും പുറത്തുവിട്ട നിഗമനങ്ങൾ അനുസരിച്ച് 2022ലും 2023ലും വിവിധ പ്രദേശങ്ങളുടെ വളർച്ച ഇങ്ങനെയാകും. (ഐഎംഎഫ് നിഗമനം ബ്രായ്ക്കറ്റിൽ)
ആഗോളം: 2022-ൽ 3.1 (3.2) ശതമാനം, 2023-ൽ 2.2 (2.7) ശതമാനം.
അമേരിക്ക: 2022-ൽ 1.8 (1.6) ശതമാനം, 2023-ൽ 0.5 (1.0) ശതമാനം.
യൂറോ മേഖല: 2022-ൽ 3.3 (3.1) ശതമാനം, 2023-ൽ 0.5 (0.5) ശതമാനം.
ഇന്ത്യ: 2022-ൽ 6.6 (6.8) ശതമാനം, 2023-ൽ 5.7 (6.1) ശതമാനം.
ചൈന: 2022-ൽ 3.3 (3.2) ശതമാനം, 2023-ൽ 4.3 (4.4) ശതമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
Latest News
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top