Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
""അച്ചനറിയാമല്ലോ, ഏഴു കൊല്ലം നോക്കിയിരുന്നുണ്ടായ കൊച്ചാണവൻ.’’ പഴയ വികാരിയച്ചനോട് ജോസ് തന്റെ ഹൃദയം തുറക്കുകയാണ്. ""പത്തുകൊല്ലം എന്റെ മോനെ പൊന്നുപോലെ ഞാൻ നോക്കി. മുത്തായിരുന്നച്ചോ അവൻ, എനിക്കു മാത്രമല്ല, നാട്ടുകാർക്കൊക്കെ. എല്ലാദിവസവും അവൻ എന്റെ കൂടെ പള്ളിയിൽ വരുമായിരുന്നു. എന്നിട്ട് കൊണ്ടുപോയില്ലേ ദൈവം എന്റെ പൊന്നുമോനേ? കൊണ്ടെത്തിന്നാനായിരുന്നെങ്കിൽ പിന്നെ അങ്ങേര് അവനെ എനിക്ക് തന്നതെന്തിനാണച്ചോ? എന്റെ കൊച്ച് കുഴീലോട്ടു പോയ ദിവസം ഞാൻ നിറുത്തി, പള്ളീലോട്ടുള്ള പോക്കും... ജീവിക്കാനുള്ള ഒരു പിടിവള്ളിയല്ലേയച്ചോ ദൈവമൊക്കെ.
എനിക്കു ജീവിക്കണോന്നുതന്നെയില്ല. പിന്നെന്തിനാ അങ്ങനൊരു പിടിവള്ളി?...’’ആറു മാസം മുന്പ് തന്റെ ഏകമകൻ മരിച്ച അന്ന് രൂപപ്പെട്ടതാണ് ജോസിന്റെയുള്ളിലെ അഗ്നിപർവതം. പണ്ട് നല്ല അടുപ്പമുണ്ടായിരുന്ന അച്ചന്മാരെകാണുന്പോൾ അതു പൊട്ടും. പൊള്ളുന്ന വാക്കുകളുടെ ലാവ പുറത്തേക്കൊഴുകും.
ഹൃദയത്തിൽ ഒരു സങ്കടക്കടൽ ഒളിപ്പിച്ചുവച്ച പുരോഹിതനായിരുന്നു സക്കറിയായും (ലൂക്കാ 1, 5-20) അതു കുഞ്ഞു നഷ്ടപ്പെട്ടതിന്റെ ദുഃഖമായിരുന്നില്ല. ഒരു ദിവസത്തേക്കെങ്കിലും ഓമനിക്കാനായി ഒരു കുഞ്ഞിനെ ദൈവം കൊടുക്കാത്തതിന്റെ ദുഃഖമായിരുന്നത്. ഒരുപക്ഷേ, ആ ഒറ്റ ദിവസത്തിന്റെ ഓർമയിൽ ഒരായുസ് മുഴുവൻ സക്കറിയ സന്തോഷിച്ചേനേ. പക്ഷേ, അയാൾ സന്താനരഹിതനായിത്തന്നെ തുടർന്നു.
ദൈവനാമത്തിൽ ദൈവജനത്തെ അനുഗ്രഹിക്കേണ്ട പുരോഹിതനായിരുന്നയാൾ. പക്ഷേ, സന്താനസൗഭാഗ്യമെന്ന ദൈവത്തിന്റെ ആദ്യാനുഗ്രഹംപോലു (ഉല്പത്തി 1,28) മില്ലാത്തവനാണു താനെന്ന ചിന്ത ആശീർവദിക്കാൻ കൈകളുയർത്തുന്പോഴൊക്കെ ആ മനുഷ്യനെ വേട്ടയാടിക്കാണില്ലേ? സന്താനമില്ലാത്തതുകൊണ്ട് ""ദൈവത്താൽ ശപിക്കപ്പെട്ടവൻ’’എന്ന് പൊതുജനം ചാർത്തിക്കൊടുത്ത തീട്ടൂരവുമായി ദൈവശുശ്രൂഷയ്ക്കു നിൽക്കേണ്ടിവന്ന നിഷ്കളങ്കനായ ആ പുരോഹിതന്റെ ഹൃദയവ്യഥ ആരറിഞ്ഞു? കുഞ്ഞിനുവേണ്ടിയുള്ള തന്റെ പ്രാർഥനകൾ ദൈവം തള്ളിക്കളഞ്ഞിരിക്കുന്നു എന്നറിഞ്ഞിട്ടും ദൈവത്തെ തള്ളിക്കളയാതെ ജീവിച്ച മനുഷ്യനാണു സക്കറിയ. കുഞ്ഞുണ്ടാകാൻ സാധ്യതയുള്ള കാലത്തോളം അദ്ദേഹം കുഞ്ഞിനായി പ്രാർഥിച്ചിട്ടുണ്ടാകാം. അതിനുശേഷമോ? അതിനുശേഷവും അദ്ദേഹം ദൈവശുശ്രൂഷയിൽ തുടർന്നു. ദൈവം അയാൾക്ക് ഇനി എന്തനുഗ്രഹം നൽകാനാണ്. സക്കറിയായ്ക്കറിയില്ല. എങ്കിലും അയാൾ കാത്തിരിപ്പു തുടർന്നു. എന്തിനുവേണ്ടി? അയാൾക്കറിയാത്തതിനുവേണ്ടി, അഥവാ ദൈവത്തിനു മാത്രം അറിയുന്ന എന്തിനോ വേണ്ടി.
ഫാ.ജേക്കബ് ചാണിക്കുഴി (മംഗലപ്പുഴ സെമിനാരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉണ്ണി കാത്തിരിക്കുന്നത്...
പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒ
ഉറ്റവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ...
ഹെലൻ കുട്ടികളുമായി ക്രിസ്മസിന്റെ പാതിരാകുർബാനയ്ക
കരുണയുള്ളവരായി കാത്തിരിക്കാം...
‘ക്രിസ്മസ് ദിവസം എന്റെ വലിയ ദുഃഖം അന്ന് ഒരിക്കൽ
രാജാക്കന്മാരെപ്പോലെ
വിരുന്നുകാർ നമ്മെ സന്തോഷിപ്പിക്കുന്നവരാണ്, ഒ
ഭയമകറ്റുന്ന ദൈവം...
എന്റെയടുത്തു വന്ന്, എന്റെ തോളിൽ കൈയമർത്തിക്കൊണ്ട്, “പേടിക്കണ്ട,
ഭാഗ്യവാന്മാരാകാൻ...
പലരും ഭാഗ്യം അന്വേഷിക്കുന്നു; എന്നാൽ ഭാഗ്യം ചിലരെ മാത്രമാണ് അന്വേഷ
ചുറ്റുമുള്ള നന്മകളിൽ സന്തോഷിച്ചുകൊണ്ട്...
“അവളൊന്നും അത്രകണ്ട് ഞെളിയണ്ട. അവളൊക്കെ എങ്ങനെ കിടന്നതാണെന്നെനിക്കറിയാം. എന്
പരിമിതികളിൽ പതറാതെ...
പശുവിനെ തൊഴുത്തിൽകേറ്റിക്കെട്ടി, കാടിയും കൊടുത്ത് തന്റെ കൈയും കാലു
മറ്റൊരു മംഗളവാർത്തയായി...
വിദേശത്തുനിന്ന് അവധിക്കു വന്നതാണു പ്രിൻസ്. പ്രായമായ അങ്കിളിനെ
ദൈവദൂതരാകാൻ...
“അപ്പോഴാണ് ആ മനുഷ്യൻ ദൈവദൂതനെപ്പോലെ കടന്നുവന്നത്...’’ എന്ന് ഒ
ആശയടക്കിക്കൊണ്ട്...
കൗമാര ചാപല്യങ്ങൾക്കടിപ്പെട്ട് ജീവിതം നശിപ്പി
ദൈവകരത്തിലെ കാത്തിരിപ്പ്...
പതിമൂന്നാം വയസിൽ എവറസ്റ്റിന്റെ നെറുകയിൽ; 13-ാം വയസിൽ ഒളിന്പി
പേരിടുന്പോൾ...
എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വാക്കു
അപരന്റെ നന്മയിൽ സന്തോഷിച്ചുകൊണ്ട്...
പച്ചമാങ്ങ മലയാളികളുടെ മനസിൽ ഗർഭകാലത്തിന്റെ പ്രതീകമാണ്. പച്ചമാങ്ങയടക്കം
കൂട്ടിരുന്നുകൊണ്ട്...
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യു
കുറ്റപ്പെടുത്താതെ...
രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപ്പിച്ചു പറയുന്നതിൽ സഹികെട്ട് ഡോക്ടറ
തിരിച്ചടിയിൽ അടിതെറ്റാതെ...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ പറയാറ്. പക്ഷേ, മക്കളെ തല്ലുന്ന കാര്യത
മൗനപൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണു റോസ് വീട്ടിലെത്തിയത്. രണ്ടാം ക്ലാസിൽ പ
കാത്തിരിപ്പിന്റെ ആത്മീയത
“കഠിനാധ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നതു വിത്തു വിത
കാത്തിരിപ്പിന്റെ കുഞ്ഞുങ്ങൾ...
“മൂന്നു മിനിറ്റുകൊണ്ട് ബാ ങ്ക് ലോൺ’’, “മൂന്നു മണിക്കൂർ ക
കാത്തിരിപ്പിന്റെ കല
ഏതു നേരത്താണോ ദൈവമേ ഈ വണ്ടിയിൽ വന്നു കയറാൻ തോന്നിയത്. ട്രെയിനി
കാത്തിരിപ്പിന്റെ ഭാഗ്യം
കുട്ടികൾ ഉമ്മറത്തുതന്നെയുണ്ട്. പപ്പ ജോലിയും കഴിഞ്ഞു വ
Latest News
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Latest News
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top