അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
""അച്ചനറിയാമല്ലോ, ഏഴു കൊല്ലം നോക്കിയിരുന്നുണ്ടായ കൊച്ചാണവൻ.’’ പഴയ വികാരിയച്ചനോട് ജോസ് തന്‍റെ ഹൃദയം തുറക്കുകയാണ്. ""പത്തുകൊല്ലം എന്‍റെ മോനെ പൊന്നുപോലെ ഞാൻ നോക്കി. മുത്തായിരുന്നച്ചോ അവൻ, എനിക്കു മാത്രമല്ല, നാട്ടുകാർക്കൊക്കെ. എല്ലാദിവസവും അവൻ എന്‍റെ കൂടെ പള്ളിയിൽ വരുമായിരുന്നു. എന്നിട്ട് കൊണ്ടുപോയില്ലേ ദൈവം എന്‍റെ പൊന്നുമോനേ‍? കൊണ്ടെത്തിന്നാനായിരുന്നെങ്കിൽ പിന്നെ അങ്ങേര് അവനെ എനിക്ക് തന്നതെന്തിനാണച്ചോ? എന്‍റെ കൊച്ച് കുഴീലോട്ടു പോയ ദിവസം ഞാൻ നിറുത്തി, പള്ളീലോട്ടുള്ള പോക്കും... ജീവിക്കാനുള്ള ഒരു പിടിവള്ളിയല്ലേയച്ചോ ദൈവമൊക്കെ.

എനിക്കു ജീവിക്കണോന്നുതന്നെയില്ല. പിന്നെന്തിനാ അങ്ങനൊരു പിടിവള്ളി?...’’ആറു മാസം മുന്പ് തന്‍റെ ഏകമകൻ മരിച്ച അന്ന് രൂപപ്പെട്ടതാണ് ജോസിന്‍റെയുള്ളിലെ അഗ്നിപർവതം. പണ്ട് നല്ല അടുപ്പമുണ്ടായിരുന്ന അച്ചന്മാരെകാണുന്പോൾ അതു പൊട്ടും. പൊള്ളുന്ന വാക്കുകളുടെ ലാവ പുറത്തേക്കൊഴുകും.

ഹൃദയത്തിൽ ഒരു സങ്കടക്കടൽ ഒളിപ്പിച്ചുവച്ച പുരോഹിതനായിരുന്നു സക്കറിയായും (ലൂക്കാ 1, 5-20) അതു കുഞ്ഞു നഷ്ടപ്പെട്ടതിന്‍റെ ദുഃഖമായിരുന്നില്ല. ഒരു ദിവസത്തേക്കെങ്കിലും ഓമനിക്കാനായി ഒരു കുഞ്ഞിനെ ദൈവം കൊടുക്കാത്തതിന്‍റെ ദുഃഖമായിരുന്നത്. ഒരുപക്ഷേ, ആ ഒറ്റ ദിവസത്തിന്‍റെ ഓർമയിൽ ഒരായുസ് മുഴുവൻ സക്കറിയ സന്തോഷിച്ചേനേ. പക്ഷേ, അയാൾ സന്താനരഹിതനായിത്തന്നെ തുടർന്നു.


ദൈവനാമത്തിൽ ദൈവജനത്തെ അനുഗ്രഹിക്കേണ്ട പുരോഹിതനായിരുന്നയാൾ. പക്ഷേ, സന്താനസൗഭാഗ്യമെന്ന ദൈവത്തിന്‍റെ ആദ്യാനുഗ്രഹംപോലു (ഉല്പത്തി 1,28) മില്ലാത്തവനാണു താനെന്ന ചിന്ത ആശീർവദിക്കാൻ കൈകളുയർത്തുന്പോഴൊക്കെ ആ മനുഷ്യനെ വേട്ടയാടിക്കാണില്ലേ? സന്താനമില്ലാത്തതുകൊണ്ട് ""ദൈവത്താൽ ശപിക്കപ്പെട്ടവൻ’’എന്ന് പൊതുജനം ചാർത്തിക്കൊടുത്ത തീട്ടൂരവുമായി ദൈവശുശ്രൂഷയ്ക്കു നിൽക്കേണ്ടിവന്ന നിഷ്കളങ്കനായ ആ പുരോഹിതന്‍റെ ഹൃദയവ്യഥ ആരറിഞ്ഞു? കുഞ്ഞിനുവേണ്ടിയുള്ള തന്‍റെ പ്രാർഥനകൾ ദൈവം തള്ളിക്കളഞ്ഞിരിക്കുന്നു എന്നറിഞ്ഞിട്ടും ദൈവത്തെ തള്ളിക്കളയാതെ ജീവിച്ച മനുഷ്യനാണു സക്കറിയ. കുഞ്ഞുണ്ടാകാൻ സാധ്യതയുള്ള കാലത്തോളം അദ്ദേഹം കുഞ്ഞിനായി പ്രാർഥിച്ചിട്ടുണ്ടാകാം. അതിനുശേഷമോ? അതിനുശേഷവും അദ്ദേഹം ദൈവശുശ്രൂഷയിൽ തുടർന്നു. ദൈവം അയാൾക്ക് ഇനി എന്തനുഗ്രഹം നൽകാനാണ്. സക്കറിയായ്ക്കറിയില്ല. എങ്കിലും അയാൾ കാത്തിരിപ്പു തുടർന്നു. എന്തിനുവേണ്ടി? അ‍യാൾക്കറിയാത്തതിനുവേണ്ടി, അഥവാ ദൈവത്തിനു മാത്രം അറിയുന്ന എന്തിനോ വേണ്ടി.

ഫാ.ജേക്കബ് ചാണിക്കുഴി (മംഗലപ്പുഴ സെമിനാരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.