മൗനപൂർവം
മൗനപൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണു റോസ് വീട്ടിലെത്തിയത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന മോൾ ടിവി കാണുകയാണ്. ഒരു പാത്രത്തിൽ രണ്ട് ആപ്പിളും അവൾ എടുത്തുവച്ചിട്ടുണ്ട്. മോളുടെ സ്നേഹം ഒന്നു പരീക്ഷിച്ചുനോക്കാമെന്നു കരുതി റോസ് ചോദിച്ചു: ""മോളൂട്ടീ, മമ്മിക്ക് ഒരു ആപ്പിൾ തരുമോ?’’ അവൾ ഉടനെതന്നെ രണ്ട് ആപ്പിളുമെടുത്തു കടിച്ചു. ആ രണ്ടു കടിയും ചങ്കിലേറ്റതുപോലെ തോന്നി റോസിന്. മോൾക്കു തന്നോട് ഇത്രപോലും സ്നേഹമില്ലാതെ പോയല്ലോ എന്ന ഒരു നീറ്റൽ. എങ്കിലും അതു മുഖത്തുകാണിക്കാതെ ചിരിക്കാൻ പരിശ്രമിക്കുന്പോൾ മോൾ പറഞ്ഞു ""ഇതാണ് മമ്മീ കൂടുതൽ മധുരമുള്ളത്. ഇതുതന്നെ മമ്മി എടുത്തോ.’’ റോസ് സ്തബ്ദയായിപ്പോയി. തെറ്റിദ്ധരിച്ച് മോളോട് ഒന്നും കടുപ്പിച്ച് പറയാതിരുന്നതിന്‍റെ വലിയ ആശ്വാസത്തോടും അതിലേറെ സ്നേഹത്തോടുംകൂടെ അവൾ മോളെ മാറോടുചേർത്തു.

പെറ്റമ്മയായിരുന്നിട്ടുപോലും സ്വന്തം മോളുടെ കുഞ്ഞുമനസു വായിക്കാൻ റോസിനായില്ല. അങ്ങനെയെങ്കിൽ മറ്റു മനുഷ്യരെ മനസിലാക്കുന്ന കാര്യത്തിൽ നമുക്കു സംഭവിച്ചേക്കാവുന്ന പിഴവുകൾ ഊഹിക്കാവുന്നതേയുള്ളൂ. അപ്പോൾ ദൈവത്തിന്‍റെ മനസറിയുന്ന കാര്യത്തിലോ? ദൈവത്തെയും മനുഷ്യനെയും സംശയിച്ചും അവിശ്വസിച്ചും ആലോചനയില്ലാതെ പറഞ്ഞുപോയ വാക്കുകളെക്കുറിച്ച് പിന്നീട് പശ്ചാത്തപിക്കേണ്ടിവന്നിട്ടുള്ളവരാണു പലരും. അതിലൊരാളാണ് സ്നാപകയോഹന്നാൻ.

""ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം’’ എന്നു പറയാറുണ്ട്. എന്നാൽ, സ്വപ്നത്തിലും മികച്ചതാണ് മുന്നിൽ വന്നിരിക്കുന്നതെങ്കിലോ? അതാണു സക്കറിയായ്ക്കും സംഭവിച്ചത്. വാർധക്യം വെട്ടിയൊതുക്കിയ പരിമിതമായ സ്വപ്നങ്ങളേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഗബ്രിയേൽ ദൂതനെത്തുന്നത്. ദൂതൻ ചൊരിഞ്ഞ വാഗ്ദാനപ്പെരുമഴയിൽ പകച്ചുപോയ സക്കറിയായ്ക്ക് അതൊന്നും വിശ്വസിക്കാനേ സാധിച്ചില്ല. ഒരു വൃദ്ധന് വൃദ്ധയും വന്ധ്യയുമായ ഭാര്യയിൽ എങ്ങനെ കുഞ്ഞുണ്ടാകും എന്നതായിരുന്നു സക്കറിയായുടെ പ്രശ്നം. പ്രായോഗിക പ്രശ്നത്തിന്‍റെ പേരിൽ ദൈവദൂതന്‍റെ വാക്കുകൾ അവിശ്വസിച്ചു സംസാരിച്ച സക്കറിയായ്ക്ക് ദൈവം കൊടുത്ത ശിക്ഷണമായിരുന്നു ആ മൗനം. ദൈവം തന്‍റെ പദ്ധതികൾ പൂർത്തിയാക്കുന്ന നിഗൂഢമായ വഴികൾ മൗനമായി കാത്തിരുന്നു കാണാനുള്ള കല്പനയായിരുന്നു അത്. ഒപ്പം ദൈവത്തിൽ നിന്നുള്ള സദ്‌വാർത്ത വിശ്വസിക്കാത്തവന് മറ്റുള്ളവരോട് സദ്‌വാർത്തയോ അനുഗ്രഹവാക്കുകളോ പറയാൻ കഴിവോ അവകാശമോ ഉണ്ടാകില്ല എന്ന ഓർമപ്പെടുത്തലും.

ദൈവം വിസ്മയങ്ങളുടെ ദൈവമാണ് കുടുംബങ്ങളിലും സമൂഹങ്ങളിലും. പുതുസന്തോഷവും പുത്തനുണർവും പ്രവഹിപ്പിക്കുന്നതിന് വിസ്മയകരമായ പുത്തൻ മാർഗങ്ങൾ അവലംബിക്കാൻ ദൈവം പുതുതലമുറയെ പ്രചോദിപ്പിക്കുന്നു. അവയെ സംശയവും അവിശ്വാസവും കലർന്ന വാക്കുകൾക്കൊണ്ട് പ്രതിരോധിക്കാതെ, കേട്ടുകേൾവിയില്ലാത്തതെന്നും അപ്രായോഗികമെന്നും പറഞ്ഞ് തള്ളിക്കളയാതെ അവയിൽനിന്നു ദൈവം കൊണ്ടുവരുന്ന നന്മകൾക്കായി പ്രത്യാശയോടെ കാത്തിരിക്കാൻ സക്കറിയാമാരുടെ മുതിർന്ന തലമുറയ്ക്കു കഴിയട്ടെ.

ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാള്‍-6 / ഫാ.ജേക്കബ് ചാണിക്കുഴി (മംഗലപ്പുഴ സെമിനാരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.