കൂട്ടിരുന്നുകൊണ്ട്...
കൂട്ടിരുന്നുകൊണ്ട്...
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യുന്നതൊക്കെ ശരിയെന്നും. എന്നിട്ടിപ്പം എന്തായി?’’ നീതിമാനായ തോബിത്ത് അന്ധനായപ്പോൾ അയാളെ ആക്ഷേപിച്ചുകൊണ്ട് തോബിത്തിന്‍റെ ഭാര്യ പറഞ്ഞതാണിത് (തോബിത്ത്: 2,14). “താനും തന്‍റെ ഒരു ദൈവവും. എന്തിനാ ഇങ്ങനെ ജീവിച്ചിരിക്കുന്നത്. പോയി ചത്തുകൂടെ മനുഷ്യ നിങ്ങൾക്ക്?’’ കുറച്ചു കൂടി കടുത്തതായിരുന്നു ജോബിന്‍റെ ഭാര്യയുടെ ശകാരം ( ജോബ്: 2,9). ചില ഭാര്യമാർ അങ്ങനെയാണ്. ഭർത്താവിന്‍റെ ഐശ്വര്യകാലത്ത് അയാളോട് ഒട്ടിനിൽക്കും. കഷ്ടതയുടെ കാലത്ത് കണ്ണിൽച്ചോരയില്ലാതെ ഒറ്റപ്പെടുത്തുകയും ചെയ്യും.

തികച്ചും വ്യത്യസ്തയായിരുന്നു ഏലീശ്വ. പള്ളിയിൽനിന്നു മൂകനായി വീടിന്‍റെ പടികയറിവന്ന സക്കറിയായെക്കണ്ട് “എന്‍റെ ദൈവമേ, അനുഗ്രഹത്തിനു പകരം ശാപവുമായിട്ടാണല്ലോ ഈ മനുഷ്യൻ കുടുംബത്തിലേക്ക് വന്നിരിക്കുന്നത്’’ എന്നൊന്നും ഏലീശ്വ വലിയ വായിൽ വിലപിക്കുന്നില്ല. സക്കറിയ എല്ലാം എഴുതിയും ആംഗ്യം കാണിച്ചും ഏലീശ്വയെ ധരിപ്പിക്കുന്നതുവരെ അവൾ ക്ഷമയോടെ കാത്തിരുന്നു.

സക്കറിയായിൽ നിന്നു വിവരങ്ങളറിഞ്ഞ ഏലീശ്വയുടെ പ്രതികരണം ശ്രദ്ധേയമാണ്: “അവൾ അഞ്ചു മാസത്തേക്ക് മറ്റുള്ളവരുടെ മുന്നിൽ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി’’ (ലൂക്കാ: 1,24). എന്തായിരിക്കും അതിനു കാരണം? ഗർഭധാരണത്തിന്‍റെ ആദ്യ നാളുകളിൽ അത് അലസിപ്പോകാനുള്ള സാധ്യത ഏറെയാണ്. അയൽക്കാരെയെല്ലാം വിളിച്ചുകൂട്ടി ഗർഭധാരണ വാർത്ത ആഘോഷിച്ചിട്ട് പിന്നീട് കുഞ്ഞു നഷ്ടപ്പെട്ടാൽ അതു കൂടുതൽ അപമാനകരമാകുമെന്ന് ഏലീശ്വ ഭയപ്പെട്ടതുകൊണ്ടാണോ? തീർച്ചയായും അല്ല; അതു ദൈവത്തെ അവിശ്വസിക്കുന്നതിനു തുല്യമാകും. ഒരുപക്ഷേ, ദൈവം തന്ന ഈ വലിയ ദാനം സ്വകാര്യമായി ആഘോഷിച്ച് സന്തോഷിക്കുകയായിരുന്നോ? സാധ്യതകളേറെയാണ്. പക്ഷേ, മറ്റൊരു സാധ്യതയുമുണ്ട്. സക്കറിയാ പ്രായാധിക്യംകൊണ്ട് നേരത്തെ തന്നെ ബധിരനായിരുന്നിരിക്കണം (ലൂക്കാ: 1, 62). ഇപ്പോൾ മൂകനുമായി. അതോടെ സമൂഹത്തിൽനിന്നു പൂർണമായും ഒറ്റപ്പെട്ടു അയാൾ. അതുകൊണ്ട് ഏലീശ്വാ അയാൾക്കു കൂട്ടിരിക്കുകയാണ്. അതിനാണല്ലോ ദൈവം ഹവ്വയെ സൃഷ്ടിച്ചതുതന്നെ (ഉല്പത്തി: 2,18).


ഏറ്റവും ഭീകരമായി ഒറ്റപ്പെട്ടുപോയ തന്‍റെ ഭർത്താവിനൊപ്പമായിരിക്കാൻ ഏലീശ്വ ഒറ്റപ്പെടലിന്‍റെ വഴി സ്വയം തെരഞ്ഞെടുക്കുന്നു. അവൾ സക്കറിയായ്ക്കു കൂട്ടിരിക്കുകയാണ് - ദൈവം തന്ന വലിയ അനുഗ്രഹം തന്‍റെ ഉദരത്തിൽ രൂപപ്പെടുന്നതിൽ സന്തോഷിച്ചുകൊണ്ട്, ആ അനുഗ്രഹം കണ്‍മുന്നിൽ കാണുന്ന ദിനത്തിനായി കാത്തിരുന്നുകൊണ്ട്.

ഫാ.ജേക്കബ് ചാണിക്കുഴി
മംഗലപ്പുഴ സെമിനാരി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.