""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
Friday, May 3, 2024 5:04 AM IST
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാപത്തിൽ 300ലധികം പള്ളികളും സഭാസ്ഥാപനങ്ങളും നിരവധി ഭവനങ്ങളും പൂർണമായി തകർക്കപ്പെട്ടു. ഇവയൊക്കെ പുനരുദ്ധരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സർക്കാർ സംവിധാനങ്ങൾ ഉണരാത്തപ്പോഴും കത്തോലിക്കാ സഭ കർമനിരതമാണ്. സുമനസുകളുടെ സഹായത്തോടെ തങ്ങളാൽ കഴിയുംവിധം ദുരിതബാധിതർക്ക് സഹായമെത്തിക്കാനും എല്ലാം നഷ്‌ടപ്പെട്ട നിസഹായരായ ജനങ്ങൾക്ക് അഭയസങ്കേതമാകാനും ഇംഫാൽ അതിരൂപതയുടെ നേതൃത്വത്തിൽ വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. മണിപ്പുരിൽ നിലവിലെ അവസ്ഥയെക്കുറിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും ഇംഫാൽ അതിരൂപത നേതൃത്വം ദീപികയുമായി നടത്തിയ അഭിമുഖത്തിൽനിന്ന്:

മണിപ്പുരിലെ സഭയുടെ ഭാവി പ്രവർത്തനങ്ങൾ എങ്ങനെ വിഭാവനം ചെയ്യുന്നു?

2023 മേയ് മൂന്നിന് കലാപം ആരംഭിച്ച് 12 മാസം പിന്നിടുന്പോഴും രാഷ്‌ട്രീയ സാമൂഹ്യ അന്തരീക്ഷം കലുഷിതമായിത്തന്നെ തുടരുകയാണ്. അതിനാൽത്തന്നെ ഈ സന്ധിഘട്ടത്തിൽ എന്തെങ്കിലും പറയുകയെന്നത് വിഷമകരമാണ്. അടുത്ത നിമിഷത്തിൽ എന്താണു സംഭവിക്കുകയെന്ന് ആർക്കും പറയാകാനാത്ത അവസ്ഥയാണ്. പരിഹരിക്കപ്പെടാത്ത നിരവധി വിഷയങ്ങളുള്ളതിനാൽ ഒട്ടേറെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു. ബന്ധപ്പെട്ട അധികൃതരിൽനിന്നാകട്ടെ യാതൊരുവിധ അനുരഞ്ജന നീക്കങ്ങളും നടക്കുന്നുമില്ല. പോരടിക്കുന്ന ഇരു വിഭാഗവും വിദ്വേഷപരവും ശത്രുതാപരവുമായ മനോഭാവവുമായി മുന്നോട്ടുപോകുന്നു. ബന്ധപ്പെട്ട ഒരാളിൽനിന്നുപോലും ആത്മവിശ്വാസം വളർത്താനുതകുന്ന ഒരു നടപടികളും ഉണ്ടാകുന്നുമില്ല.

പ്രശ്നസങ്കീർണമായ ഈ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ സഭ ആശയക്കുഴപ്പത്തിലാണ്. സദുദ്ദേശ്യത്തോടെയുള്ള പ്രവൃത്തികളെ ശത്രുതാമനോഭാവത്തോടെ കാണുന്ന നിരവധി ശക്തികൾ ഉള്ള സാഹചര്യത്തിൽ സഭ സ്വീകരിക്കുന്ന ഓരോ നടപടി വിവേകത്തോടെയായിരിക്കണം. പ്രശ്നങ്ങളിൽനിന്ന് നേട്ടമുണ്ടാക്കാനായി നിലവിലെ സാഹചര്യം നിലനിൽക്കണമെന്ന് പല നിക്ഷിപ്ത താത്പര്യക്കാരും ആഗ്രഹിക്കുന്നുണ്ട്. എന്നിരുന്നാലും, മതാന്തര ചർച്ചകൾ, എക്യുമെനിക്കൽ യോഗങ്ങൾ, സമാധാനശ്രമങ്ങൾക്കായി പൊതുസമൂഹത്തെ പ്രേരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ വ്യാപൃതയാണു സഭ.

തകർക്കപ്പെട്ട പള്ളികൾ പുനർനിർമിക്കാൻ പദ്ധതിയുണ്ടോ? സർക്കാരിന്‍റെ സഹായം ലഭിക്കുമോ?

കലാപത്തിൽ തകർക്കപ്പെട്ട എല്ലാ പള്ളികളും സ്ഥാപനങ്ങളും പുനർനിർമി‌ക്കേണ്ടതുണ്ട്. പുനർനിർമാണ പ്രക്രിയ ത്വരിതപ്പെടുത്തണമെന്നും നശിപ്പിക്കപ്പെട്ട സ്വത്തുവകകൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്നും കലാപത്തെത്തുടർന്ന് തൊഴിൽരഹിതരാക്കപ്പെട്ടവർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഈ ഉത്തരവ് ബധിരകർണങ്ങളിലാണു പതിച്ചത്. ഇത്തരത്തിലുള്ള നാശനഷ്‌ടവുമായി ബന്ധപ്പെട്ട് ഞങ്ങൾ നിരവധി എഫ്ഐആറുകളും പരാതികളും ഫയൽ ചെയ്തിരുന്നു. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ, ബന്ധപ്പെട്ട അധികൃതരിൽനിന്ന് ഒരു മറുപടിയോ ഉറപ്പോ ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനഭരണം നിശ്ചലമാണ്. ഞങ്ങളുടെ സ്വത്തുവകകൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കെതിരേ പ്രാദേശികതലത്തിൽനിന്ന് ഭീഷണികളുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കാതെ ഈ പ്രശ്നമേഖലയിൽ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുന്നത് ബുദ്ധിപരമല്ല.

കലാപത്തിൽ കൊല്ലപ്പെട്ടവർക്കും ജീവനോപാധികൾ നഷ്‌ടപ്പെട്ടവർക്കും നീതി ലഭിക്കുമെന്നു പ്രതീക്ഷയുണ്ടോ?

വൈകിയുള്ള നീതി നീതിനിഷേധമാണ്. നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ കുടുംബത്തിലെ ഏക ആശ്രയത്തെയോ നഷ്‌ടപ്പെട്ടിട്ടുണ്ട്.വ്യത്യസ്ത വിഭാഗക്കാരായ ദന്പതികളാകട്ടെ പരസ്പരം അകന്ന് ഒരുപാട് പ്രശ്നങ്ങളിലൂടെയും മാനസിക ആഘാതങ്ങളിലൂടെയും കടന്നുപോകുന്നു. ചില ദുരിതാശ്വാസ നടപടികളൊഴികെ മതിയായ നഷ്‌ടപരിഹാരം നൽകാനോ സമാന നടപടികൾ സ്വീകരിക്കാനോ സർക്കാർ ഇനിയും തയാറായിട്ടില്ല. ഇരകൾക്കു നൽകപ്പെട്ട മിക്ക വാഗ്ദാനങ്ങളും ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ആളുകൾക്ക് ഉപജീവനമാർഗത്തിന് പിന്തുണ നൽകുകയെന്നതാണ് സഭ ചെയ്യുന്ന പ്രധാന പ്രവർത്തനങ്ങളിലൊന്ന്.

കലാപങ്ങളിലെ കുറ്റവാളികളെ എല്ലാവരെയും പിടികൂടിയോ? അവർ ശിക്ഷിക്കപ്പെടുമോ?

ക്രമസാധാന നില താറുമാറായ ഈ സാഹചര്യത്തിൽ ക്രിമിനലുകളാണ് രാജാക്കന്മാർ. അവർക്കു ശക്തരായ ചിലരുടെ പിന്തുണയുണ്ട്. അതിനാൽത്തന്നെ നീതിവ്യവസ്ഥ നിലവിൽ വരില്ല. മണിപ്പുരിലെ നിലവിലെ സാഹചര്യമിതാണ്. നീതിക്കുവേണ്ടിയുള്ള ശബ്‌ദം മിക്കപ്പോഴും ഭീഷണികളാൽ നിശബ്‌ദമാക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ പൂച്ചയ്ക്കാര് മണികെട്ടുമെന്നതാണു ചോദ്യം.

കലാപബാധിതരെ പുനരധിവസിപ്പിക്കാൻ സഭയ്ക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ?

കലാപബാധിതരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളിൽ സഭ നേരത്തേതന്നെ വ്യാപൃതയാണ്. ഗോത്രമേഖലകളിലുള്ള നിരവധി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗോത്ര മുഖ്യന്മാരുമായി ചർച്ചകൾ പുരോഗമിക്കുന്നു. ഭവനരഹിതർക്ക് വീടുകൾ നിർമിക്കാനുള്ള പദ്ധതിക്ക് സഭ തുടക്കമിട്ടിട്ടുണ്ട്. 600 വീടുകൾ നിർമിക്കാനുള്ള അപേക്ഷയാണു ലഭിച്ചിരിക്കുന്നത്. ഇതിൽ 150 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്തിനു പുറത്തുള്ള ഉദാരമതികളുടെ സംഭാവനകൾക്കൊണ്ടാണ് ഇതു ചെയ്യുന്നത്.

കലാപത്തെത്തുടർന്ന് പലായനം ചെയ്തവർ മടങ്ങിയെത്തിയോ?

ഒരു വിഭാഗത്തിന്‍റെ ഭൂപ്രദേശത്ത് ഇതര വിഭാഗത്തിൽപ്പെട്ടയാൾക്ക് പോകാൻ സാധിക്കാത്തവിധം ശക്തമായ പകയും വിദ്വേഷവും പരസ്പരം ഏറ്റുമുട്ടലിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളിൽ ഉണ്ട്.

ഓരോ വിഭാഗത്തിന്‍റെയും പ്രദേശത്ത് എതിർവിഭാഗം പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബാരിക്കേഡുകൾ കെട്ടി സുരക്ഷാസേനയെ കാവൽ ഏൽപ്പിച്ചിരിക്കുകയാണ്. അത്രമാത്രം വിടവാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഉണ്ടായിരിക്കുന്നത്.

ഈ പ്രദേശങ്ങളിലേക്കു കടക്കണമെങ്കിൽ ഓരോ ചെക്ക് പോസ്റ്റിലും ആധാർകാർഡും മറ്റ് തിരിച്ചറിയൽ രേഖകളും കാണിക്കണം. അല്ലാതെ പ്രവേശിപ്പിക്കില്ല. ഒരു യുദ്ധമേഖലപോലാണ് ഇവിടം. സാന്പത്തിക ഉപരോധവമുണ്ട്. അതിനാൽത്തന്നെ സാധനങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല.

ഭാവിയിലേക്കുള്ള പ്രതീക്ഷകൾ എന്തെല്ലാമാണ്? മതവിഭാഗങ്ങളും ഗോത്രവിഭാഗങ്ങളും തമ്മിൽ അനുരഞ്ജന സാധ്യതയുണ്ടോ?

ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു നിഷ്പക്ഷ സർക്കാർ വരുമെന്നും യാതൊരു വിവേചനവുമില്ലാതെ എല്ലാവരെയും ഉൾപ്പെടുത്തി ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.