കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ തീവ്രവാദ ആക്രമണം നടത്തിയ പ്രതി മുഹമ്മദ് സാബ്രി സോളിമാ കുടുംബത്തെ ഐസിഇ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അനധികൃത കുടിയേറ്റക്കാരനായ സോളിമാനെതിരേ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമത്തിനും ഫെഡറൽ വിദ്വേഷ കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്.

ഗാസയിൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനായി പ്രകടനം നടത്തിയ ഒരു സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുടുംബാംഗങ്ങൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ബൗൾഡറിലെ ഞായറാഴ്ച നടന്ന ആക്രമണത്തിൽ സോളിമാനെതിരേ ഫെഡറൽ വിദ്വേഷ കുറ്റകൃത്യ കുറ്റങ്ങളും കൊലപാതകശ്രമത്തിന് സംസ്ഥാന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.


ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേർ തിങ്കളാഴ്ച ഉച്ചവരെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോളിമാന്‍റെ ഭാര്യയും കുട്ടികളും ഉൾപ്പെടെ ആറ് പേർ നിലവിൽ ഐസിഇ കസ്റ്റഡിയിലാണ്. 2005ൽ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വീസ നിഷേധിക്കപ്പെട്ട വ്യക്തിയാണ് സോളിമാൻ.