റിയാദ്: നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കുന്നതെന്ന് ഉപതെരഞ്ഞെടുപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഒൻപത് വർഷമായി കേരളത്തിൽ നടക്കുന്ന വികസന മുന്നേറ്റങ്ങൾ തുടരാൻ ഇടതുപക്ഷത്തിന്‍റെ വിജയം ഉറപ്പുവരുത്തണമെന്നും സ്വരാജ് പറഞ്ഞു.

കേളി കലാ സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പിൽ പങ്കാളികളാകാൻ കഴിയുന്നവർ നാട്ടിലെത്തണമെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെളിമയാർന്ന രാഷ്‌ട്രീയത്തിന്‍റെ കലർപ്പില്ലാത്ത മുഖവുമായിയാണ് ഇടതുമുന്നണി മത്സരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പറഞ്ഞു.


ഒരു ഉപതെരഞ്ഞെടുപ്പിൽ അന്തർദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക വിഷയങ്ങൾ വരെ ചർച്ചയാകുന്നത് ഇടതുസ്ഥാനാർഥി ഉയർത്തിപിടിക്കുന്ന സുതാര്യമായ നിലപാടുകളുടെ പ്രതിഫലനമാണെന്ന് പ്രസിഡന്‍റ് സെബിൻ ഇക്ബാൽ പറഞ്ഞു.

സ്വരാജിനെ പോലുള്ളവർ കേരള നിയമസഭയുടെ ഭാഗമാകുക എന്നത് ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.