ലാഗോസ്: വടക്കൻ നൈജീരിയയിൽ സ്കൂളിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളെ രണ്ടാഴ്ചയ്ക്കു ശേഷം മോചിപ്പിച്ചതായി സംഭാര ഗവർണർ ബെല്ലോ മതാവല്ലേ പറഞ്ഞു.
ഭീകരസംഘത്തിലെ ചിലരുടെ സഹായത്തോടെതന്നെയാണ് ഞായറാഴ്ച 68 കുട്ടികളെ മോചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭാര സെക്കൻഡറി സ്കൂളിൽനിന്നു സെപ്റ്റംബർ ഒന്നിനാണ് 73 വിദ്യാർഥികളെ ഭീകരർ തട്ടിക്കൊണ്ടു പോയത്. അഞ്ചു പേരെ പോലീസ് ശനിയാഴ്ച മോചിപ്പിച്ചിരുന്നു.