ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് നിലവിൽ വന്നു; ആദ്യ കണ്‍വൻഷൻ ന്യൂയോർക്കിൽ
Friday, August 10, 2018 10:15 PM IST
ന്യൂയോർക്ക്: ലോകമെന്പാടും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഐഎൻഒസി, ഒഐസിസി തുടങ്ങിയ വിവിധ സംഘടനകളെ സംയോജിപ്പിച്ച് എഐസിസിയുടെ കുടക്കീഴിൽ ഡോ. സാം പിട്രോഡ ചെയർമാനായി "ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ്’ എന്ന സംഘടനയ്ക്കു രൂപംകൊടുത്തു. ഐഒസിയുടെ പ്രഥമ കണ്‍വൻഷൻ ന്യൂയോർക്കിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലിന്‍റെ ഓഡിറ്റോറിയത്തിൽ എഐസിസി നേതാക്കളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഡോ. സാം പിട്രോഡ അധ്യക്ഷനായ യോഗത്തിൽ സംഘടനയുടെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുകയുണ്ടായി.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്ത 150 നേതാക്കളാണ് കണ്‍വൻഷനിൽ പങ്കെടുത്തത്. ഡോ. സാം പിട്രോഡ അധ്യക്ഷത വഹിച്ചുകൊണ്ട് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് വിശദീകരിച്ചു.

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാൻ ആഗോളതലത്തിൽ രൂപംകൊണ്ട ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് ഒരു വൻ സംഘടനയായി വളരണമെന്നും, എല്ലാ വിദേശ ഇന്ത്യക്കാർക്കും മാതൃരാജ്യത്തിനും വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കാനുള്ള ഒരു വേദിയായി ഇതിനെ മാറ്റണമെന്നും ഐഒസി നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം അഭ്യർത്ഥിച്ചു.

മുൻ ഐഎൻഒസി ചെയർമാൻ ഡോ. മൽഹോത്ര, പ്രസിഡന്‍റുമാരായ മൊഹീന്ദർ സിംഗ്, ശുദ്ധ് പ്രകാശ് സിംഗ്, സെക്രട്ടറി ജനറൽ ഹർബചൻ സിംഗ്, ഡോ. നായിക്, രാജേന്ദിർ, എഐസിസി ജനറൽ സെക്രട്ടറിമൈരായ ഹീമാഷു വ്യാസ്, മധുയാസ്കി എംപി, മിസ് താവിഷി, കേരളാ ചാപ്റ്റർ ഭാരവാഹികളായ തോമസ് ടി. ഉമ്മൻ, വർഗീസ് കളത്തിൽ, ജയചന്ദ്രൻ, തോമസ് മാത്യു പടന്നമാക്കൽ, സന്തോഷ് നായർ, പോൾ പറന്പി, സണ്ണി കരിന്പന്നൂർ, ജോസ് ചാരുംമൂട്, ജോസ് പടവിൽ, ജോർജ് പണിക്കർ, വിശാഖ് വിവിധ സംസ്ഥാന ചാപ്റ്ററുകളുടെ ഭാരവാഹികൾ തുടങ്ങിയവർ ചർച്ചകൾ നയിച്ചു.

മെന്പർഷിപ്പ്, യുവജനവിഭാഗം, വനിതാ വിഭാഗം, ഐടി, സോഷ്യൽമീഡിയ, കാന്പയിൻ ഫൗണ്ടേഷൻ, ഫിനാൻസ്, ഫണ്ട് റൈസിംഗ്, എൻആർഐ വോട്ടിംഗിലെ പങ്കാളിത്തം തുടങ്ങി വിവിധ മേഖലാ പ്രവർത്തനങ്ങൾക്കായുള്ള സമിതികൾക്ക് രൂപം നൽകി. ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകൾക്കുള്ള ചാപ്റ്ററുകൾ അമേരിക്കയിലെ ഓരോ സ്റ്റേറ്റിലും രൂപീകരിക്കുവാനും, പ്രാരംഭ നേതൃത്വം നൽകുവാനുള്ള കമ്മിറ്റികളും രൂപീകരിച്ചു.

റിപ്പോർട്ട്: തോമസ് മാത്യു പടന്നമാക്കൽ