മലയാള പഠനം അടുക്കളയിൽ നിന്നാരംഭിക്കണം: ജെ. മാത്യൂസ്
Friday, November 9, 2018 11:19 PM IST
ന്യൂജേഴ്‌സി: അമേരിക്കയിലെ മലയാളം സ്കൂളുകൾ വളരെ അപകടമായ രീതിയിലാണ് മലയാളം ഭാഷ പരിശീലനം നല്കിവരുന്നതെന്ന് ജനനി മാസിക എഡിറ്ററും എഴുത്തുകാരനുമായ ജെ മാത്യൂസ്. ഇവിടെ ജനിച്ചു വളർന്ന കുട്ടികളെ അക്ഷരമാലയിൽ നിന്ന് മലയാളം പഠനം ആരംഭിക്കുന്ന രീതിയാണ് അപകടമെന്ന് കേരളപ്പിറവി ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ ( ഡബ്ല്യു എം സി ) ന്യൂജേഴ്‌സി പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ "അമേരിക്കയിൽ കഴിഞ്ഞ ദശാബ്ദത്തിൽ മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ മാധ്യമങ്ങൾക്കുള്ള പങ്ക്" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അ 'എന്ന അക്ഷരത്തിൽ നിന്നു തന്നെയാണ് മലയാള ഭാഷ പഠനം തുടങ്ങേണ്ടത്. 'അ ' എന്നാൽ അമ്മ എന്നർത്ഥം അല്ലാതെ അക്ഷരമാലയല്ല. മലയാള ഭാഷ പഠിക്കാൻ മലയാളം സ്‌കൂളിൽ പോവുകയോ അക്ഷരമാല പഠിക്കുകയോ വേണ്ട. ഒരമ്മ വിചാരിച്ചാൽ മാത്രം മതി ഭാഷ പഠിക്കാൻ. ഒരു ചെലവുമില്ലാതെ പഠിക്കാൻ പറ്റുന്ന ഭാഷയാണ് മലയാളം. വലിയ നിരൂപണ സാഹിത്യമൊന്നും നമ്മുടെ കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കേണ്ട. നല്ലവണ്ണം സംസാരിക്കാനും സംവദിക്കാനും പഠിക്കുക അതാണ് പ്രധാനം. അതിനുള്ള ഏറ്റവും ആദ്യത്തെ കളരി അടുക്കളയാണ്. അമ്മയാണ് ഏറ്റവും നല്ല അദ്ധ്യാപിക. 'അമ്മ. അടുക്കള,അരി, ഈച്ച, ചോറ്, റോസാപ്പൂവ് തുടങ്ങിയ വാക്കുകളാകട്ടെ ആദ്യം പഠിക്കുന്ന വക്കുകൾ.അല്ലാതെ അക്ഷരമാലയിലെ നിന്നോ മലയാളം സ്കൂളുകളിൽ നിന്നോ അല്ല പഠനം തുടങ്ങേണ്ടത് - ജെ. മാത്യൂസ് കൂട്ടിച്ചേർത്തു.

അമേരിക്കയിലെ മലയാളം സ്കൂളുകൾ ഏതു പ്രായത്തിലുള്ള കുട്ടികളെയും അക്ഷരമാലയിൽ നിന്നാണ് തുടങ്ങുന്നത്. ഇതു കുട്ടികൾക്ക് ഭാഷയോടുള്ള അകൽച്ച വര്ധിപ്പിക്കുകയേയുള്ളു, നമ്മുടെ കുട്ടികളെ നമ്മുടെ സംസ്‌കാരം അപ്പാടെ പഠിപ്പിക്കാമെന്ന് കരുതേണ്ട. അവർ വളരുന്ന സാഹചര്യത്തിനനുസരിച്ചു വേണം ഭാഷ പഠിപ്പിക്കാൻ. ഒരു സമ്പൂർണ മലയാള സാഹിത്യം കുട്ടികളിൽ അടിച്ചേൽപ്പിക്കുക സാധ്യമല്ല. നാം വളർന്ന സാഹചര്യത്തിലല്ല അവർ വളരുന്നത്.പഴയ സംസ്കാരത്തിൽ നിന്ന് മാറി നിൽക്കണം. കാര്യങ്ങൾ മനസിലാക്കാനും മറ്റുള്ളവരുമായി സംസാരിക്കാനും പ്രാപ്തരാക്കണം. വീടായിരിക്കണം ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രം.

ദൃശ്യമാധ്യമങ്ങളുടെ കടന്നു വരവോടെ മലയാള സാഹിത്യത്തിന്റെ വളർച്ച മന്ദഗതിയിലായി. അമേരിക്കയിൽ നല്ല എഴുത്തുകാർ ധരാളമുണ്ട്.എന്നാൽ അവർക്കു വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ആർക്കും എഴുതാമെന്ന സാഹചര്യങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ സംജാതമായതോടെ നല്ല എഴുത്തുകാർ മടിച്ചു നിൽക്കുകയാണ് . കാര്യങ്ങൾ വ്യക്തമായി വായിക്കാതെ പ്രതികരണങ്ങളിലൂടെ എഴുത്തുകാരെ വ്യക്തിഹത്യ ചെയ്യുന്നതും പല എഴുത്തുകാരെയും നിരാശപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ മലയാള ഭാഷക്ക് പ്രോത്സാഹനം നൽകുന്ന ഒരുപാടു സ്ഥാപനങ്ങളുണ്ട്. ഭാഷ പഠനത്തിന് ഡബ്യു എം സി നൽകിവരുന്ന സേവനം ഏറെ പ്രോത്സാഹനജനകമാണ്. ഡബ്യു എം സി യുടെ കേരള സ്റ്റഡീസ് പ്രസിദ്ധീകരിക്കുന്ന മലയാള ഭാഷ പുസ്തകങ്ങൾ വിവിധ കോളേജുകളിൽ പാഠ്യ പുസ്തകമാണെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.എന്തിനു മലയാള ഭാഷ പഠിക്കണമെന്ന കുട്ടികളുടെ ചോദ്യങ്ങൾക്കു മുൻപിൽ പലപ്പോഴും നമ്മൾ ഉത്തരം മുട്ടാറുണ്ട്. ഏതൊരു ഭാഷയും പഠിക്കുക വഴി വ്യത്യസ്തമായ ഒരു സംസ്കാരം കൂടിയാണ് പഠിക്കുന്നത്.ഭാഷ സംസ്കാരത്തിന്റെ വാതിലാണ്. നമ്മുടെ കുട്ടികൾക്കുള്ള ഉത്തരം അതായിരിക്കണം. അമേരിക്കയിൽ കേരളത്തിലെ ഓരോ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങൾ ആരംഭിച്ചതോടെ എല്ലാവരും ഒത്തുചേരുന്ന വേദികൾ കുറഞ്ഞു വരുന്നത് സംസ്കാരത്തിന്റെയും ഭാഷയുടെയും വളർച്ചയ്ക്ക് വിഘാതമാകുന്നു.മാത്രമല്ല അമേരിക്കൻ മലയാളികളെ വിഘടിപ്പിച്ചു നിർത്തുന്നതിനും ഇതു കാരണമാകുന്നു - ജെ. മാത്യൂസ് വ്യക്തമാക്കി.

മഹാ പ്രളയകാലത്തു മൽസ്യത്തൊഴിലാളികൾ ചെയ്‌ത സേവങ്ങൾ പോലെ മാധ്യമങ്ങളും വളരെ നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്‌. ജീവൻ പണയം വെച്ച് വരെയാണ് അവർ പ്രളയകാലത്തു വാർത്തകൾ ജനങ്ങളിൽ എത്തിച്ചത്. മാധ്യമങ്ങൾക്കു തക്കതായ അംഗീകാരം ലഭിച്ചതായി കേട്ടിട്ടില്ല. അതെ സമയം ശബരിമല വിഷയം, ബിഷപ്പ് ഫ്രാങ്കോ വിഷയങ്ങളിൽ സമൂഹത്തിൽ ഭിന്നതയുളവാക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങൾ പ്രവർത്തിച്ചത്. ഒരു പക്ഷെ ഗുരുവായൂർ സത്യാഗ്രഹത്തിനു ശേഷം ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രക്ഷോഭമാണ് ശബരിമലയിലേത്.ജോർജ് സഫ് ചൂണ്ടിക്കാട്ടി.

ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളി സമൂഹങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു മലയാള ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഡബ്യു എം സിയെ സംബന്ധിച്ചിടത്തോളം കേരളം പിറവി ദിനം ഏറെ സവിശേഷതയുള്ളതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡബ്ല്യു എം സി ന്യൂജേഴ്‌സി ചാപ്‌റ്റർ പ്രസിഡന്‍റ് പിന്‍റോ ചാക്കോ കണ്ണമ്പിള്ളി പറഞ്ഞു. 1956 നവംബര് ഒന്നിന് തിരുവതാംകൂർ, തിരുകൊച്ചി, മലബാർ എന്നിങ്ങനെ പടർന്ന് കിടന്ന രാജ്യങ്ങളെ ഒരുമിപ്പിച്ചു കേരളത്തിന് രൂപം നൽകി. അവിടുന്നങ്ങോട്ട് 40 വർഷത്തിന് ശേഷം ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന മലയാളി സമൂഹങ്ങളെ ഭാഷാടിസ്ഥാനത്തിൽ കോർത്തിണക്കി ഒരു കുടക്കീഴിലാക്കിയ ആഗോളതലത്തിലുള്ള ഒരു പ്രസ്ഥാനമായി മാറി വേൾഡ് മലയാളി കൗൺസിൽ.- പിന്‍റോ കൂട്ടിച്ചേർത്തു.
മലയാള പഠനം അടുക്കളയിൽ നിന്നാരംഭിക്കണം: ജെ. മാത്യൂസ്

ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: അമേരിക്കയിലെ മലയാളം സ്കൂളുകൾ വളരെ അപകടമായ രീതിയിലാണ് മലയാളം ഭാഷ പരിശീലനം നല്കിവരുന്നതെന്ന് ജനനി മാസിക എഡിറ്ററും എഴുത്തുകാരനുമായ ജെ മാത്യൂസ്. ഇവിടെ ജനിച്ചു വളർന്ന കുട്ടികളെ അക്ഷരമാലയിൽ നിന്ന് മലയാളം പഠനം ആരംഭിക്കുന്ന രീതിയാണ് അപകടമെന്ന് കേരളപ്പിറവി ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ ( ഡബ്യു എം സി ) ന്യൂജേഴ്‌സി പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ "അമേരിക്കയിൽ കഴിഞ്ഞ ദശാബ്ദത്തിൽ മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ മാധ്യമങ്ങൾക്കുള്ള പങ്ക്" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അ 'എന്ന അക്ഷരത്തിൽ നിന്നു തന്നെയാണ് മലയാള ഭാഷ പഠനം തുടങ്ങേണ്ടത്. 'അ ' എന്നാൽ അമ്മ എന്നർത്ഥം അല്ലാതെ അക്ഷരമാലയല്ല. മലയാള ഭാഷ പഠിക്കാൻ മലയാളം സ്‌കൂളിൽ പോവുകയോ അക്ഷരമാല പഠിക്കുകയോ വേണ്ട.ഒരമ്മ വിചാരിച്ചാൽ മാത്രം മതി ഭാഷ പഠിക്കാൻ. ഒരു ചെലവുമില്ലാതെ പഠിക്കാൻ പറ്റുന്ന ഭാഷയാണ് മലയാളം. വലിയ നിരൂപണ സാഹിത്യമൊന്നും നമ്മുടെ കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കേണ്ട. നല്ലവണ്ണം സംസാരിക്കാനും സംവദിക്കാനും പഠിക്കുക അതാണ് പ്രധാനം. അതിനുള്ള ഏറ്റവും ആദ്യത്തെ കളരി അടുക്കളയാണ്. അമ്മയാണ് ഏറ്റവും നല്ല അദ്ധ്യാപിക. 'അമ്മ. അടുക്കള,അരി, ഈച്ച, ചോറ്, റോസാപ്പൂവ് തുടങ്ങിയ വാക്കുകളാകട്ടെ ആദ്യം പഠിക്കുന്ന വക്കുകൾ.അല്ലാതെ അക്ഷരമാലയിലെ നിന്നോ മലയാളം സ്കൂളുകളിൽ നിന്നോ അല്ല പഠനം തുടങ്ങേണ്ടത് . - ജെ. മാത്യൂസ് കൂട്ടിച്ചേർത്തു.

അമേരിക്കയിലെ മലയാളം സ്കൂളുകൾ ഏതു പ്രായത്തിലുള്ള കുട്ടികളെയും അക്ഷരമാലയിൽ നിന്നാണ് തുടങ്ങുന്നത്. ഇതു കുട്ടികൾക്ക് ഭാഷയോടുള്ള അകൽച്ച വര്ധിപ്പിക്കുകയേയുള്ളു, നമ്മുടെ കുട്ടികളെ നമ്മുടെ സംസ്‌കാരം അപ്പാടെ പഠിപ്പിക്കാമെന്ന് കരുതേണ്ട. അവർ വളരുന്ന സാഹചര്യത്തിനനുസരിച്ചു വേണം ഭാഷ പഠിപ്പിക്കാൻ. ഒരു സമ്പൂർണ മലയാള സാഹിത്യം കുട്ടികളിൽ അടിച്ചേൽപ്പിക്കുക സാധ്യമല്ല. നാം വളർന്ന സാഹചര്യത്തിലല്ല അവർ വളരുന്നത്.പഴയ സംസ്കാരത്തിൽ നിന്ന് മാറി നിൽക്കണം. കാര്യങ്ങൾ മനസിലാക്കാനും മറ്റുള്ളവരുമായി സംസാരിക്കാനും പ്രാപ്തരാക്കണം. വീടായിരിക്കണം ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രം.

ദൃശ്യമാധ്യമങ്ങളുടെ കടന്നു വരവോടെ മലയാള സാഹിത്യത്തിന്റെ വളർച്ച മന്ദഗതിയിലായി. അമേരിക്കയിൽ നല്ല എഴുത്തുകാർ ധരാളമുണ്ട്.എന്നാൽ അവർക്കു വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ആർക്കും എഴുതാമെന്ന സാഹചര്യങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ സംജാതമായതോടെ നല്ല എഴുത്തുകാർ മടിച്ചു നിൽക്കുകയാണ് . കാര്യങ്ങൾ വ്യക്തമായി വായിക്കാതെ പ്രതികരണങ്ങളിലൂടെ എഴുത്തുകാരെ വ്യക്തിഹത്യ ചെയ്യുന്നതും പല എഴുത്തുകാരെയും നിരാശപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ മലയാള ഭാഷക്ക് പ്രോത്സാഹനം നൽകുന്ന ഒരുപാടു സ്ഥാപനങ്ങളുണ്ട്. ഭാഷ പഠനത്തിന് ഡബ്യു എം സി നൽകിവരുന്ന സേവനം ഏറെ പ്രോത്സാഹനജനകമാണ്. ഡബ്യു എം സി യുടെ കേരള സ്റ്റഡീസ് പ്രസിദ്ധീകരിക്കുന്ന മലയാള ഭാഷ പുസ്തകങ്ങൾ വിവിധ കോളേജുകളിൽ പാഠ്യ പുസ്തകമാണെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.എന്തിനു മലയാള ഭാഷ പഠിക്കണമെന്ന കുട്ടികളുടെ ചോദ്യങ്ങൾക്കു മുൻപിൽ പലപ്പോഴും നമ്മൾ ഉത്തരം മുട്ടാറുണ്ട്. ഏതൊരു ഭാഷയും പഠിക്കുക വഴി വ്യത്യസ്തമായ ഒരു സംസ്കാരം കൂടിയാണ് പഠിക്കുന്നത്.ഭാഷ സംസ്കാരത്തിന്റെ വാതിലാണ്. നമ്മുടെ കുട്ടികൾക്കുള്ള ഉത്തരം അതായിരിക്കണം. അമേരിക്കയിൽ കേരളത്തിലെ ഓരോ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങൾ ആരംഭിച്ചതോടെ എല്ലാവരും ഒത്തുചേരുന്ന വേദികൾ കുറഞ്ഞു വരുന്നത് സംസ്കാരത്തിന്റെയും ഭാഷയുടെയും വളർച്ചയ്ക്ക് വിഘാതമാകുന്നു.മാത്രമല്ല അമേരിക്കൻ മലയാളികളെ വിഘടിപ്പിച്ചു നിർത്തുന്നതിനും ഏതു കാരണമാകുന്നു.- ജെ. മാത്യൂസ് വ്യക്തമാക്കി.

അമേരിക്കൻ മലയാളികളുടെ പഴയ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് തുടർന്ന് സംസാരിച്ച അമേരിക്കയിലെ തലമുതിർന്ന മാധ്യമപ്രവർത്തകനും ഇമലയാളി എഡിറ്ററുമായ ജോർജ് ജോസഫ് പറഞ്ഞു. പഴയ രീതിയിൽ തന്നെ എല്ലാം നടക്കണമെന്ന് ചിന്താഗതി മാറണം. മാറ്റങ്ങൾക്കു വേണ്ടി ചിന്തിക്കണം. ഇ മലയാളി ഒരുപാടു എഴുത്തുകാർക്ക് അവസരം നൽകി പലരെയും ഇരുത്തം വന്ന എഴുത്തുകാരാക്കി മാറ്റാൻ പങ്കു വഹിച്ചിട്ടുണ്ട്. പ്രതികരണക്കോളങ്ങളിലൂടെ ഒരുപാടു പേർക്ക് അഭിപ്രായപ്രകടനങ്ങൾ നടത്താനുള്ള അവസരങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ പ്രതികരണങ്ങളും സ്ക്രീൻ ചെയ്യുക എളുപ്പമല്ല എങ്കിലും വ്യക്തിഹത്യയോ അസഭ്യങ്ങളോ കടന്ന്‌വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്.

കേരളത്തിലെ മാധ്യമപ്രവർത്തകരെപ്പോലെ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരും നിലനിൽപ്പിന്റെ പ്രശ്‌നത്തിലാണുള്ളത്. പല പ്രിന്റ് മാധ്യമങ്ങളും പൂട്ടിപോകാൻ കാരണം സാമ്പത്തിക ബാധ്യത തന്നെ. ഇമലയാളിക്കു ലാഭമുണ്ടായിട്ടല്ല ഒരു പ്രതിബദ്ധതയുടെ പേരിൽ നടത്തിക്കൊണ്ടുപോകുന്നുവെന്നു മാത്രം. ആരും പത്രങ്ങളുടെ സാമ്പത്തിക വശങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. ഒരു ഓൺലൈൻ മാധ്യമമാണെങ്കിൽക്കൂടി നടത്തിക്കൊണ്ടുപോകുന്നതിനു ഭീമമായ ചെലവുകളുണ്ട്. - ജോർജ് ജോസഫ് പറഞ്ഞു.
മഹാ പ്രളയകാലത്തു മൽസ്യത്തൊഴിലാളികൾ ചെയ്‌ത സേവങ്ങൾ പോലെ മാധ്യമങ്ങളും വളരെ നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്‌. ജീവൻ പണയം വെച്ച് വരെയാണ് അവർ പ്രളയകാലത്തു വാർത്തകൾ ജനങ്ങളിൽ എത്തിച്ചത്. മാധ്യമങ്ങൾക്കു തക്കതായ അംഗീകാരം ലഭിച്ചതായി കേട്ടിട്ടില്ല. അതെ സമയം ശബരിമല വിഷയം, ബിഷപ്പ് ഫ്രാങ്കോ വിഷയങ്ങളിൽ സമൂഹത്തിൽ ഭിന്നതയുളവാക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങൾ പ്രവർത്തിച്ചത്. ഒരു പക്ഷെ ഗുരുവായൂർ സത്യാഗ്രഹത്തിനു ശേഷം ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രക്ഷോഭമാണ് ശബരിമലയിലേത്.ജോർജ് സഫ് ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളി സമൂഹങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു മലയാള ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഡബ്യു എം സിയെ സംബന്ധിച്ചിടത്തോളം കേരളം പിറവി ദിനം ഏറെ സവിശേഷതയുള്ളതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡബ്യു എം സി ന്യൂജേഴ്‌സി ചാപ്‌റ്റർ പ്രസിഡണ്ട് പിന്റോ ചാക്കോ കണ്ണമ്പിള്ളി പറഞ്ഞു. 1956 നവംബര് ഒന്നിന് തിരുവതാംകൂർ, തിരുകൊച്ചി, മലബാർ എന്നിങ്ങനെ പടർന്ന് കിടന്ന രാജ്യങ്ങളെ ഒരുമിപ്പിച്ചു കേരളത്തിന് രൂപം നൽകി. അവിടുന്നങ്ങോട്ട് 40 വർഷത്തിന് ശേഷം ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന മലയാളി സമൂഹങ്ങളെ ഭാഷാടിസ്ഥാനത്തിൽ കോർത്തിണക്കി ഒരു കുടക്കീഴിലാക്കിയ ആഗോളതലത്തിലുള്ള ഒരു പ്രസ്ഥാനമായി മാറി വേൾഡ് മലയാളി കൗൺസിൽ.- പിന്റോ കൂട്ടിച്ചേർത്തു.

ഏതൊരു രാജ്യത്തു കുടിയേറിയാലും സ്വതസിദ്ധമായ ശൈലിയിൽ മലയാളി കെടാതെ സൂക്ഷിക്കുന്ന ഭാഷയുടെ ഒരു കൈത്തിരിനാളമുണ്ട്. അതുതന്നെയാണ് മലയാള സാഹിത്യത്തിലും മറ്റും അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ജീവിച്ചുകൊണ്ടു തന്നെനമുക്ക് സംഭാവന ചെയ്യാൻ കഴിയുന്നത്. ഈ അവസരത്തിലാണ് ചിലർ ഭാഷാസ്നേഹം സ്വന്തം വ്യക്തിത്വത്തിലും ഭവനങ്ങളിലും മാത്രം ഒതുക്കി നിർത്താതെ സമൂഹമെന്ന വലിയ ചട്ടക്കൂടിലേക്കുകൂടി വ്യാപിപ്പിച്ചുകൊണ്ട് മറു നാട്ടിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മലയാള മാധ്യമങ്ങൾക്ക് തുടക്കം കുറിക്കുകയും അതിനെ നിർവിഘ്‌നം രണ്ടുദശാബ്‌ദത്തിലേറെയായി നമ്മളിലേക്ക് എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.അത്തരത്തിലുള്ള രണ്ടു മഹത്‌വ്യക്തികളെ ആദരിക്കുക എന്നതിലപ്പുറം കേരള പിറവി ആഘോഷിക്കാൻ ഉചിതമായ മറ്റൊരു തീരുമാനമില്ലെന്നു ഡബ്യു എം സി ഐകകണ്ഠമായി തീരുമാനിക്കുകയായിരുന്നു - പിന്‍റോ വ്യക്തമാക്കി.

പ്രമുഖ മാധ്യമപ്രവർത്തകൻ ഷോളി കുമ്പിളുവേലിൽ മോഡറേറ്ററായിരുന്നു. ഷൈനി രാജു ആയിരുന്നു അവതാരിക.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ