ഷിക്കാഗോ മേഴ്സി ആശുപത്രിയിൽ വെടിവയ്പ്; നാലു മരണം
Tuesday, November 20, 2018 8:26 PM IST
ഷിക്കാഗോ: ഷിക്കാഗോ മേഴ്സി ആശുപത്രിയിൽ നവംബർ 19 നുണ്ടായ വെടിവയ്പിൽ ഒരു പോലീസ് ഓഫീസർ അടക്കം നാലു പേർ കൊല്ലപ്പെട്ടു. പോലീസ് ഓഫീസർ സാമുവേൽ ജിമിനസ്, ഡോ. ഒ. നീൽ, ഒരു ഫാർമസ്യൂട്ടിക്കൽ അസിസ്റ്റന്‍റ്, അക്രമി വാൻ ലൂപസ് (32) എന്നിവർ കൊല്ലപ്പെട്ടതായി ഷിക്കാഗോ പോലീസ് സൂപ്രണ്ട് എഡി ജോൺസൺ പറഞ്ഞു.

ആശുപത്രിയുടെ പാർക്കിംഗ് ലോട്ടിൽ ഉണ്ടായ തര്‍ക്കത്തെ തുടർന്നാണു വെടിവയ്പുണ്ടായത്.
തർക്കത്തിനിടയിൽ ലോപസ് ഡോക്ടർക്കു നേരെ വെടിയുതിർത്തു. ആറു തവണ വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറയുന്നു.

ഡോക്ടറും ലൂപസും തമ്മിലുള്ള വിവാഹം നിശ്ചയിരുന്നു. എന്നാൽ വിവാഹത്തിൽ നിന്നും ഡോക്ടർ പിന്മാറിയിരുന്നു. ഡോക്ടർക്കു നേരെ വെടിവച്ചതിനുശേഷം ആശുപത്രിയിലേക്ക് ഓടി കയറി അവിടെയുണ്ടായിരുന്ന ഫാർമസ്യൂട്ടിക്കൽ അസിസ്റ്റന്‍റിനു നേരെ ലൂപസ് വെടിയുതിർത്തു. സംഭവം അറിഞ്ഞു ആദ്യമെത്തിയ പോലീസ് ഓഫിസർ സാമുവേലും അക്രമിയും തമ്മിൽ പരസ്പരം വെടിവയ്പ്പ് നടന്നതായും വക്താവ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ