ടെക്സസിൽ ഈ വർഷത്തെ പതിമൂന്നാമത്തെ വധശിക്ഷ നടപ്പാക്കി
Thursday, December 13, 2018 7:50 PM IST
ഹണ്ട്സ് വില്ല: മസ്കിറ്റ് ഈസ്റ്റ് ഫീൽഡ് കോളജിന് സമീപം നടക്കാനിറങ്ങിയ നവദന്പതികളെ തോക്കു ചൂണ്ടി പണം ആവശ്യപ്പെടുകയും ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തുകയും ഭാര്യയെ സമീപമുള്ള കുറ്റിക്കാട്ടിലെത്തിച്ചു പീഡിപ്പിക്കുകയു ചെയ്ത ആൽവിൻ ബ്രസിലിന്‍റെ (43) വധശിക്ഷ ഡിസംബർ 11 ന് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.

1993 ലായിരുന്നു സംഭവം. ദന്പതികളായ ഡഗ്ളസ് വൈറ്റും(27), ലോറാ വൈറും(24) വിവാഹിതരായതിന്‍റെ പത്താം ദിനത്തിലായിരുന്നു ആക്രമണം. കോളജിനു സമീപമുള്ള കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുകയായിരുന്ന ആൽവിൻ തോക്കുമായി ഇവരുടെ മുന്പിൽ ചാടി വീഴുകയായിരുന്നു. വെടിയേറ്റു വീണ ഡഗ്ളസ് തന്‍റെ ഭാര്യയെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിയുടെ തോക്ക് പ്രവർത്തനക്ഷമമല്ലാതായതാണ് ലോറയുടെ ജീവൻ രക്ഷിച്ചത്.

കൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ എട്ടു വർഷങ്ങൾക്കുശേഷം മറ്റൊരു കേസിൽ പിടികൂടി ഡിഎൻഎ ടെസ്റ്റിന് വിധേയനാക്കി. പ്രതിയെ കണ്ടെത്തുന്നവർക്കായി 20,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇത്രയും കാലത്തിനുള്ളിൽ 40 പേരെ ചോദ്യം ചെയ്യുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള മാനസിക നിലയിലല്ല പ്രതിയെന്ന വാദം കോടതി അംഗീകരിച്ചില്ല. മാരക വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 24 പേരെയാണ് അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ടെക്സസിൽ നടപ്പാക്കുന്ന പതിമൂന്നാമത്തെ വധശിക്ഷയാണ് ആൽവിന്‍റേത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ