അമേരിക്കൻ അതിഭദ്രാസനത്തിന്‍റെ ഫാമിലി കോണ്‍ഫറൻസിന്‍റെ ഇടവക രജിസ്ട്രേഷൻ കിക്കോഫിന് തുടക്കം
Sunday, March 17, 2019 8:31 PM IST
ന്യൂയോർക്ക് : അമേരിക്കൻ അതിഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന മുപ്പത്തിമൂന്നാമത് കുടുംബമേളയുടെ ഇടവക തലത്തിലുള്ള കിക്കോഫ് മാർച്ച് 1 ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം കാനഡയിലെ ടൊറോന്‍റോ സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്നു.

നോർത്ത് അമേരിക്കൻ മലങ്കര അതി ഭദ്രാസന മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് യെൽദോ മോർ തീത്തോസ് തിരുമേനി ആദ്യ രജിസ്ട്രേഷൻ നൽകിക്കൊണ്ട് കിക്കോഫ് നടത്തി. മലങ്കര അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എംഡി, ജോയിന്‍റ് ട്രഷറർ ബിനോയ് വർഗീസ്, ഭദ്രാസന കൗണ്‍സിലർ റവ. ഫാ. എബി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ കണ്‍വൻഷൻ ഡാളസ് ഷെറട്ടണ്‍ ഡിഎഫ്ഡബ്ല്യൂ ഹോട്ടലിൽ ജൂലൈ 25 മുതൽ 28 വരെയാണ്. അമേരിക്കയിലെയും കാനഡയിലെയും വിവിധ ദേവാലയങ്ങളിലെ രജിസ്ട്രേഷൻ കിക്കോഫ് ഭദ്രാസന കൗണ്‍സിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അഖില ലോകസഭാ കൗണ്‍സിൽ മിഷൻ ഇവാഞ്ചലിസ്റ്റ് മോഡറേറ്റർ, കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപോലീത്ത അഭി. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മുഖ്യ പ്രഭാഷകനായിരിക്കും. ന്ധസമൃദ്ധമായ ജീവന്‍റെ ആഘോഷം ഓർത്തഡോക്സ് കാഴ്ചപ്പാടിൽന്ധ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

യാക്കോബായ സഭയുടെ തന്നെ അങ്കമാലി ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രശസ്ത അമേരിക്കൻ ഗ്രന്ഥകർത്താവും പ്രഭാഷകനുമായ ഡോ. ഫിലിപ്പ് മാമലാകിസ് കുടുംബം, വിവാഹം, സ്നേഹം, സാങ്കേതിക വിദ്യയുടെ പൊതു കാലഘട്ടത്തിൽ എങ്ങനെ കുട്ടികളെ വളർത്താം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ട് ശിൽപശാലകൾ നയിക്കും.

റവ. ഫാ. സ്റ്റീഫൻ പോളി വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി പഠനങ്ങളും ധ്യാനങ്ങളും നയിക്കും. തികഞ്ഞ ആത്മീയ അന്തരീക്ഷത്തിൽ നടത്തപ്പെടുന്ന കണ്‍വൻഷനിൽ ഗൗരവമേറിയ വിഷയാവതരണം, ധ്യാനം, വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക യോഗങ്ങൾ, വിശ്വാസപ്രഖ്യാപനം, സംഗീത വിരുന്ന്, പൈതൃകം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികൾ, വിബിഎസ്സിന്‍റെ ഭാഗമായി ലോഗോ ലാൻഡിലേക്കുള്ള പഠന വിനോദയാത്ര, ആത്മീയ സംഘടനകളുടെ യോഗങ്ങൾ, സ്റ്റേജ് ഷോ തുടങ്ങി മറ്റനേകം പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.

ഇനിയും ഫാമിലി കോണ്‍ഫറൻസിൽ സംബന്ധിക്കാനാഗ്രഹിക്കുന്നവർ ഒട്ടും താമസിക്കാതെ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്ത് താമസ സൗകര്യങ്ങൾ കരസ്ഥമാക്കണമെന്നു സംഘാടകർ അറിയിക്കുന്നു. കൂടാതെ, നേരത്തെ രജിസ്റ്റർ ചെയ്താൽ രജിസ്ട്രേഷൻ ഫീസിൽ ഇളവ് ലഭിക്കുന്നതായിരിക്കും. രജിസ്ട്രേഷൻ ഫോമുകൾ www.malankara.com ൽ ലഭ്യമാണ്.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ