ടീനെക്ക് (ന്യൂജേഴ്സി): സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പിൽ വാങ്ങുവാൻ പോകുന്ന പുതിയ ചർച്ച് കോംപ്ലക്സിന്റെ ധനശേഖരണാർഥം ജൂണ്‍ 15 ശനിയാഴ്ച വൈകുന്നേരം 5.30-ന് കലാസന്ധ്യ നിറമിഴി തുറക്കുന്നു.
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ (1315 TAFT Road, TEANECK, NJ)പി.ടി. ചാക്കോ (മലേഷ്യ)യുടെ രണ്ട് കലാരൂപങ്ങളാണ് അരങ്ങേറുന്നത്. "പ്രവാചകരിൽ പ്രവാചകൻ ശമുവേൽ’ എന്ന ബിബ്ലിക്കൽ ഡാൻസ് ഡ്രാമയും ' ഒരു പ്രേമകാവ്യം’ എന്ന സാംസ്കാരിക പ്രഭയോതുന്ന മറ്റൊരു ഡാൻസ് ഡ്രാമയുമാണ് അണിയറയിൽ ഒരുങ്ങുന്നത്. പി.ടി. ചാക്കോ (മലേഷ്യ)യുടെ മലങ്കര ആർട്സ് ഇന്റർനാഷണലും ബിന്ധ്യാസ് മയൂര സ്കൂൾ ഓഫ് ആർട്സും സംയുക്തമായി രംഗത്തെത്തിക്കുന്ന രണ്ടു കലാരൂപങ്ങളും കലാസ്വാദകർക്ക് നവ്യമായ അനുഭൂതി സമ്മാനിക്കുന്നവ ആയിരിക്കുമെന്നു സംവിധായകൻ റെഞ്ചി കൊച്ചുമ്മൻ റിഹേഴ്സൽ ക്യാന്പിൽ പറഞ്ഞു. ശമുവേൽ പ്രവാചകന്റെ കഥയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് ജോസി പുല്ലാടും ഒരു പ്രേമകാവ്യത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെ.എം. രാജു (ചെന്നൈ)വും ഉദയ്കുമാർ അഞ്ചലുമാണ്.
പ്രവാചകരിൽ പ്രവാചകൻ ശമുവേൽ ഡാൻസ് ഡ്രാമയിൽ ഷിബു ഫിലിപ്പ്, ബോബി മാത്യു, ഷിബി, ഓസ്റ്റിൻ, മാർക്ക് എന്നിവർക്കൊപ്പം സെന്റ് പീറ്റേഴ്സ് മാർത്തോമ ഇടവകയിലെ കലാകാര·ാരും കലാകാരികളും രംഗത്തെത്തുന്നു. ബോബി കോർഡിനേഷൻ നിർവഹിക്കുന്നു. ഒരു പ്രേമകാവ്യത്തിൽ അനീറ്റ മാന്പിള്ളി, ജോയൽ, റിജോ, സണ്ണി കല്ലൂപ്പാറ, ജിനു പ്രമോദ്, സന്തോഷ്, പ്രമോദ് വറുഗീസ്, എഡിസണ് ഏബ്രഹാം, ഷൈനി ഏബ്രഹാം എന്നിവർ വേഷമിടുന്നു.
പ്രോഗ്രാമിന്റെ സ്റ്റേജ് മാനേജ്മെന്റ് ബോബി മാത്യൂസ്, ചാക്കോ ടി. ജോണ്‍. ലൈറ്റിംഗ്- ജിജി ഏബ്രഹാം, സഹസംവിധാനം: ടീനോ തോമസ്, സംവിധാനം: റെഞ്ചി കൊച്ചുമ്മൻ. കഥ-തിരക്കഥ-നിർമ്മാണം: പി.ടി. ചാക്കോ (മലേഷ്യ). എല്ലാത്തിനും നേതൃത്വം നൽകി ഇടവകയുടെ പുതിയ വികാരി റവ. സാം ടി. മാത്യു കൂടെയുണ്ട്.
ഇസ്രായേലിലെ സുദീർഘമായ ന്യായാധിപ ഭരണകാലം. അതിനുശേഷം വന്ന രാജവാഴ്ചയ്ക്ക് വഴിമാറികൊടുക്കുന്ന ഒരു പരിവർത്തനഘട്ടത്തെയാണ് ശമുവേൽ പ്രവാചകന്റെ ഒന്നാം പുസ്തകം കുറിക്കുന്നത്. ഇസ്രയേലിന്റെ അഞ്ഞുറൂവർഷക്കാലത്തെ ചരിത്രത്തിൽ തലയുയർത്തി നിൽക്കുന്ന അവസാനത്തെ ന്യായാധിപനായ ശമുവേലിന്റെ കഥയാണ് പ്രവാചകരിൽ പ്രവാചകനായ ശമുവേലിലൂടെ പി.ടി. ചാക്കോ (മലേഷ്യ) അനാവരണം ചെയ്യുന്നത്. ശമുവേൽ എന്ന പദത്തിന് ദൈവത്തോട് ചോദിച്ചു വാങ്ങിയവൻ എന്നാണർത്ഥം. ജീവിതകാലം മുഴുവൻ ദൈവത്തിനായി വേർതിരിക്കപ്പെട്ട ഒരു ന്യായാധിപനായിരുന്നുു ശമുവേൽ. സർവ്വോപരി ഒരു പ്രാർത്ഥനാ മനുഷ്യനുമായിരുന്നു. ഇസ്രയേലിലെ അവസാനത്തെ ന്യായാധിപനായ ശമുവേലിന്റെ ജീവചരിത്രം ജീവസുറ്റതാക്കി സ്റ്റേജിലേക്കെത്തിക്കുകയാണ് ഈ ഡാൻസ് ഡ്രാമയിലൂടെ.
ഒരു പ്രേമകാവ്യം എന്ന കാവ്യ ശിൽപ്പത്തിലൂടെ ആദിപ്രകൃതിയിൽ ആരംഭിച്ച പ്രേമം എന്ന വികാരം അനശ്വരമാണെന്നും അതിൽ ദൈവികസാന്നിധ്യമുണ്ടെന്നും ഉദ്ഘോഷിക്കുകയാണ് കഥാകാരനായ പി.ടി. ചാക്കോ (മലേഷ്യ). കേരളത്തിന്റെ കിഴക്കൻ മലയോരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ആദിവാസികളുടെ വിയർപ്പും വേദനയും സമന്വയിപ്പിച്ച കഥയാണ് ഒരു പ്രേമകാവ്യം പറയുന്നത്. നാട്ടുപ്രമാണികൾ കൊടികുത്തി വാഴുന്ന ആ നാട്ടിലെ ഒരു പ്രദേശമാണ് കാക്കോത്തിക്കാവ്. ആ കാക്കോത്തിക്കാവിലേക്കാണ് പി.ടി. ചാക്കോ (മലേഷ്യ) ഒരു പ്രേമകാവ്യത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. അദ്ദേഹത്തിന്റെ പത്താമത്തെ ഡാൻസ് ഡ്രാമയാണിത്. മനസ്സു കൊണ്ട് മലയാളനാട്ടിലേക്ക് ഒരു മടക്കയാത്ര.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ. ജോർജ് ജേക്കബ് (201) 447-6609, സജി റ്റി. മാത്യു (201) 925-5763, ജോർജ് തോമസ് (201) 214-6000, ഏബ് അലക്സ് (201) 606-3308, മാത്യു പി. സാം (201) 675-0246, ഷാജു സാമുവേൽ (201) 379-5077, റെജി ജോസഫ് (201) 647-3836
റിപ്പോർട്ട്: ജോർജ് തുന്പയിൽ