ആമസോണ്‍ സ്ഥാപകൻ ജെഫിന്‍റെ പ്രസംഗം തടസപ്പെടുത്തിയ ഇന്ത്യൻ അമേരിക്കൻ ആക്ടിവിസ്റ്റ് അറസ്റ്റിൽ
Tuesday, June 11, 2019 10:52 PM IST
നവേഡ്: ആമസോണ്‍ സ്ഥാപകൻ ജെഫിൻ പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിൽ കയറി പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച ഇന്ത്യൻ അമേരിക്കൻ ആക്ടിവിസ്റ്റ് പ്രിയ സോഹ്നിയെ അറസ്റ്റു ചെയ്തു.
ജൂണ്‍ ആറിന് അറിയ റിസോർട്ടിൽ നടന്ന സമ്മേളനത്തിൽ ആമസോണ്‍ സിഇഒയും സ്ഥാപകനുമായ ജെഫ് ബസോസ് പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.


കലിഫോർണിയ ഫാമുകളിൽ കോഴികളോടു കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രിയ സ്റ്റേജിലേക്ക് ഓടി കയറിയത്. ആമസോണ്‍ നേരിട്ടല്ലെങ്കിലും മറ്റു ഫാമുകളിൽ നിന്നും കോഴികളെ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഡയറക്ട് ആക്ഷൻ എവ്രിവേർ എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

സ്റ്റേജിലേക്ക് പ്രവേശിച്ച ഉടനെ ഇവരെ തടഞ്ഞു നിർത്തിയെങ്കിലും ആമസോണ്‍ സ്ഥാപകനോട് വളരെ മര്യാദയായിട്ടാണ് പ്രിയ സംസാരിച്ചതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനു മുന്പും സംഘടന പല വിധത്തിലും പ്രതികരിച്ചിരുന്നുവെങ്കിലും ആമസോണ്‍ നടപടി സ്വീകരിച്ചിരുന്നില്ല.

കുറ്റകൃത്യം ചെയ്യണമെന്ന തീരുമാനത്തോടെ അകത്തു പ്രവേശിച്ചുവെന്നാണ് പ്രിയക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

റിപ്പോർട്ട്: പി.പി. ചെറിയാൻ