ഹൂ​സ്റ്റ​ണ്‍ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര പ്ര​തി​ഷ്ഠാ​ദി​നം ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Thursday, April 22, 2021 10:21 PM IST
ഹൂ​സ്റ്റ​ണ്‍: ഏ​പ്രി​ൽ 17 ശ​നി​യാ​ഴ്ച 11.45 നും 1.30 ​നും മ​ധ്യേ​യു​ള്ള ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​ൽ നാ​പ​ജ​പം, വേ​ദ മ​ന്ത്ര (ഭൂ ​സൂ​ക്തം) ജ​പം തു​ട​ങ്ങി​യ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ങ്ങ​ത്താ​യ ഇ​ല്ലം സൂ​ര​ജ് ന​ന്പൂ​തി​രി, അ​മ്മ​ൻ​കോ​ഡ് മ​ന ച​ന്ദ്ര​ശേ​ഖ​ര​ൻ ന​ന്പൂ​തി​രി, മു​ര​ളി ന​ന്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ന കൊ​ട്ടി​ലി​ന്‍റെ​യും പ്രീ​സ്റ് കോ​ർ​ട്ടേ​ഴ്സ് നി​ർ​മ്മാ​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യു​ള്ള ഭു​മി പൂ​ജ​യ്ക്കു തു​ട​ക്ക​മി​ട്ടു. ശി​ലാ സ്ഥാ​പ​ന (ത​റ​ക്ക​ല്ലി​ട​ൽ) ക​ർ​മ്മം, ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ഡോ. ​പൊ​ന്നു പി​ള്ള നി​ര​വ​ധി ഭ​ക്ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.

ത​ച്ചു​ശാ​സ്ത്ര​വി​ദ​ഗ്ധ​ൻ ബ്ര​ഹ്മ​ശ്രീ കാ​ണി​പ്പ​യ്യൂ​ർ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​പ്പാ​ടാ​ണ് ആ​ന​ക്കൊ​ട്ടി​ലി​ന്‍റെ പ്ലാ​ൻ ഡി​സൈ​ൻ ചെ​യ്ത​ത്. ശി​ലാ​ന്യാ​സ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ശി​ൽ​പി​മാ​രാ​യ റി​ജീ​ഷ് പാ​റ​ക്ക​ൽ, ഗി​രി​ഷ് കാ​ക്കൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സി​ഡ​ന്‍റി​ൽ നി​ന്നും ദ​ക്ഷി​ണ ഏ​റ്റു​വാ​ങ്ങി. മാ​ധ​വ​ൻ പി​ള്ള, സി​പി​എ ക്ഷേ​ത്ര​ത്തി​നു സം​ഭാ​വ​ന ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് പ്രീ​സ്റ് ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മ്മി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ട എ​ല്ലാ സ​ഹ​ക​ര​ണ​വും നി​സ്വാ​ർ​ഥ​മാ​യ സേ​വ​ന​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന പ്ര​സി​ഡ​ന്‍റ് പൊ​ന്നു പി​ള്ള പ​രാ​മ​ർ​ശി​ച്ചു. കൊ​ട്ടി​ലി​ന്‍റെ തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ, പ്രീ​സ്റ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ നി​ർ​മ്മാ​ണം എ​ന്നി​വ ഉ​ട​നെ ത​ന്നെ ആ​രം​ഭി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് 2021ലെ ​ക​ണ്‍​സ്ട്ര​ക്ഷ​ൻ പ്രോ​ജ​ക്ടു​ക​ളു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന രാ​ജേ​ഷ് ഗോ​പി​നാ​ഥ് അ​റി​യി​ച്ചു.

ആ​ന​ക്കൊ​ട്ടി​ൽ നി​ർ​മ്മാ​ണ​ത്തി​നു​ള്ള ധ​ന​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ത്തെ സം​ഭാ​വ​ന (ഫ​ണ്ട്) ടെം​പി​ൾ പ്ര​സി​ഡ​ന്‍റ് സ​മ​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി മ​ഞ്ജു മേ​നോ​ൻ, ട്ര​ഷ​റ​ർ രാ​ജേ​ഷ് മൂ​ത്തേ​ഴ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മാ പി​ള്ള എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ്യ​ത്തെ ചെ​ക്ക് സ്വി​ക​രി​ച്ചു.

ഉ​ത്സ​വം തു​ട​ങ്ങി​യ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​ന തി​ട​ന്പു​മാ​യി നി​ൽ​ക്കാ​നാ​യാ​ണ് കേ​ര​ള​ത്തി​ലെ പു​രാ​ത​ന മ​ഹാ ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ന​ക്കൊ​ട്ടി​ൽ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഹൂ​സ്റ്റ​ണ്‍ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ആ​ന​കൊ​ട്ടി​ൽ നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​ത് ഭ​ക്ത​ർ​ക്ക് ഉ​പ​കാ​ര പ്ര​ദ​വും മ​റ്റു പ്രാ​ധാ​ന്യ​മു​ള്ള ആ​ചാ​ര അ​നു​ഷ്ഷ്ടാ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ്. ക​ല്യാ​ണം, ഹോ​മ​ങ്ങ​ൾ, സ​പ്താ​ഹം, ക്ഷേ​ത്ര ക​ല അ​വ​ത​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കൊ​ട്ടി​ൽ​നു​ള്ളി​ൽ ന​ട​ത്താ​വു​ന്ന​താ​ണ്. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ് ആ​ന​ക്കൊ​ട്ടി​ൽ പ​ണി ക​ഴി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സ​ജ്ജ​മാ​കു​ന്ന​ത്. ആ​ന​ക്കൊ​ട്ടി​ൽ മ​ഹാ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന അം​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്നും ശ്രീ​കോ​വി​ലി​നു പു​റ​ത്തു​ള്ള ചു​റ്റു​മ​തി​ൽ, കൊ​ടി​മ​രം എ​ന്നി​വ പൊ​ലെ ത​ന്നെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ ക​രി​യ​ന്നൂ​ർ ദി​വാ​ക​ര​ൻ ന​ന്പൂ​തി​രി അ​ഭി​പ്രാ​യ​പെ​ട്ട​താ​യി സൂ​ര​ജ് തി​രു​മേ​നി അ​റി​യി​ച്ചു.
<ശാ​ഴ െൃര=’/ിൃ​ശ/​വൗെേീി​ബ​ലോു​ഹ​ല3​ബ2021​മുൃ​ശ​ഹ22.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം വി​ശേ​ഷ പൂ​ജ​ക​ളാ​ൽ ഭ​ക്തി നി​ർ​ഭ​ര​മാ​യി. ബിം​ബ ശു​ദ്ധി ക്രി​യ, ക​ല​ശ പൂ​ജ, ഇ​രു​പ​ത്ത​ഞ്ചു ക​ല​ശാ​ഭി​ഷേ​കീ തു​ട​ങ്ങി​യ ക​ർ​മ​ങ്ങ​ളും ശ്രീ​ജി​ത്ത് മാ​ര​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചെ​ണ്ട മേ​ളം സോ​പാ​ന​സം​ഗീ​തം എ​ന്നി​വ​യും പ്ര​തി​ഷ്ഠാ ദി​ന​ത്തി​നു മാ​റ്റു കൂ​ട്ടി. ശ്രീ​ഭൂ​ത ബ​ലി​യോ​ടെ ഏ​പ്രി​ൽ 18 ന് ​ഞാ​യ​റാ​ഴ്ച ഏ​ക​ദേ​ശം മൂ​ന്നി​ന് പ്ര​തി​ഷ്ഠാ ദി​ന ക​ർ​മ്മ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു.

ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ വി​ശേ​ഷ പൂ​ജ​ക​ൾ​ക്കും ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മ​ത്തി​നും പ​ങ്കെ​ടു​ത്ത എ​ല്ലാ ഭ​ക്ത ജ​ന​ങ്ങ​ൾ​ക്കും ക്ഷേ​ത്ര ക​മ്മി​റ്റി​യു​ടെ പേ​രി​ൽ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി