ടെക്സസിൽ നാലു വയസുകാരി കോവിഡ് ബാധിച്ചു മരിച്ചു
Tuesday, September 14, 2021 10:49 PM IST
ഗാൽവസ്റ്റണ്‍ (ടെക്സസ്): ഗാൽവൻസ്റ്റണിൽ നാലു വയസുകാരി കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ചു ടെക്സസിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് കാലി കുക്ക്.

കാലിയുടെ മാതാവ് വാക്സിനേഷന് എതിരായിരുന്നതിനാൽ വീട്ടിലാരും വാക്സീൻ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ലഭിച്ചിരുന്നില്ലെന്നതും മറ്റൊരു കാരണമാണ്. സെപ്റ്റംബർ 7ന് കുട്ടി ഉറക്കത്തിൽ മരിച്ചുവെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

കോവിഡിന്‍റെ ലക്ഷണങ്ങൾ പ്രകടമായി മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കോവിഡാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം ഗാൽവസ്റ്റണ്‍ കൗണ്ടിയിൽ മാത്രം 1382 കുട്ടികൾക്കാണ് (12 വയസിനു താഴെ) കോവിഡ് സ്ഥിരീകരിച്ചത്. ടെക്സസിൽ പത്തു വയസിനു താഴെയുള്ള 24 കുട്ടികൾ കോവിഡ് രോഗം ബാധിച്ചു മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ