ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
Thursday, March 28, 2024 8:07 AM IST
പി.പി. ചെറിയാൻ
ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറെയും ഞായറാഴ്ച വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാൻ വിസെന്‍റെ മേയറും ഇടതുപക്ഷ സിറ്റിസൺ റെവല്യൂഷൻ പാർട്ടി അംഗവുമായ 27 കാരിയായ ബ്രിജിറ്റ് ഗാർസിയയെ അവരുടെ ഉപദേഷ്ടാവ് ജെയ്റോ ലൂറിനൊപ്പം വാഹനത്തിൽ കണ്ടെത്തിയതായി ഇക്വഡോർ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

ഇക്വഡോർ പോലീസ് ഇരുവരെയും അന്ന് രാവിലെ ജീവാധാരങ്ങളില്ലാതെയും വെടിയേറ്റ മുറിവുകളോടെയും കണ്ടെത്തിയതായി സോഷ്യൽ പോസ്റ്റ് പറയുന്നു. വെടിവയ്പ്പിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. ബാലിസ്റ്റിക് തെളിവുകൾ ശേഖരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വാഹനത്തിനുള്ളിൽ നിന്നാണ് വെടിയുതിർത്തതെന്ന് പോലീസ് കണ്ടെത്തി.