ബ്രസീലിൽ ഭിത്തി തുരന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ദ്വാരത്തിൽ കുടുങ്ങി
Tuesday, June 24, 2025 1:19 PM IST
റിയോ ബ്രാങ്കോ: ജയിലിന്‍റെ ചുമർ തുരന്ന് രക്ഷപ്പെടാൻ ശ്രമിച്ച തടവുപള്ളി ദ്വാരത്തില്‍ കുടുങ്ങി. റിയോ ബ്രാങ്കോയിലെ ജയിലിലാണു സംഭവം. 29 കാരനായ അലൻ ലിയാൻഡ്രോ ഡസിൽവയാണു രക്ഷപ്പെടാൻ ശ്രമം നടത്തി കുടുക്കിലായത്.

തുരന്നുണ്ടാക്കിയ ദ്വാരത്തിലൂടെ ശരീരത്തിന്‍റെ പകുതി പുറത്തുകടന്നെങ്കിലും അരഭാഗം വച്ചു കുടുങ്ങിപ്പോവുകയായിരുന്നു. രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോൾ ചുമരിലെ ദ്വാരത്തിൽ ഒരാൾ തലകീഴായി കിടക്കുന്നതാണു കണ്ടത്.

ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി ക്രോണ്‍ക്രീറ്റ് ഡ്രില്ലര്‍ ഉപയോഗിച്ച് ചുമര്‍ കൂടുതലായി തുരന്ന് അലനെ വലിയ പരിക്കുകളില്ലാതെ പുറത്തെടുത്തു. തടവുകാരന് ചുമര്‍ തുരക്കാനുള്ള ഉപകരണങ്ങൾ എവിടെനിന്നു ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.


പാര്‍പ്പിക്കാന്‍ കഴിയുന്നതിന്‍റെ ഏറെ ഇരട്ടി തടവുകാരാണ് ബ്രസീല്‍ ജയിലുകളില്‍ ഉള്ളതെന്നു പറയുന്നു. ഇതുമൂലം ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.

ഇത് ആദ്യമായല്ല ബ്രസീൽ ജയിലില്‍ ഇത്തരം സംഭവം നടക്കുന്നത്. 2022ലും 2024ലും രക്ഷപ്പെടാൻ ശ്രമിച്ച തടവുകാര്‍ സമാനമായ രീതിയില്‍ ചുമരില്‍ കുടുങ്ങിയിരുന്നു.