ഓണസദ്യ
ഓണം ഉണ്ടറിയണം
ഉണ്ണാൻ നാക്കില തന്നെ വേണം ഓണസദ്യക്ക്. അച്ചാറു കൾ, തോരൻ, പച്ചടി, കാളൻ, അവിയൽ എന്നിങ്ങനെ ഇടത്ത് നിന്നും വലത്തോട്ട് വിളന്പണം. ആദ്യം പരിപ്പും നെയ്യും പപ്പടവും ചേർത്ത് ഒന്നാം വട്ടം.
ഇടതുഭാഗത്ത് ഉപ്പേരി, ശർക്കര ഉപ്പേരി, വറ്റൽ എന്നിവ വിളന്പാം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളന്പാറ്. സാന്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം.

അധികം തവിടു പോകാത്ത കുത്തരിച്ചോറാണ് തിരുവോണസദ്യയിൽ പ്രധാനം. ഇതിനോടൊപ്പം പരിപ്പുകറിയും നെയ്യും പർപ്പടകവും. അടുത്തതായി സാന്പാർ വിളന്പാം. മധുരത്തിന്‍റെ വകഭേദങ്ങൾ പിന്നെ വരികയായി. അടപ്രഥമൻ, കടലപ്രഥമൻ, ചക്ക പ്രഥമൻ, പാൽപ്പായസം തുടങ്ങി മധുരിക്കുന്ന ഏറെ വിഭവങ്ങൾ. പായസത്തിനൊപ്പം പഴം ഒഴിവാക്കിക്കൂടാ.

പായസങ്ങൾക്ക് ശേഷം വരേണ്ടത് പുളിശ്ശേരിയാണ്. മധുരിക്കുന്ന പല പായസങ്ങളുടെയും മത്ത് കുറയ്ക്കാനാണ് പുളിശേരി ഒഴിച്ചുകൂട്ടുന്നത്. ചിലയിടങ്ങളിൽ ഇത് മോരു കറിയാണ്. ഇതിനൊപ്പം ഓലനും ഇലയിൽ എത്തുന്നു.

പരിപ്പ്, സാന്പാർ, ചോറ്, രസം എന്നിവ രുചിഭേദങ്ങളോടെ കഴിക്കാനായി സദ്യയിൽ പലവട്ടം ചോറു വിളന്പുന്നത് തെക്കൻ കേരളത്തിലെ സവിശേഷതയാണ്. പിന്നെയാണ് മോര് ഇലയിലെത്തുക. ദഹനത്തെ സഹായിക്കുന്ന പ്രധാന ഇനമാണ് മോര്. തുടർന്നുള്ള രസം ദഹനത്തെയും വയറിന്‍റെ എല്ലാ പ്രശ്നങ്ങളെയും തീർക്കാൻ പോന്നതാണ്.

ഇതിനു പുറമേ എരിശ്ശേരി, കാളൻ തുടങ്ങിയ കറികളുടെ ഒരു വൻ നിര തന്നെയുണ്ട്. ഏറ്റവുമധികം വിറ്റാമിനുകൾ ശരീരത്തിന് ലഭിക്കുന്ന കറി അവിയലാണ്. എല്ലാ ഇനം പച്ച ക്കറികളും ഇതിൽ ഉപയോഗിക്കുന്നുണ്ട്. തോരന് കാബേജോ അച്ചിങ്ങാപ്പയറോ ആവാം.

ഓണത്തിന് എത്ര വേണമെങ്കിലും കറിക്കൂട്ടുകളാവാം. പക്ഷേ കുറഞ്ഞത് ഏഴുകൂട്ടമെങ്കിലും വേണമെന്നത് കാലങ്ങളായുള്ള പ്രമാണം. ഓലൻ, തോരൻ, അവിയൽ, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം എന്നിവയാണ് ആ ഏഴു കറികൾ. നാലുകൂട്ടം ഉപ്പിലിട്ടതാണ്. കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഉത്രാടത്തിനു തന്നെ അച്ചാറുകൾ ഉണ്ടാക്കിവയ്ക്കുന്നവരും കുറവല്ല. വടക്കൻ കേരളത്തി ൽ വെജിറ്റേറിയനൊപ്പം മത്സ്യവും മാംസവും കൂട്ടി ഓണശാപ്പാടു കഴിക്കുന്നവരുമുണ്ട്.

കോ-ഓർഡിനേഷൻ- റെജി ജോസഫ്