Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാരുണ്യ പ്രളയവുമായി ബാലു
ബാലു ഇന്ന് ഏറെ സന്തോഷത്തിലാണ്. ഒരാളെ അല്ല ദുരിതക്കയത്തിൽ നിന്നും ഒരുപിടി ആളുകളെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടു വരാൻ സാധിച്ചിരിക്കുന്നു. ഉണ്ടായിരുന്ന ഒരു ഏക്കർ 25 സെന്റ് ഭൂമി ഉരുൾപൊട്ടലിലും പ്രകൃതിക്ഷോഭത്തിലും വീടു നഷ്ടപ്പെട്ടവർക്കു വീടുവയ്ക്കാൻ വിട്ടുകൊടുക്കുന്നു. പുതിയ കേരളത്തിനു വേണ്ടി തന്റെ വക ചെറിയ സമ്മാനം. സമ്മതപത്രം സർക്കാരിനു കൈമാറുന്പോൾ ഒന്നേകാൽ ഏക്കർ ഭൂമിയിൽ വിളഞ്ഞുനിൽക്കുന്ന കുരുമുളകുചെടികളും കാപ്പിയും മനസിലേക്കു വന്നില്ല. കോടികൾ വിലമതിക്കുന്ന ഭൂമിയുടെ വിലയെക്കുറിച്ചു ചിന്തിച്ചില്ല. ഉള്ള സന്പത്ത് വിട്ടുകളഞ്ഞാൽ മക്കൾക്ക് എന്ത് കൊടുക്കുമെന്ന് ഓർത്തില്ല. ചിന്തിച്ചതും പ്രാർഥിച്ചതും ഒന്നു മാത്രം ആരുമില്ലാത്തവരെ കാത്തുകൊള്ളണമേ.
ഇടുക്കി ജില്ലയിലെ പീരുമേട് പാന്പനാർ എൽഎം എസ് പുതുവേലിൽ പാർവതിഭവനിലെ ബാലു സാധാരണക്കാരനാണ്. പാൽരാജ് എന്നും സുഹൃത്തുക്കൾ വിളിക്കുന്ന ശാന്തസ്വഭാവക്കാരനായ യുവാവ്. ചെറുകിട കെട്ടിട നിർമാണ കരാർ ജോലി ചെയ്തു ജീവിക്കുന്നു. മൂന്നു നാലു മാസമായി കാര്യമായ ഒരു പണിയുമില്ല. മക്കളാണെങ്കിൽ പഠിക്കുന്നു.
ഭാര്യക്കും ജോലിയില്ല. സമൂഹത്തിൽ പറയത്തക്ക ഒരു ഗ്ലാമറുമില്ല. സത്യത്തിൽ ജീപ്പോടിച്ചു ജീവിക്കുന്നു. അതിന് ഓട്ടം കിട്ടിയാൽ മാത്രമെ രക്ഷയുള്ളൂ. എന്നാൽ ഈ മനസിന്റെ പ്രകാശം ഏത് ഇരുട്ടിനെയും അകറ്റുമെന്നു സമൂഹം തിരിച്ചറിയുന്നു. ഇനി ബാലുവിന്റെ കുടുംബത്തിനു സ്വന്തമായുള്ളതു വീട് സ്ഥിതിചെയ്യുന്ന മൂന്നു സെന്റ് ഭൂമി മാത്രം. മുന്നോട്ട് ജീവിക്കാൻ ഇനി വെറും മൂന്ന് സെന്റ്ഭൂമി മതിയോ. മതിയെന്നു ബാലു.
തീരുമാനത്തിനു പിന്നിൽ
ജീവിതത്തിൽ ഇന്നുവരെ അഭിമുഖീകരിക്കാത്ത പ്രകൃതിദുരന്തം കണ്മുന്നിലൂടെ കടന്നുപോയപ്പോൾ മനസ് തേങ്ങി. അടിമാലിയിൽ ഒരു കുടുംബം ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ സംഭവത്തിലൂടെയാണ് പ്രകൃതിദുരന്തത്തിനു തുടക്കമെന്ന് ഓർക്കുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഫയർമാൻ മാറോടു ചേർത്ത് ഓടുന്ന ചിത്രം ഹൃദയത്തെ കീറിമുറിച്ചു. തുടർന്നു കാലവർഷക്കെടുതിയിൽ ഉയരുന്ന നിലവിളികൾ. വീടുകൾ തകർന്നു വീഴുന്ന കാഴ്ചകൾ. എന്തുണ്ടായിട്ടും ഒന്നുമില്ലാതെ മാറുന്ന പാവം മനുഷ്യർ.
ആരെയെങ്കിലും സഹായിക്കണമെന്നു മനസ് പറഞ്ഞു. അതിനായി പീരുമേട്, ഇടുക്കി മേഖലയിലെ ദുരിതാശ്വാസക്യാന്പുകളിലൂടെ യാത്ര ചെയ്തു. മറ്റുസുഹൃത്തുക്കളൊടൊപ്പം അവരെ സഹായിക്കാനുള്ള ശ്രമമായിരുന്നു. വീടും സ്വത്തും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുടെ സങ്കടം വീണ്ടും മുറിവിന്റെ ആഴം കൂട്ടി. വീട്ടിൽ വന്നു. രണ്ടുമൂന്നു ദിവസത്തേക്കു ടിവി പോലും പ്രവർത്തിപ്പിച്ചില്ല. ആകെയുള്ളത് ഈ വീടും കുറച്ചു ഭൂമിയുമാണ്. പിന്നെയുള്ള സ്ഥലം ഉപ്പുതറ പൊരികണ്ണിയിലാണ്. ഒന്നേകാൽ ഏക്കർ ഭൂമിയുണ്ട്. ജീവിതത്തിനുള്ള ആകെയുള്ള വരുമാനം ഇതിൽ നിന്നാണ്.
ഇതു കൊടുത്താലോ? ഭാര്യയും മക്കളും എന്തു വിചാരിക്കും. ജീവിക്കാൻ വേറേ മാർഗവുമില്ല. ഇപ്പോൾ പണിയുമില്ല. ഭാര്യ ഷീബയോടു ചോദിച്ചു. ഒന്നേകാൽ ഏക്കർ ഭൂമി വീടില്ലാത്തവർക്കു വീട് വയ്ക്കാൻ കൊടുത്താലോ? ഉത്തരംകേട്ടു ബാലു ഞെട്ടിപ്പോയി. ഞാനിതു ചേട്ടനോടു പറയാനിരിക്കുകയായിരുന്നു. നമുക്ക് എന്തെങ്കിലും ചെയ്യണം. ഭാര്യയും സമ്മതിച്ചപ്പോൾ മക്കളായ ഗോപിനാഥനോടും ഗോകുൽനാഥിനോടും ചോദിച്ചു. വണ്ടിപ്പെരിയാർ ട്രിനിറ്റി ഗാർഡൻ സ്കൂളിൽ പഠിക്കുന്ന ഗോകുൽനാഥിനാണ് ആദ്യം പറഞ്ഞതു കൊടുക്കാം പപ്പാ.
രണ്ടാമതു മധുരയിൽ സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന ഗോപിനാഥിനോടും ചോദിച്ചു. എതിർപ്പുണ്ടോ? പപ്പാ ഈ ഭൂമി പാവപ്പെട്ടവർക്കു കൊടുക്കാൻ പോകുകയാണ്. അവൻ പറഞ്ഞു സമ്മതം. അപ്പോൾ സമയം രാത്രി 10.30. ഇനി എന്തു ചെയ്യണമെന്ന് അറിയാൻ സുഹൃത്തിനെ വിളിച്ചു. പിറ്റെന്ന് രാവിലെ മന്ത്രി എം.എം.മണി വരുന്നുണ്ട്. നേരിട്ടു പറയാമെന്നായി. അങ്ങനെ രാവിലെ മന്ത്രി മണിയെ കണ്ടു നേരിട്ട് എഴുതി നൽകി.
കാശു കൊടുത്തുവാങ്ങിയ ഭൂമി
15 വർഷമായി ഈ ഭൂമി വാങ്ങിയിട്ട്. ഭാര്യാപിതാവ് മുത്തുരാജിന്റെ സ്ഥലമായിരുന്നു. ഉപ്പുതറ പൊരികണ്ണി എന്ന സ്ഥലത്ത് ഒരു ഏക്കർ 25 സെന്റ് ഭൂമിയാണ്. ഇവിടെ കാപ്പിയും കുരുമുളകും നന്നായി വളരുന്നുണ്ട്. പെരിയാറിനു സമീപത്തുള്ള ഫലഭൂയിഷ്ഠമായ ഭൂമി. ചപ്പാത്തിലുള്ള ഷാജി എന്ന വ്യക്തിയാണ് വാങ്ങിയത്. കുടുംബസ്വത്ത് കൈവിട്ടുപോകുന്നതിൽ ഷീബയ്്്ക്കു സങ്കടമുണ്ടായിരുന്നു.
കൂടുതൽ തുക കൊടുത്താണ് ഈ ഭൂമി തിരികെ വാങ്ങിയത്. അന്ന് ആവശ്യത്തിനു പണിയും കൈനിറയെ പണവുമുണ്ടായിരുന്നു. ആറോളം വണ്ടികളുണ്ടായിരുന്നു. റിസോർട്ടുകളും ഫാക്ടറികളും നിർമിച്ചിട്ടുണ്ട്. അതിനു മുന്‍പു പെയിന്റ് പണി ചെയ്തിട്ടുണ്ട്. ഇന്നു നഷ്ടക്കച്ചവടത്തിന്റെ കഥകൾ മാത്രമേയുള്ളൂ. പല ചതികളും ജീവിതത്തിലുണ്ടായി. ഇന്നു രണ്ട് വണ്ടിയുണ്ട്. അതിൽ ഓട്ടം പോകും. ഒരാൾക്കെങ്കിലും ജോലി കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഓട്ടംകിട്ടിയാൽ ഞാനാണ് പോകുന്നത്. അത്രമാത്രം സാന്പത്തിക വിഷമം നേരിടുന്നുണ്ട്. ഇതൊന്നും എന്റെയും കുടുംബത്തിന്റെയും തീരുമാനത്തിനു തടസമല്ല. നമുക്കുള്ളതു മറ്റുള്ളവർക്കു കൂടി പങ്കുവയ്ക്കുക എന്ന കാര്യം ചെയ്യുന്നുവെന്നുമാത്രം. ഒരു പ്ലോട്ടായിട്ടാണ് സ്ഥലം കിടക്കുന്നത്. സർക്കാരിന്റെ വാട്ടർടാങ്കുള്ളതുകൊണ്ടു വെള്ളത്തിനു ക്ഷാമമില്ല.
ഒരു നേരത്തെ ആഹാരമെങ്കിലും
പീരുമേട്ടിലെ തോട്ടംതൊഴിലാളികളായിരുന്ന വേലുവിന്റെയും പാർവതിയുടെയും മകനായ ബാലുവിന്റെ ബാല്യം കഷ്ടപ്പാടിലൂടെ തന്നെയാണ് കടന്നു പോയത്. സാധാരണ ഒരു എസ്റ്റേറ്റ് പണിക്കാരന്റെ മകനു ലഭിക്കാനുള്ള സാധ്യതയെല്ലാം എല്ലാവർക്കും അറിയാം. അത്രയേറെ ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബത്തിന്റെ സാന്പത്തിക സ്ഥിതി മോശമായിരുന്നതിനാൽ പഠിക്കാനുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അപ്പോഴും ഒരു ദിവസം ഒരു നന്മയെങ്കിലും ചെയ്യുക എന്ന ചിന്തയുണ്ടായതും ഈ ജീവിതം നല്കിയ പാഠമാണ്.
ഒരാൾക്ക് ഒരു നേരത്ത ആഹാരമെങ്കിലും കൊടുക്കാനുള്ള മനസ് രൂപപ്പെടുത്തുകയായിരുന്നു. ഈ നന്മ എന്റെ മക്കൾക്കു പകർന്നുനല്കാൻ സാധിച്ചിട്ടുണ്ട്. നാഗർകോവിലിൽ നിന്നും പ്ലസ് ടു പഠിച്ചു വരുന്പോൾ പെയിന്റിംഗ് പണി തുടങ്ങി. കൂടെ പത്തോളം ജീവനക്കാരെ കൂട്ടി. ജോലി കിട്ടുന്പോൾ ഉണ്ടാകുന്ന സന്തോഷം അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാൻ സാധിച്ചു. അതിനുശേഷമാണ് കെട്ടിടനിർമാണമേഖലയിലേക്കു കടക്കുന്നത്. കൂടുതൽ പണിക്കാരെ വച്ചു ജോലികൾ നടത്തി.
റിസോർട്ടുകളും ഫാക്ടറികളും പണിയാൻ സാധിച്ചു. അന്നും കിട്ടുന്ന ഒരു വിഹിതം മറ്റുള്ളവർക്കുവേണ്ടി മാറ്റിവയ്ക്കുമായിരുന്നു. വിവാഹത്തിനും മറ്റ് ആവശ്യത്തിനും എന്റെ കൈയിലുള്ള സന്പാദ്യത്തിൽ നിന്ന് മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ ഞങ്ങൾക്ക് ഒരു മടിയുമില്ലായിരുന്നു. ഇതൊന്നും ആരോടും വിളിച്ചു പറയാൻ ആഗ്രഹിച്ചിട്ടില്ല. ഈ സംഭവം പോലും മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് അറിയുന്നത്. ഞങ്ങൾ ആരെയും സഹായിക്കും. ഒന്നുമില്ലാത്ത ഞങ്ങൾക്ക് എല്ലാം വലിയ കാര്യങ്ങളായതു കൊണ്ട് ഒന്നിച്ചൊരു തീരുമാനമെടുക്കും. ഇതാണ് എന്റെ കുടുംബത്തിന്റെ വിജയം. മൂത്തമകൻ ഗോപിനാഥ് ഫുട്ബോൾ താരമാണ്. മധുരയിലെ സ്പോർട്സ് ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. ഇളയമകൻ ഗോകുൽനാഥ് അഞ്ചാം ക്ലാസിൽ പഠിക്കുന്നു.
ജോണ്സണ് വേങ്ങത്തടം
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top