സോഫ്റ്റായ ഹാർഡ്‌വെയർ ഷോപ്പുടമ
അതൊരു ചെറിയ കുടുംബമല്ല. അപ്പനും അമ്മയും ആറ് മക്കളും അടങ്ങുന്ന വലിയൊരു കുടുംബമാണ്. കുടുംബനാഥൻ സെബാസ്റ്റ്യൻ. അയാളുടെ ഭാര്യ ലീന. സെബാസ്റ്റ്യന് ടൗണിൽ ഹാർഡ്‌വെയർ ബിസിനസാണ്. അയാളുടേത് ആ ടൗണിലെ ഏറ്റവും തിരക്കുള്ള ഹാർഡ്‌വെയർ ഷോപ്പാണ്. ബിസിനസ് നന്നായി പോകുന്നത് നല്ല സാധനങ്ങൾ അവിടെ വിൽക്കുന്നതുകൊണ്ട് മാത്രമല്ല സെബാസ്റ്റ്യന്‍റെ നല്ല പെരുമാറ്റവും അതിന് കാരണമാകുന്നുണ്ട്.

അയാൾ വീട്ടിലും നാട്ടിലും തന്‍റെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് മുന്നിലുമൊക്കെ സ്വീകാര്യനാണ്. സെബാസ്റ്റ്യന്‍റെ സൽസ്വഭാവത്തെയും ആകർഷകമായ പെരുമാറ്റത്തെയും സംബന്ധിച്ച് സംസാരിക്കുന്പോൾ അയാളുടെ ഭാര്യ ലീനയ്ക്ക് ആയിരം നാവാണ്. മക്കൾക്കും സെബാസ്റ്റ്യന്‍റെ മാതാപിതാക്കൾക്കും അയാളുടെ അമ്മായിയപ്പനും അമ്മായിയമ്മയ്ക്കുമൊക്കെ അയാളെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. നല്ലത് പറയാനും നല്ല രീതിയിൽ പെരുമാറാനുമേ താൻ പരിശീലിച്ചിട്ടുള്ളുവെന്നും അതിനേ തനിക്ക് കഴിയൂ എന്നും പറയുന്ന സെബാസ്റ്റ്യൻ അതിനെല്ലാം നന്ദി പറയുന്നത് സ്വന്തം മാതാപിതാക്കൾക്കും തന്‍റെ മുതിർന്ന സഹോദരങ്ങൾക്കുമാണ്.

സെബാസ്റ്റ്യന്‍റെ അപ്പൻ നല്ല ഒരു കർഷകനായിരുന്നു. സെബാസ്റ്റ്യനെപ്പോലെതന്നെ നാട്ടിലെല്ലാവർക്കും സ്വീകാര്യനായിരുന്ന ജോർജെന്ന അയാൾ തന്‍റെ മക്കളെയും നല്ല രീതിയിലാണ് വളർത്തിയത്. സെബാസ്റ്റ്യനെ കൂടാതെ ഏഴ് മക്കൾകൂടി ഉണ്ടായിരുന്നു ആ കുടുംബനാഥന്. അപ്പനെയും അമ്മയെയുംപോലെതന്നെ ഇളേത്തുങ്ങൾക്ക് ശിക്ഷണവും നല്ല മാതൃകയും നൽകാൻ ആ കുടുംബത്തിലെ മൂത്ത മക്കളും ശ്രദ്ധിച്ചിരുന്നു. തന്‍റെ മൂത്ത ചേച്ചിമാരെ അമ്മയ്ക്ക് തുല്യവും ജ്യേഷ്ഠന്മാരെ അപ്പനു തുല്യവും കണ്ട് ആദരിക്കാനും പരിഗണിക്കാനും സെബാസ്റ്റ്യൻ ഏപ്പോഴും ശ്രദ്ധിച്ചിരുന്നു.

സെബാസ്റ്റ്യന്‍റെ ഭാര്യ ലീനയെയും തന്‍റെ ഭർത്താവിന്‍റെ മാതൃക സ്വാധീനിച്ചു. തന്‍റെ മാതാപിതാക്കൾക്കും മുതിർന്ന സഹോദരങ്ങൾക്കും സെബാസ്റ്റ്യനെപ്പോലെയൊന്നും ആദരവും പരിഗണനയും നൽകാൻ തന്‍റെ ജീവിതത്തിന്‍റെ ആരംഭത്തിലൊന്നും ലീനയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും വിവാഹശേഷം തന്‍റെ ഭർത്താവിന്‍റെ മാതൃക സ്വീകരിച്ചുകൊണ്ട് ലീനയും തന്‍റെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും ഭർത്താവിന്‍റെ മാതാപിതാക്കളോടും ഭർത്താവിന്‍റെ മുതിർന്ന സഹോദരങ്ങളോടും ഒക്കെ ആദരവും സ്നേഹവും കാട്ടിത്തുടങ്ങി. ഭർത്താക്കന്മാരാണെങ്കിൽ ഇങ്ങനെ വേണം എന്നാണ് ലീന തന്‍റെ ഭർത്താവായ സെബാസ്റ്റ്യനെ ചുണ്ടിക്കാട്ടി സന്തോഷത്തോടെ തന്നോട് അടുപ്പമുള്ളവരോടൊക്കെ പറയുന്നത്.

നാളുകൾക്കു മുന്പ് മാത്രമല്ല, ഇന്നും ലീനയെപ്പോലുള്ള ഭാര്യമാർക്ക് മാതൃകാ പുരുഷരായി ചൂണ്ടിക്കാട്ടാൻ പറ്റുന്ന ഉത്തമരായ ഭർത്താക്കന്മാർ ഏറെ ഉണ്ട് എന്നത് വസ്തുതയാണ്. എന്നാൽ ഒട്ടേറെ ഭാര്യമാർക്ക് പഴിക്കാൻ ഇടയാകുംവിധം വിപരീത ദിശയിലൂടെ ചരിക്കുന്ന ഭർത്താക്കന്മാരും ഉണ്ട് എന്നതും സത്യമാണ.് തന്‍റെ ഭർത്താവിനെ നേരെയാക്കുന്ന കാര്യത്തിൽ നിരന്തരം ശ്രദ്ധിക്കുന്നതിനിടയിൽ മക്കളുടെ രൂപീകരണത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പോകുന്ന ചില കുടുംബനാഥകളും നമ്മുടെ ഇടയിൽ ഉണ്ട്. തങ്ങളെത്തന്നെ പഴിച്ച് നിരാശരായി ജീവിക്കുന്നവരാണ് ഇക്കൂട്ടരിൽ ഏറെയും.

സ്വന്തം മാതാപിതാക്കളെയും മുതിർന്ന തന്‍റെ സഹോദരരെയും ബഹുമാനിക്കാനും പരിഗണിക്കാനും ഭർത്താക്കന്മാരായ കുടുംബനാഥന്മാർക്ക് കഴിയാതെ പോകുന്പോൾ അതുവഴി അവർ തങ്ങളുടെ മക്കൾക്കും അവരിലൂടെ ജന്മം കൊള്ളുന്ന വരുംതലമുറകൾക്കുമാണ് ദുർമാതൃകയുടെ പാഠം കൈമാറുന്നത്.

ആകർഷകമായ പെരുമാറ്റം ഇന്ന് ആരും ആരിൽനിന്ന് ആഗ്രഹിക്കുന്നതാണ്. കുടുംബബന്ധങ്ങളിൽ മാത്രമല്ല കുടുംബേതര ബന്ധങ്ങളിലും ഇക്കാര്യം പ്രസക്തമാണ്. നല്ല സംസാരവും ഓരോരുത്തരുടെയും അവസ്ഥ മനസിലാക്കി പെരുമാറാനുള്ള പാടവവും നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ പ്രാധാന്യം അർഹിക്കുന്നതാണ്. ഈയൊരു കാര്യത്തിന് അടിസ്ഥാനമായിട്ടുള്ളത് ഓരോരുത്തരെയും ആദരിക്കാനുള്ള മനോഭാവമാണ്. ഓരോ വ്യക്തിയെയും അവരോരോരുത്തരുടെയും സ്ഥാനത്തിനനുസരിച്ച് ആദരിക്കുക എന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് എല്ലാ മനുഷ്യരെയും മനുഷ്യത്വത്തിന്‍റെ പേരിൽ തരംതിരിവില്ലാതെ ബഹുമാനിക്കുക എന്നതും.
അന്യോന്യം കേൾക്കാനുളള സന്നദ്ധത ഇന്ന് പലർക്കും ഇല്ലാതെപോകുന്നു എന്നത് ബന്ധങ്ങൾ തളരുന്നതിനും തകരുന്നതിനും കാരണമാകുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. മറ്റുള്ളവരെ ശ്രവിക്കാനും മനസിലാക്കാനും നമുക്ക് സന്നദ്ധത ഉണ്ടാകുക എന്നത് അവർക്ക് നമ്മോട് മതിപ്പുണ്ടാകുന്നതിന് പരമപ്രധാനമായ കാര്യമാണ്. ഇക്കാര്യം കുടുംബജീവിതത്തിൽ മാത്രമല്ല ഔദ്യോഗിക ജീവിതത്തിലും സാമൂഹ്യജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും പ്രധാനപ്പെട്ടതാണ്.

കുട്ടികളുടെ ശിക്ഷണ ഘട്ടങ്ങളിൽ മാതാപിതാക്കൾ ഇക്കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽക്കൊണ്ടുവരിക എന്നതും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. ഇളംതലമുറ ഇക്കാര്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പോകുന്നത് അവരുടെ വ്യക്തിത്വം അനാകർഷകമായിത്തീരാൻ ഇന്നു കാരണമാകുന്നുണ്ട് എന്നതും വസ്തുതയാണ്.

സിറിയക് കോട്ടയിൽ