Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Accident

അമിത വേഗതയിലായിരുന്ന ബിഎംഡബ്ല്യു തകർന്ന് തരിപ്പണം, രണ്ടു മരണം

മുംബൈ: മുംബൈ-വഡോദര ഹൈവേയിൽ ബദ്‌ലാപൂരിന് സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബദ്‌ലാപൂർ സ്വദേശികളായ യോഗേഷ് ദിഗെ, റിക്കേബ ജാക്കപ്പ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കാറിലുണ്ടായിരുന്ന ആനന്ദ് എന്ന മൂന്നാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ടിറ്റ്‌വാലയിൽ നിന്ന് ബദ്‌ലാപൂരിലേക്ക് വരികയായിരുന്നു ബിഎംഡബ്ല്യു സ്പോർട്സ് കാർ. അപകടസമയത്ത് കാർ മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമിതവേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.

അപകടത്തിന്‍റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു തരിപ്പണമായി. ശരീരഭാഗങ്ങൾ റോഡിൽ പലയിടത്തായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മൂവരുമെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ബദ്‌ലാപൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപകടത്തിന് പിന്നിൽ മദ്യപിച്ചു വാഹനമോടിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

District News

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ചങ്ങരംകുളം: കാളാച്ചാലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. നെല്ലിശേരിയിൽ താമസിച്ചിരുന്ന വേലായുധന്‍റെ മകൻ പ്രണവ് (24) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

രണ്ടാഴ്ച മുന്പ് സംസ്ഥാനപാതയിൽ കാളാച്ചാലിൽ പ്രണവും സൂഹൃത്ത് അസ്‌ലവും സഞ്ചരിച്ച ബൈക്കിൽ പിറകിൽ വന്ന പിക്കപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ പ്രണവിനെ നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കാളാച്ചാലിൽ കാർ വാഷിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.

Kerala

കാറപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേർക്കു പരിക്ക്

കൂത്താട്ടുകുളം: എംസി റോഡിൽ മീങ്കുന്നത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കലുങ്കിന്‍റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.

ചെങ്ങന്നൂർ മാടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (74) ആണ് മരിച്ചത്. മകൻ ഫാ.സുനു ബേബി കോശി (40), മകന്‍റെ ഭാര്യ ലിജി റെയ്‌ച്ചൽ തോമസ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ആറൂർ പേപ്പതി കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ അഞ്ചിനാണ് അപകടം നടന്നത്. തൃശൂരിൽനിന്നു പുനലൂർക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

പരിക്കേറ്റവരെ ഉടൻ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തോമസിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

International

അബുദാബിയിൽ വാഹനാപകടം; നാലു മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികൾ ഉൾപ്പടെ നാല് മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്‍റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

അബ്ദുൽ ലത്തീഫിന്‍റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.

അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest News

Corehub Up