Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Incident

Kozhikode

കാൽനട യാത്രക്കാരിയെ ബൈക്കിടിച്ച സംഭവം; പ്രതികൾ പിടിയിൽ

തിരുവമ്പാടി: കാൽനടയാത്രക്കാരിയെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം വണ്ടി നിർത്താതെ കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മുക്കം കൂട്ടിപ്പാല ഓട്ടുകുളംവയൽ എം.കെ. റഹീൽ (31), കാരശേരി കറുത്തപറമ്പ് മേലേപുറായി ലക്ഷംവീട്ടിൽ അഖിൽ (36) എന്നിവരാണ് പിടിയിലായത്. റഹീലായിരുന്നു വണ്ടിയോടിച്ചത്.

കഴിഞ്ഞ ഏപ്രിൽ 21ന് തിരുവമ്പാടി ചർച്ച് റോഡിൽ കെഎസ്ഇബി ഓഫീസിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പുല്ലൂരാംപാറ സ്വദേശിനി സോയ (45)യെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ സോയയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു.

പ്രതികളെ തിരിച്ചറിയുന്നതിനായി കൂടരഞ്ഞി മുതൽ അടിവാരം വരെയുള്ള അൻപതോളം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. പ്രതികൾ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്‍റെ നമ്പർ വ്യക്തമായിരുന്നില്ല.
തുടർന്ന് കാമറയിൽ പതിഞ്ഞ പ്രതികളുടെ ചിത്രം വിവിധ സ്റ്റേഷനുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. പ്രശാന്തിന്‍റെ നേതൃത്വത്തിൽ എസ്ഐ ജെയ്‌സൺ ദേവസ്യ, സീനിയർ സിപിഒമാരായ മഹേഷ്, സി. ഉമേഷ്, സുമേഷ്, സുബീഷ്, സുജിത്ത്, അസ്ഹർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.‌

 

National

പുഷ്പ 2 തിയറ്റ‍ർ ദുരന്തം; അല്ലു അർജുൻ അടക്കം 23 പ്രതികൾ

ഹൈദരാബാദ്: പുഷ്പ രണ്ടിന്‍റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ 11-ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പോലീസ് നമ്പള്ളി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഒമ്പത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

അല്ലു അർജുന്‍റെ മാനേജർ, സ്‌റ്റാഫുകൾ, എട്ട് ബൗൺസർമാർ തുടങ്ങിയവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്. വലിയ ആൾക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്ഥലത്തെത്തിയെന്നും പ്രാദേശിക അധികാരികളുമായി കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നതുമാണ് അല്ലു അർജുനെതിരെയുള്ള കുറ്റം.

അപകടം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റർ മാനേജ്മെന്‍റിനെതിരെയും കുറ്റപത്രത്തിൽ പരാമർശങ്ങളുണ്ട്. നടൻ സ്ഥലത്തെത്തുമെന്ന് മാനേജ്‌മെന്‍റിന് അറിയാമായിരുന്നു. എന്നാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ ഇവർ സ്വീകരിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 2024 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽ എം. രേവതിയെന്ന യുവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേസിൽ അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

 

 

Latest News

Corehub Up