Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mammootty

മോഹൻലാലോ മമ്മൂട്ടിയോ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കണ്ടി വരും: ഗണേഷ് കുമാർ

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെയുണ്ടായ ഭരണസമിതിയുടെ കൂട്ടരാജിക്ക് ശേഷം നിലപാടുകൾ വ്യക്തമാക്കി മുതിർന്ന അംഗവും നടനുമായ കെ. ബി. ഗണേഷ് കുമാർ.

സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ചകൾക്ക് കൃത്യമായൊരു രഹസ്യസ്വഭാവം വേണമെന്നും അത് നഷ്ടപ്പെട്ടതാണ് നിലവിലെ കലുഷിതാന്തരീക്ഷത്തിന് കാരണമായതെന്നും പറഞ്ഞ അദ്ദേഹം തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അടച്ചിട്ട മുറിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.

നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരമായി മുതിർന്ന അംഗങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാർ പറയുന്നു.

ഗണേഷ് കുമാറിന്‍റെ വാക്കുകൾ

‘‘ഇപ്പോൾ ഒരു അഡ്‌ഹോക് കമ്മറ്റിയെ ജനറൽ ബോഡി തെരഞ്ഞെടുത്തിട്ടുണ്ട്.  ഞങ്ങൾ സംഘടനയെ റെഗുലറൈസ് ചെയ്തുകൊണ്ട് ഒരു ഇലക്‌ഷനിലേക്ക് കൊണ്ടുപോവുക എന്ന ദൗത്യം ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴത്തെ അക്കൗണ്ട്സും കഴിഞ്ഞ രണ്ടു വർഷമായി നടന്ന എല്ലാ ഇടപാടുകളും റെഗുലറൈസ് ചെയ്യണം.

ക്രമക്കേട് നടന്നു എന്ന് കരുതുന്നില്ല എന്നാലും പരിശോധിക്കും. നിയമപരമായി നമ്മുടെ ചാർട്ടേർഡ് അക്കൗണ്ടന്‍റും വക്കീലുമായും ആലോചിച്ച് ചെയ്യും.

അമ്മ മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെ ആക്കി എടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സിസ്റ്റമാറ്റിക്ക് ആകിയതിനു ശേഷം വരുന്ന തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറും. 

ഇപ്പോൾ ആൾക്കാർക്ക് മുന്നോട്ട് വരാൻ പേടിയാണ് കാരണം പഴയ കണക്കുകളും കാര്യങ്ങളും ഒക്കെ തലയിലാകുമോ എന്ന പേടി. നമ്മൾ ഒന്ന് റെഗുലറൈസ് ചെയ്ത് സുതാര്യമാക്കി വയ്ക്കുമ്പോൾ ‘അമ്മ’യുടെ ഭാരവാഹിത്വം ഏറ്റെടുക്കാൻ ആള് വരും. എന്നെ നിർബന്ധിച്ചതുകൊണ്ട് സീനിയർ അംഗം എന്ന നിലയിലാണ് കമ്മറ്റിയിൽ ചേർന്നത്. 

മത്സരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്കിതിന്‍റെ കണക്ക് എഴുതാനും ഒപ്പിടാനും ഒന്നും പറ്റില്ല. പിഷാരടി തന്നെ അതൊക്കെ ചെയ്യട്ടെ. വന്നിരിക്കുന്നവർ എല്ലാം ചെറുപ്പക്കാരാണ്, ഞാൻ മാത്രമേ ഉള്ളൂ സീനിയർ ആയ ആൾ.

ഞാൻ കൂടെ നിന്ന് അവർക്ക് വേണ്ട ഉപദേശങ്ങളെല്ലാം കൊടുക്കും. അടുത്ത മീറ്റിംഗിന് തീയതി തീരുമാനിച്ച് എല്ലാവരെയും അറിയിക്കും, ഉടനെ തന്നെ ഇലക്‌ഷന്‍ നടത്തും.

ഈ കമ്മറ്റിയിൽ സ്ത്രീകൾ ആയിരുന്നു കൂടുതൽ.അവർ ഒന്നിച്ച് നിന്നെങ്കിൽ കുഴപ്പം വരില്ലായിരുന്നു. അവർ ഒന്നിച്ച് നിന്നില്ല എന്നതാണ് പ്രശ്നം. ട്രഷററും പ്രസിഡന്‍റും സെക്രട്ടറിയും ഒപ്പിട്ടാൽ മാത്രമേ അക്കൗണ്ട്സ് പാസാകുകയുള്ളൂ.  ഇവിടെ ട്രഷറർ ഒപ്പിടാൻ തയാറല്ല.അപ്പൊ പിന്നെ അവർക്ക് നടത്തിപ്പിനുള്ള അധികാരം നഷ്ടപ്പെടും അല്ലാതെ അവരെ പിണക്കിവിട്ടതോ അടിച്ചു പുറത്താക്കിയതോ അല്ല.

അവർക്ക് കൂടുതൽ സമയം കൊടുക്കണം എന്ന് പറഞ്ഞ ഒരാളാണ് ഞാൻ, പക്ഷേ ഇത് ജനറൽ ബോഡിയുടെ തീരുമാനം ആയിരുന്നു, അക്കൗണ്ട്സ് പാസ്സാക്കിയിട്ട് മുന്നോട്ട് പോയാൽ മതി എന്ന്.  

ലാലേട്ടൻ പറഞ്ഞതുപോലെ ജനറൽ ബോഡിയുടെ തീരുമാനത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. ഭരണസമിതിയിൽ ഉള്ളവർ തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടായി. വ്യക്തിപരമായ കാര്യങ്ങൾ പോലും അവിടെ ചർച്ച ചെയ്യപ്പെട്ടു. അത് മോശമായിപ്പോയി. 

25 വർഷത്തോളം ‘അമ്മ’യുടെ എക്സിക്യൂട്ടിവ്‌ കമ്മറ്റിയിൽ പല പോസ്റ്റിലായി  ഉണ്ടായിരുന്ന ആളാണ് ഞാൻ. ഞങ്ങളാരും ഇങ്ങനെ പ്രശ്നം ഒന്നും ഉണ്ടാക്കിയിട്ടില്ല.  മീറ്റിങ്ങുകളിൽ തർക്കം ഒക്കെ ഉണ്ടാകും, അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, അത് നന്നായി കൈകാര്യം ചെയ്തിട്ട് വൈകിട്ട് എല്ലാവരും കാപ്പിയും കുടിച്ച് സന്തോഷമായി പിരിഞ്ഞു പോകും, ഒന്നും പുറത്തേക്ക് പോകില്ല. 

‘അമ്മ’യിലെ പ്രശ്നങ്ങൾ പുറത്തേക്ക് പോയത് മോശമായിപ്പോയി.അങ്ങനെ പോകാൻ പാടില്ല.  ഇതൊരു സംഘടനയാണ് സംഘടനയിൽ എക്സിക്യൂട്ടീവ് കമ്മറ്റി കൂടുമ്പോൾ അതിനൊരു രഹസ്യ സ്വഭാവം വേണം.എല്ലാ സംഘടനയ്ക്കും അതിന്‍റേതായ രഹസ്യ സ്വഭാവമുണ്ട്. അത് അടച്ചിട്ട മുറിക്കകത്ത് നടക്കേണ്ടതാണ്. ആ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായിരിക്കണം ഈ പ്രശ്നങ്ങളുടെ കാരണം.  ഇനി അങ്ങനെ ഉണ്ടാകില്ല.

രമേഷ് പിഷാരടിയുടെയും മറ്റുള്ളവരുടെയും ഡേറ്റ് നോക്കിയിട്ട് ഉടനെ ഒരു മീറ്റിംഗ് കൂടും. ഇതുവരെ കണക്കുകളെക്കുറിച്ചായിരുന്നല്ലോ ചർച്ച ചെയ്തത്, അതെല്ലാം ഒന്ന് പരിഹരിച്ച് ഇലക്ഷനിലേക്ക് സംഘടനയെ കൊണ്ടുപോകണം. 

എന്‍റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലാലേട്ടനോ മമ്മൂക്കയോ വന്നു ഇത് ഏറ്റെടുത്താൽ മാത്രമേ സംഘടന പ്രശ്നങ്ങളില്ലാതെ പോവൂ.  ഇതൊരു വലിയ പ്രസ്ഥാനമാണ് അതിനെ പിടിച്ചു നിർത്താൻ അവരെപ്പോലെയുള്ള നയിക്കാൻ കഴിവുള്ള ആളുകൾക്ക് മാത്രമേ കഴിയൂ. 

ചെറുപ്പക്കാർക്ക് കഴിയില്ല എന്നല്ല പക്ഷേ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരുമ്പോൾ അവരുടെ വാക്കുകൾ മറ്റുള്ളവർ കേൾക്കും. പക്ഷേ ഈ വിവാദങ്ങൾ വരുന്നതുകൊണ്ട് അവർ രണ്ടുപേരും നയിക്കാൻ മുന്നോട്ട് വരുന്നില്ല.  സമാധാനമായി ജീവിക്കുമ്പോൾ ആവശ്യമില്ലാത്ത തലവേദന എന്തിനാണെന്ന് അവരും വിചാരിക്കും.

നിലവിൽ നടക്കുന്ന കൈനീട്ടവും മരുന്ന് വിതരണവുമൊന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ദൗത്യം, ബാക്കി എല്ലാവും ആലോചിച്ച് തീരുമാനിക്കാം

Movies

ഇച്ചാക്കാ, പത്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷം; മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.

മമ്മൂട്ടിയെ ഇച്ചാക്കാ...എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

"ഇച്ചാക്കാ, താങ്കൾക്ക് പത്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Movies

എന്‍റെ ആ ഡയലോഗ് അറം പറ്റി, കൂട്ടുകാരന്‍റെ കുട്ടിയുമായി മമ്മൂട്ടിയെ കാണാൻ ചെന്ന പിഷാരടി

കൂട്ടുകാരന്‍റെ കുട്ടിയുമായി മമ്മൂട്ടിയെ കാണാനെത്തിയ പിഷാരടിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയെ കാണണമെന്ന കുട്ടിയുടെ ആഗ്രഹം സാധ്യമാക്കിയപ്പോൾ പിഷാരടിക്കുണ്ടായ സന്തോഷവും കുറിപ്പിൽ വ്യക്തമാണ്.

പാട്രിയാറ്റിന്‍റെ സെറ്റിലാണ് സുഹൃത്ത് സിത്തുവിന്‍റെ മകനുമായി മമ്മൂട്ടിയെ കാണാൻ പിഷാരടി ചെന്നത്. കുട്ടിക്ക് ബിരിയാണി വിളമ്പി നൽകുന്ന മമ്മൂട്ടിയെ ചിത്രത്തിൽ കാണാം.

മമ്മൂട്ടി കോസ്റ്റ്യൂമിലാണെങ്കിൽ അത് സാധിക്കില്ലെന്നും എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്നു പറഞ്ഞാണ് പിഷാരടി കുട്ടിയുമായി ലൊക്കേഷനിലെത്തിയത്. താൻ പറഞ്ഞതുപോലെ തന്നെ കുട്ടിക്ക് മമ്മൂട്ടി വിളമ്പിക്കൊടുത്ത ബിരിയാണ് കിട്ടി എന്നുമാണ് നർമത്തിലൂടെ അദ്ദേഹം പറഞ്ഞത്.

മമ്മൂട്ടിയെയും കാണാൻ പറ്റി. ബിരിയാണിയും ലഭിച്ചു എന്നതാണ് അതിലെ പ്രത്യേകത.

പിഷാരടിയുടെ കുറിപ്പ്

ചിലപ്പൊ ബിരിയാണി കിട്ടിയാലോ! സുഹൃത്തും സാരഥിയുമായ സിത്തുവിന്‍റെ മകന് മമ്മുക്കയെ കാണണം. പാട്രിയറ്റ് പോലെ വലിയ ഒരു ലൊക്കേഷൻ. കോസ്റ്റ്യുമിലോ, ഗെറ്റപ്പിലോ ഒക്കെയാണെങ്കിൽ അത് സാധിക്കുക എളുപ്പമല്ല.

“എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ! ”എന്‍റെ ആ ഡയലോഗ് അറംപറ്റി, ബിരിയാണി കിട്ടി.

Movies

അവർ മമ്മൂട്ടിയെ അർഹിക്കുന്നില്ല; ദേശീയ പുരസ്കാര വിവാദത്തിൽ പ്രകാശ് രാജ്

ദേശീയ ചലച്ചിത്ര പുരസ്കാര ജൂറികൾ മമ്മൂട്ടിയെപ്പോലൊരു നടനെ അർഹിക്കുന്നില്ലെന്ന് നടൻ പ്രകാശ് രാജ്.

മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്നും സീനിയർ‌ ആയതുകൊണ്ടല്ല പുരസ്കാരത്തിന് പരിഗണിച്ചതെന്നും അദ്ദേഹത്തിൽ നിന്ന് ചെറുപ്പക്കാർ ഒരുപാട് പഠിക്കാനുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

മമ്മൂട്ടി ഇവിടെ ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഒരിക്കൽപ്പോലും നമ്മൾ ഒരു സീനിയർ ആയ മനുഷ്യൻ ആയി കണക്കാക്കുന്നില്ല. അങ്ങനെ അല്ല പുരസ്‌കാരത്തിന് പരിഗണിച്ചത്. ഭ്രമയുഗത്തിലെ മമ്മൂക്കയുടെ സാന്നിധ്യവും അദ്ദേഹം പുലർത്തിയ ചില സൂക്ഷ്മാഭിനയങ്ങളും വളരെ ശക്തമായിരുന്നു.

അതെല്ലാം ഇന്നത്തെ യുവാക്കൾ കണ്ടു മനസ്സിലാക്കേണ്ടതാണ്. പക്ഷേ എആർഎമ്മിലെ ടൊവിനോ തോമസിന്‍റെ അഭിനയവും, ഞങ്ങൾ പരിഗണിച്ച നാല് സിനിമകളിലെ ആസിഫ് അലിയുടെ അഭിനയവും രിഗണിച്ചാൽ തങ്ങളുടെ സിനിമകൾ മികവുറ്റതാക്കാൻ അവർ കാണിക്കുന്ന പരിശ്രമവും വളരെ വലുതാണ്.

ഉജ്വല പ്രകടനം കാഴ്ചവയ്ക്കാനുള്ള ഇവരുടെ ശ്രമങ്ങൾ മമ്മൂക്കയെയും മോഹൻലാലിനെയും പോലെയുള്ള മഹാന്മാരായ കലാകാരന്മാരെ സ്വാധീനിക്കുന്നുണ്ടാകും.

ഭ്രമയുഗത്തിലെ മമ്മൂക്കയുടെ സാന്നിധ്യവും അദ്ദേഹത്തിന്‍റെ സൂക്ഷ്മ പ്രകടനങ്ങളും കണ്ട് എനിക്ക് തന്നെ അസൂയ തോന്നിയിട്ടുണ്ട്. അദ്ദേഹം ഈ പുരസ്‌കാരത്തിന് അർഹനാണ്. ഇന്നത്തെ യുവതലമുറ ഇതെല്ലാം കണ്ട് മനസിലാക്കുകയും മമ്മൂക്കയുടെ അഭിനയത്തിൽ നിന്ന് പലതും പഠിക്കുകയും വേണം.

ഇതൊരു ചാരിറ്റി സംഘടന ഒന്നും അല്ലല്ലോ എല്ലാവർക്കും പുരസ്‌കാരങ്ങൾ നൽകാൻ, പ്രസക്തി ഉള്ളവർക്ക് നൽകുക അതാണ് ചെയ്യേണ്ടത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്.

കേരളാ സർക്കാർ എന്നെ ഇങ്ങോട്ട് വിളിച്ച്, അനുഭവപരിചയമുള്ള ഒരാൾ പുറത്തുനിന്ന് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴും, 'ഞങ്ങൾ ഇതിൽ ഇടപെടില്ല, നിങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്' എന്ന് പറഞ്ഞപ്പോഴും എനിക്ക് സന്തോഷം തോന്നി.

കാരണം, ദേശീയ പുരസ്‌കാരങ്ങളിൽ അത് സംഭവിക്കുന്നില്ല. അവിടെ ഫയലുകളും കെട്ടുകളും അവാർഡ് നേടുന്നത് നമ്മൾ കാണുന്നു. അത്തരത്തിലുള്ള ഒരു ജൂറിയും അത്തരത്തിലുള്ള ഒരു ദേശീയ സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്.

Kerala

“ദേശീയ അവാർഡ് ജൂറികൾ മമ്മൂട്ടിയെ അർഹിക്കുന്നില്ല”: ജൂറി ചെയർപേഴ്സനും പ്രമുഖ നടനുമായ പ്രകാശ് രാജ്

തൃശൂർ: കിഷ്കിന്ധാകാണ്ഡത്തിൽ ആസിഫ് അലിയും വിജയരാഘവനും എആർഎം സിനിമയിൽ ടോവിനോ തോമസും മികച്ച അഭിനയം കാഴ്ചവച്ചെങ്കിലും ഭ്രമയുഗത്തിലെ സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനിലേക്കുള്ള പുരസ്കാരത്തിലേക്ക് എളുപ്പം നടന്നുകയറിയെന്നു ജൂറി ചെയർപേഴ്സനും പ്രമുഖനടനുമായ പ്രകാശ് രാജ്. അദ്ദേഹത്തിന്‍റെ അഭിനയത്തിൽ തനിക്കുപോലും അസൂയ തോന്നി. അദ്ദേഹത്തിന്‍റെ അഭിനയത്തിലെ നിയന്ത്രണം പുതുതലമുറ പാഠമാക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

ദേശീയ അവാർഡ് നൽകുന്നതിൽ വിട്ടുവീഴ്ചകളുണ്ടെന്നു കരുതുന്നു. ദേശീയ അവാർഡിനു മമ്മൂട്ടിയുടെ രാഷ്‌ട്രീയം തടസമാകുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കേന്ദ്ര സർക്കാരും ദേശീയ അവാർഡ് ജൂറിയുമൊന്നും മമ്മുക്കയെ അർഹിക്കുന്നില്ലെന്നായിരുന്നു മറുപടി.

കുട്ടികളും സമൂഹത്തിന്‍റെ ഭാഗം, അവരുടെ സിനിമകളും വേണം

ചലച്ചിത്രപ്രവർത്തകർ കുട്ടികളുടെ സിനിമയെക്കുറിച്ചുകൂടി ചിന്തിക്കണമെന്നു ചലച്ചിത്ര അവാർഡ് ജൂറി ചെയർപേഴ്സണ്‍ പ്രകാശ് രാജ്. ഇക്കുറി കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാർഡില്ല. ഈ സമൂഹം മുതിർന്നവരുടേതു മാത്രമല്ല, കുട്ടികളുടേതുകൂടിയാണ്. കുട്ടികൾ ആരാണെന്നും അവരുടെ ലോകം എന്താണെന്നും അറിയിക്കുന്ന സിനിമകൾകൂടി ഉണ്ടാകണമെന്നും പ്രകാശ് രാജ് പറഞ്ഞു.

ചില സിനിമകളിൽ കുട്ടികളുടെ പ്രകടനമുണ്ടെങ്കിലും അവരല്ല കേന്ദ്രകഥാപാത്രങ്ങൾ. കുട്ടികളുടെ സിനിമ അതല്ല. കുട്ടികൾ ചിന്തിക്കുന്നതും അവരെ ചിന്തിപ്പിക്കുന്നതുമാണ് അത്തരം സിനിമകൾ. ഒരാളും കുട്ടികളുടെ തലത്തിൽ ചിന്തിക്കുകയോ സിനിമയെടുക്കുകയോ ചെയ്തില്ലെന്നതു വിഷമകരമാണ്. തിരക്കഥയ്ക്കൊപ്പം ഡയലോഗിനുകൂടി അവാർഡ് ഏർപ്പെടുത്തണമെന്നും പ്രകാശ് രാജ് പറഞ്ഞു.

പുരസ്കാരത്തുക രണ്ടുലക്ഷംവരെ

മികച്ച നടീനടൻമാരായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിക്കും ഷംല ഹംസയ്ക്കും ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം. മികച്ച സംവിധായകനു രണ്ടുലക്ഷം രൂപയും മികച്ച സിനിമയുടെ സംവിധായകനു രണ്ടുലക്ഷവുമാണ് സമ്മാനം. ഈ രണ്ടു പുരസ്കാരവും മഞ്ഞുമ്മൽ ബോയ്സിന്‍റെ സംവിധായകൻ ചിദംബരം സ്വന്തമാക്കി.

Movies

പരീക്ഷണശാലയിൽ പോറ്റിയായി, ചന്തുവായി, മാടയായി, ഡാനിയായി....

കഥാപാത്രങ്ങളെ, കഥാപാത്രങ്ങളെ മാത്രം സ്‌ക്രീനില്‍ അവശേഷിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അതുകൊണ്ടാണ് ആ മഹാനടന്, കൊടുമണ്‍ പോറ്റിയായും ചന്തുവായും ഡാനിയായും മാടയായും ഭാസ്‌കരപ്പട്ടേലരായും അഹമ്മദ് ഹാജിയായും വാറുണ്ണിയായും പകര്‍ന്നാടുവാനാകുന്നത്.

വെള്ളിത്തിരയില്‍ ഒരിക്കല്‍ കണ്ട മമ്മൂട്ടിയെ പിന്നീടൊരിക്കലും കാണാന്‍ കഴിയാത്തതും! ഒരിക്കല്‍ വിഖ്യാത സംവിധായകന്‍ ടി.വി.ചന്ദ്രന്‍ പറഞ്ഞു. മമ്മൂട്ടിയെപ്പോലെയോ, മോഹന്‍ലാലിനെപ്പോലെയോ മഹാനടന്മാര്‍ ഇനിയുണ്ടാകില്ല. കുറച്ചുചിത്രങ്ങളില്‍ ഒരു നടന്‍, അങ്ങനെ മാത്രമേ, സംഭവിക്കൂ.

പരീക്ഷണങ്ങൾ

അനുഭവങ്ങളും അന്വേഷണങ്ങളുമാണ് ഒരു നടനെ പരുവപ്പെടുത്തുന്നത്. മമ്മൂട്ടി എന്ന നടന്‍റെ അഭിനയജീവിതത്തില്‍ പ്രേക്ഷകരെയും ചലച്ചിത്രലോകത്തെയും വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങളുണ്ട്.

വിധേയന്‍ എന്ന ചിത്രത്തിലെ ഭാസ്‌കരപ്പട്ടേലര്‍ (ഭാസ്‌കരപ്പട്ടേലരും എന്‍റെ ജീവിതവും എന്ന സക്കറിയുടെ കഥയെ ഇതിവൃത്തമാക്കി അടൂര്‍ ഗോപാലകൃഷ്ണ്‍ സംവിധാനം ചെയ്ത ചിത്രം), പൊന്തന്‍മാടയിലെ മാട (ടി.വി.ചന്ദ്രന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം), മതിലുകള്‍ എന്ന സിനിമയില്‍ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച കഥാകാരന്‍/ബഷീര്‍ (ബഷീറിന്റെ കഥയെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം),

മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണാനുഭവങ്ങള്‍ കോര്‍ത്തിണക്കിയ സൂസന്നയിലെ ഡാനി (ടി.വി.ചന്ദ്രന്‍റെ സംവിധാനം നിര്‍വഹിച്ച ചിത്രം), പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി (ടി.പി.രാജീവിന്‍റെ നോവലിനെ ആസ്പദമാക്കി രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം)...

അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളായി അദ്ദേഹം വെള്ളിത്തിരയില്‍ അവതരിച്ചു. സമാന്തരസിനിമകള്‍ക്കും വാണിജ്യസിനിമകള്‍ക്കും ഒരുപോലെ ഇണങ്ങുന്ന മറ്റൊരു നടനും നമുക്കില്ല. എഴുത്തിനാലാം വയസില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ആ മഹാനടനെ പ്രാപ്തനാക്കിയത് അഭിനയകലയുടെ 'ഉപാസകന്‍' എന്നതുകൊണ്ടു മാത്രമാണ്.

ചലച്ചിത്രനിരീക്ഷകര്‍ പറയാറുണ്ട്. മമ്മൂട്ടി ഒരു കാലഘട്ടത്തിന്‍റെ മാത്രം നടനല്ല, എന്ന്. അദ്ദേഹത്തിന്‍റെ അഭിനയജീവിതം ആരംഭിച്ചകാലം തൊട്ട്, ആ നടന്‍ സ്വയം വിമര്‍ശിക്കുകയും തന്നെത്തന്നെ പുതുക്കിപ്പണിയുകയുമായിരുന്നു. അതുകൊണ്ടുമാത്രമാണ് കാലം മാറുമ്പോഴും പുതിയ നടനായി മാറുന്നത്. അദ്ദേഹം നടനല്ല, എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. കാരണം അദ്ദേഹം നടന്മാരുടെ നടനാണ്. അഭിനയകലയുടെ കുലപതി!

വലിപ്പച്ചെറുപ്പമില്ലാതെ

സമകാലികനടന്മാരെ അപേക്ഷിച്ച്, വലിപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോ നവാഗതനോ എന്ന വ്യത്യാസങ്ങളൊന്നും പ്രകടിപ്പിക്കാതെ വ്യത്യസ്തമായ അഭ്രകാവ്യവുമായി വന്നവരെ അദ്ദേഹം സ്വീകരിച്ചു. ആ കഥാപാത്രങ്ങള്‍ക്കായി രാപകല്‍ അദ്ദേഹം കഷ്ടപ്പെട്ടു.

തനിക്കു യോജിക്കാന്‍ കഴിയുന്നിടത്ത് അല്ലെങ്കില്‍ തന്‍റെ കഥാപാത്ര അന്വേഷണങ്ങളെ പ്രചോദിപ്പിക്കുന്നിടത്ത് മമ്മൂട്ടിയിലെ "അഭിനയപുരുഷന്‍' തമ്പടിച്ചു. തന്നെത്തന്നെ ആവര്‍ത്തിക്കുന്ന പതിവ് മമ്മൂട്ടിക്കില്ല. ഒരുകാലത്ത് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ (കുടുംബചിത്രങ്ങള്‍) നിരന്തരം ചെയ്ത്, ബോക്സ്ഓഫീസില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ആ നടന്‍, സിനിമയില്ലാതെ ചടഞ്ഞുകൂടിയ നാളുകളുമുണ്ട്.

പിന്നീട് തന്നെത്തന്നെ പുനര്‍നിര്‍മിച്ച് താരം വീണ്ടും അവതരിക്കുകയുമായിരുന്നു. ന്യൂഡല്‍ഹി എന്ന ജോഷി ചിത്രം അദ്ദേഹത്തിന്‍റെ അത്തരത്തിലൊരു പുനര്‍വരവിന് നിമിത്തമായ ചിത്രമാണ്. പിന്നീട് ബ്ലെസിയുടെ കാഴ്ചയും. ഒരേസമയം, രാജമാണിക്യമാകാനും മാടയാകാനും മറ്റാര്‍ക്കു കഴിയും..?

മാറ്റവും ആഴവും

വിഖ്യാത ചലച്ചിത്രകാരന്‍ കെ.ജി.ജോര്‍ജിന്‍റെ "യവനിക'യിലെ ജേക്കബ് ഈരാളി, ക്ലാസിക് സംവിധായകന്‍ ഭരതന്‍റെ "അമര'ത്തിലെ അച്ചൂട്ടി, 'വടക്കന്‍ വീരഗാഥ'യിലെ ചന്തു ചേകവര്‍, 'ലൗഡ് സ്പീക്കറി'ലെ മൈക്ക്, 'പ്രാഞ്ചിയേട്ട'നിലെ പ്രാഞ്ചി, 'പത്തേമാരി'യിലെ പള്ളിക്കല്‍ നാരായണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ പഠിക്കുമ്പോള്‍, കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റവും ആഴവും മനസിലാക്കാനാകും.

കഥാപാത്രങ്ങളുടെ ആഴങ്ങള്‍ തേടിയുള്ള ഏകാന്തയാത്രയാണ് മമ്മൂട്ടിയെ മഹാനടനാക്കിയതും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കിയതും. മമ്മൂട്ടിയല്ലാതെ, മറ്റൊരു നടനെയും തന്റെ 'ചന്തു' വായി സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് എംടി പറഞ്ഞതിന്‍റെ പൊരുളും അതാണ്.

ജൂറിയുടെ വാക്കുകൾ

അവാര്‍ഡ് പ്രഖ്യാപനവേളയില്‍ ജൂറിയുടെ വാക്കുകള്‍, മമ്മൂട്ടിയുടെ അഭിനയജീവിതത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതായിരുന്നു. 'കൊടുമണ്‍ പോറ്റി', 'ചാത്തന്‍' എന്നീ രണ്ടു പാത്രസൃഷ്ടികളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുനടത്തിയ ഭാവാഭിനയ മികവ്- എന്നാണ് ജൂറി പറഞ്ഞത്. നടന്‍ എന്ന നിലയില്‍ ശരീരം മാത്രമല്ല, മനസും അഭിനയപരീക്ഷണത്തിന്റെ ശാലയാക്കി മമ്മൂട്ടി മാറ്റുന്നു.

എന്നാല്‍; ഇതൊന്നുമല്ല, കാലത്തിനൊപ്പം നടന്ന നടന്‍ എന്നും മനസിലാക്കേണ്ടിയിരിക്കുന്നു. ഇതിലും ആഴമുള്ള, തലമുറകളെ പ്രചോദിപ്പിക്കുന്ന എത്രയോ കഥാപാത്രങ്ങളായി ആ 'മഹാപുരുഷന്‍' ഇനിയും അവതരിക്കാനിരിക്കുന്നു.

Kerala

ഞാനെന്താ പഴയതാണോ, ഈ തലമുറയിലെ ആളല്ലേ; പുരസ്കാരനേട്ടത്തിന് പിന്നാലെ മമ്മൂട്ടി

കൊച്ചി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി.

'എല്ലാവർക്കും നന്ദി. എന്‍റെ കൂടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും ആശംസകൾ. ആസിഫിനും ടൊവീനോയ്ക്കും ആശംസകൾ. ഷംല ഹംസയ്ക്ക് സിദ്ധാർഥ് ഭരതന് സൗബിന് എല്ലാവർക്കും അഭിനന്ദനങ്ങൾ.

അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ. കിട്ടാത്തവർക്ക് അടുത്ത പ്രാവശ്യം കിട്ടും. കഥാപാത്രവും കഥയുമൊക്കെ വ്യത്യസ്തമാണ്. ഇതും ഒരു യാത്രയല്ലേ, കൂടെ നടക്കാൻ ഒത്തിരി പേരുണ്ടാകില്ലേ. ഇതൊരു മത്സരം എന്നൊന്നും പറയാൻ പറ്റില്ല'. മമ്മൂട്ടി പറഞ്ഞു.

പുതുതലമുറയാണ് ഇത്തവണ അവാർഡ് മുഴുവൻ കൊണ്ടുപോയേക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് താരം പ്രതികരിച്ചു. ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ, മമ്മൂട്ടി പറഞ്ഞു.

ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിയെ തേടി മികച്ച നടനുള്ള 55 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തിയത്. ഇത് എട്ടാം തവണയാണ് താരത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.

 

Movies

ഞാനെന്താ പഴയതാണോ, ഈ തലമുറയിലെ ആളല്ലേ; പുരസ്കാരനേട്ടത്തിന് പിന്നാലെ മമ്മൂട്ടി

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മമ്മൂട്ടി.

'എല്ലാവർക്കും നന്ദി. എന്‍റെ കൂടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും ആശംസകൾ. ആസിഫിനും ടൊവീനോയ്ക്കും ആശംസകൾ. ഷംല ഹംസയ്ക്കും സിദ്ധാർഥ് ഭരതനും സൗബിനും എല്ലാവർക്കും അഭിനന്ദനങ്ങൾ.

അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ. കിട്ടാത്തവർക്ക് അടുത്ത പ്രാവശ്യം കിട്ടും. കഥാപാത്രവും കഥയുമൊക്കെ വ്യത്യസ്തമാണ്. ഇതും ഒരു യാത്രയല്ലേ, കൂടെ നടക്കാൻ ഒത്തിരി പേരുണ്ടാകില്ലേ. ഇതൊരു മത്സരം എന്നൊന്നും പറയാൻ പറ്റില്ല'. മമ്മൂട്ടി പറഞ്ഞു.

പുതുതലമുറയാണ് ഇത്തവണ അവാർഡ് മുഴുവൻ കൊണ്ടുപോയേക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് താരം പ്രതികരിച്ചു. ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ, മമ്മൂട്ടി പറഞ്ഞു.

ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിയെ തേടി മികച്ച നടനുള്ള 55 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തിയത്. ഇത് എട്ടാം തവണയാണ് താരത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.

 

Kerala

മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും(ഭ്രമ‌യുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.

അജയന്‍റെ രണ്ടാം മോഷണത്തിലെ അഭിനയത്തിന് ടൊവീനോയും കിഷ്കിന്ധാകാണ്ഡത്തിലെ അഭിനയമികവിന് ആസിഫ് അലിയും പ്രത്യേക ജൂറി പരമാർശത്തിന് അർഹനായി. മികച്ച സംവിധായകനായി ചിദംബരം പുരസ്കാരത്തിനർഹനായി.

മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശനയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്കാരം. പാരഡൈസ് എന്ന ചിത്രത്തിനാണ് ദർശനയ്ക്ക് ജൂറിയുടെ പരാമർശം. 

സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്കാരം പങ്കിട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ.

മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജും വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.

മികച്ച ചലച്ചിത്ര ഗ്രന്ഥമായി പെൺപാട്ട് താരകൾ തെരഞ്ഞെടുത്തു. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.

 

Kerala

അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനം: മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ എന്നിവർക്ക് തുറന്ന കത്തുമായി ആശാ പ്രവർത്തകർ

 

 

തിരുവനന്തപുരം: മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ എന്നിവര്‍ക്ക് തുറന്ന കത്തുമായി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ മൂന്നു താരങ്ങളെയും സർക്കാർ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്.

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകരെ വന്നു കാണണമെന്നാണ് ആവശ്യം. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു.

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.കെ. സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.

ഇമെയിൽ മുഖേനയാണ് താരങ്ങൾക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്‍റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനില്‍ക്കണമെന്നാണ് ആശമാരുടെ ആവശ്യം.

Movies

ലണ്ടൻ പഴയ ലണ്ടനല്ല, പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാണ്; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി മനോജ് കെ. ജയൻ

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ. ലണ്ടനിൽ നിന്നെടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

‘ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം.., പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ... ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി’ മനോജ്.കെ.ജയൻ കുറിച്ചു.

 

 

Movies

"കാമറ വിളിക്കുന്നു' ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ടയിടത്തേയ്ക്ക് ഞാൻ തിരികെ പോകുന്നു; മാസ് ലുക്കിൽ മമ്മൂട്ടി

ഇടവേള‍യ്ക്ക് ശേഷം വീണ്ടും കാമറയുടെയും ഷൂട്ടിന്‍റെയും ബഹളങ്ങളിലേയ്ക്ക് തിരികെ പോകുന്നതിന്‍റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി. ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു എന്ന കുറിപ്പോടെയാണ് താരം സന്തോഷം പങ്കുവച്ചത്.

തന്‍റെ ഏറ്റവും പുതിയ ടൊയോട്ട ലാൻഡ് ക്രൂസർ കാറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി സന്തോഷം അറിയിച്ചത്.

‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു. എന്‍റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കാൻ വാക്കുകൾ മതിയാകില്ല. കാമറ വിളിക്കുന്നു.’ എന്നാണ് മമ്മൂട്ടി ചിത്രത്തിനൊപ്പം കുറിച്ചത്.

നിരവധിപ്പേരാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് കമന്‍റ് ചെയ്തത്. സംവിധായകൻ തരുൺ മൂർത്തി, മിഥുൻ മാനുവൽ തോമസ്, ടിനു പാപ്പച്ചൻ, നടൻ ആന്‍റണി വർഗീസ്, നൈല ഉഷ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ കമന്‍റ് ചെയ്തിരിക്കുന്നത്.

ചെന്നൈ വിമാനത്താവളത്തിലേക്ക് കാറോടിച്ചെത്തിയ മമ്മൂട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഓറഞ്ച് ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി വിമാനത്താവളത്തിലെത്തിയത്.

മഹേഷ് നാരായൺ ചിത്രത്തിന്‍റെ ഷൂട്ടിനായി ഹൈദരബാദിലേക്കാണ് താരത്തിന്‍റെ യാത്ര. ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ഒക്ടോബർ ഒന്നിന് ചേരുമെന്ന് നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിന്‍റെ ബാക്കി ഷെഡ്യൂളിനായി മമ്മൂട്ടി യുകെയിലേക്ക് പോകും. ഈ മാസം 25 വരെ യുകെയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. നവംബർ പകുതിയോടെ ആയിരിക്കും മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുക. അതിനു ശേഷം ഇതേ സിനിമയുടെ ബാക്കി ചിത്രീകരണത്തിലും മമ്മൂട്ടി ഭാഗമാകും.

Movies

"കിംഗ് ഈസ് ബാക്ക്'; ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നീണ്ട വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. സ്വന്തമായി ഡ്രൈവ് ചെയ്ത് സ്റ്റൈലൻ എൻട്രിയിൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആന്‍റോ ജോസഫിനൊപ്പമാണ് താരം എത്തിയത്.

ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്.

ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പേട്രിയറ്റിന്‍റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.

Movies

ചികിത്സയുടെ ആദ്യഘട്ടത്തിൽ മണവും രുചിയുമൊക്കെ പോയിരുന്നു; മമ്മൂട്ടിയുടെ രോഗാവസ്ഥയെക്കുറിച്ച് ശ്രീരാമൻ

മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും താരവുമായുള്ള സൗഹൃദത്തെക്കുറിച്ചും മനസ് തുറന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ലെന്നും മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നുവെന്നും ശ്രീരാമൻ പറയുന്നു.

ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. രോഗം പൂർണമായും ഭേദമായെന്ന് മമ്മൂട്ടി വിളിച്ചു പറഞ്ഞതിനെക്കുറിച്ച് വി.കെ. ശ്രീരാമൻ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.

വി.കെ ശ്രീരാമന്‍റെ വാക്കുകൾ

‘‘മമ്മൂട്ടിക്ക് രോഗവിമുക്തി ഇന്നൊരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല. മമ്മൂട്ടി എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോൾ ഒരാഴ്ച കൂടുമ്പോൾ വിളിക്കും. ഇന്നലെയും മിനിയാന്നും ഒക്കെ വിളിച്ചിരുന്നു. അപ്പോഴൊക്കെ ഇതിനെപ്പറ്റി ഒന്നുമല്ല പറഞ്ഞിരുന്നത്.

ആദ്യഘട്ടത്തിൽ വിളിക്കുമ്പോൾ ഭക്ഷണത്തിന് രുചിയില്ല നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്നൊക്കെ പറയുമായിരുന്നു. പക്ഷേ, അതൊന്നും വലിയ പ്രാധാന്യമുള്ള കാര്യമായിട്ടൊന്നുമല്ല സംസാരിക്കുന്നത്.

എന്നെ വിളിക്കുമ്പോൾ സംസാരിക്കുന്നത് വേറെ പലതും ആയിരുന്നു. ചിലപ്പോൾ രാഷ്ട്രീയമായിരിക്കും, ചിലപ്പോൾ കൃഷിയെപ്പറ്റി ആയിരിക്കും, അങ്ങനെ എല്ലാറ്റിനെപ്പറ്റിയും സംസാരിക്കും. ഇതൊക്കെ എന്നോടാണ് സംസാരിക്കുന്നത്.

എനിക്കാണെങ്കിൽ ഇതിനെപ്പറ്റിയൊക്കെ മൂപ്പർക്ക് ഉള്ള അത്ര ഗ്രാഹ്യമില്ല. ചില ആളുകളെ പറ്റി പറയുമ്പോൾ, ‘നിനക്ക് എന്താ തോന്നുന്നത്’ എന്ന് ചോദിക്കും. ഞാൻ പറയും, ‘അയാൾ നിങ്ങൾ വിചാരിക്കുന്ന പോലത്തെ ആളല്ല’ എന്ന്. ‘അപ്പോൾ നീ എന്താ വിചാരിച്ചത്’ എന്ന് എന്നോട് ചോദിക്കും.

അവിടെ നമ്മൾ കുടുങ്ങും. ഇങ്ങനത്തെ രീതിയിലുള്ള വർത്തമാനങ്ങൾ ആണ് ഞങ്ങൾ തമ്മിലുള്ളത്. അല്ലാതെ ഭയങ്കര ബൗദ്ധിക ചർച്ചകളോ ബൗദ്ധിക വ്യായാമങ്ങളോ ഒന്നും ഉണ്ടാകാറില്ല. പക്ഷേ, ഞങ്ങൾ തമ്മിൽ കുറേനേരം സംസാരിച്ചു കഴിയുമ്പോൾ അതിൽ നിരവധി വിഷയങ്ങൾ ഉണ്ടായിരിക്കും. ഈ വിഷയങ്ങൾ ഒന്നും ആധികാരികമായിരിക്കണമെന്നില്ല. ചിലപ്പോൾ നോവലിനെ പറ്റി, ചിലപ്പോൾ കാമറകളെ പറ്റി, സിനിമകളേയും നാടകത്തെപ്പറ്റിയും ഒരുപാട് സംസാരിക്കും.

പക്ഷേ, എനിക്ക് ഇതൊന്നും വലിയ പിടിയുള്ള കാര്യമായിരിക്കില്ല. ഇടയ്ക്കിടയ്ക്ക് മൂപ്പർക്ക് ഇതിനെപ്പറ്റി സംസാരിക്കാൻ ഒരാളെ കിട്ടണം. അതിനാണ് എന്നെ വിളിക്കുന്നത്. എനിക്കൊന്നും പറയാനില്ലാതാവുമ്പോൾ ചോദിക്കും,

‘നീ വലിയ വിവരം ഒന്നും ഇല്ലാതെ ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ് അല്ലേ’ എന്ന്. മൂപ്പർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ ഒരു ചാൻസ് കിട്ടണം. ഇന്നലെ വിളിച്ചപ്പോൾ മുഴുവൻ എന്നെ ക്യാമറകളെ പറ്റി പഠിപ്പിക്കുകയായിരുന്നു. ഒരുപാട് കാമറകളെ പറ്റി പറഞ്ഞു. ഫ്യൂജി എന്ന് പറയുന്ന ഒരു കാമറയെ പറ്റി കുറെ പറഞ്ഞു.

പിന്നെ ചന്ദ്രനിലേക്ക് ആദ്യം പോയവർ കൈയിൽ വച്ച ഒരു ഹാൻഡ് മെയ്ഡ് കാമറയുണ്ട്, അതിനെപ്പറ്റി പറഞ്ഞു. അത് ഉണ്ടാക്കിയ സ്ഥലത്തെ പറ്റി കുറെ ആലോചിച്ചു. പിന്നെ പറഞ്ഞു, സ്വീഡനിൽ ആണെന്ന് തോന്നുന്നു അത് ഉണ്ടാക്കിയത് എന്ന്. ക്യാമറയുടെ പേരും പറഞ്ഞു. എനിക്കിപ്പോൾ അധികം ഓർമയൊന്നും നിൽക്കില്ല. അതുകൊണ്ട് ഓർക്കുന്നില്ല. ഇങ്ങനെ നിരവധി കാര്യങ്ങളാണ് സംസാരിച്ചത്.

അസുഖത്തിന്‍റെ കാര്യങ്ങളെ പറ്റിയൊക്കെ മുൻപ് പറഞ്ഞിരുന്നു. അത് ഞാൻ ചോദിച്ചിട്ട് പറയുന്നതൊന്നുമല്ല. കുറച്ചുദിവസം മുൻപ് വിളിച്ചപ്പോൾ രണ്ടു മൂന്ന് ടെസ്റ്റുകൾ കഴിഞ്ഞു, അതൊക്കെ ഓക്കേയാണ് എന്നു പറഞ്ഞിരുന്നു. പിന്നെ പറഞ്ഞു, ‘ഇനി ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് പാസായാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ’ എന്ന്.

പക്ഷേ അതു കുറേ മുൻപാണ് പറഞ്ഞത്. ഇന്നലെ വിളിച്ചപ്പോൾ ടെസ്റ്റിനെ പറ്റി ഒന്നും പറഞ്ഞില്ല. ഇന്ന് ടെസ്റ്റ് ഉണ്ട്, അത് ഫൈനലാണ് എന്നൊന്നും പറഞ്ഞിരുന്നില്ല. ഞാൻ ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് എന്നെ വിളിച്ചത്. കുറെ നേരമായി വിളിക്കുന്നുണ്ട്.

പക്ഷേ, ഓട്ടോറിക്ഷയുടെ ശബ്ദം കൊണ്ട് ഫോൺ അടിച്ചത് കേട്ടില്ല. പിന്നീട് നോക്കിയപ്പോൾ മമ്മൂട്ടി വിളിക്കുന്നു. അങ്ങനെ ഫോൺ എടുത്തു. അപ്പോഴാണ് ഓട്ടോറിക്ഷയിൽ ആണെന്ന് പറഞ്ഞതും ‘കാറില്ലേ, കാർ എവിടെ പോയി’ എന്നൊക്കെ ചോദിച്ചതും.

അതിനിടയാണ് പറഞ്ഞത് ‘ലാസ്റ്റ് ടെസ്റ്റ് പാസായി’ എന്ന്. അതിൽ ഒരു എക്സൈസ്മെന്‍റ് ഒന്നുമില്ല കേട്ടോ. എനിക്ക് വലിയ സന്തോഷമുണ്ടെങ്കിലും ഞാൻ അത് പ്രകടിപ്പിച്ചില്ല. ഞാൻ പറഞ്ഞു അതൊക്കെ നമുക്ക് അറിയാമായിരുന്നു എന്ന്. ‘നീ എല്ലാം അറിയുന്ന ആൾ ആണല്ലോ’ എന്നൊക്കെ പറഞ്ഞ് എന്നെ കുറെ ചീത്ത പറഞ്ഞു.

അങ്ങനെയാണ് ആ വർത്തമാനം മുഴുവനും ഉണ്ടായിരുന്നത്. അതിനിടെ ഇവിടെ ഒരു ഫോട്ടോ എക്സിബിഷൻ നടക്കുന്നുണ്ട്, അതിനെപ്പറ്റി ചോദിച്ചു. ആൾക്കാർ കാണാൻ വരുന്നുണ്ടോ എന്നൊക്കെ. മൂപ്പരുടെ ഒരു പടം വച്ചിട്ടുണ്ട്. മൂപ്പരുടെ പടത്തെ പറ്റി ആരെങ്കിലും മോശം പറയുന്നുണ്ടോ എന്നാണ് പ്രധാനമായും ചോദിക്കുക. ഇപ്രാവശ്യം വച്ചിട്ടുള്ള ഫോട്ടോകളിൽ മൂപ്പരുടെ ഫോട്ടോ, എല്ലാ ഫൊട്ടോഗ്രാഫർമാർക്കും ഇഷ്ടപ്പെട്ട ഒന്നാണ്.

ഇതിനിടെ റോഡുകളെ പറ്റി സംസാരിച്ചിരുന്നു. എനിക്കാണെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഈ റോഡുകളിലൂടെ പോകാൻ വലിയ ബുദ്ധിമുട്ടുണ്ട്. എങ്ങനെയാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുക.

അതിനെപ്പറ്റി പറഞ്ഞപ്പോൾ മൂപ്പര് പറഞ്ഞു, ‘എടാ പരശുരാമൻ മഴു എറിഞ്ഞിട്ട് ഉണ്ടായതാണ് കേരളം. നിനക്ക് അറിയില്ലേ അപ്പോൾ സമുദ്രമാണ് ബേസിക്കലി നമ്മുടെ നാട്. മഴക്കാലമാണ് കേരളത്തിൽ മിക്കവാറും 365 ദിവസവും, അപ്പോൾ റോഡിൽ കുഴി ഉണ്ടാകും അത് സ്വാഭാവികമാണ്’. അപ്പോൾ ഞാൻ ചോദിച്ചു, ‘നാഷണൽ ഹൈവേകളിൽ ഒന്നും കുഴിയില്ലല്ലോ’ എന്ന്. ഇതിനു മുൻപും ഞങ്ങൾ ഇങ്ങനെയൊക്കെയാണ് സംസാരിക്കുക.

സിനിമയിൽ സജീവമായി വരുന്ന കാലത്ത് പോലും ഞങ്ങൾ സംസാരിക്കുമ്പോൾ പല കാര്യങ്ങളും ഇങ്ങനെ വിശദമായിട്ട് സംസാരിക്കും. ഞാൻ ആദ്യം അഭിനയിച്ച സിനിമ, ഞാൻ എന്‍റെ അഭിനയജീവിതത്തിന്‍റെ പകുതി പൂർത്തിയാക്കിയിട്ടുള്ള സിനിമ, ഇതിനെ പറ്റിയൊക്കെ മൂപ്പർക്ക് അറിയാം.

അത്തരം കാര്യങ്ങളൊക്കെ അദ്ദേഹം ഓർമയിൽ സൂക്ഷിക്കും. മൂപ്പരുടെ ഭാഷാ പരിജ്ഞാനം ഒക്കെ വളരെ വലുതാണ്. ഇടയ്ക്ക് എന്നെ നാലു തെറിയും വിളിക്കും. ആ ഒരു രീതിയിലാണ് ഇപ്പോഴും സംസാരിക്കുക അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. മൂപ്പർക്ക് ഇതുപോലെ തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അവരോട് ഉള്ളിലുള്ളതെല്ലാം പറയും.

ഇനി പുറത്തിറങ്ങി ആൾക്കൂട്ടത്തിനിടയിലേക്ക് ഒക്കെ വരാൻ ഡോക്ടർ അനുവാദം കൊടുക്കേണ്ടിവരും. കാരണം പുറത്തിറങ്ങി ഒരുപാട് ആളുകളുമായി ഇടപഴകുമ്പോൾ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ടല്ലോ.

അതുകൊണ്ട് ഡോക്ടർമാർ പറഞ്ഞാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ. എന്നാലും അധികം വൈകില്ല എന്ന് തോന്നുന്നു. മുൻപൊരിക്കൽ വിളിച്ചപ്പോൾ ഭക്ഷണത്തിന് ഇപ്പോൾ ടേസ്റ്റ് ഉണ്ട്. ഞാൻ നന്നായി ഭക്ഷണം കഴിച്ചു എന്നൊക്കെ പറഞ്ഞു. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് ടേസ്റ്റ് ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. പിന്നെ മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ അതൊക്കെ മാറി. ഇപ്പോൾ കൂടുതൽ ഉഷാർ വന്നിട്ടുണ്ട് എന്നാണ് സംസാരിക്കുമ്പോൾ തോന്നുന്നത്.

വലിയ ഒരു എനർജി സംസാരത്തിലുണ്ട്. ഒരിക്കലും ഒരു രോഗിയുടെ എനർജി ഇല്ലായ്മയും ഒന്നും തോന്നിയിട്ടില്ല. പഴയ പോലത്തെ ശബ്ദവും എനർജിയും ഒക്കെയാണ് സംസാരിക്കുമ്പോൾ ഉള്ളത്. കുറച്ചുനാളായി അങ്ങനെ തന്നെയാണ്. അസുഖത്തിന്‍റെ ആരംഭത്തിൽ സംസാരിക്കുമ്പോഴും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.

അതുകൊണ്ട് മൂപ്പർക്ക് അസുഖം വന്നു എന്ന് ഫോണിൽ കൂടെ സംസാരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടില്ല. ആള് എന്നും അങ്ങനെ തന്നെയായിരുന്നു. അതുകൊണ്ട് ഒരു വ്യത്യാസവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്നലെ സംസാരിച്ചപ്പോൾ ചെടികളെ പറ്റിയൊക്കെ പറഞ്ഞു.

ചെടികൾ ക്രോപ്പ് ചെയ്യണം, വ്യത്യാസം കൊണ്ടുവരണം, മാവുകളൊക്കെ നന്നായിട്ട് നോക്കിയാലേ അത് പൂക്കുകയുള്ളൂ എന്നൊക്കെ. മൂപ്പരുടെ വീട്ടിൽ മരങ്ങൾ കുറെ വച്ചിട്ടുണ്ട്. അവിടെ അത് നോക്കാൻ ഒരാൾ വരും. അതിനെപ്പറ്റി സംസാരിച്ചു, അഗ്രികൾച്ചറിനെയും ഫാമിംഗിനെ പറ്റിയും ഒക്കെ. ഇനിയിപ്പോൾ വിശ്രമമെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ തീർക്കാനുള്ള സിനിമകളൊക്കെ തീർക്കും എന്നാണ് എനിക്ക് തോന്നുന്നത്.

മമ്മൂട്ടിയെ കുറിച്ച് അറിയാൻ ആൾക്കാർക്ക് താല്പര്യമുണ്ടാകും. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് എന്ന് അറിയാൻ താല്പര്യമുണ്ടാകും. എന്നാണ് തിരിച്ചു വരുന്നത് എന്ന് നോക്കിയിരിക്കുകയായിരിക്കും. അങ്ങനെയിരിക്കുമ്പോഴാണ് ജോർജിന്‍റെയും ആന്‍റോ ജോസഫിന്‍റെയും ഒരു അറിയിപ്പ് വരുന്നത്.

അത് നമ്മൾ പറയുന്നതുപോലെ അല്ല. ആധികാരികമായി പറയുന്നതാണ്. മൂപ്പർക്ക് അസുഖം ഭേദമായി എന്ന് ഞാൻ പറയുന്നതുപോലെ അല്ല അവർ പറയുന്നത്. അവർ പറയുമ്പോൾ അത് ഒഫീഷ്യൽ ആണ്. അതിനുശേഷമാണ് ഞാൻ പോസ്റ്റ് ഇട്ടത്. എന്നോട് സംസാരിച്ചെങ്കിലും ഞാൻ പോസ്റ്റ് ഒന്നും ഇട്ടിട്ടില്ലായിരുന്നു.

ഒഫീഷ്യലായി അറിയിപ്പ് വരുന്നതിനു മുന്നേ ഞാൻ ഇടുന്നത് ശരിയല്ലല്ലോ. ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നതിനുശേഷമാണ് എനിക്ക് കിട്ടിയ വിവരം ഞാൻ പങ്കുവെച്ചത്. ചിലപ്പോഴൊക്കെ വീഡിയോ കോൾ വിളിച്ച് സംസാരിക്കാറുണ്ട്. ഇന്ന് പക്ഷേ വീഡിയോ കോളിൽ അല്ല വിളിച്ചത്. കഴിഞ്ഞ ദിവസം വീഡിയോ കോളിൽ ആണ് സംസാരിച്ചത്.

അവിടെയിരുന്ന് ഓരോ ക്യാമറ എടുപ്പിച്ച് അതൊക്കെ എന്നെ കാണിച്ചു തന്നു. അതിന്‍റെ കാര്യങ്ങളൊക്കെ വിശദീകരിച്ചു. ചിലപ്പോൾ ഓരോ കാര്യങ്ങൾ പറയുമ്പോഴും കുട്ടികളുടെ മാതിരി ഉത്സാഹം കാണിക്കുന്നത് കാണാം. ഉറപ്പായും അവൻ തിരിച്ചു വരും, അത് എനിക്ക് ഉറപ്പുണ്ടായിരുന്നു.’’


Latest News

Corehub Up