Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Highway

Kannur

ദേശീയപാതയിലെ വെള്ളക്കെട്ട്: എൻഎച്ച് പ്രോജക്ട് ഡയറക്ടറെ ഉപരോധിച്ചു

കണ്ണൂർ: കണ്ണൂർ-തളിപ്പറന്പ് ദേശീയ പാതയിൽ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് മുന്നിൽ മഴക്കാലത്ത് വർഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് എൻഎച്ച് അഥോറിറ്റി പ്രോജക്ട് ഡയറക്ടറെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കോർപറേഷൻ കൗൺസിലർ അനൂപ് ബാലന്‍റെ നേതൃത്വത്തിൽ പ്രോജക്ട് ഡയറർ ഉമേഷ് ഗാർഗിനെയാണ് ഓഫീസിൽ ഉപരോധിച്ചത്.

ഉപരോധത്തെ തുടർന്ന് ദേശീയ പാത അറ്റകുറ്റപ്പണികളുടെ കരാർ ഏജൻസിയായ വിശ്വസമുദ്ര അധികൃതരെ പ്രോജക്ട് ഡയറക്ടർ വിളിച്ചു വരുത്തി പ്രശനം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് നിർദേശിച്ചു. എത്രയും പെട്ടെന്ന് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന പ്രോജക്ട് ഡയറക്ടറുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ്, ചിറക്കൽ ബ്ലോക്ക് പ്രസിഡന്‍റ് കൂക്കിരി രാജേഷ്, പുഴാതി മണ്ഡലം പ്രസിഡന്‍റ് എൻ.വി. പ്രദീപ്കുമാർ, വിഹാസ് അത്താഴക്കുന്ന് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. വൈകുന്നേരത്തോടെ ദേശീയപാത അറ്റകുറ്റപണി കരാറെടുത്ത കന്പനി മണ്ണുമാന്തി യന്ത്രം എത്തിച്ച് നിലവിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.

District News

ദേശീയപാതയ്ക്കായി മൺമതിൽ നിർമിക്കുന്നതിനെതിരെ പ്രതിഷേധം

കൊട്ടിയം: ദേശീയപാതയ്ക്കായി മൺമതിൽ നിർമിക്കുന്നതിനെതിരായ ജനകീയപ്രതിഷേധം ശക്തമാകുന്നു. മൈലക്കാട്ട് ഉയരപ്പാതയും സർവീസ് റോഡും തകർന്നതി െ ന്‍റ പശ്ചാത്തലത്തിലാണ് ഇത്. ആദ്യമായി ഉയരപ്പാത വിണ്ടുകീറിയ പറക്കുളത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.


പറക്കുളത്ത് നിർമിച്ചിട്ടുള്ള ഉയരപ്പാത ഏതുനിമിഷവും തകർന്ന് നിലം പൊത്താവുന്നനിലയിൽ ആണെന്നും ഇപ്പോഴും ഉയരപ്പാതയിൽ പല സ്ഥലത്തും വിള്ളലുകൾ നിലവിലുണ്ടെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്.


പറക്കുളം മുതൽ ഇത്തിക്കര വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാനാണ് പറക്കുളം ജനകീയ സമിതി തീരുമാനിച്ചിട്ടുള്ളത്.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ പറക്കുളത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.മുൻ എംഎൽഎ അസീസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നാസർ കുഴിവേലിൽ അധ്യക്ഷത വഹിച്ചു.


താഹാ അമ്പലത്തിൽ , അഡ്വ. എ. ഷാനവാസ് ഖാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കബീർ, പളനി, ജനപ്രതിനിധികളായ സുധീർ,സലാഹുദ്ദീൻ, നൗഷാദ് തൂമ്പാറ്റ്, അഡ്വ. കൊട്ടിയം എൻ. അജിത് കുമാർ, സുധീർ റോയൽ, കെ.ബി. ഷഹാൽ, അലോഷ്യസ് സേവ്യർ, പുല്ലാങ്കുഴി സന്തോഷ്, നജീം കെ.സുൽത്താൻ, സജീവ് ഖാൻ, യശോധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.

 

Latest News

Corehub Up