Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seized

തൂഫാനായി പോലീസ്! പത്തുകോടിയുടെ എംഡിഎംഎ പിടികൂടി

മലപ്പുറം: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ കോയന്പത്തൂരിൽ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പോലീസിന്‍റെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

വിപണിയിൽ പത്തുകോടിയിലധികം രൂപ വില മതിക്കുന്ന വീര്യം കൂടിയ എംഡിഎംഎ സംഘത്തിൽ നിന്ന് പിടികൂടി.

കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവില്പന സംഘത്തിലെ മലപ്പുറം പന്തല്ലൂർ കടന്പോട് സ്വദേശി മാന്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി കുന്നമംഗലംവയൽ സ്വദേശി കരിന്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം പുള്ളിലങ്ങാടി സ്വദേശി കടവത്ത് ഷെയിം അക്ബർ(21) എന്നിവരെയാണ് മലപ്പുറം പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപ്, ജില്ലാ ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം കോയന്പത്തൂരിൽ പിടികൂടിയത്.

ആഴ്ചകൾക്കു മുന്പ് ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി മഞ്ചേരി ടൗണിൽ സ്വകാര്യ അപ്പാർട്ട്മെന്‍റിൽ രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ ചിലരെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയതോടെ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് കേരളത്തിലും തമിഴ്നാട്ടിലും വില്പന നടത്തുകയാണ് സംഘമെന്ന് പോലീസ് കണ്ടെത്തി.

ലഹരിസംഘത്തിന്‍റെ ഇടത്താവളം തമിഴ്നാട്ടിലെ കോയന്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം ടൗണുകളിൽവച്ചാണ് ലഹരി ഇപാടുകൾ കൂടുതൽ നടക്കുന്നതെന്നും മനസിലായി. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഇടനിലക്കാരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിൽ കോയന്പത്തൂർ ടൗണിന് സമീപത്തുനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെ കാറിനുള്ളിൽ ഒളിപ്പിച്ച വൻ എംഡിഎംഎ ശേഖരം പോലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പല സ്ഥലങ്ങളിലായി 100 ഗ്രാം മുതൽ 500 ഗ്രാം വരെ ഡ്രോപ്പ് ചെയ്യാനുള്ള പായ്ക്കറ്റുകളാക്കിയ നിലയിൽ ഇന്നോവ കാറിന്‍റെ ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി.ജി. ദിലീപ്, മഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ മുഹമ്മദാലി, തൗഫീഖ് മുബാറക്, പ്രദീപ്കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്ക്വാഡുമാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

വാർത്താസമ്മേളനത്തിൽ ഉത്തരമേഖല ഐജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, മലപ്പുറം പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവർ പങ്കെടുത്തു.

Kerala

പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന; ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പിഎഫ്‌ഐ) എതിരേദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടര്‍ച്ചയായി സംസ്ഥാനത്തെ ഒമ്പത് ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി.

വിവിധ യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട പ്രതികള്‍ക്കു സഹായം നല്‍കിയവരുടെയും പിഎഫ്‌ഐ ഭാരവാഹികളുടെയുമടക്കം വീടുകളിലായിരുന്നു പരിശോധന. നിര്‍ണായക രേഖകള്‍ എന്‍ഐഎ പിടിച്ചെടുത്തു. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും മറ്റുമാണ് പിടിച്ചെടുത്തിട്ടുള്ളത്.

2022ലാണ് യുഎപിഎ നിയമപ്രകാരം പിഎഫ്‌ഐക്കെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു നേതാക്കളെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനാണ് എന്‍ഐഎ നീക്കം.

Kerala

മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട; 31 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. 31 ലക്ഷം രൂപയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹനപരിശോധനയിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമറിനാണ് പിടിയിലായത്.

ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സാമറിന്‍. എക്സൈസ് സംഘത്തിന്‍റെ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് രേഖകളില്ലാതെ കടത്തിയ പണം കണ്ടെത്തിയത്.

പണം കൊടുവള്ളിയിൽ ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് ഇയാൾ മൊഴി നൽകി. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

 

International

എണ്ണടാങ്കർ പിടികൂടി

മയാമി: ഉപരോധം ലംഘിച്ച് വെനസ്വേലൻ എണ്ണ കടത്തിയ ടാങ്കർ കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു.

ഗയാനയിൽ രജിസ്റ്റർ ചെയ്ത വെറോണിക്ക എന്ന കപ്പലാണിതെന്നു സൂചനയുണ്ട്. കരീബിയന്‌ കടലിൽവച്ചാണു പിടിച്ചെടുത്തത്.

കഴിഞ്ഞയാഴ്ചകളിൽ അമേരിക്കൻ സേന അഞ്ച് ടാങ്കറുകൾ പിടിച്ചെടുത്തിരുന്നു. ഇതിലൊന്ന് റഷ്യൻ പതാക വച്ച് സഞ്ചരിച്ചതായിരുന്നു.

Kerala

നിലമ്പൂര്‍ എക്‌സൈസ് ഓഫീസില്‍ ഒളിപ്പിച്ചുവച്ച മദ്യം പിടികൂടി

 മലപ്പുറം: നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്‍റെ ഇടനാഴിയില്‍ നിന്ന് രണ്ടേമുക്കാല്‍ ലിറ്റര്‍ കണക്കില്‍പ്പെടാത്ത മദ്യം കണ്ടെടുത്തു. ഇടനാഴിയിലെ ടയറുകള്‍ക്കിടയില്‍ ഹണിബീയുടെ നാല് കുപ്പികളും ജവാന്‍ ട്രിപ്പിള്‍എക്‌സ് റമ്മുമാണ് പിടിച്ചെടുത്തത്.

മലപ്പുറം പോലീസ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ജ്യോതീന്ദ്രകുമാറിന്‍റെയും സന്ദീപ് കുമാറിന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. സംസ്ഥാനത്തെ മുഴുവന്‍ ബാറുകളിലും പോലീസ് വിജിലന്‍സ് നടത്തുന്ന പരിശോധനയുടെ ഭാഗമായി നിലമ്പൂരിലെ രണ്ട് ബാറുകളിലും പരിശോധന നടത്തി.

എന്നാൽ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്നാണ് നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് സര്‍ക്കിള്‍ വിഭാഗം ഓഫീസില്‍ പരിശോധന നടത്തിയത്. പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.

Kerala

ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്‍റെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

കൊച്ചി : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എസ്ഐടി. അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധന അർദ്ധരാത്രി വരെ നീണ്ടിരുന്നു. പോറ്റിയും പത്മകുമാറും തമ്മിലെ ഇടപാടിന്‍റെ രേഖകൾക്ക് വേണ്ടിയായിരുന്നു പരിശോധന. ബോർഡും പോറ്റിയും തമ്മിലെ ഇടപാടുകളെ കുറിച്ചുള്ള രേഖകളുടെ പകർപ്പ് എസ്ഐടിക്ക് ലഭിച്ചെന്നും സൂചനയുണ്ട്.

2016 മുതൽ പത്മകുമാറിന്‍റെ ആദായനികുതി വിവരങ്ങളടക്കമുള്ള വിവരങ്ങൾ അടങ്ങിയ രേഖകളും കസ്റ്റഡിയിലെടുത്തു. പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പത്മകുമാറിന്‍റെ ബന്ധുക്കളുടെ മൊഴി. പക്ഷെ ഇത് സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരണം.

താൻ പ്രസിഡന്‍റാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിന്‍റെ മൊഴി. താനെടുത്ത തീരുമാനങ്ങൾക്ക് ബോർഡിലെ മറ്റ് അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകി.

National

ചെന്നൈ വിമാനത്താളത്തിൽ 10 കോടിയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

ചെന്നൈ: ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 28 കിലോയിലധികം കഞ്ചാവ് പിടികൂടി.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് ഇവരെ പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്ന് കഞ്ചാവ് വാങ്ങി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Kerala

പരിയാരത്ത് 80 ലക്ഷത്തിന്‍റെ കുഴൽപ്പണം പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: പരിയാരത്ത് 80 ലക്ഷത്തിന്‍റെ കുഴൽപ്പണം പിടികൂടി. പുത്തൻ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച കുഴൽപ്പണമാണ് പിടികൂടിയത്. സംഭവവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു. പുഷ്പഗിരി നഹലാസിൽ നാസിഫ് (22), അമ്മംകുളം ഷംനാസിൽ മുഹമ്മദ് ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീൽ (38) എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതയിൽ പിലാത്തറയിലെ വനിതാ ഹോട്ടലിനു സമീപം കാർ യാത്രക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിൽ ഇവർ സഞ്ചരിച്ച ആഡംബര കാറിന്‍റെ ചില്ല് തകർന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വർക്ക്ഷോപ്പുകാരനെ കൊണ്ടുവന്ന് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഹാൻഡ് ബ്രേക്കിന്‍റെ അടുത്തായി രഹസ്യ അറ കണ്ടെത്തിയത്.

ഈ അറയ്ക്കുള്ളിൽ 100, 200, 500 രൂപ നോട്ടുകളുടെ കെട്ടുകളാണ് കണ്ടെത്തിയത്. 80 ലക്ഷം രൂപയുടെ നോട്ടുകളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഴൽപ്പണമാണെന്ന് വ്യക്തമായത്. പണം പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.

International

വിലക്കയറ്റം രൂക്ഷം; പാക് - അഫ്ഗാൻ അതിർത്തിയിൽ പച്ചക്കറികൾ കെട്ടിക്കിടക്കുന്നു, പാകിസ്ഥാനിൽ തക്കാളി വില 600

ഇസ്ലാമാബാദ്: സംഘർഷത്തിന് പിന്നാലെ അതിർത്തി അടച്ചത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തിരിച്ചടിയാകുന്നു. ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു.

എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് കാബൂളിലെ പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്‌സ് തലവൻ ഖാൻ ജാൻ അലോകോസെ വാർത്താ ഏജൻസിയോട് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം മില്യൺ ഡോളർ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദിവസവും കയറ്റുമതി ചെയ്യുന്നതിനായി ഏകദേശം 500 കണ്ടെയ്നർ പച്ചക്കറികൾ ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം കേടാകുകയാണെന്നും അലോകോസെ പറഞ്ഞു. പാകിസ്ഥാൻ വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയർന്ന് കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാൻ രൂപയായി ($2.13). അഫ്ഗാനിസ്ഥാനിൽനിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്.

ഏകദേശം 5,000 കണ്ടെയ്നർ സാധനങ്ങൾ അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നതിനാൽ വിപണിയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ക്ഷാമമുണ്ടെന്ന് അലോകോസെ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഖത്തറും തുർക്കിയും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. പക്ഷേ അതിർത്തി വ്യാപാരം ഇപ്പോഴും ആരംഭിച്ചിട്ടില്ല. അടുത്ത ഘട്ട ചർച്ചകൾ ഒക്ടോബർ 25ന് ഇസ്താംബൂളിൽ നടക്കും.

Kerala

ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരൻ; വീട്ടിൽ നിന്ന് ആധാരങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.

അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.

2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്‍റെയും പേരിലേക്ക് മാറ്റിയത്.

ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

Kerala

കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് ഐടി ജീവനക്കാർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി രണ്ട് ഐടി ജീവനക്കാർ പിടിയിൽ. സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്.

നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ലക്ഷദ്വീപ് പള്ളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർക്കോട്ടിക് ഇൻസ്പെക്ടർ കെ.പി.പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Latest News

Corehub Up