Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Video

ഒരു ഉമ്മ തന്നേക്ക് എന്ന് പിഷാരടി, കവിളിൽ മുത്തം നൽകി മമ്മൂട്ടി; വീഡിയോ  

മമ്മൂട്ടിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച സന്തോഷം പങ്കുവച്ച് രമേഷ് പിഷാരടി. ഇരുവർക്കുമിടയിലെ ഊഷ്മളമായ സൗഹൃദം വിളിച്ചോതുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവച്ചത്.

തന്‍റെ ഫോണിന്‍റെ ഗ്യാലറിയിൽ ഏറെ നാളായി അതീവ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. കാറിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അരികിലേക്ക് ചെന്ന് കലക്കി, ഒരു ഉമ്മ തന്നേക്ക്...എന്ന് പിഷാരടി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കം. ഉടൻ തന്നെ കാറിന്‍റെ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് മമ്മൂട്ടി, രമേശ് പിഷാരടിയുടെ കവിളിൽ സ്നേഹത്തോടെ ചുംബിക്കുകയായിരുന്നു.

"ഇന്നല്ലെങ്കിൽ പിന്നെ എന്ന്. ഗാലറിയിൽ ഇതിങ്ങിനെ പോസ്റ്റ്‌ ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു' എന്ന രസകരമായ കുറിപ്പോടെയാണ് പിഷാരടി ഈ സുന്ദര നിമിഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

 

Movies

ഷോർട്സ് ധരിച്ച് പുറത്ത് പോകാനൊരുങ്ങി കുഞ്ഞാറ്റ, രൂക്ഷനോട്ടവുമായി ഉർവശി; രസകരമായ വീഡിയോ

രസകരമായ വീഡിയോ പങ്കുവച്ച് ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. പുറത്തുപോകാനായി ഒരുങ്ങിയപ്പോൾ കുഞ്ഞാറ്റ ഇട്ട വസ്ത്രം സൂക്ഷിച്ചുനോക്കുന്ന ഉർവശിയെ വീഡിയോയിൽ കാണാം. ഇറക്കം കുറഞ്ഞ ഷോർട്സ് ആണ് കുഞ്ഞാറ്റ ധരിച്ചിരിക്കുന്നത്.

പിന്നീട് നേരെ ഉർവശിയുടെ മുഖത്തേയ്ക്കാണ് കാമറ പോകുന്നത്. ആ നോട്ടമാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. ഒരു ശരാശരി മലയാളി അമ്മയുടെ എല്ലാ ഭാവങ്ങളും ആ മുഖത്തുണ്ട്.

നീ ഈ കോലത്തിലാണോ പുറത്തോട്ട് ഇറങ്ങുന്നത്? എന്ന ഒരുനോട്ടമാണ് ഉർവശിയുടേത്.

വിഡിയോയ്ക്ക് താഴെ കുഞ്ഞാറ്റ നൽകിയ ക്യാപ്ഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. "അമ്മയ്ക്ക് എന്‍റെ ഡ്രസ് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല, പക്ഷേ, ഞാൻ ഇടും!" എന്നായിരുന്നു കുഞ്ഞാറ്റ കുറിച്ചത്.

സിനിമയിൽ എത്ര വലിയ നടിയാണെങ്കിലും വീട്ടിൽ അമ്മമാർ ഒരേ ബ്രാൻഡ് തന്നെ!' എന്നാണ് ആരാധകരുടെ കമന്‍റുകൾ.

Kerala

രണ്ടാം ഭാര്യയ്ക്കും അമ്മയ്ക്കുമെതിരെ വീഡിയോ പങ്കുവച്ച് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി.

വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

വീടിന്‍റെ കാർപോർച്ചിലെ സീലിംഗ് ഹുക്കിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം തച്ചോട്ട് എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്.

രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി പ്രിയയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിലെ മകളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങിയതായാണ് വിവരം.

ബിസിനസിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിനു എതിർവശം കൃപ എന്ന വർക്ക്‌ഷോപ്പ് നടത്തുന്ന വിനോദ് എന്നയാളുമാണെന്ന സൂചന നൽകിയാണ് പ്രദീപ് പങ്കുവച്ച വീഡിയോയിലുള്ളത്.

മരണ കാര്യത്തിൽ മറ്റ് സംശയം ഇല്ലെന്നതാണ് പോലീസ് പറയുന്നത്. വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

National

ചെങ്കോട്ട സ്‌ഫോടനം; ഉമര്‍ നബിയുടെ വീഡിയോ പുറത്ത്

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്. സ്‌ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഉമര്‍ വിശദീകരിക്കുന്നത്.

ചാവേര്‍ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാള്‍ നേരത്തെ നിശ്ചയിച്ച സമയത്ത് സ്ഥലത്ത് മരിക്കാന്‍ പോവുകയാണെന്ന് ഉറപ്പിക്കുമ്പോള്‍ അയാള്‍ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു.

മരണമല്ലാതെ മറ്റൊരു പോംവഴിയും അവര്‍ക്ക് മുന്നിലില്ലെന്നും ഇയാൾ പറയുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്‍റെയും സമൂഹത്തിന്‍റെയും നിയമത്തിന്‍റെയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും ഇയാൾ പറയുന്നു.

അതേസമയം ചെങ്കോട്ടയ്ക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരര്‍ ഹമാസ് മോഡല്‍ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ അത്യാധുനിക രീതിയിലുള്ള ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നും സൂചനയുണ്ട്.

 

Kerala

വന്ദേഭാരതിലെ ഗണഗീതം; പിന്‍വലിച്ച വീഡിയോ റെയില്‍വേ വീണ്ടും പോസ്റ്റ് ചെയ്തു

തിരുവനന്തപുരം : എറണാകുളം - ബംഗളൂരു വന്ദേഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന യാത്രയിൽ വിദ്യാർഥികൾ ആർഎസ്എസിന്‍റെ ഗണഗീതം പാടുന്ന വീഡിയോ വീണ്ടും എക്സിൽ പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ. വിവാദമായതിനെ തുടർന്ന് നേരത്തെ പിൻവലിച്ച വീഡിയോയാണ് റെയിൽവേ വീണ്ടും പങ്കുവച്ചിരിക്കുന്നത്.

ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവർത്തനം കൂടി ചേർത്താണ് പുതിയ പോസ്റ്റ്. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സില്‍ നടത്തിയ വിമർശനത്തെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമ‍ർശിച്ചു.

കുട്ടികൾ അവർക്ക് ഇഷ്ട്ടുള്ള ദേശഭക്തി ഗാനം പാടിയതാണോ പ്രശ്നമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കുട്ടികളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണ്. മുഖ്യമന്ത്രിക്ക് അപലപിക്കാൻ സംസ്ഥാന സർക്കാരിൽ തന്നെ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോയെന്നും രാജീവ്‌ ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.

 

Latest News

Corehub Up