Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Accident

Kozhikode

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കൂരാച്ചുണ്ട്: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. നരിനട സ്വദേശി കുഴിപ്പള്ളിൽ ഷിനോജ് - സുധ ദമ്പതികളുടെ മകൻ സിദ്ധാർത്ഥാ (24) ണ് മരിച്ചത്. കൂരാച്ചുണ്ട്- കൂട്ടാലിട റോഡിലെ കോളനിമുക്ക് എരാംപൊയിൽ ഇറക്കത്തിലുള്ള താഴ്ചയിലേക്ക് വീണാണ് അപകടം. ശനിയാഴ്ച രാത്രിയിലാണ് അപകടം.

ഇന്നലെ വൈകിട്ട് നാലോടെയാണ് പ്രദേശവാസികൾ സിദ്ധാർത്ഥ് സഞ്ചരിച്ച ഇരുചക്ര വാഹനവും മൃതദേഹവും കണ്ടത്. കരിപ്പൂർ എയർപോർട്ടിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് സിദ്ധാർത്ഥ്. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു.

District News

ബൈക്കപകടത്തിൽ യുവാവ് മരിച്ചു


പനമരം: നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തെക്കുംതറ കാരാറ്റപ്പടി മരമൂല ഉന്നതിയിലെ അശോകന്‍റെ മകൻ അപ്പു (32) ആണ് മരിച്ചത്. ഏച്ചോം കനാൽ പരിസരത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു അപകടം. അപ്പുവിനൊപ്പമുണ്ടായിരുന്ന സഹോദരപുത്രൻ ഹരീഷിന് ഗുരുതരമായി പരിക്കേറ്റു. ഹരീഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

District News

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കുതിരാൻ: ദേശീയപാത കൊമ്പഴയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊമ്പഴ മുണ്ടേക്കാട്ടിൽ വീട്ടിൽ പരേതനായ സണ്ണിയുടെ മകൻ ഫെബിൻ(28) ആണ് മരിച്ചത്. സംസ്കാരം ഇന്ന് നാലിന് കൊമ്പഴ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. അമ്മ: സലോമി. സഹോദരൻ: ബിബിൻ.

ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വച്ച് ഫെബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫെബിൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാണിയംപാറ കണ്ണൻചിനയത്ത് രാജീവ് ചികിത്സയിൽ തുടരുകയാണ്.

District News

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മുക്കം: നവീകരണത്തിനു ശേഷം അപകട മരണങ്ങള്‍ ഒഴിയാതെ കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത. മുക്കം -അരീക്കോട് റോഡില്‍ കറുത്തപറമ്പിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കറുത്തപറമ്പ് കുവ്വപറമ്പത്ത് കെ.പി. വാസുവിന്‍റെ മകന്‍ കെ.പി സച്ചിന്‍ 29) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. സച്ചിന്‍ സഞ്ചരിച്ച ബൈക്കിനെ എതിര്‍ദിശയില്‍ മുക്കം ഭാഗത്തുനിന്നു വന്ന പാല്‍വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ മണാശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: ബിനീഷ, വിപിന്‍.

 

Kerala

ബൈക്ക് അപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് ദാരുണാന്ത്യം

ചേര്‍ത്തല: ബൈക്ക് അപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് ദാരുണാന്ത്യം. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിംഗ് സ്കൂൾ ഉടമ കെ.കെ. സതീശന്‍ (60) ആണ് മരിച്ചത്. കെഎസ്ഇബി റിട്ട. ഓവര്‍സിയറാണ്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ചേര്‍ത്തല കാളികുളത്തു വച്ച് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് സതീശന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: ഗീത, മക്കള്‍: അഭിരാമി, അനന്തനാരായണന്‍.

 

Kerala

ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27കാരന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുനര്‍ജന്മം

പാലാ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27 കാരനായ തമിഴ്നാട് സ്വദേശിക്ക് മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നടത്തിയ സങ്കീര്‍ണമായശസ്ത്രക്രിയകള്‍ക്കൊടുവില്‍ പുനര്‍ജന്മം. ഓഗസ്റ്റ് 28 ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാര്‍ സ്ലീവായില്‍ എത്തിച്ചത്.

അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കും സ്‌കാനിംഗിനുമൊടുവില്‍ പാന്‍ക്രിയാസിന്‍റെ മധ്യഭാഗത്ത് ചതവുപറ്റിയതായും ഇടതു വൃക്കയ്ക്ക് ഗുരുതര പരുക്കും നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും കണ്ടെത്തി. ആന്തരിക പരുക്കുകള്‍ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതിനെത്തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ റേഡിയോഡയഗ്‌നോസിസ് ആന്‍ഡ് ഇമേജിംഗ് വിഭാഗം അടിയന്തരമായി പിഗ്‌ടെയില്‍ ഡ്രെയിന്‍ സ്ഥാപിച്ചു.

പാന്‍ക്രിയാസിന് ഉണ്ടായിരുന്ന ശക്തമായ ചതവിന്‍റെ ഫലമായി പാന്‍ക്രിയാറ്റിക് ഫ്‌ലൂയിഡ് ലീക്ക് ചെയ്യുന്നതും ആന്തരിക പരിക്കുകള്‍ മൂലം വയറ്റിനകത്ത് രക്തം കെട്ടിക്കിടക്കുന്നതും അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചതോടെ അവയവങ്ങളുടെ പ്രവര്‍ത്തനവും ജീവനും സംരക്ഷിക്കുന്നതിനായി ഡയഗ്‌നോസ്റ്റിക് ലാപറോസ്‌കോപ്പിയും പെരിറ്റോണിയല്‍ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.

പാന്‍ക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതില്‍ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകള്‍ നീക്കം ചെയ്തു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്‍റെ വാല്‍ഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്റ്റമി നടത്തുകയും ചെയ്തു.

ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ രോഗിക്കുണ്ടായ എന്‍ററോക്യൂട്ടേനിയസ് ഫിസ്റ്റുല മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ സംഘം നിയന്ത്രിത ഫിസ്റ്റുലയായി മാറ്റി ചികില്‍സിച്ചു. ദീര്‍ഘകാല ഐസിയു പരിചരണം, മെഡിക്കല്‍ മാനേജ്മെന്‍റ്, കര്‍ശനമായ ഡയറ്റ് നിയന്ത്രണം, ഇന്‍ഫെക്ഷന്‍ നിയന്ത്രണം, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗിയുടെ രോഗാവസ്ഥ ക്രമേണ മെച്ചപ്പെട്ടു. മൂന്നര മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സാധാരണ ഭക്ഷണം കഴിക്കുന്ന നിലയിലേക്കു മടങ്ങിയതോടെ നവംബര്‍ 30 ന് ഡിസ്ചാര്‍ജ് ചെയ്തു.

സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. കെ.പി.മഞ്ജുരാജയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ററോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്‍റുമാരായ ഡോ. എ.ജി. ഹരിശങ്കര്‍, ഡോ. എ.വി. കിരണ്‍ നാഥ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂര്‍ത്തീകരിച്ചത്.

അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റുമാരായ ഡോ. ലിബി ജി. പാപ്പച്ചന്‍, ഡോ. എബി ജോണ്‍, ഡോ. ജയിംസ് സിറിയക്, ഇന്‍റർവെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. രാജേഷ് ആന്‍റണി, മെഡിക്കല്‍ ഗാസ്‌ട്രോ എന്‍ററോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. വിജയ് രാധാകൃഷ്ണന്‍, നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. തരുണ്‍ ലോറന്‍സ്, പള്‍മനോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ.എസ്. രാജ്കൃഷ്ണന്‍, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. ജോസ്‌കുട്ടി മാത്യു എന്നിവരും മാര്‍ സ്ലീവായിലെ ചികിത്സാ സംഘത്തിന്‍റെ ഭാഗമായിരുന്നു.

Kerala

വയനാട് അമ്പലവയലിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം

കൽപ്പറ്റ: അമ്പലവയൽ ചുള്ളിയോട് റോഡിൽ റസ്റ്റ് ഹൗസിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം. കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.

രാത്രി 10ഓടെയായിരുന്നു അപകടം. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ബൈക്ക് നിയന്ത്രണം നഷ്ടമായി പോസ്റ്റിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Latest News

Corehub Up