Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Accident

Kannur

വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു

കണ്ണാടിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

കണ്ണാടിപ്പറമ്പ് ഹൈസ്കൂളിനു സമീപം നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വയപ്ര സ്വദേശി എൻ.കെ. ഗോപാലൻ (79) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം നടന്നുപോകവെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഭാര്യ: കെ.കെ. ഇന്ദിര. മക്കൾ: സുമ (കണ്ണൂർ ട്രഷറി), തുഷാര (സിപിഒ, വനിതാസെൽ, കണ്ണൂർ).

മരുമക്കൾ: പി. മധുസൂദനൻ (കണ്ണാടിപ്പറമ്പ്), പരേതനായ രാജേഷ് കുമാർ (ചട്ടുകപ്പാറ). സഹോദരങ്ങൾ: നാരായണൻ, പരേതരായ ജാനകി, ഗോവിന്ദൻ, കുഞ്ഞിരാമൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുല്ലൂപ്പി ശ്മശാനത്തിൽ നടക്കും.

Kerala

കാറപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേർക്കു പരിക്ക്

കൂത്താട്ടുകുളം: എംസി റോഡിൽ മീങ്കുന്നത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കലുങ്കിന്‍റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.

ചെങ്ങന്നൂർ മാടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (74) ആണ് മരിച്ചത്. മകൻ ഫാ.സുനു ബേബി കോശി (40), മകന്‍റെ ഭാര്യ ലിജി റെയ്‌ച്ചൽ തോമസ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ആറൂർ പേപ്പതി കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ അഞ്ചിനാണ് അപകടം നടന്നത്. തൃശൂരിൽനിന്നു പുനലൂർക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

പരിക്കേറ്റവരെ ഉടൻ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തോമസിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

International

അബുദാബിയിൽ വാഹനാപകടം; നാലു മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികൾ ഉൾപ്പടെ നാല് മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്‍റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

അബ്ദുൽ ലത്തീഫിന്‍റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.

അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest News

Corehub Up