Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Implemented

Kollam

മാതാ പിതാ ഗുരു ദൈവം ആപ്തവാക്യം പ്രാവര്‍ത്തികമാക്കിയാല്‍ ഐശ്വര്യമുണ്ടാകും: മന്ത്രി എം. ലിജു

ഓച്ചിറ : കുടുംബങ്ങളില്‍ മാതാ പിതാ ഗുരു ദൈവം എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കിയാല്‍ സമൂഹത്തില്‍ ഐശ്വര്യവും സമൃദ്ധിയും വിളയാടുമെന്ന് മന്ത്രി എം. ലിജു. ഭാഗവത ആചാര്യന്‍ പള്ളിക്കല്‍ സുനിലിന്‍റെ അച്ഛനും ‘മലയാള രാജ്യം' പത്ര സ്ഥാപനത്തിലെ മുന്‍ പ്രൂഫ് റീഡറുമായിരുന്ന ഓച്ചിറ മഠത്തില്‍ ഭാസ്‌കരന്‍ പിള്ളയുടെ 52-ാം ഓര്‍മ വാര്‍ഷികവും കുലദേവി പ്രതിഷ്ഠയും അനുബന്ധിച്ച്‌നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭരണിക്കാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊച്ചുതറയില്‍ വാസുദേവന്‍റെ അധ്യക്ഷതയില്‍നടന്ന സമ്മേളനത്തില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയായിരുന്നു.

സമ്മേളനത്തില്‍ എം.എസ്. ഭുവനചന്ദ്രന്‍, കറ്റാനം ഷാജി, ചേലക്കാട്ട് രാധാകൃഷ്ണന്‍, ചിറപ്പുറത്ത് മുരളി, ഓച്ചിറ ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് രാജീവ്, സെക്രട്ടറി വിനോദ്, ട്രഷറര്‍ സാഗര്‍ മക്കാട്, വൈസ് പ്രസിഡന്‍റ് ആര്‍.ഡി. പത്മകുമാര്‍, പി.കെ. വിക്രമന്‍, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് ജി.രമേഷ് കുമാര്‍, മെമ്പര്‍ അഡ്വ.എ.എസ്. ശരത്, കോശി അലക്‌സ്, ബി. വിശ്വനാഥന്‍, പ്രഫ. പള്ളിക്കല്‍ വാസുദേവന്‍, ചേര്‍ത്തല രാമദാസ് എന്നിവര്‍ പ്രസംഗിച്ചു.

Kerala

എഫ്സിആർഎ ബിൽ; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം: ഫ്രാന്‍സിസ് ജോര്‍ജ് എംപി

കോട്ടയം: ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ബിജെപി ഗൂഢാലോചനയാണു കേന്ദ്രസര്‍ക്കാരിന്‍റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.

ബില്ല് അവതരണം സംശയത്തോടെ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഇന്ത്യയില്‍ സേവനരംഗത്തും ആതുര ശുശ്രൂഷാരംഗത്തും കൂടുതല്‍ സ്ഥാപനങ്ങള്‍ ഉള്ളത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ്. ഈ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുള്ള ആളുകള്‍ സഹായം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ നിയന്ത്രിക്കുന്നതിനാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനെ പുതിയ ഭേദഗതി സഹായിക്കു. ബിജെപി ഗൂഢാലോചനയാണു ബില്ലിനു പിന്നിലെന്നും ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി.

District News

ആറന്മുളയില്‍ നടപ്പിലാക്കിയത് 2100 കോടിയുടെ വികസന പദ്ധതികള്‍: വീണാ ജോര്‍ജ്

പുല്ലാട്: മണ്ഡലത്തില്‍ 2100 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. വികസന മുരടിപ്പില്‍നിന്നു വികസനക്കുതിപ്പിലേക്ക് മണ്ഡലത്തെ നയിക്കാന്‍ കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് വോട്ടുതേടുന്നതെന്നും കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെ സ്വീകരണ പരിപാടികളില്‍ വീണാ ജോര്‍ജ് പറഞ്ഞു.

പുല്ലാട് നോര്‍ത്ത്, തോട്ടപ്പുഴശേരി, കുറിയന്നൂര്‍ മേഖലകളിലായിരുന്നു വീണാ ജോര്‍ജിന്‍റെ പര്യടനം. രാവിലെ പുല്ലാടുനിന്നായിരുന്നു പര്യടനം ആരംഭിച്ചത്. പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. 25 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. മോസ്‌കോയിലായിരുന്നു സമാപനം. എം.വി. സഞ്ജു, ചെറിയാന്‍ സി. ജോണ്‍, ഡോ. പുണ്യ ചന്ദ്രന്‍, ടി.വി. സ്റ്റാലിന്‍, ആര്‍. അജയകുമാര്‍, വി.സി. അനില്‍ കുമാര്‍, രാജു കടകരപ്പള്ളി, മാത്യു മരോട്ടില്‍ മൂട്ടില്‍, ജോണ്‍ വി തോമസ്, അനില്‍ കുറ്റ്യാടി, പി.സി. സുരേഷ് കുമാര്‍, കെ.ഐ. ജോസഫ്, ചെറിയാന്‍ ജോര്‍ജ് തമ്പു, സി.എസ്. മനോജ്, ടിം ടൈറ്റസ്, ആര്‍. ഡോണി, എം.ജി. സുകുമാരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. കുളനട, മെഴുവേലി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം.

Kerala

ജെ.ബി. കോശി റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കട്ടെ: മാർ താഴത്ത്

തൃശൂർ: പാലോളി കമ്മീഷൻ വേഗത്തിൽ നടപ്പാക്കിയ സർക്കാർ ജെ.ബി. കോശി റിപ്പോർട്ടും വേഗത്തിൽ നടപ്പാക്കട്ടെയെന്ന് ആശിക്കുന്നതായും അഭ്യർഥിക്കുന്നതായും തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

Kerala

മുഴുവൻ സ്‌കൂളുകളിലും കൗൺസലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.

കുട്ടികളുടെ മനഃശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ പി.ഷാജേഷ് ഭാസ്‌കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.

വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താമരശേരിയിലെ എംജെ എച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരിച്ചതു സംബന്ധിച്ച മാധ്യമവാർത്തയെത്തുടർന്ന് ബാലാവകാശ കമ്മീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

സ്‌കൂൾ കേവലം അക്കാദമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലേ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കൂ.

കുട്ടികളുടെ മനസ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതും ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർഥപൂർണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മീഷൻ നിരീക്ഷിച്ചു.

District News

ശന്പളപരിഷ്കരണം നടപ്പാക്കണം: ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡ.

തൃശൂർ: കെഎസ്ഇബിയിൽ ശന്പളപരിഷ്കരണ കരാറിന്‍റെ കാലാവധി അവസാനിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും പുതിയ കരാർ ഉണ്ടാക്കാനോ ശന്പളപരിഷ്കരണ നടപടികൾ ആരംഭിക്കാനോ മാനേജ്മെന്‍റ് തയാറാകാത്തതു തൊഴിലാളിവിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ.എം. ഷിറാസ്.
ഫെഡറേഷൻ സുവർണജൂബിലി വർഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനവും ജനറൽ ബോഡിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്‍റ് സി.ഡി. ജോമി അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് പി.പി. ഷൈലിഷ്, സംസ്ഥാന ഭാരവാഹികളായ എം.സി. ആനന്ദൻ, വി. അനിൽകുമാർ, ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി, സി.എസ്. രമേഷ് കുമാർ, കെ.എസ്. മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

മുൻകാലനേതാക്കളെ എഐ ടിയുസി ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ടി.കെ. സുധീഷ് ആദരിച്ചു.

Kerala

ലേബര്‍ കോഡ് പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും; കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി. ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും.

ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോൺക്ലേവ് നാല് സെഷനുകളിലായിട്ട് നടക്കും. ലേബർ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതിൽ ഇടപെടാൻ സാധിക്കും തുടങ്ങിയ ചർച്ചകൾ കോൺക്ലേവിൽ നടക്കും. വിഷയത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും മന്ത്രി അറിയിച്ചു.

ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം നടന്നത് മന്ത്രി ചൂണ്ടിക്കാട്ടി. കറുത്ത ബാഡ്ജ് ധരിച്ചാണ് തൊഴിലാളികൾ സമരത്തിന്‍റെ ഭാഗമായത്. ചില സ്ഥാപനങ്ങൾ പ്രതിഷേധക്കാർക്ക് നോട്ടീസ് നൽകിയത് ശ്രദ്ധയിൽപ്പെട്ടു. ഒരു പ്രതിഷേധത്തിൽ പങ്കെടുത്തു, കറുത്ത ബാഡ്ജ് ധരിച്ചു എന്നതിന്‍റെ പേരിൽ കേരളത്തിൽ ഒരു തൊഴിലാളിയുടെ പേരിലും നടപടി സ്വീകരിക്കാൻ അനുവദിക്കില്ല. തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up