പാരീസ്: ലബനനിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടി ആവശ്യപ്പെട്ടു. ഹിസ്ബുള്ളയെ നിരായുധീകരിക്കണം.
ഇറാൻ-യുഎസ് സമാധാന ഉടന്പടി നാളെ ഔദ്യോഗികമായി ഒപ്പുവയ്ക്കാനിരിക്കേയാണ് ജി-7 നേതാക്കൾ ഇക്കാര്യം സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
തെക്കൻ ലബനന്റെ നല്ലൊരുഭാഗം ഇസ്രേലി അധിനിവേശത്തിലാണ്. അവിടെനിന്ന് പിന്മാറില്ലെന്നാണ് ഇസ്രേലി നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഇറാൻ ഉയർത്തുന്ന അണ്വായുധ ഭീഷണികളടക്കം മറികടക്കുന്നതിന് ചർച്ചകളാണ് വേണ്ടതെന്ന് ജി-7 നേതാക്കൾ നിർദേശിച്ചു. എണ്ണ, പ്രകൃതിവാതക വിഷയത്തിൽ ഹോർമുസ് കടലിടുക്കിനോടുള്ള ആശ്രിതത്വം കുറയ്ക്കാൻ മറ്റു വഴികൾ തേടും.
യുഎസും ഇറാനും തമ്മിലുള്ള കരാർ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു ജി-7 ഗ്രൂപ്പിന്റെ സഹായമുണ്ടാകും. ഹോർമുസ് തുറന്നാൽ ബ്രിട്ടനും ഫ്രാൻസും നേതൃത്വം നല്കുന്ന സഖ്യം കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Tags : Ceasefire implemented immediately G-7