കൊച്ചി: ചായക്കടയിൽനിന്നു ചൈനയിലേക്കെത്താൻ എന്തു വേണം?
ചോദ്യം ജോസഫിനോടെങ്കിൽ ആദ്യ ഉത്തരം ഒറ്റവാക്കിൽ - ആഗ്രഹം; അത്രമാത്രം.
പോർച്ചുഗൽ, ജർമനി, സ്വിറ്റ്സർലൻഡ്, വിയറ്റ്നാം, ഈജ്പിത്, ഫ്രാൻസ്..... 67 കാരനായ ജോസഫ് ഇതുവരെയെത്തിയത് 21 രാജ്യങ്ങളിൽ. ചായക്കട എന്നുപറഞ്ഞാൽ ചായ, പുട്ട്, കറി... അത്രയേയുള്ളൂ..! എങ്കിലും 42 വർഷമായി പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിക്കടുത്തുള്ള ‘ജോസഫേട്ടന്റെ ചായക്കട’ എല്ലാവർക്കും പ്രിയങ്കരം. ജോസഫും (ഏബ്രഹാം ചമ്മണി) ഭാര്യ സിസിലിയുമാണ് ചായക്കടയിലെ എല്ലാ ജോലികളും ചെയ്യുന്നത്. കടമുറി സ്വന്തം.
2017ൽ സ്വന്തം ഇടവകയായ പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽനിന്ന് ഇസ്രയേലിലേക്കായിരുന്നു ജോസഫിന്റെ വിദേശത്തേക്കുള്ള കന്നിയാത്ര.
ജീവിതത്തിലും ചായക്കടയിലും സഹയാത്രികയായ ഭാര്യ സിസിലിയും മിക്ക യാത്രകളിലും ജോസഫിനൊപ്പമുണ്ട്. ഓഗസ്റ്റിൽ ഇരുവരും ചൈനയിലേക്ക് വിമാനം കയറും. വിവാഹിതയായ അമ്പിളിയും അധ്യാപിക അഞ്ജുവുമാണ് മക്കൾ.
Tags : Joseph China journey tea stall