തിരുവനന്തപുരം: ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾ, ബാലഭവനങ്ങൾ, അനാഥാലയങ്ങൾ, അമ്മയും കുഞ്ഞും സംരക്ഷണകേന്ദ്രങ്ങൾ, ഭിന്നശേഷി-മാനസികരോഗ പുനരധിവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 1798 ക്ഷേമസ്ഥാപനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന കമ്മിറ്റി സാമൂഹ്യനീതി മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിനു നിവേദനം നൽകി.
സാമൂഹ്യക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കു ഗ്രാന്റ് ഇൻ എയ്ഡ് വർധിപ്പിക്കുക, സാമൂഹ്യക്ഷേമ സ്ഥാപനമായ അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കു ക്ഷേമപെൻഷൻ അനുവദിക്കുക, സാമൂഹ്യക്ഷേമ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കു നികുതികളും തൊഴിലാളിസെസും ഒഴിവാക്കുക, മെന്റൽ ഹെൽത്ത് ആക്ട് പ്രകാരം നടത്തുന്ന സ്ഥാപനങ്ങൾക്കുള്ള ഫീസ് ഒഴിവാക്കുക,
റേഷൻ സാധനങ്ങൾ വിഹിതം ഇല്ലാതെ ലഭിക്കുന്നതിനു നടപടികൾ സ്വീകരിക്കുക, സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഓർഫനേജ് മോണിറ്ററിംഗ് കമ്മിറ്റികൾ യഥാസമയം വിളിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുക, കണ്ട്രോൾ ബോർഡ് കൗണ്‍സിലർമാർക്കുള്ള ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
Tags : social welfare institutions resolved orphanage