Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArunachalPradesh

Viral

"ഞങ്ങളും ഇന്ത്യക്കാരാണ്, ചൈനക്കാരല്ല!" സ്വന്തം രാജ്യത്ത് വംശീയ അധിക്ഷേപം നേരിട്ട കൊച്ചുകുട്ടിയുടെ വാക്കുകൾ വൈറലാകുന്നു

വംശീയ അധിക്ഷേപങ്ങൾക്കെതിരെ അരുണാചൽ പ്രദേശിൽ നിന്നുള്ള കൊച്ചുപെൺകുട്ടിയുടെ വൈകാരികമായ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നു.

തന്‍റെ ശാരീരിക രൂപത്തിന്‍റെ പേരിൽ ചൈനക്കാരിയാണോ എന്ന് ചിലർ ചോദിച്ചതിൽ ഏറെ വിഷമവും ദേഷ്യവുമുണ്ടായെന്ന് വ്യക്തമാക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ജനമനസുകളെ സ്പർശിച്ചത്.

തങ്ങൾ ഇന്ത്യക്കാരാണെന്നും ഇറ്റാനഗറിലാണ് ജീവിക്കുന്നതെന്നും കൈകൂപ്പിക്കൊണ്ട് പറയുന്ന കുട്ടിയുടെ വാക്കുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം രാജ്യത്ത് നേരിടുന്ന വിവേചനത്തിന്‍റെ നേർക്കാഴ്ചയായി മാറി.

ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി ആളുകളാണ് പെൺകുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സ്വന്തം രാജ്യത്ത് സ്വന്തം സ്വത്വം തെളിയിക്കാൻ ഒരു കുട്ടിക്ക് അപേക്ഷിക്കേണ്ടി വരുന്നത് സങ്കടകരമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

അന്യദേശക്കാരെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, രാജ്യത്തെ സ്നേഹിക്കുന്ന വടക്കുകിഴക്കൻ ജനതയെ 'ചൈനക്കാർ' എന്ന് വിളിച്ച് അകറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പലരും ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ രാജ്യസ്നേഹത്തെ പ്രശംസിച്ചുകൊണ്ട് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയായ അരുണാചൽ പ്രദേശിൽ നിന്നുള്ളവർ ഡൽഹി ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ നിരന്തരം വംശീയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുണ്ട്.

വംശീയമായ പരിഹാസ ചോദ്യങ്ങൾ ഉയർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ ആക്രമിക്കപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ വരെ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വടക്കുകിഴക്കൻ ജനതയ്ക്കെതിരെ നടക്കുന്ന ഇത്തരം വിദ്വേഷ സംഭവങ്ങളെയും പീഡനങ്ങളെയും സംബന്ധിച്ച് വ്യക്തമായ കേന്ദ്രീകൃത വിവര ശേഖരണം കേന്ദ്രസർക്കാരിന്‍റെ പക്കലില്ലെന്ന വിവരവും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്.

Viral

ഡൽഹിയിൽ വീണ്ടും വംശീയാധിക്ഷേപം; അരുണാചൽ സ്വദേശിനികൾക്ക് നേരെ അയൽവാസിയുടെ അസഭ്യവർഷം

ഡൽഹിയിലെ മാളവ്യ നഗറിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് യുവതികൾക്ക് നേരെ നടന്ന വംശീയ അധിക്ഷേപം രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

ഫെബ്രുവരി 19-ന് നടന്ന ഈ നിർഭാഗ്യകരമായ സംഭവം സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിഞ്ഞതോടെയാണ് കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായത്.

സ്വന്തം ഫ്ലാറ്റിലെ എയർ കണ്ടീഷണർ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചെറിയൊരു തർക്കമാണ് അതിരൂക്ഷമായ വംശീയ അധിക്ഷേപമായി മാറിയത്.

എസി സ്ഥാപിക്കുന്നതിനായി നടത്തിയ ഡ്രില്ലിംഗ് ജോലികൾക്കിടെ താഴത്തെ നിലയിലേക്ക് പൊടി വീണതാണ് അയൽവാസിയായ സ്ത്രീയെ പ്രകോപിപ്പിച്ചത്.

അയൽവാസികൾക്കിടയിലുണ്ടാകുന്ന ഇത്തരം നിസാര പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വംശത്തെയും വ്യക്തിത്വത്തെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള വാക്കുകളാണ് അവർ ഉപയോഗിച്ചത്.

ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ, വടക്കുകിഴക്കൻ ഇന്ത്യക്കാരെ മോശമായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങൾ അയൽവാസി നടത്തുന്നത് വ്യക്തമാണ്.

താൻ ഒരു രാഷ്ട്രീയക്കാരന്‍റെ കുടുംബാംഗമാണെന്നും തനിക്കെതിരെ നിയമനടപടികൾ ഉണ്ടാവില്ലെന്നും ഇവർ യുവതികളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

സംഭവസ്ഥലത്തെത്തിയ പോലീസിനോട് യുവതികൾ കാര്യങ്ങൾ വിശദീകരിച്ചെങ്കിലും, പോലീസിന്‍റെ സാന്നിധ്യത്തിലും അയൽവാസി അസഭ്യവർഷം തുടർന്നതായാണ് ആരോപണം.

എന്നാൽ വിഷയത്തിൽ പോലീസ് അനുകൂലമായാണ് ഇടപെട്ടതെന്നും തങ്ങളെ സഹായിച്ചുവെന്നും അരുണാചൽ യുവതികൾ പിന്നീട് വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം മാളവ്യ നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മെട്രോ നഗരങ്ങളിൽ നേരിടുന്ന വിവേചനത്തിനെതിരെ ശക്തമായ നിയമനിർമ്മാണവും ബോധവൽക്കരണവും വേണമെന്ന ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ യുവതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

National

തടാകത്തിൽ നടക്കുന്നതിനിടയിൽ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. മരിച്ച രണ്ടു പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. രണ്ടാമത്തെയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്.

മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനുപ്രകാശ് എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർ രക്ഷപ്പെട്ടു. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സേന പോയിന്‍റിലെ തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തടാകത്തിലൂടെ നടക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം ഇവിടുത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

Viral

വാടാത്ത പുഞ്ചിരി, തളരാത്ത അധ്വാനം; അരുണാചലിലെ ഹൈവേയിൽ നിന്നും ഹൃദയസ്പർശിയായ ഒരു കാഴ്ച

അരുണാചൽ പ്രദേശിലെ വിജനമായ പാതയോരത്ത് നിഷ്കളങ്കമായ പുഞ്ചിരിയോടെ ഓറഞ്ച് വിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്തിന്‍റെ ഹൃദയം കീഴടക്കുകയാണ്.

കളിച്ചു നടക്കേണ്ട പ്രായത്തിൽ ജീവിതത്തിന്‍റെ വലിയ ഉത്തരവാദിത്വങ്ങൾ കുഞ്ഞിക്കൈകളിൽ ഏറ്റെടുത്ത ഈ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഹൈവേയിൽ യാത്രക്കാർക്കായി കാത്തിരിക്കുന്ന ഈ മിടുക്കിയെ 'ദ സർക്കാസ്റ്റിക് അസമീസ്' എന്ന സോഷ്യൽ മീഡിയ പേജാണ് ആദ്യമായി ലോകത്തിന് മുന്നിലെത്തിച്ചത്.

യാത്രയ്ക്കിടയിൽ റോഡരികിൽ ഓറഞ്ച് കൂടകളുമായി നിൽക്കുന്ന കുട്ടിയെ കണ്ട ഒരു സംഘം ആളുകൾ അവളുടെ അരികിലെത്തി വിശേഷങ്ങൾ തിരക്കുന്നതാണ് വീഡിയോയിലുള്ളത്.

ഓറഞ്ചിന് എത്രയാണ് വിലയെന്ന ചോദ്യത്തിന് '200 രൂപ' എന്ന് കുട്ടി മറുപടി നൽകുന്നു. കുട്ടിയുടെ നിഷ്കളങ്കമായ പെരുമാറ്റവും ആത്മവിശ്വാസവും കണ്ട് യാത്രക്കാർ ഓറഞ്ച് വാങ്ങിയാണ് അവിടെനിന്നും മടങ്ങിയത്.

കുടുംബത്തെ സഹായിക്കാനായി കഠിനമായ സാഹചര്യങ്ങളിലും തളരാതെ അധ്വാനിക്കുന്ന ഈ കുരുന്നിന്‍റെ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

പലപ്പോഴും ജീവിതത്തിലെ ചെറിയ പ്രതിസന്ധികളിൽ തളർന്നുപോകുന്നവർക്ക് വലിയൊരു പാഠമാണ് ഈ കൊച്ചു പെൺകുട്ടിയെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.

ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വാടാത്ത അവളുടെ ചിരിയും ഉത്തരവാദിത്വബോധവും പ്രേക്ഷകരുടെ കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്. അരുണാചലിലെ കഠിനമായ തണുപ്പിനെയും ഏകാന്തതയെയും അവഗണിച്ചുകൊണ്ട് കുട്ടി നടത്തുന്ന ഈ പോരാട്ടം ഒരേസമയം വേദനയും ഒപ്പം വലിയൊരു പ്രചോദനവുമാണ് നൽകുന്നത്.

Latest News

Corehub Up