Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted

Kollam

ക്ഷേത്രത്തില്‍ മോഷണശ്രമം; യുവാവ് പിടിയില്‍

കരുനാഗപ്പള്ളി : കോഴിശേരില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി, ആലുംകടവ്, കരിച്ചാലില്‍ വീട്ടില്‍ വിഷ്ണു(29) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 2.20 ഓടെയായിരുന്നു സംഭവം.

ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ പ്രതി തിടപ്പള്ളിയുടെ പൂട്ടുപൊളിച്ച് അകത്തുകയറുകയും അവിടെ സൂക്ഷിച്ചിരുന്ന മഹാലക്ഷ്മി നടയുടെ താക്കോല്‍ കൈക്കലാക്കി നടതുറന്ന് മോഷണത്തിന് ശ്രമിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെ മോഷണശ്രമം മനസിലാക്കിയ ക്ഷേത്ര ഭാരവാഹി കരുനാഗപ്പള്ളി പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിയെ വലയിലാക്കുകയുമായിരുന്നു.

കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണിന്‍റെ നേതൃത്വത്തില്‍ എഎസ്ഐ ശ്രീജിത്ത്, എസ്‌സിപിഒ ശ്രീരാജ് ,സിപിഒ അംജില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Kerala

വധശ്രമക്കേസിലെ പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍

പെരിങ്ങോം: പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി അക്രമം നടത്തി പോലീസിനെ കൈയേറ്റം ചെയ്ത് സിപിഎം പ്രവര്‍ത്തകനായ വധക്കേസിലെ പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

കൊഴുമ്മലിലെ സി.വി. വിഷ്ണുപ്രസാദ്, പെരിന്തട്ടയിലെ നിധിന്‍ എന്നിവരെയാണു പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച അര്‍ധരാത്രി 11.45 ഓടെ പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് സംഭവം.

കഴിഞ്ഞമാസം 25ന് ഉച്ചയ്ക്ക് യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇഖ്ബാലിനെ സംഘം ചേര്‍ന്ന് ഇരുമ്പുവടിയും ഹെല്‍മറ്റുംകൊണ്ട് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വിഷ്ണുപ്രസാദിനെ വീട്ടില്‍നിന്നു പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മോചിപ്പിക്കാൻ ശ്രമിച്ചത്.

District News

കാണിക്ക എണ്ണുന്നതിനിടയിൽ മോഷണത്തിനു ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ

ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ‌്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിക്കാൻ ശ്രമിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വാച്ചർ കുമാരപുരം പോത്തപ്പള്ളി തെക്ക് രാകേഷ് കൃഷ്ണൻ (40) ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ചൊവ്വഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷനർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ കാണിക്ക വഞ്ചികളിലെ പണം എണ്ണുന്നതിനിടെ പ്ലാസ്റ്റിക് ചാക്കും മറ്റും കൊണ്ടുവരുന്നതിനുള്ള കാർഡ് ബോർഡ് പെട്ടിയിലേക്ക് നോട്ടുകെട്ടുകൾ ചുരുട്ടിയിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ കൈ യോടെ പിടികൂടുകയായിരുന്നു. 32300 രൂപയാണ് പെട്ടിയിൽനിന്നു കണ്ടെടുത്തത്.

International

ലോസ് ആഞ്ചലസിൽ ഇറെനിയൻ പ്രക്ഷോഭാനുകൂലികൾക്കിടയിലേക്ക് ട്രക്ക് ഇ‌ടിച്ചുകയറ്റാൻ ശ്രമം

ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇറേനിയൻ പ്രക്ഷോഭത്തെ അനുകൂലിച്ചു നടന്ന റാലിയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റാൻ ശ്രമം.

വെറ്ററൻ അവന്യുവിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രകടനക്കാരിൽ ഒരാളെയാണു ട്രക്ക് തട്ടിയത്. ആളുകൾ ട്രക്ക് ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.

ട്രക്കിന്‍റെ ജനാലകളും കണ്ണാടിയും തകര്‍ന്നിട്ടുണ്ട്. ‘ഷാ വേണ്ട, രാജവാഴ്ച വേണ്ട, അമേരിക്ക 1953 ആവർത്തിക്കരുത്’ എന്നീ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ ബാനർ കെട്ടിയ ട്രക്കാണ് പ്രകടനക്കാർക്കുനേരേ ഓടിച്ചുകയറ്റിയത്.

1953ൽ അമേരിക്കയും ബ്രിട്ടനും ചേർന്ന് ഇറാൻ ഭരണകൂടത്തെ അട്ടിമറിച്ചതിനെ സൂചിപ്പിക്കുന്നതായിരുന്നു ബാനറിലെ മുദ്രാവാക്യം.

Latest News

Corehub Up