Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BMW

Europe

ചെലവുചുരുക്കൽ നടപടിയുമായി ബിഎംഡബ്ല്യു; 8,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കും

മ്യൂണിക്ക്: ജർമൻ വാഹന നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ബിഎംഡബ്ല്യു ആഗോളതലത്തിൽ 8,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും ചൈനീസ് വിപണിയിലെ തിരിച്ചടിയും രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനി വിപുലമായ ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചത്.

ഒഴിവാക്കുന്ന തസ്തികകളിൽ ഭൂരിഭാഗവും ജർമ്മനിയിലെ കേന്ദ്രങ്ങളിലായിരിക്കുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഏകദേശം 50,000 ജീവനക്കാർക്ക് സ്വയം വിരമിക്കാനോ നഷ്ടപരിഹാര പാക്കേജ് സ്വീകരിക്കാനോ അവസരം നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഈ നടപടികൾ വാഹന നിർമാണ വിഭാഗത്തിലെ തൊഴിലാളികളെ ബാധിക്കില്ലെന്നും, പകരം അഡ്മിനിസ്ട്രേഷൻ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ്, പ്ലാനിംഗ്, മാനേജ്‌മെന്‍റ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.

2026 ഒക്ടോബർ മുതൽ 2027 അവസാനം വരെയാണ് പദ്ധതി നടപ്പാക്കുക. നിർബന്ധിത പിരിച്ചുവിടൽ ഉണ്ടാകില്ലെന്നും സേവനകാലവും ശമ്പളവും പരിഗണിച്ച് ആകർഷകമായ നഷ്ടപരിഹാര പാക്കേജോടെയാണ് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ മേയിൽ ചുമതലയേറ്റ പുതിയ സിഇഒ മിലാൻ നെടുൽക്കോവിച്ച്, ആഗോള വാഹന വ്യവസായത്തിലെ മത്സരം പൂർണമായും മാറിയ സാഹചര്യത്തിൽ കമ്പനിയെ കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കാൻ പുനഃസംഘടന അനിവാര്യമാണെന്ന് ജീവനക്കാരെ അറിയിച്ചു.

ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ്, ഓഡി തുടങ്ങിയ കമ്പനികൾക്ക് പിന്നാലെ ബിഎംഡബ്ല്യുവും ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നത് ജർമൻ തൊഴിൽ വിപണിയിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

National

16 വയസുകാരന്‍റെ വൈരാഗ്യം; കൗമാരക്കാർ ഓടിച്ച സ്കൂട്ടറിൽ ആഡംബര കാർ ഇടിപ്പിച്ചു, രണ്ടുപേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മുൻകാല വൈരാഗ്യത്തെ തുടർന്ന് 16 വയസുകാരൻ ആഡംബര വാഹനം സ്കൂട്ടറിൽ ഇടിപ്പിച്ച് രണ്ടുപേരെ പരിക്കേൽപ്പിച്ചു. 14 വയസുള്ള രണ്ടു കുട്ടികൾക്കാണ് പരിക്കേറ്റത്.

ഏഴു മാസം മുമ്പുണ്ടായ തർക്കത്തെ തുടർന്ന് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 16കാരനെതിരെ ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഴു മാസം മുമ്പ് പരാതികാരനും സുഹൃത്തും ഒരു കടയിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ 16കാരൻ ഇവരെ തുറിച്ചു നോക്കുകയും ഇതേതുടർന്ന് തർക്കമുണ്ടാകുകയും ചെയ്തു. മറ്റുള്ളവർ ഇടപെട്ട് വഴക്ക് അവസാനിപ്പിച്ചെങ്കിലും 16കാരൻ ഭീഷണി മുഴക്കിയിരുന്നു.

ശനിയാഴ്ച വൈകുന്നേരം പരാതിക്കാരനും സുഹൃത്തും ഗംഗാപൂർ റോഡിലൂടെ സ്കൂട്ടറിൽ പോകുമ്പോൾ പതിനാറുകാരൻ പിന്നിൽ വന്ന് തുടർച്ചയായി ഹോൺ മുഴക്കി. പതിനാറുകാരന് വഴികൊടുക്കാനായി സ്കൂട്ടർ ഇടത് വശത്തേക്ക് ഒതുക്കുമ്പോഴാണ് കാർ സ്കൂട്ടറിന്‍റെ പിന്നിൽ വന്ന് ഇ‌ടിച്ച് കയറ്റിയത്. സംഭവത്തിൽ ഒരാളുടെ രണ്ട് കാലുകളിലും മറ്റൊരാളുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

Editorial

ബിഎംഡബ്ല്യുക്കാലത്തെ പിൻവാതിൽ നിയമനങ്ങൾ

അഞ്ചു കോടിയോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള തീരുമാനത്തിൽനിന്നു ലോക്പാൽ പിൻവാങ്ങിയത് ജനവികാരം എതിരായതുകൊണ്ടാണ്. എങ്കിലും, ആർഭാടവും ധൂർത്തും അഴിമതിതന്നെയാണെന്ന് ഓർമിപ്പിച്ച ജനത്തെ അഴിമതിവിരുദ്ധ സ്ഥാപനമായ ലോക്പാൽ അംഗീകരിച്ചത് ജനാധിപത്യത്തിൽ പ്രതീക്ഷയുണർത്തുന്നതാണ്.

ഇതേ മാതൃകയിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍റെയും ഉദാഹരണമായ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാരിനും പിന്മാറിക്കൂടേ? ദുർവ്യാഖ്യാനങ്ങളല്ല; പറ്റുമോ ഇല്ലയോ എന്ന മറുപടിയാണ് ആവശ്യം. അതാണ് ഈ സർക്കാരിന്‍റെ അഴിമതിവിരുദ്ധതയും സുതാര്യതയും നിർവചിക്കുന്നത്.

നിയമനങ്ങൾ പിഎസ്‌സിക്കു വിടുമെന്ന രണ്ടാം പിണറായി സർക്കാരിന്‍റെ പ്രകടനപത്രികയിലെ വാഗ്ദാനത്തെ നോക്കുകുത്തിയാക്കിയാണ്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്സറികള്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെയും പതിനൊന്നിന പരിപാടിയുടെ ഭാഗമായി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അഴിമതിക്ക് അംഗീകാരം നൽകുന്ന നീക്കമാണിത്. പ്രവൃത്തി ഇതാണെങ്കിലും അടുത്ത പ്രകടനപത്രികയിലും ഈ വാഗ്ദാനം പ്രതീക്ഷിക്കാം.

സംസ്ഥാനത്തെ സർവകലാശാലകളിലുൾപ്പെടെ വിവിധ വകുപ്പുകളിൽ രണ്ടു ലക്ഷത്തോളം താത്കാലിക-കരാർ ജീവനക്കാരുണ്ടന്നും മഹാഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നുമാണ് അറിയുന്നത്. ഇടതോ വലതോ എന്നതിനേക്കാൾ പ്രധാനം, നടപടിക്രമം പാലിക്കാതെയുള്ള നിയമനങ്ങൾ നഗ്നമായ അഴിമതിയാണ് എന്നതാണ്. പാർട്ടി ബന്ധങ്ങൾ യോഗ്യതകളെ മറികടക്കുന്നതും യോഗ്യതയുള്ളവരുടെ അവസരങ്ങൾ നഷ്ടമാക്കുന്നതുമൊക്കെ സുതാര്യഭരണത്തിന്‍റെ മുൻവാതിലുകൾ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ട്.

താത്കാലിക ജീവനക്കാർക്കു നീതി ഉറപ്പാക്കുന്നു എന്ന വ്യാഖ്യാനം പിൻവാതിൽ നിയമനങ്ങളുടെ സ്ഥിരം ന്യായീകരണമായി മാറ്റിയതിൽ മാറിമാറി വന്ന സർക്കാരുകൾക്കു പങ്കുണ്ടെങ്കിലും ഇപ്പോഴത്തെ സർക്കാർ ഈ അഴിമതിയെ പുതിയ തലത്തിലെത്തിച്ചു. താത്കാലിക ഒഴിവുകൾ നിയമന ഏജൻസികൾക്കു റിപ്പോർട്ട് ചെയ്യാതിരിക്കുക, പാർട്ടിയോടു കൂറുള്ള ജീവനക്കാരെ തിരുകിക്കയറ്റുക, പിന്നീട് നീതിയെക്കുറിച്ചു പ്രസംഗിച്ച് പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുക എന്നതൊക്കെ സർക്കാർ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കക്ഷിരാഷ്‌ട്രീയവത്കരണത്തിനുള്ള കുറുക്കുവഴിയായി. 25 ലക്ഷത്തോളം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേരു ചേർത്തു കാത്തിരിക്കുന്പോഴാണ് ഈ അഴിമതി.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാർ വിശദപഠനം നടത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ ശിപാർശ സർക്കാരിനു സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. പല വകുപ്പുകളും താത്കാലിക, കരാർ ഒഴിവുകൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ അറിയിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പിഎസ്‌സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളും കാത്തിരിപ്പിലാണ്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെയും പിഎസ്‌സിയുടെയും പണി പാർട്ടി ഓഫീസുകളെയും നേതാക്കളെയും ഏൽപ്പിക്കുന്നതിനു തുല്യമാണ് പിൻവാതിൽ നിയമനങ്ങൾ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2006ൽ ഉമാദേവി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ്, ‘അനധികൃത നിയമനങ്ങൾ’ നടത്താനുള്ള തത്രപ്പാട് അഴിമതിയുടെ അക്കൗണ്ടിലേ എഴുതിച്ചേർക്കാനാകൂ.

ഒഴിവുകൾ പാർട്ടി ഓഫീസുകൾക്കു പകരം, നിയമന സ്ഥാപനങ്ങൾക്കു റിപ്പോർട്ട് ചെയ്യുകയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കുകയും നടപടിക്രമങ്ങൾ സുതാര്യമാക്കുകയും ഫലം മാർക്ക് സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്താൽ നിയമനനടപടികൾ ലളിതവും സുതാര്യവുമാകും. പക്ഷേ, അത്, അഴിമതി ലക്ഷ്യമാക്കാത്ത ഇച്ഛാശക്തിയുള്ള സർക്കാരുകൾക്കേ കഴിയൂ. അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ അസാധുവാക്കുമെന്ന് പ്രതിപക്ഷത്തിനു വേണമെങ്കിൽ പ്രഖ്യാപിക്കാം. പക്ഷേ, അതിനും വേണം അഴിമതിവിരുദ്ധതയുടെ ഇച്ഛാശക്തി.

Latest News

Corehub Up