പാറ്റ്ന: ബിജെപിയുടെ കോട്ട എന്നറിയപ്പെടുന്ന ബങ്കിപുരിൽ പാർട്ടിക്കുണ്ടായ തിരിച്ചടിക്കു പിന്നിൽ വിദ്യാർഥികളുടെയും യുവ വോട്ടർമാരുടെയും രോഷമാണെന്നു വിലയിരുത്തൽ.
തൊഴിലില്ലായ്മ, നീറ്റ് ചോദ്യപേപ്പർ ചോർച്ച, വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുനേരേ നടന്ന പോലീസ് നടപടികൾ എന്നിവയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയുണ്ടായ കടുത്ത അമർഷമാണ് തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചത്.
മണ്ഡലത്തിലെ 3.79 ലക്ഷം വോട്ടർമാരിൽ 1.25 ലക്ഷം പേർ (മൂന്നിലൊന്ന്) 30 വയസിൽ താഴെയുള്ളവരാണ്. ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ‘ജെൻ സി’ വോട്ടർമാരും സർവകലാശാലാ വിദ്യാർഥികളും കൂട്ടത്തോടെ ജൻ സുരാജ് പാർട്ടിക്ക് വോട്ട് ചെയ്തത് വിജയത്തിൽ നിർണായകമായി.