Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardamom

കുതിപ്പ് നടത്തി ഏലക്ക, നാടൻ കുരുമുളകിനു ക്ഷാമം, ജാഗ്രതയിൽ നാളികേര കർഷകർ

നാളികേര മേഖലയെ മോഹിപ്പിക്കാൻ കൊപ്ര ലോബി നടത്തിയ തന്ത്രം ഫലിച്ചില്ല, കരുതൽ ശേഖരം പൂഴ്‌ത്തിവച്ച്‌ വെളിച്ചെണ്ണയ്‌ക്ക്‌ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിച്ചവരുടെ കാലിടറി.

രാജ്യാന്തര റബർ വിപണിക്ക്‌ ഇനിയും പുതിയ ദിശയിലേക്ക്‌ തിരിയാനായില്ല, മഴ കനത്തതോടെ സംസ്ഥാനത്ത്‌ ടാപ്പിംഗ് സ്‌തംഭിച്ചു. മികച്ചയിനം ഏലക്ക വില ഏഴായിരം രൂപ കടന്നു, സ്റ്റോക്കിസ്റ്റുകൾ പ്രതീക്ഷയോടെ ലേല കേന്ദ്രങ്ങളെ ഉറ്റുനോക്കുന്നു. നാടൻ കുരുമുളകിനു ക്ഷാമം രൂക്ഷം, വില നേരിയ റേഞ്ചിൽ ചാഞ്ചാടി.

വെളിച്ചെണ്ണയിൽ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കാൻ കാങ്കയം ലോബി കൊപ്ര പൂഴ്‌ത്തിവച്ച്‌ വിപണിയുടെ സന്തുലിതാവസ്ഥ അട്ടിമറിക്കാൻ ശ്രമം നടത്തി. തമിഴ്‌നാട്‌ ലോബിക്ക്‌ കുടപിടിക്കാൻ മലബാർ മേഖലയിലെ ചില കേന്ദ്രങ്ങളും അണിയറ നീക്കം നടത്തിയതായാണു രഹസ്യ സൂചന. ചിങ്ങം പടിവാതിൽക്കൽ എത്തുന്നതിനിടയിൽ കൊപ്ര ക്ഷാമമെന്ന പേരിൽ വിപണിയെ അമ്മാനമാടി. മാർക്കറ്റിന്‍റെ നിത്യേനയുള്ള ചലനങ്ങളിൽ ചില അസ്വാഭാവികത കണ്ട്‌ സാഹചര്യത്തിലാണു കഴിഞ്ഞ വാരം ഇതേ കോളത്തിൽ ഉത്പാദകർക്ക്‌ മുന്നറിയിപ്പ്‌ നൽകിയത്‌.

മുൻ ലക്കം ‘ദീപിക’യിൽ മുന്നറിയിപ്പ്‌ നൽകിയതാണ് കേരളത്തിലെ കർഷകർ കരുതിയിരിക്കാൻ, തമിഴ്‌നാട്ടിലെ വൻകിടക്കാർ സ്റ്റോക്ക്‌ വിറ്റഴിച്ചാൽ പൊടുന്നനെ വിപണി ആടിയുലയുമെന്ന്. ഓണമല്ലേ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ നാളികേരവും കൊപ്രയും ഇറക്കാതെ പിടിച്ചവയ്ക്കുന്നവർ ജാഗ്രത പലിക്കണമെന്ന കാര്യം.

കാങ്കയത്ത്‌ കൊപ്ര സ്റ്റെഡിയായി നിലകൊണ്ട ശേഷം ശനിയാഴ്‌ച നിരക്ക്‌ 16,200ൽ നിന്നും 16,400 രൂപയാക്കി. എന്നാൽ, തൊട്ട്‌ മുൻ വാരം 1600 രൂപയാണ് ഉയർത്തിയത്‌. കൃത്രിമങ്ങൾ അരങ്ങേറുന്ന വിവരം പുറത്തുവന്നതോടെ അവർ താത്കാലികമായി മാളത്തിൽ ഒളിച്ചെങ്കിലും വരും ദിനങ്ങളിൽ വീണ്ടും പുറത്ത്‌ ഇറങ്ങാൻ അവസരം കാത്ത്‌ നിൽക്കുകയാണ്.

വെളിച്ചെണ്ണയ്‌ക്ക്‌ പ്രാദേശിക തലത്തിൽ ഇനിയും വൻ ഓർഡറുകൾ എത്തിയിട്ടില്ല. ചിങ്ങം അടുത്ത സാഹചര്യത്തിൽ വിപണി ചൂടുപിടിക്കുമെന്ന നിഗമനത്തിലാണ് കാങ്കയം ലോബി. തമിഴ്‌നാട്ടിലെ വൻകിട സംഘം നേരത്തേ 14,000 രൂപയിൽ താഴ്‌ന്ന വിലയ്‌ക്ക്‌ കനത്തതോതിൽ കൊപ്ര ശേഖരിച്ചിട്ടുണ്ട്‌. ഈ ചരക്ക്‌ എതു വിധേനയും ലാഭത്തിൽ വിറ്റുമാറാൻ മലബാർ മേഖലയിലെ ചില വൻകിട കൊപ്ര വ്യാപാരികളെയും കൂട്ടുപിടിച്ചാണു മാസമധ്യം നിരക്ക്‌ സംഘടിത നീക്കത്തിലൂടെ കൃത്രിമമായി ഉയർത്തിയത്‌. കൊപ്രയുടെ ഒരു വൻ ശേഖരം തന്നെ ഇവരുടെ വിവിധ ഗോഡൗണിലുണ്ട്‌.

കൊച്ചിയിൽ വെളിച്ചെണ്ണ 24,500 രൂപയിൽ നിന്ന്‌ 25,300 രൂപയായി. കൊപ്ര 15,800ൽനിന്നും 16,400ലേക്ക്‌ കയറി. മഴ കനത്ത സാഹചര്യത്തിൽ ചെറുകിട കർഷകർ കരുതൽ ശേഖരത്തിലുള്ള കൊപ്രയിൽ ജലാംശതോത്‌ ഉയരാത്തെ സുരക്ഷിതമാക്കുക.

രാജ്യാന്തര റബർ വിപണിയിൽ തളർച്ച; സംസ്ഥാനത്ത് ടാപ്പിംഗ് തടസപ്പെട്ടു

രാജ്യാന്തര റബർ വിപണിക്ക്‌ ഇനിയും വ്യക്തമായ ഒരു ദിശ കണ്ടെത്താനായില്ല, ഏതാനും ആഴ്‌ചകളായി മുന്നേറാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. അതേസമയം, വിപണിയെ തളർത്താൻ വില്പനക്കാർ കച്ചകെട്ടി ഇറങ്ങിയെങ്കിലും അവരും പിന്നീട്‌ ദുർബലരായി. ഇതു മൂലം റബർ വില നേരിയ റേഞ്ചിലാണു നീങ്ങുന്നത്‌. ഇറക്കുമതി രാജ്യങ്ങൾ ബാങ്കോക്കിൽ നിന്നും അല്പം അകന്ന് ഷീറ്റ്‌ വില താഴ്‌ത്താൻ ശ്രമിച്ചതിനിടയിൽ അവിടെ മഴ കനത്തതോടെ വിപണി നിയന്ത്രണം സ്റ്റോക്കിസ്റ്റുകളിലേക്കു തിരിഞ്ഞു. യൂറോപ്യൻ യൂണിയൻ ചൈനീസ്‌ ടയറിന് ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ചതിനാൽ ബെയ്ജിംഗിൽ നിന്നും അന്വേഷണങ്ങൾ കുറവാണ്.

ബാങ്കോക്കിൽ റബർ 276 രൂപയിൽനിന്നും 268 രൂപയായി. ജപ്പാൻ ഒസാക്കയിൽ കിലോ 418 യെന്നിൽനിന്നു മൂന്നു തവണ 426 യെന്നിലെ പ്രതിരോധം തകർക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചു. ഇതിനിടയിൽ വിപണി മുൻ വാരം സൂചിപ്പിച്ച 410 യെന്നിലെ താങ്ങിൽ ശക്തിപരീക്ഷണം നടത്തിയ ശേഷം ക്ലോസിംഗിൽ 416 യെന്നിലാണ്. ഈ വാരം 405 – 400 യെന്നിൽ സാങ്കേതിക പരീക്ഷണത്തിനു മുതിരാം.

സംസ്ഥാനത്ത്‌ മഴ കനത്തതോടെ ഉത്പാദകർ ടാപ്പിംഗിൽനിന്നും പിൻതിരിയാൻ നിർബന്ധിരായി. റെയിൻ ഗാർഡ്‌ ഇട്ട തോട്ടങ്ങളിലും റബർ വെട്ട്‌ തടസപ്പെട്ടു. കൊച്ചിയിൽ നാലാം ഗ്രേഡ്‌ 282 രൂപയിൽ നിന്നും 284 രൂപയായി. അഞ്ചാം ഗ്രേഡ്‌ 279 രൂപയിലും ഒട്ടുപാൽ 187ലും ലാറ്റക്‌സ്‌ 188 രൂപയിലുമാണ്.

ഏലത്തിനു മികവ്

ഉത്സവ ഡിമാൻഡിനിടയിൽ കർഷകരെ മോഹിപ്പിച്ച്‌ ലേല കേന്ദ്രങ്ങളിൽ ഏലം മികവ്‌ കാഴ്‌ചവച്ചു. വലിപ്പം കൂടിയ ഇനങ്ങളുടെ വില കിലോ 7070 രൂപ വരെ കയറി. ഈ വർഷം നിരക്ക്‌ ഇത്രമാത്രം ആകർഷകമാകുന്നത് ആദ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ ഏലം ഉത്പാദനം ചുരുങ്ങുമെന്ന ആശങ്ക വിദേശ ബയർമാരുടെ ഉറക്കം കെടുത്തി. അന്താരാഷ്‌ട്ര തലത്തിൽ പുതിയ അന്വേഷണങ്ങൾ എത്തുന്നത്‌ കണ്ട്‌ കയറ്റുമതിക്കാർ നിരക്ക്‌ നോക്കാതെ മത്സരിച്ച്‌ ചരക്ക്‌ സംഭരിച്ചു. ഉത്തരേന്ത്യൻ ഡിമാൻഡിൽ ശരാശരി ഇനങ്ങൾ കിലോ 3000 രൂപയ്‌ക്ക്‌ മുകളിലാണു ലേലം നടക്കുന്നത്‌.

കുരുമുളകിൽ ചാഞ്ചാട്ടം

കുരുമുളക്‌ സ്ഥിരത കണ്ടത്താനുള്ള ശ്രമത്തിലാണ്. അന്തർസംസ്ഥാന വ്യാപാരികൾ തുടർച്ചയായ ദിവസങ്ങളിൽ ഉത്പന്ന വില ഇടിക്കാൻ കിണഞ്ഞ്‌ ശ്രമിച്ചു. ഇതിനിടയിൽ ഉത്തരേന്ത്യൻ ഇടപാടുകാർ വിപണിയെ പിന്നോട്ടടിക്കാൻ നടത്തിയ നീക്കത്തെ കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക്‌ നീക്കം നിയന്ത്രിച്ച്‌ തടയിട്ടു. ഈ മാസം മുതൽ വടക്കേ ഇന്ത്യയിൽ നിന്നും കുരുമുളകിന് ഉത്സവ കാല ഡിമാൻഡ് പ്രതീക്ഷിക്കുന്നു.

പതിവ്‌ പോലെ നിരക്ക്‌ കുതിച്ചുരുമെന്ന വിശ്വാസത്തിലാണു കർഷക കുടുംബങ്ങളും. രണ്ട്‌ വർഷമായി കേരളത്തിൽ ഉത്പാദനം കുറവയതിനാൽ വാങ്ങലുകാർക്ക്‌ ആവശ്യാനുസരണം ചരക്ക്‌ കണ്ടത്താൻ പല അവസരത്തിലും കഴിഞ്ഞില്ല. കൊച്ചിയിൽ അൺഗാർബിൾഡ്‌ കുരുമുളക്‌ 69,500 രൂപയിൽ ക്ലോസിംഗ നടന്നു. ഇന്ത്യൻ വില ടണ്ണിന് 7600 ഡോളർ. വിയറ്റ്‌നാം 6000 ഡോളറിനും ബ്രസീൽ 5800 ഡോളറിനും ഇന്തോനേഷ്യ 6500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.

District News

ഏലം കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണം ഇന്നു നെടുങ്കണ്ടത്ത്

ഇടുക്കി: മികച്ച ചെറുകിട ഏലം കര്‍ഷകര്‍ക്ക് സ്‌പൈസസ് ബോര്‍ഡ് നല്‍കുന്ന അവാര്‍ഡുകള്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍ ഇന്നു രാവിലെ 11ന് നെടുങ്കണ്ടത്ത് വിതരണം ചെയ്യും.

2023 മുതല്‍ 2026 വരെ മൂന്ന് വര്‍ഷങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. 2023 - 24 വര്‍ഷം തമിഴ്‌നാട് ബോഡിനായ്ക്കനൂര്‍ സ്വദേശി എസ്. മാധവനാണ് ഒന്നാം സമ്മാനം. തേനി സ്വദേശി ജെ.ബി. മുരുകേശന്‍, പത്തനംതിട്ട സ്വദേശിനി ടെസി എഫ്. ഉമ്മന്‍ എന്നിവര്‍ രണ്ടാം സമ്മാനം നേടി.

2024-25 വര്‍ഷത്തില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി സി. തമിഴ് വേടന്‍ ഒന്നാം സമ്മാനവും ഡിണ്ടിഗല്‍ സ്വദേശി ആര്‍. മുത്തുപ്പാണ്ടി, ഇടുക്കി സ്വദേശിനി സി.കെ. രാധ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 2025 - 26 വര്‍ഷം പുറ്റടി സ്വദേശി പയസ് ജോസഫിനാണ് ഒന്നാം സമ്മാനം. മുരിക്കുംതൊട്ടി സ്വദേശി എ.യു. തങ്കച്ചന്‍, ഉടുമ്പന്‍ചോല സ്വദേശിനി എസ്. പൂര്‍വിഷ എന്നിവര്‍ രണ്ടാം സമ്മാനം കരസ്ഥമാക്കി.

വിജയികള്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50,000 രൂപ കാഷ് അവാര്‍ഡുകള്‍ക്കു പുറമേ പ്രശസ്തി പത്രവും സമ്മാനിക്കും. കര്‍ഷകരില്‍നിന്ന് ഏലക്ക ശേഖരിച്ച് സ്‌പൈസസ് ബോര്‍ഡ് ലബോറട്ടറിയില്‍ പരിശോധിച്ച് കീടനാശിനി അവക്ഷിപ്തം ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് അവാര്‍ഡിന് പരിഗണിച്ചത്. നൂതന കാര്‍ഷിക രീതികള്‍ അവലംബിച്ച് ഉത്പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിച്ചതിനാണ് അവാര്‍ഡ്.

Kerala

ഏലം കൃഷിനാശം:അഞ്ച് കോടി നഷ്ടപരിഹാരം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.

ഏലം കൃഷിനാശത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി അഞ്ച് കോടി രൂപ ഇടുക്കി പാക്കേജിന്‍റെ മാർഗരേഖയിൽ ഇളവു നൽകി അനുവദിച്ചു.

ഫണ്ട് അടിയന്തരമായി കൃഷിവകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.

District News

കാര്‍ഡമം പ്ലാന്‍റേഴ്സ് ഫെഡറേഷന്‍ ശില്പശാല നടത്തി

വണ്ടന്മേട്: പരിഷ്കരിച്ച തൊഴില്‍ നിയമങ്ങള്‍ എന്ന വിഷയത്തില്‍ കാര്‍ഡമം പ്ലാന്‍റേഴ്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല നടത്തി. വണ്ടന്മേട് ആമയാര്‍ പാലാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല ജില്ലാ ലേബര്‍ ഓഫീസര്‍ പദ്മ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ചെയര്‍മാന്‍ സ്റ്റെന്നി പോത്തന്‍ അധ്യക്ഷത വഹിച്ചു.

കര്‍ഷകരെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന നിരവധി ഭേദഗതികള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതുക്കിയ തൊഴില്‍ നിയമങ്ങളെക്കുറിച്ച് കില ഫാക്കല്‍റ്റി മെംബര്‍ അഡ്വ. വര്‍ക്കിച്ചന്‍ പെട്ട ക്ലാസെടുത്തു.


പാമ്പാടുംപാറ പഞ്ചായത്ത് അംഗവും ഫെഡറേഷന്‍ അംഗവുമായ ബിനോയ് ചാക്കോയെ ചടങ്ങില്‍ ആദരിച്ചു. ഫെഡറേഷന്‍റെ ജനറല്‍ബോഡി യോഗവും നടന്നു.
ഫെഡറേഷന്‍ സെക്രട്ടറി പി.ആര്‍. സന്തോഷ്, ആര്‍. മണിക്കുട്ടന്‍, ആഷിഷ്, ഡിപിന്‍ പൊന്നപ്പന്‍, വി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുനൂറിലധികം ഏലം കര്‍ഷകര്‍ യോഗത്തില്‍ പങ്കെടുത്തു.

Business

ഉത്സവദിനങ്ങൾ കാർഷികമേഖലയെ തളർത്തുമോ‍?

കാർഷികമേഖല ക്രിസ്‌മസ്‌ ആഘോഷങ്ങളിലേക്ക്‌ ശ്രദ്ധതിരിക്കുന്നത് ഉത്പന്ന വിപണികളെ തളർത്തും. കുരുമുളക്‌ ലഭ്യത ചുരുങ്ങിയതു വിലക്കയറ്റത്തിനു വഴിതെളിച്ചു. പുതിയ ഏലം വിറ്റുമാറാൻ ഉത്പാദകർ മത്സരിച്ചു. മഞ്ഞുവീഴ്‌ച രൂക്ഷമായതോടെ തേയില ഉത്പാദനം സ്‌തംഭിച്ചു. നാളികേരോത്പന്നങ്ങൾ രൂക്ഷമായ വിലത്തകർച്ചയിൽ, വെളിച്ചെണ്ണയുടെ വില തകർച്ചയിൽ തമിഴ്‌നാട്ടിലെ പല മില്ലുകളും സാമ്പത്തിക പ്രതിസന്ധിയിൽ. ജാപ്പനീസ്‌ നാണയത്തിനു വീണ്ടും കാലിടറുന്നു, അവസരം നേട്ടമാക്കാൻ റബറിനാവുമോ?

കുരുമുളക് ലഭ്യതക്കുറവ്

കാർഷികമേഖല ഉത്സവദിനങ്ങളിലേക്കു ശ്രദ്ധതിരിക്കുന്നതിനാൽ മുൻനിര ഉത്പന്ന നീക്കം ചുരുങ്ങും. ഓഫ്‌ സീസൺ കാലയളവായതിനാൽ ഉത്പാദന മേഖലകളിൽ കുരുമുളക്‌ ലഭ്യത ചുരുങ്ങി. വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം, അതുകൊണ്ടുതന്നെ സ്റ്റോക്കിന് ആകർഷകമായ വില ഉറപ്പുവരുത്താനാവുമെന്ന നിഗമനത്തിലാണു പല വൻകിട കർഷകരും.

ഇതിനിടയിൽ ആവശ്യാനുസരണം മുളക്‌ ലഭിക്കാത്തതിനാൽ നിരക്ക്‌ ഉയർത്തി വില്പനക്കാരെ വിപണിയിലേക്ക്‌ അടുപ്പിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ ശ്രമം നടത്തി. എന്നാൽ, ലഭ്യത അവരുടെ കണക്കുകൂട്ടലിനൊത്ത്‌ ഉയർന്നതുമില്ല. വാരാന്ത്യം അൺഗാർബിൾഡ്‌ കുരുമുളക്‌ 69,400 രൂപയിലും ഗാർബിൾഡ്‌ 71,400ലുമാണ്. അന്താരാഷ്‌ട്ര മാർക്കറ്റിൽ മലബാർ മുളക്‌ വില ടണ്ണിന് 8200 ഡോളർ.

വിയറ്റ്നാം നടപ്പു വർഷം 1.6 ബില്യൺ ഡോളറിന്‍റെ കുരുമുളക്‌ കയറ്റുമതി പ്രതീക്ഷിക്കുന്നതായി വിയറ്റ്‌നാം പെപ്പർ ആൻഡ് സ്പൈസ് അസോസിയേഷൻ പ്രസിഡന്‍റ് ഹോങ് തീ ലിയൻ. പ്രതിസന്ധികൾക്കിടയിൽ ഈ വർഷം അവർ ആഗോള വ്യാപാരത്തിൽ ശക്തമായ മുന്നേറ്റമാണു കാഴ്‌ചവച്ചത്‌. ഉയർന്ന വില ഉറപ്പ്‌ വരുത്താനായത്‌ വരും വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ ഉത്പാദകരെ പ്രേരിപ്പിക്കും. വിയറ്റ്‌നാമിൽ കുരുമുളക് വില കിലോഗ്രാമിന് ഒന്നര ലക്ഷം ഡോങ്‌ വരെ കയറി.

ഏലക്കയിൽ ആശ്വാസം

ഏലക്ക ലേലകേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ ചരക്ക്‌ വില്പനയ്‌ക്ക്‌ എത്തുന്നു. പല ദിവസങ്ങളിലും രണ്ട്‌ ലേലം വീതം നടന്നു. ഈ അവസരത്തിലും വില്പനയ്‌ക്ക്‌ ഇറങ്ങിയ ചരക്കിൽ ഏറിയ പങ്കും പൂർണമായി വിറ്റഴിഞ്ഞു. ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക വാങ്ങാൻ മത്സരിച്ചത്‌ ശരാശരി ഇനങ്ങളെ കിലോയ്ക്ക് 2400 രൂപയ്‌ക്ക്‌ മുകളിൽ നിലനിർത്തി. ക്രിസ്‌മസ്‌ വേളയായതിനാൽ കൂടുതൽ ആകർഷകമായ വിലയ്‌ക്ക്‌ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കാർഷിക മേഖല.

തേയിലയ്ക്കു ഭീഷണിയായി അതിശൈത്യം

ശൈത്യം ശക്തമായതോടെ തോട്ടം മേഖലയിൽ തേയില കൊളുന്ത്‌ നുള്ള് സ്‌തംഭിച്ചു. ഇടുക്കി ജില്ലയിൽ ഏറ്റവും താഴ്‌ന്ന താപനിലയിലാണ്. മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിലേക്ക്‌ താഴ്‌ന്നത്‌ തേയില ഉത്പാദന മേഖലയ്‌ക്കു കനത്ത സാമ്പത്തികനഷ്‌ടം വരുത്തിവയ്ക്കും. ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം മൂന്നു മാസമായി കുറവാണ്. ഒക്‌ടോബറിലും നവംബറിലും ഉത്പാദനം ചുരുങ്ങി, തണുപ്പ്‌ കനത്ത സാഹചര്യത്തിൽ ഡിസംബറിലും ഉത്പാദനം ചുരുങ്ങുമെന്നാണ് തോട്ടം മേഖലയിൽനിന്നുള്ള സൂചന. വിദേശത്തുനിന്നും തേയിലയ്‌ക്ക്‌ ശക്തമായ ഡിമാൻഡ് തുടരുന്നത്‌ ഉയർന്ന വിലയ്‌ക്ക്‌ വഴിയൊരുക്കി. ഇലത്തേയിലകൾ കിലോ രണ്ട്‌ മുതൽ അഞ്ച്‌ രൂപ വരെ കയറിയപ്പോൾ പൊടിത്തേയിലകൾക്ക്‌ എട്ട്‌ രൂപ വരെ വർധിച്ചു.

വിലയിടിഞ്ഞ് നാളികേരോത്പന്നങ്ങൾ

നാളികേരോത്പന്നങ്ങൾക്ക്‌ കനത്ത വിലത്തകർച്ച. തമിഴ്‌നാട്ടിലെ മില്ലുകാർ കൊപ്ര സംഭരണത്തിൽനിന്നു പിൻവലിഞ്ഞ്‌ സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാൻ കാണിച്ച തിടുക്കം വിപണിയെ പിടിച്ചുലച്ചു. ക്രിസ്‌മസ്‌ വേളയിൽ എണ്ണയ്‌ക്ക്‌ ഉയർന്ന വില ഉറപ്പുവരുത്താമെന്ന കണക്കുകൂട്ടലിലായിരുന്നു വാരാരംഭം മുതൽ മില്ലുകാർ. എന്നാൽ, കേരളത്തിൽനിന്നും പ്രതീക്ഷയ്‌ക്കൊത്ത്‌ ഡിമാൻഡ് ഉയരുന്നില്ലെന്നു വ്യക്തമായതോടെ വിലയിടിച്ചു ചരക്കു വിറ്റുമാറാനുള്ള അവസാന തന്ത്രം അവർ പ്രയോഗിച്ചു. കാങ്കയത്ത്‌ വെളിച്ചെണ്ണ 25,350 രൂപയിൽ നിന്നും 23,000ലേക്ക്‌ ഇടിഞ്ഞു. കൊപ്രയ്‌ക്ക്‌ 2100 രൂപ കുറഞ്ഞ്‌ 16,200 യായി.

അയൽ സംസ്ഥാനത്ത്‌ നിന്നുള്ള പ്രതികൂല വാർത്തകൾ കൊച്ചി വിപണിയെയും പിടിച്ചുലച്ചു. വാരാന്ത്യം വെളിച്ചെണ്ണ 31,900 രൂപയായും കൊപ്ര 19,100 രൂപയായും ഇടിഞ്ഞു. പുതുവർഷം പിറക്കുന്നതോടെ വിപണി കൂടുതൽ സമ്മർദത്തിൽ അകപ്പെടുമോയെന്ന ആശങ്കയിലാണു നാളികേര കർഷകർ.

റബറിനു തിരിച്ചടിതന്നെ

ഏഷ്യൻ ടയർ വ്യവസായികൾ രാജ്യാന്തര വിപണിയിൽനിന്നും അകന്നത്‌ റബറിനു തിരിച്ചടിയായി. ജപ്പാൻ പലിശ നിരക്ക്‌ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലേക്ക്‌ എത്തിച്ചത്‌ ഒസാക്ക എക്‌സ്‌ചേഞ്ചിൽ നിന്നും വിദേശ നിക്ഷേപകരെ അകറ്റി. യെൻ ശക്തിപ്രാപിക്കുമെന്ന വിലയിരുത്തൽ റബറിന്‍റെ ആകർഷണം കുറച്ചു. ഇതോടെ ഷീറ്റ്‌ വില 333 യെന്നിൽനിന്നും 328ലേക്ക്‌ ഇടിഞ്ഞു.

പലിശനിരക്കിൽ അവർ മാറ്റം വരുത്തിയെങ്കിലും നാണയത്തെ ബാധിച്ച തളർച്ച വിട്ടുമാറിയില്ല. യെന്നിന്‍റെ മൂല്യം 154ൽനിന്നും 157ലേക്ക്‌ ഇടിഞ്ഞതു വിദേശ നിക്ഷേപകരെ ആകർഷിക്കും. എന്നാൽ, ഉത്സവ ദിനങ്ങളായതിനാൽ അവർ വിപണിയിൽ താത്പര്യം കാണിക്കുമെന്ന കാര്യത്തിൽ ഉറപ്പുവരുത്താനാവില്ല. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ റബർ 18,300 രൂപയിലും അഞ്ചാം ഗ്രേഡ്‌ 18,000 രൂപയിലുമാണ്.

Latest News

Corehub Up