Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CaughtOnCamera

Kouthukam

പല്ല് ഡോക്ടറുടെ അടുത്ത് പോയതാ... ഒടുവിൽ നടുവിന് പണി കിട്ടിയത് അസിസ്റ്റെന്‍റിന്!

ഡെന്‍റൽ ക്ലിനിക്കിൽ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കുസൃതി കാരണം ഡെന്‍റൽ അസിസ്റ്റന്‍റ് തറയിൽ വീണ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

സാധാരണ നിലയിൽ മുന്നോട്ടുപോയ ഒരു ദന്തപരിശോധനയ്ക്കിടയിലാണ് അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച നാടകീയ സംഭവം അരങ്ങേറിയത്.

അമ്മയുടെ ചികിത്സ പുരോഗമിക്കുന്നതിനിടയിൽ, മുറിയിലുണ്ടായിരുന്ന കുട്ടി അസിസ്റ്റന്‍റ് ഇരുന്നിരുന്ന ചക്രങ്ങളുള്ള കസേരയിൽ കയറി പതുക്കെ പുറകോട്ട് ചലിപ്പിച്ചു.

തന്‍റെ ജോലിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അസിസ്റ്റന്‍റ്, കസേര നീങ്ങിയതറിയാതെ ഇരിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം തെറ്റി നിലത്തേക്ക് വീഴുകയായിരുന്നു. ഈ ദൃശ്യങ്ങൾ ക്ലിനിക്കിലെ സുരക്ഷാ ക്യാമറയിലാണ് പതിഞ്ഞത്.

അസിസ്റ്റന്‍റ് പെട്ടെന്ന് താഴേക്ക് വീഴുന്നത് കണ്ട് ചികിത്സയിലായിരുന്ന അമ്മ പോലും പൊട്ടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇന്‍റർനെറ്റിൽ ഉയർന്നുവരുന്നത്.

ഒരു വിഭാഗം ആളുകൾ കുട്ടിയുടെ ഈ കുസൃതിയെ തികച്ചും തമാശയായി കാണുകയും ചിരിയോടെ പ്രതികരിക്കുകയും ചെയ്യുമ്പോൾ, മറ്റൊരു കൂട്ടർ ഇതിന്‍റെ അപകടസാധ്യതയെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്.

ആശുപത്രികൾ പോലെയുള്ള തൊഴിലിടങ്ങളിൽ കുട്ടികളുമായി പോകുമ്പോൾ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, അല്ലാത്തപക്ഷം ഇത്തരം ചെറിയ കുസൃതികൾ പോലും ഗുരുതരമായ അപകടങ്ങൾക്കോ പരിക്കുകൾക്കോ കാരണമായേക്കാമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Viral

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയപ്പോൾ കാറിലിരുന്ന് 'സുഖമായി' ഉറങ്ങി; യുവതിയുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ

മാസങ്ങൾക്ക് മുമ്പ് മുംബൈയിൽ നടന്ന കൗതുകകരമായ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ രീതിയിൽ പ്രചരിക്കുകയാണ്. കനത്ത ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ യുവതി കാറിലിരുന്ന് ഉറങ്ങിപ്പോയതാണ് ദൃശ്യങ്ങളിലുള്ളത്.

വാഹനം അനക്കാൻ പോലും പറ്റാത്ത അത്രയും വലിയ ഗതാഗതക്കുരുക്കിൽ പെട്ടപ്പോഴാണ് യുവതിക്ക് കടുത്ത ക്ഷീണം കാരണം ഉറക്കം വന്നത്. ഒടുവിൽ സമീപത്തുണ്ടായിരുന്ന ഒരു ബൈക്ക് യാത്രക്കാരൻ കാറിന്‍റെ വിൻഡോയിൽ മുട്ടി വിളിച്ച ശേഷമാണ് ഇവർ ഉണർന്നത്.

പലരും ഇതിനെ തമാശയായി കാണുമ്പോൾ, മുംബൈ പോലുള്ള വൻനഗരങ്ങളിൽ ജീവിക്കുന്നവർ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദവും ദീർഘദൂര യാത്രകൾ ഉണ്ടാക്കുന്ന ശാരീരിക തളർച്ചയുമാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്.

ജോലിയും വ്യക്തിജീവിതവും ഒന്നിച്ച് കൊണ്ടുപോകാൻ സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ പഴയ വീഡിയോ ഇപ്പോൾ വഴിതുറന്നിരിക്കുന്നത്. എന്തായാലും ബൈക്ക് യാത്രക്കാരന്‍റെ കൃത്യമായ ഇടപെടൽ കാരണം അപകടങ്ങളൊന്നും കൂടാതെ കാര്യങ്ങൾ ശുഭമായി അവസാനിച്ചു.

 

Viral

മലപ്പുറത്ത് മാലാഖമാരായി ബസ് ജീവനക്കാർ

മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം കുരുന്നുജീവൻ അത്ഭുതകരമായി രക്ഷപെട്ട വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.

ബുധനാഴ്ച രാവിലെ എട്ടരയോടെ കോട്ടയ്ക്കൽ പുത്തൂർ റോഡിലായിരുന്നു നെഞ്ചിടിപ്പേറ്റുന്ന ഈ സംഭവം അരങ്ങേറിയത്. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ ഒന്നരവയസുകാരൻ പ്രധാന റോഡിലേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു.

ഈ സമയം ആ റൂട്ടിലോടിയിരുന്ന കോഴിക്കോട്-പാലക്കാട് സ്വകാര്യ ബസിലെ ഡ്രൈവർ സി.പി ഷാജി റോഡിലെ കുഞ്ഞിനെ കാണുകയും, അടിയന്തിരമായി വണ്ടി നിർത്തുകയും ചെയ്തു.

ബസ് തൊട്ടുമുന്നിൽ വന്നുനിന്ന പാടെ കണ്ടക്ടർ ടി.എൻ ഷാജഹാൻ പുറത്തേക്ക് ഓടിയിറങ്ങി കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. വിപരീത ദിശയിൽ നിന്നും മറ്റ് വാഹനങ്ങൾ വരുന്നതിന് മുൻപ് തന്നെ കുഞ്ഞിനെ റോഡിൽ നിന്നും മാറ്റാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് അവിടെ ഒഴിവായത്.

പിന്നീട് കുഞ്ഞിനെ തിരികെ ഏൽപ്പിക്കുമ്പോഴാണ് സ്വന്തം കുഞ്ഞ് റോഡിൽ അകപ്പെട്ട വിവരം മാതാപിതാക്കൾ പോലും അറിയുന്നത്. വീടിന്‍റെ ഗേറ്റ് കൃത്യമായി അടയ്ക്കാതിരുന്നതിനാലാണ് കുഞ്ഞ് പുറത്തേക്ക് ഇഴഞ്ഞുപോയത്.

ബസ് ജീവനക്കാരുടെ ഈ മനുഷ്യത്വപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

Viral

കാനഡയിൽ ഇന്ത്യൻ യുവാവിന് നേരെ വംശീയ അധിക്ഷേപം; വൻ പ്രതിഷേധവുമായി സൈബർ ലോകം

കാനഡയിലെ നോവ സ്കോട്ടിയയിലുള്ള കെന്‍റ്വിൽ എന്ന നഗരത്തിൽ ഇന്ത്യൻ യുവാവിന് നേരെയുണ്ടായ വംശീയ അധിക്ഷേപം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

പ്രഭാത സവാരിക്കിടെ പ്രായമായ ഒരു സ്ത്രീ തന്നെ വംശീയമായി അധിക്ഷേപിച്ചതായി യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

ക്യാമറ ഓൺ ചെയ്യുന്നതിന് മുൻപ് തന്നെ അവർ 'ഇന്ത്യയിലേക്ക് മടങ്ങുക' എന്ന് ആക്രോശിച്ചതായും, പിന്നീട് ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയപ്പോൾ വാക്ക് മാറ്റിയതായും യുവാവ് പറയുന്നു.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആ സ്ത്രീയുടെ പെരുമാറ്റത്തെ അപലപിച്ചും യുവാവിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

എന്നാൽ, ഈ ഒരു ഒറ്റപ്പെട്ട സംഭവം അവിടുത്തെ പ്രാദേശിക സമൂഹത്തിന്‍റെ പൊതുവായ സ്വഭാവമല്ലെന്നും കെന്‍റ്വിലിലെ ഭൂരിഭാഗം ജനങ്ങളും വളരെ സൗഹാർദ്ദപരമായാണ് പെരുമാറുന്നതെന്നും യുവാവ് കൂട്ടിച്ചേർത്തു.

ഇത്തരം അധിക്ഷേപങ്ങൾ നേരിടേണ്ടി വരുമ്പോൾ ആരും മൗനം പാലിക്കരുതെന്നും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

കാനഡ, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും നേരെ സമീപകാലത്തായി വർധിച്ചുവരുന്ന വംശീയ-വിദേശി വിദ്വേഷ അധിക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം വീണ്ടും ചർച്ചയാകുന്നത്.

ഭൂരിപക്ഷം രാജ്യങ്ങളും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം സംഭവങ്ങൾ പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികളെയും വംശീയതയ്ക്കെതിരെയുള്ള പ്രതിരോധത്തിന്‍റെ ആവശ്യകതയെയും ചൂണ്ടിക്കാണിക്കുന്നു.

 

Viral

അയൽവാസിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; വയോധികൻ സിസിടിവിയിൽ കുടുങ്ങിയതോടെ ഫ്ലാറ്റിൽ വൻ പ്രതിഷേധം

ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ വയോധികൻ അയൽവാസിയുടെ ബാൽക്കണിയിൽ അതിക്രമിച്ചു കയറി രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ സംഭവം പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിരിക്കുന്നു.

ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീടുകളിൽ പോലും സ്വകാര്യത നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവാണ് താമസക്കാരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെട്ടിടത്തിന് ചുറ്റും അസ്വാഭാവികമായ ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ആദ്യമൊക്കെ ആരും ഇത് ഗൗരവമായി എടുത്തിരുന്നില്ല.

എന്നാൽ ആരോ തങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് താമസക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികൻ അയൽപക്കത്തെ ബാൽക്കണിക്ക് സമീപമെത്തി ഒളിഞ്ഞുനോക്കുന്നതും കൈവശമുള്ള ഫോൺ ഉപയോഗിച്ച് അനുവാദമില്ലാതെ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

ഈ ദൃശ്യങ്ങൾ ഫ്ലാറ്റിലെ താമസക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി മാറി.

ഇത്തരം പ്രവണതകൾ അയൽവാസികൾ തമ്മിലുള്ള വിശ്വാസ്യത തകർക്കുമെന്നും കോളനികളിലെ സമാധാനാന്തരീക്ഷം നശിപ്പിക്കുമെന്നും റസിഡന്‍റ്സ് ഭാരവാഹികൾ ആശങ്കപ്പെടുന്നുണ്ട്.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൗതുകകരവും വിമർശനാത്മകവുമായ പ്രതികരണങ്ങളാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

പ്രശസ്തിക്ക് വേണ്ടി ആളുകൾ എന്തും ചെയ്യുന്ന കാലമാണിതെന്നും പ്രായത്തിന്‍റേതായ വിവേകം കാണിക്കാമായിരുന്നു എന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.

ബാൽക്കണിയിലൂടെയുള്ള ഈ സാഹസം വഴി അല്പമൊന്ന് കാലുതെറ്റിയിരുന്നെങ്കിൽ വയോധികൻ നേരെ യമപുരിയിൽ എത്തുമായിരുന്നു എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ, കോളനിയിൽ എവിടെ വഴക്കുണ്ടായാലും ക്യാമറയുമായി ഇറങ്ങുന്ന തന്‍റെ അയൽക്കാരിയുടെ അതേ സ്വഭാവമാണ് ഈ ചാച്ചനെന്ന് പരിഹസിച്ചവരും കുറവല്ല.

എന്തായാലും റസിഡൻഷ്യൽ മേഖലകളിലെ സുരക്ഷയെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്.

Viral

പ്രണയത്തിൽ വഴുതിവീണു ദമ്പതികൾ

തീവ്രമായൊരു പ്രണയനിമിഷം നിമിഷനേരം കൊണ്ട് ഭയപ്പെടുത്തുന്ന അപകടമായി മാറിയതിന്‍റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ. ഉയരമുള്ള ഒരു മെറ്റൽ സുരക്ഷാവേലിക്ക് മുകളിൽ ബാലൻസ് ചെയ്ത് പരസ്പരം ചുംബിക്കുകയായിരുന്ന ദമ്പതികൾ പെട്ടെന്ന് നിയന്ത്രണം കൈവിട്ട് ഒരുമിച്ച് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൻതോതിൽ പ്രചരിക്കുന്നത്.

പ്രണയത്തിന്‍റെ ലഹരിയിൽ ചുറ്റുമുള്ള ലോകത്തെയും അപകടങ്ങളെയും പൂർണമായി മറന്നുപോയ ദമ്പതികളുടെ ഈ ദൃശ്യങ്ങൾ ഒരേസമയം റൊമാന്‍റിക്കും അത്രത്തോളം തന്നെ അപകടം നിറഞ്ഞതുമാണ്. ആവേശം കൂടുമ്പോൾ മനുഷ്യൻ സ്വന്തം സുരക്ഷയെക്കുറിച്ച് പോലും ചിന്തിക്കാതാകുന്നത് എങ്ങനെയെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ഇതിനെ പ്രണയത്തിന്‍റെ തീവ്രതയായി കാണാൻ ചിലർ ശ്രമിക്കുമ്പോഴും, ഭൂരിഭാഗം പേരും ഇതിനെ കടുത്ത അശ്രദ്ധയായും വിഡ്ഢിത്തമായുമാണ് വിലയിരുത്തുന്നത്. എന്തായാലും കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഈ ദൃശ്യങ്ങൾ.

വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഓൺലൈനിൽ ഉയരുന്നത്. ആശ്ചര്യവും ആശങ്കയും നിറഞ്ഞ കമന്‍റുകൾക്ക് പുറമെ ഡാർക്ക് ഹ്യൂമർ കലർന്ന ട്രോളുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് സന്തോഷ നിമിഷങ്ങൾ എങ്ങനെ വലിയൊരു ദുരന്തത്തിലേക്ക് വഴിമാറാം എന്നതിന്‍റെ തെളിവായി പലരും ഈ ദൃശ്യങ്ങളെ ചൂണ്ടിക്കാണിക്കുന്നു.

ഉയരമുള്ളതും അപകടസാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ വെച്ച് ഇത്തരം സാഹസങ്ങൾക്ക് മുതിരുന്നവർക്കുള്ള ശക്തമായൊരു മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.

 

Viral

സിവിക് സെൻസ് ഇല്ലായ്മയുടെ അങ്ങേയറ്റം; ഇതൊക്കെ കൊണ്ടാണ് നാട് നന്നാവാത്തത്

സമൂഹമാധ്യമങ്ങളിൽ ഈയിടെയായി വലിയ രീതിയിൽ ചർച്ചയാകുന്ന ഒരു ദൃശ്യം ജനങ്ങളിൽ ഒരേസമയം അത്ഭുതവും കടുത്ത അമർഷവും ഉണ്ടാക്കിയിരിക്കുകയാണ്.

നിർമ്മാണം പൂർത്തിയാകാത്ത, കോണ്ക്രീറ്റ് കഴിഞ്ഞയുടനെ തണുത്തുറഞ്ഞിട്ടുപോലുമില്ലാത്ത പുതിയ റോഡിലൂടെ ഒരാൾ യാതൊരു കൂസലുമില്ലാതെ സ്കൂട്ടർ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.

പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തതും പണി പൂർണമായി തീരാത്തതുമായ ഒരു വഴിയുടെ അവസ്ഥ എന്താകുമെന്ന ചിന്തയോ ആശങ്കയോ ഇല്ലാതെയാണ് ആ വ്യക്തി വാഹനം മുന്നോട്ട് എടുക്കുന്നത്.

റോഡിന്‍റെ ഉപരിതലം അപ്പോഴും മൃദുവായിരിക്കുന്നതിനാൽ വാഹനത്തിന്‍റെ ടയറുകൾ പതിഞ്ഞ് പുതിയ റോഡ് പാടെ നശിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതികരണങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

പൊതുമുതലിനോട് കാണിക്കേണ്ട ഉത്തരവാദിത്തബോധത്തിന്‍റെയോ 'സിവിക് സെൻസിന്‍റെയോ' വലിയ കുറവാണ് ഈ പ്രവൃത്തിയിലൂടെ വെളിവാകുന്നതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

സർക്കാർ സംവിധാനങ്ങളും തൊഴിലാളികളും ദിവസങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഇത്തരം പൊതുസൗകര്യങ്ങളെ ജനങ്ങൾ തന്നെ മുൻകൈയെടുത്ത് സംരക്ഷിച്ചില്ലെങ്കിൽ വികസനം എങ്ങനെ സാധ്യമാകുമെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.

സ്വന്തം നാടിന്‍റെ പുരോഗതിക്കായി ഒരുക്കുന്ന സംവിധാനങ്ങളെ ഇത്തരത്തിൽ നശിപ്പിക്കുന്ന ആളുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ ഒരു സമൂഹമെന്ന നിലയിൽ ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഡിജിറ്റൽ ലോകത്ത് ഉയർന്നുകൊണ്ടിരിക്കുന്നത്.

 

Viral

കൈവിട്ട കളിക്ക് പുഞ്ചിരിയോടെ പോസ് ചെയ്ത് യുവാവ്

ലക്നോവിലെ തിരക്കേറിയ ഗോമതി നഗറിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകും വിധം സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കനത്ത ജനരോഷത്തിന് കാരണമാകുന്നു.

സാധാരണ രീതിയിൽ വണ്ടിയോടിക്കുന്നതിന് പകരം, കൈകളും കാലുകളും മടക്കിവെച്ച് കസേരയിൽ ഇരിക്കുന്നതുപോലെയായിരുന്നു ഇയാളുടെ യാത്ര.

തൊട്ടടുത്തുണ്ടായിരുന്ന യാത്രക്കാരൻ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് കണ്ടിട്ടും പുഞ്ചിരിയോടെ ക്യാമറയ്ക്ക് നേരെ കൈവീശിക്കാണിക്കാനും ഇയാൾ മടിച്ചില്ല.

ആക്സിലറേറ്റർ കൈകൊണ്ട് നിയന്ത്രിക്കാതെ തന്നെ മുന്നോട്ട് പോകാൻ സാധിക്കുന്ന ഒരു ഇലക്ട്രിക് സ്കൂട്ടറാണ് നിയമലംഘനത്തിനായി ഇയാൾ ഉപയോഗിച്ചത്.

ഹെൽമറ്റ് ധരിക്കാതെ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിന് പുറമെ, ഈ വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു എന്നതും കുറ്റത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

ചെറിയൊരു നിയന്ത്രണം തെറ്റിയാൽ പോലും വലിയൊരു ദുരന്തത്തിന് കാരണമാകുമായിരുന്ന ഈ പ്രകടനത്തിനെതിരെ മോട്ടോർ വാഹന വകുപ്പും ട്രാഫിക് പോലീസും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

പൊതുറോഡുകളിൽ ഇത്തരം അഭ്യാസങ്ങൾ നടത്തുന്നതും രജിസ്ട്രേഷൻ ഇല്ലാത്ത വാഹനം നിരത്തിലിറക്കുന്നതും നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തിൽ നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Viral

റോഡിലെ 'ബ്ലൈൻഡ് സ്പോട്ട്' സൃഷ്ടിച്ച അപകടം; ലംബോർഗിനിയെ തകർത്ത് പിക്കപ്പ് ട്രക്ക്

ഫ്ലോറിഡയിലെ ഒരു പാർക്കിംഗ് ഏരിയയിൽ നടന്ന ഞെട്ടിക്കുന്ന വാഹനാപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.

ഒരു പിക്കപ്പ് ട്രക്ക്, തനിക്ക് മുന്നിലുണ്ടായിരുന്ന ആഡംബര സ്പോർട്സ് കാറായ ലംബോർഗിനിയുടെ മുകളിലേക്ക് അശ്രദ്ധമായി ഇടിച്ചുകയറുകയായിരുന്നു.

റീൽസിനായി ചിത്രീകരിച്ച വീഡിയോയാണോ ഇതെന്ന സംശയം പലരിലും ഉണ്ടായെങ്കിലും, ഇതൊരു യഥാർഥ അപകടമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

സാവധാനം പാർക്കിംഗ് സ്ഥലത്തിലൂടെ നീങ്ങുകയായിരുന്ന ലംബോർഗിനിയെ ശ്രദ്ധിക്കാതെ അതിവേഗതയിൽ പാഞ്ഞെത്തിയ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു.

ബ്രേക്ക് ചവിട്ടാനോ വാഹനം വെട്ടിക്കാനോ ശ്രമിക്കാതെ, ട്രക്കിന്‍റെ മുൻവശത്തെ ടയറുകൾ ലംബോർഗിനിയുടെ ബോണറ്റിലേക്ക് കയറിയത് കണ്ട് കാഴ്ചക്കാർ ശരിക്കും അമ്പരന്നു.

സ്‌പോർട്സ് കാറിന്‍റെ വളരെ താഴ്ന്ന ഘടനയും പിക്കപ്പ് ട്രക്കിന്‍റെ അതിശയിപ്പിക്കുന്ന ഉയരവും തമ്മിലുള്ള പൊരുത്തക്കേടാണ് ഈ അപകടത്തിന് വഴിയൊരുക്കിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ട്രക്കിന്‍റെ അമിതമായ ഉയരം കാരണം, തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ലംബോർഗിനി ഡ്രൈവറുടെ കാഴ്ചയിൽ പെടാതെ പോയതാണ് ഇത്തരമൊരു വിചിത്രമായ അപകടത്തിന് കാരണമായത്.

ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. എങ്കിലും, ലക്ഷങ്ങൾ വിലമതിക്കുന്ന ലംബോർഗിനിയുടെ ബോഡിക്ക് വലിയ കേടുപാടുകൾ സംഭവിച്ചു.

സോഷ്യൽ മീഡിയയിൽ ഈ വാർത്ത വളരെ വേഗത്തിലാണ് പരന്നത്. വലിയ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ബ്ലൈൻഡ് സ്‌പോട്ടുകളെക്കുറിച്ചും, ഇത്തരം ചെറിയ അശ്രദ്ധകൾ വലിയ നഷ്ടങ്ങളിലേക്ക് നയിച്ചേക്കാമെന്നുമുള്ള ഓർമപ്പെടുത്തലായി ഈ വീഡിയോ മാറുകയാണ്.

 

Viral

സ്കൂൾ ശുചിമുറിയിൽ പൊരിഞ്ഞ അടി; അടിയും അസഭ്യവും കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

സ്കൂൾ ക്യാമ്പസിനുള്ളിലെ ശുചിമുറിയിൽ വെച്ച് രണ്ട് വിദ്യാർഥിനികൾ തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കും ആശങ്കയ്ക്കും വഴിയൊരുക്കുകയാണ്.

മൂന്നാമതൊരാൾ പകർത്തിയ ഈ ദൃശ്യങ്ങളിൽ, തികച്ചും നിസാരമായ ഒരു തർക്കം നിമിഷങ്ങൾക്കുള്ളിൽ എങ്ങനെയാണ് ശാരീരികമായ കയ്യേറ്റത്തിലേക്ക് നീങ്ങുന്നതെന്ന് വ്യക്തമായി കാണാം.

നീല നിറത്തിലുള്ള ടി-ഷർട്ട് ധരിച്ച വിദ്യാർഥിനി മറ്റൊരാളെ തടഞ്ഞുനിർത്തി പേര് ചോദിച്ചുകൊണ്ടാണ് തർക്കത്തിന് തുടക്കമിടുന്നത്. ഇതിന് പ്രകോപനപരമായ മറുപടി ലഭിച്ചതോടെ അന്തരീക്ഷം വഷളാവുകയും, കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് സംഭാഷണങ്ങൾ മാറുകയും ചെയ്തു.

തന്‍റെ പിതാവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ആദ്യത്തെ പെൺകുട്ടി രണ്ടാമത്തെയാളെ തല്ലുന്നതോടെയാണ് സംഘർഷം ശാരീരിക തലത്തിലേക്ക് കടക്കുന്നത്.

തർക്കത്തിനിടയിൽ വീടിരിക്കുന്ന സ്ഥലത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വളരെ മോശമായ രീതിയിലുള്ള ഭീഷണികൾ ഇരുഭാഗത്തുനിന്നും ഉയരുന്നുണ്ട്.

ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ വലിയൊരു വിഭാഗം ആളുകളും ഇതിനെ ഗൗരവത്തോടെ കാണുന്നതിന് പകരം വിനോദമായാണ് കാണുന്നത്.

ഇന്‍റർനെറ്റ് ഉപയോക്താക്കൾ സംഭവത്തെ പരിഹസിച്ചും തമാശ രൂപത്തിലുള്ള മീമുകൾ പങ്കുവെച്ചും ആഘോഷമാക്കുകയാണ് ചെയ്തത്.

ഇത്തരം അക്രമ സംഭവങ്ങളെ ഗൗരവമുള്ളൊരു വിഷയമായി പരിഗണിക്കാതെ ഒരു വിനോദ കാഴ്ചയായി മാത്രം കാണുന്ന സമൂഹത്തിന്‍റെ മനോഭാവം വലിയ വിമർശനങ്ങൾക്കും കാരണമാകുന്നുണ്ട്.

 

Viral

ഇതിനെയാണോ 'ഇൻസ്റ്റന്‍റ് കർമ്മ' എന്ന് പറയുന്നത്? ഷട്ടറിനിടയിൽ തല കുടുങ്ങി തൂങ്ങിക്കിടന്ന കള്ളനെ കണ്ട് പകച്ച് ജീവനക്കാർ

ഗാസിയാബാദിലെ ഇന്ദിരാപുരത്ത് പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കിൽ നടന്ന മോഷണശ്രമം സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കും ഒടുവിൽ വിചിത്രമായൊരു രക്ഷാപ്രവർത്തനത്തിനുമാണ് സാക്ഷ്യം വഹിച്ചത്.

അഭയ് ഖണ്ഡ് പ്രദേശത്തെ ഡോക്ടർ പവൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ പതിവ് പരിശോധനകൾക്കായി എത്തിയ ജീവനക്കാരാണ് അസാധാരണമായ ആ കാഴ്ച കണ്ടത്.

രാവിലെ ക്ലിനിക്ക് തുറക്കാനായി ഷട്ടർ ഉയർത്താൻ ശ്രമിച്ച ജീവനക്കാർക്ക് അത് സാധിച്ചില്ല. ഷട്ടറിന് ഉള്ളിൽ നിന്ന് നേർത്ത ഞരക്കവും കരച്ചിലും കേട്ടതോടെ ഉള്ളിൽ ഏതെങ്കിലും മൃഗം കുടുങ്ങിക്കിടക്കുകയാണെന്നാണ് അവർ ആദ്യം കരുതിയത്.

സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ സമീപത്തെ ഡോക്ടറെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് ക്ലിനിക്കിന്‍റെ പിൻഭാഗത്തുകൂടി അകത്തു കടന്നവർ കണ്ടത് ഭിത്തിക്കും ഷട്ടറിനും ഇടയിലുള്ള ഇടുങ്ങിയ വിടവിൽ തല കുടുങ്ങിയ നിലയിൽ തൂങ്ങിക്കിടക്കുന്ന ഒരു ബാലനെയാണ്.

ശരീരത്തിന്‍റെ ഒരു ഭാഗം അകത്തും തല പുറത്തെ വിടവിലും കുടുങ്ങിയ നിലയിലായിരുന്ന കുട്ടിക്ക് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന ഏണിയും പ്രത്യേക യന്ത്രങ്ങളും ഉപയോഗിച്ച് അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കുട്ടിയുടെ ശരീരത്തിന് കൂടുതൽ പരിക്കേൽക്കാത്ത വിധം ഷട്ടറിന്‍റെ ഭാഗങ്ങൾ നീക്കം ചെയ്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവനെ പുറത്തെടുത്തു. മുഖത്തും ശരീരത്തിലും ചെറിയ മുറിവുകളേറ്റ ബാലനെ ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

രാത്രിയുടെ നിശബ്ദതയിൽ ഷട്ടറിനിടയിലൂടെ അകത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോൾ സംഭവിച്ച അബദ്ധമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൈവിധ്യമാർന്ന പ്രതികരണങ്ങളാണ് ഉയരുന്നത്.

കഠിനമായ ശിക്ഷ ലഭിക്കുന്നതിന് മുൻപേ പ്രകൃതി തന്നെ അവന് നൽകിയ ശിക്ഷയാണിതെന്നാണ് ഭൂരിഭാഗം പേരും തമാശരൂപേണ കമന്‍റ് ചെയ്യുന്നത്.

മോഷണശ്രമത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും ആസൂത്രിതമായ നീക്കമാണോ നടന്നതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

 

Viral

ഫോണിൽ നോക്കി ട്രക്കോടിച്ചു, പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് എത്രത്തോളം വലിയ അപകടമാണെന്ന് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മുന്നറിയിപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് അമിത ആത്മവിശ്വാസത്തോടെ ഡ്രൈവിംഗിനിടെ ഫോണിൽ മുഴുകുന്നവർ ഒട്ടും കുറവല്ല.

അത്തരത്തിൽ ഒരു ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ വരുത്തിവെച്ച വലിയൊരു അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. റോഡിൽ ശ്രദ്ധിക്കാതെ ഫോണിലേക്ക് നോക്കിയിരുന്ന ട്രക്ക് ഡ്രൈവർ തന്‍റെ തൊട്ടുമുന്നിലുള്ള റോഡ് റോളറിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

ട്രക്കിനുള്ളിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ ആരെയും നടുക്കുന്നതാണ്. ഇടിയുടെ ആഘാതത്തിൽ റോഡ് റോളറിന്‍റെ മുൻചക്രം ഊരിത്തെറിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അപകടം നടന്നയുടനെ ഡ്രൈവർ ഭയക്കുകയും തന്‍റെ അബദ്ധം തിരിച്ചറിഞ്ഞ് പരിഭ്രമിക്കുന്നതുമാണ് വീഡിയോയുടെ ഒരു ഭാഗം.

എന്നാൽ ഈ ഗൗരവകരമായ അപകടവാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ മറ്റൊരു തലം കൂടി ലഭിച്ചു. അപകടം നടന്ന നിമിഷം തന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ആംബുലൻസ് ആ വഴി കടന്നുപോകുന്നത് വീഡിയോയിൽ കാണാം. ഈ യാദൃശ്ചികതയാണ് വീഡിയോ വൈറലാകാൻ പ്രധാന കാരണമായത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സംഭവത്തിന്‍റെ ഗൗരവം ഉൾക്കൊള്ളുമ്പോഴും ഡ്രൈവറുടെ ഭാവമാറ്റങ്ങളും ആംബുലൻസിന്‍റെ കൃത്യസമയത്തുള്ള വരവും കണ്ട് ഇത് ഒരു സിനിമയിലെ കോമഡി രംഗം പോലെയുണ്ടെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. ഭാഗ്യവശാൽ ഈ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. എങ്കിലും ഓരോ ഡ്രൈവർക്കും ഒരു പാഠമാകേണ്ടതാണ് ഈ സംഭവം.

Viral

റൺവേയിൽ പുകവലി, തടയാൻ വന്ന ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് പുക ഊതിവിട്ടു; വിമാനത്താവളത്തെ വിറപ്പിച്ച ആ 'യാത്രക്കാരൻ' ക്യാമറയിൽ

വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയായ റൺവേയിൽ വെച്ച് പരസ്യമായി സിഗരറ്റ് വലിക്കുകയും അത് തടയാൻ ശ്രമിച്ച ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഉത്കർഷ് ഗൗതം എന്ന യാത്രക്കാരനാണ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് വിമാനത്തിന് അരികിൽ വെച്ച് സിഗരറ്റ് വലിക്കുകയും ഗ്രൗണ്ട് സ്റ്റാഫിനെ വെല്ലുവിളിക്കുകയും ചെയ്തത്.

വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ടാർമാക്കിൽ വെച്ച് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഇത് വിലക്കിയെങ്കിലും, അവിടെ പുകവലിക്കാൻ പാടില്ലെന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ഇയാൾ അവരോട് തട്ടിക്കയറുകയായിരുന്നു.

പ്രകോപിതനായി സംസാരിച്ച ഇയാൾ ഒരു ഘട്ടത്തിൽ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ മുഖത്തേക്ക് പുക ഊതിവിടുകയും അവരെ പുറത്തേക്ക് വരാൻ വെല്ലുവിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയും യാത്രക്കാരന്‍റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. വിമാനത്താവളം പോലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരിടത്ത് ഇത്തരത്തിൽ പെരുമാറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം അതിവേഗം തീപിടിക്കുന്ന സ്വഭാവമുള്ളതായതിനാൽ റൺവേയ്ക്ക് സമീപം പുകവലിക്കുന്നത് അതീവ അപകടകരമാണ്. ഇത്രയും കർശനമായ പരിശോധനകൾ നടക്കുന്ന വിമാനത്താവളത്തിനുള്ളിൽ പുകയില ഉൽപ്പന്നങ്ങളും ലൈറ്ററും എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പലരും ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും നിയമങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ ആജീവനാന്ത യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ വിമാനത്താവള അധികൃതർ ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Viral

നടുറോഡിൽ മാലിന്യം വലിച്ചെറിഞ്ഞ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്‍റെ പണി

ഡൽഹിയിലെ തിരക്കേറിയ ഒരു തെരുവിൽ കാറിലിരുന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ഡ്രൈവറുടെ നടപടി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്.

ഒരു മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാറിലിരുന്ന വ്യക്തി, താൻ കഴിച്ച ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും ഒട്ടും കൂസലില്ലാതെ പൊതുനിരത്തിലേക്ക് തള്ളുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

നഗരശുചിത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ കാലത്തും ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പെരുമാറ്റം വലിയ വിമർശനങ്ങൾക്ക് കാരണമായി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരൻ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.

കാർ ഓടിച്ചിരുന്ന വ്യക്തിയുടെ അടുത്തേക്ക് ചെന്ന്, എറിഞ്ഞുകളഞ്ഞ മാലിന്യങ്ങൾ തിരികെ എടുക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം.

ഹിന്ദിയിൽ സംസാരിക്കുന്ന ഇദ്ദേഹം, ഇത്തരത്തിലുള്ള പ്രവൃത്തികൾ നഗരത്തെ എത്രത്തോളം മലിനമാക്കുന്നുണ്ടെന്ന് ഡ്രൈവറെ ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ തെറ്റ് തിരുത്താൻ തയ്യാറാകാതെ ഡ്രൈവർ തർക്കിക്കാൻ മുതിർന്നതോടെ അന്തരീക്ഷം കൂടുതൽ വഷളായി.

പോലീസിനെ വിവരമറിയിക്കുമെന്നും നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നും ദൃശ്യങ്ങൾ പകർത്തിയ വ്യക്തി കർശനമായ മുന്നറിയിപ്പ് നൽകി.

കാറിന്‍റെ രജിസ്‌ട്രേഷൻ നമ്പർ വ്യക്തമായി കാണാവുന്ന ഈ വീഡിയോ ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർക്കും ഇടപെടേണ്ടി വന്നു. സോഷ്യൽ മീഡിയയിലെ പരാതികൾ ശ്രദ്ധയിൽപ്പെട്ട ഡൽഹി ട്രാഫിക് പോലീസ് വിഷയത്തിൽ ഉടനടി പ്രതികരിച്ചു.

സംഭവം ഗൗരവകരമാണെന്നും ബന്ധപ്പെട്ട ട്രാഫിക് ഇൻസ്പെക്ടറോട് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പൗരബോധമില്ലാത്ത ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ പിഴ ഈടാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുവായ ആവശ്യം.

Viral

‘പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല; ഷോറൂമിൽ പാഞ്ഞുകയറി കാട്ടുപോത്തിന്‍റെ അഴിഞ്ഞാട്ടം

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലുള്ള ഇരുചക്ര വാഹന ഷോറൂമിൽ അപ്രതീക്ഷിതമായി പാഞ്ഞുകയറിയ കാട്ടുപോത്ത് പരക്കെ നാശനഷ്ടങ്ങൾ വിതച്ചു.

ഞായറാഴ്ച രാവിലെയായിരുന്നു പ്രദേശവാസികളെയും ഷോറൂം ജീവനക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്.

കണ്ണവം വനമേഖലയിൽ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് വഴിതെറ്റി എത്തിയതെന്ന് കരുതുന്ന കാട്ടുപോത്ത്, ഷോറൂമിന്‍റെ മുൻവശത്തെ കൂറ്റൻ ഗ്ലാസ് വാതിലുകൾ തകർത്ത് അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു.

നിയന്ത്രണം വിട്ട് അകത്തേക്ക് കുതിച്ച കാട്ടുപോത്ത് അവിടെയുണ്ടായിരുന്ന ഫർണിച്ചറുകൾ തകർക്കുകയും പ്രദർശനത്തിന് വെച്ചിരുന്ന ബൈക്കുകളിൽ ഇടിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, അതിശക്തമായി അകത്തേക്ക് പാഞ്ഞുകയറിയ പോത്ത് മിനുസമുള്ള തറയിൽ വഴുതിവീഴുകയും കരിങ്കൽ ഭിത്തിയിൽ പോയി ഇടിക്കുകയും ചെയ്തു.

ഷോറൂമിനുള്ളിൽ ചിതറിക്കിടക്കുന്ന ചില്ലുകളും തകർന്ന ഫർണിച്ചറുകളും ആക്രമണത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നു. അപ്രതീക്ഷിതമായി കാട്ടുപോത്തിനെ കണ്ട ജീവനക്കാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

ഷോറൂമിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുറച്ചുനേരം ഷോറൂമിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപോത്ത് അവിടെ നിന്നും പുറത്തേക്ക് ഓടിപ്പോയി. വിവരമറിഞ്ഞ ഉടൻ തന്നെ കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി സുരക്ഷിതമായി വനത്തിലേക്ക് മാറ്റാനുള്ള നടപടികളാണ് അധികൃതർ ആലോചിക്കുന്നത്.

വന്യമൃഗത്തിന്‍റെ സാന്നിധ്യം നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Viral

പണം നൽകില്ലെന്ന് യാത്രക്കാരി; മദ്യപിച്ചും പുകവലിച്ചും ബുദ്ധിമുട്ടിച്ചെന്ന് ഡ്രൈവർ: സോഷ്യൽ മീഡിയയിൽ പുകയുന്ന തർക്കം

ടാക്സി യാത്രക്കിടെ യാത്രക്കാരിയും ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

സേവനം ഉപയോഗപ്പെടുത്തിയ ശേഷം പണം നൽകാൻ വിസമ്മതിക്കുന്ന യാത്രക്കാരിയോട് ഡ്രൈവർ തന്‍റെ കൂലി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

തനിക്ക് അർഹതപ്പെട്ട പണം നൽകണമെന്ന് ഡ്രൈവർ ആവർത്തിച്ചു ആവശ്യപ്പെടുമ്പോഴും ഒരു രൂപ പോലും നൽകില്ലെന്ന നിലപാടിലായിരുന്നു യുവതി.

ഡ്രൈവറുടെ വാദങ്ങൾ അനുസരിച്ച്, യാത്രയ്ക്കിടയിൽ യുവതി കാറിനുള്ളിലിരുന്ന് പുകവലിക്കുകയും മദ്യം വാങ്ങാനായി വാഹനം വഴിയിൽ നിർത്താൻ നിർബന്ധിക്കുകയും ചെയ്തു.

കൂടാതെ ദീർഘനേരം തന്നെ കാത്തുനിർത്തിച്ച് സമയം കളഞ്ഞതായും ഡ്രൈവർ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം പുച്ഛിച്ചു തള്ളുന്ന രീതിയിലാണ് യുവതി പെരുമാറുന്നത്.

സംഭവം വല്ലാതെ വഷളായതോടെ ഡ്രൈവർ നിയന്ത്രണം വിട്ട് സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. തർക്കം രൂക്ഷമായതോടെ അവിടെയുണ്ടായിരുന്ന ഒരാളോട് യുവതി തന്‍റെ ഭാഗം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിന് മുൻപേ വീഡിയോ അവസാനിക്കുകയാണ്.

ഈ അപൂർണത തന്നെയാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായത്.

യുവതിയുടെ പെരുമാറ്റം വളരെ മോശമാണെന്നും അധ്വാനിക്കുന്നവന്‍റെ പണം നൽകാതിരിക്കുന്നത് അനീതിയാണെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, വീഡിയോയിൽ കാണുന്ന കാര്യങ്ങൾ മാത്രം വെച്ച് ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.

 പലപ്പോഴും ഡ്രൈവർമാർ അമിത കൂലി ആവശ്യപ്പെടാറുണ്ടെന്നും അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നമാണോ യുവതിയെ ചൊടിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

വീഡിയോയിലെ ഡ്രൈവറുടെ ഭാഷാപ്രയോഗങ്ങൾ അല്പം കടുപ്പമേറിയതായതിനാൽ പലയിടത്തും ഇത് സെൻസർ ചെയ്താണ് പ്രചരിക്കുന്നത്.

എന്നിരുന്നാലും, വീഡിയോയുടെ വിശ്വാസ്യതയോ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങളിലെ സത്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഒരു വശത്തെ വിവരങ്ങൾ മാത്രം ലഭ്യമായ സാഹചര്യത്തിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ ഇന്‍റർനെറ്റ് ലോകം ഇപ്പോഴും രണ്ട് തട്ടിലാണ്.

Latest News

Corehub Up