Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cemetery

ശ്മശാനത്തിൽ കുഴി മാറി അസ്ഥി ശേഖരിച്ചു; ജീവനക്കാരന് പരേതന്‍റെ ബന്ധുക്കളുടെ മർദനം

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് ശ്മശാനം ജീവനക്കാരനെ മർദിച്ചതായി പരാതി. പൊതുശ്മശാനത്തിൽ ചിതയൊരുക്കിയ കുഴി മാറി കർമംചെയ്തെന്ന് ആരോപിച്ചാണ് ബന്ധുക്കളുടെ മർദനം. സംഭവത്തിൽ മർദനമേറ്റ രഞ്ജന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.

ചിതയുടെ നമ്പർ മാറി നൽകിയത് പ്രശ്നത്തിന് കാരണമായെന്നാണ് ആരോപണം. പയ്യാമ്പലം പൊതുശ്മശാനത്തിൽ ശനിയാഴ്ചയാണ് ചാല സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചത്. അസ്ഥി ശേഖരിക്കുന്നതിനുള്ള ചടങ്ങുകൾക്കായി മൂന്ന് ദിവസത്തിന് ശേഷം ബന്ധുക്കളെത്തിയപ്പോളാണ് ചിതയൊരുക്കിയ സ്ഥലത്ത് മറ്റാരോ കർമം നടത്തിയത് ശ്രദ്ധയിൽപെടുന്നത്.

അന്വേഷണത്തിൽ ചിതയൊരുക്കുന്ന കളത്തിന്‍റെ നമ്പർ പരസ്പരം മാറിയതാണെന്നു വ്യക്തമായി. വെള്ളിയാഴ്ച മരിച്ച കൂടാളി സ്വദേശിയുടെ ബന്ധുക്കളാണ് ചാല സ്വദേശിയുടെ ചിതയൊരുക്കിയ സ്ഥലത്ത് നിന്നും കർമം നടത്തി അസ്ഥി ശേഖരിച്ചത്.

ഇതറിഞ്ഞ ചാല സ്വദേശിയായ പരേതന്‍റെ ബന്ധുക്കളാണ് ശ്മശാനം ജീവനക്കാരനായ രഞ്ജനെ മർദിച്ചതെന്നാണ് പരാതി. ഇതേതുടർന്ന് കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ ടൗൺ പൊലിസ് കേസെടെത്തു.

District News

നിർമാണം പൂർത്തിയാകുംമുന്പേ ശ്മശാനം ഉദ്ഘാടനം ചെയ്തതായി ആരോപണം

ചിറ്റൂർ: കോട്ടക്കടവിൽ നിർമാണം പൂർത്തിയാകുന്നതിനു മുന്പ് ശ്മശാനം ഉദ്ഘാടനം നടത്തിയതിൽ ചിറ്റൂർ- തത്തമംഗലം നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധം.
തെക്കേഗ്രാമത്തു നിന്നും ശ്മശാനത്തേക്ക് സഞ്ചരിക്കാനുള്ള വഴിയും കലുങ്കുകളും സുരക്ഷിതമല്ലെന്നു യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ കിഷോർ ആരോപിച്ചു.

എന്നാൽ ശ്മശാനത്തിൽ നിർമാണ ജോലികൾ പൂർത്തിയായെന്നും സംസ്കാരചടങ്ങുകൾ നടന്നുവരുന്നതായും ചെയർപേഴ്സൺ കെ.എൽ. കവിത അറിയിച്ചു. കലുങ്കിനും റോഡ് നിർമാണത്തിനും പത്തുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടൻ ഈ ജോലികൾ പൂർത്തിയാക്കുമെന്നും ചെയർപേഴ്സൻ കൂട്ടിച്ചേർത്തു.

നഗരസഭാ ഓഡിറ്റോറിയങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ വിവേചന നയം കാട്ടുന്നതായി കോൺഗ്രസ് കൗൺസിലർ മധു ചൂണ്ടിക്കാട്ടി. മേട്ടുപ്പാളയം ഗുരുസ്വാമിയാർ കുളം നവീകരണം നടത്തുന്നതിൽ അനാസ്ഥ കാണിക്കുന്നതായി കൗൺസിലർ കെ.സി. പ്രീത് ആരോപിച്ചു. ഈ പ്രവൃത്തിക്കായി എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം അനുവദിച്ചത് സമയോചിതമായി തുടങ്ങുമെന്നും ചെയർപേഴ്സൻ മറുപടി നൽകി.

കൗൺസിലർമാരായ ബാബുദാസ്, ആർ. ബാബു, അച്യുതാനന്ദമേനോൻ, ഓമന കണ്ണൻകുട്ടി, മുഹമ്മദ് റാഫി, മുഹമ്മദ് സലീം, മുകേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങൾ വഹിച്ച അന്തരിച്ച എൻ. ശങ്കരമേനോൻ, കൗൺസിലർ റോബിൻ ബാബു എന്നിവരുടെ ചിത്രങ്ങൾ കൗൺസിൽ ഹാളിൽ ചെയർപേഴ്സൻ അനാച്ഛാദനം ചെയ്തു.

Latest News

Corehub Up